Sivaji boys pkm Profile picture
Sep 24, 2020 63 tweets 8 min read Read on X
#ഹിന്ദുവംശഹത്യദിനം
#TheUntold1921_Part8

1836 മുതൽ 1919 വരെയുള്ള മാപ്പിളമാരുടെ അക്രമങ്ങളും , അവയെ മത തീവ്രവാദമായി സാധൂകരിക്കുന്ന സംഭവങ്ങളും , അന്വേഷ കമ്മീഷൻ റിപ്പോർട്ടും , അതിന്റെ കമ്മ്യൂണിസ്റ്റ് വെള്ള പൂശലും വിശദമായി കഴിഞ്ഞ ഭാഗത്തു കണ്ടല്ലോ .
ഈ ഭാഗത്തിൽ അത് വരെ ദേശീയ തലത്തിൽ മാത്രം നിന്ന ഖിലാഫത് ,എങ്ങിനെ ഗാന്ധിയുടെയും ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെയും സഹായത്തോടെ കേരളത്തിൽ നാമ്പിട്ടു എന്നതാണ് വായിച്ചെടുക്കുന്നത് .

2
മാപ്പിളമാരുടെ വിദ്യാഭ്യാസം മത പഠനത്തിലും മദ്രസകളിലും ഒതുങ്ങിയിരുന്നതിനാലും , ബൗദ്ധിക നിലവാരം അത്ര ശ്രേഷ്ഠമല്ലാതിരുന്നതിനാലും ഭാരതത്തിന്റെ മറ്റു ഭാഗങ്ങളിലും സമൂഹങ്ങളിലും നടക്കുന്ന സ്വതന്ത്ര സമരവും രാഷ്ട്രീയവും അവരെ ബാധിച്ചിരുന്നില്ല .

3
മത വെറി എന്നതിലപ്പുറം ഒരു സംഘടിത ലക്ഷ്യത്തിനായുള്ള മത വെറിയുടെ അഭാവം മലബാറിലുണ്ടായിരുന്നു .ആ കുറവ് നികത്തിയത് ഖിലാഫത്താണ്.അതിന്റെ ഓരോ നാഴിക കല്ലും , ഒന്ന് പോലും വിട്ടു പോകാതെ ഈ ഭാഗത്തു പരിശോധിക്കാൻ ആഗ്രഹിക്കുന്നു.

4
കലാപങ്ങൾ സ്ഥിരം കഥയായതോടെ അന്വേഷണ കമ്മീഷൻ രൂപീകരിച്ചതും , കമ്മിഷണർ ആയ T.L Strange സമർപ്പിച്ച റിപ്പോർട്ടും കണ്ടല്ലോ . ലോഗൻ നടത്തിയ സാമ്പത്തിക പഠനമുയർത്തിയാണ് ക്രൂരന്മാരായ ജന്മികളുടെ ക്രൂരതയിൽ മനംമടുത്ത മാപ്പിളമാരുടെ അതിജീവനത്തിന്റെ കഥയായി മലമ്പർ ലഹള വളച്ചൊടിക്കപ്പെട്ടത്.

5
പക്ഷെ ആ റിപ്പോർട്ടും ആഴത്തിൽ പരിശോധിച്ചാൽ പറഞ്ഞുണ്ടാക്കിയ ജാതി വ്യവസ്ഥയും ജന്മികളുടെ ക്രൂരതയുമൊക്കെ ന്യായീകരണങ്ങളായി നിരത്താൻ മതിയാകാതെ പോവും .ലോഗന്റെ റിപ്പോർട്ടിലെ പ്രസക്ത ഭാഗം ഇവിടെ ചേർക്കുന്നു .

6
"At the commencement of British rule, the Jenmi or land-lord was entitled to no more than his proper share, viz. onethird of the actual produce of the soil.The Janmi was also entitled to various ranks and dignities of sorts.

7
The British authorities mistook his real position and invested him erroneously with the 'Lord of the soil' ana this brought conflicting landed interests as that of Kanamdar and Verumpattamdar into sharp antagonism.(Malabar Manual , page 613-614 )

8
വളരെ വ്യക്തമാണ് . മൈസൂർ അധിനിവേശത്തിനും , ബ്രിട്ടീഷ് നിയന്ത്രണത്തിനും മുന്നേ ഉണ്ടായിരുന്ന ജന്മി വ്യവസ്ഥയിൽ , ജന്മിക്കു മൂന്നിൽ, ഒന്ന് എന്ന അധികാരമേ ഉണ്ടായിരുന്നുള്ളു . പാട്ടക്കാരനും വെറുംപാട്ടക്കാരനും ആയിരുന്നു മറ്റു രണ്ടു ഭാഗങ്ങളും .വളരെ തുല്യമായ ഒരു വ്യവസ്ഥിതി .

9
പിന്നീട് ബ്രിട്ടീഷുകാർ വരുത്തിയ തെറ്റാണു ജന്മികളെ പ്രഭുവിന്റെ സ്ഥാനം കൊടുത്ത് ഭൂമിയുടെ സർവ്വാധികാരി ആക്കിയതെന്ന പരാമർശമാണ് ലോഗന്റെ . ഇവിടെ ബ്രിട്ടീഷ് സംവിധാനത്തെ ആണ് ലോഗൻ വിമർശിക്കുന്നത് . അപ്പോൾ സ്വതവേ ന്യായമായ രീതിയിൽ നില നിന്നിരുന്ന ജന്മി പട്ട വ്യവസ്ഥിതി മാറ്റി

10
മറിച്ചത് ബ്രിട്ടീഷുകാരാണ് . ഹിന്ദുക്കളായ ജന്മികളല്ല . അത് നിയമ പ്രാബല്യത്തോടെ നില നിർത്തിയതും ബ്രിട്ടീഷുകാരാണ് . ഈ നിയമങ്ങൾ കൊണ്ട് ബുദ്ധിമുട്ടിലായതു മാപ്പിളമാർ മാത്രമല്ല താനും . പക്ഷേ അക്രമം അഴിച്ചു വിട്ടത് അവർ മാത്രമാണ് .അക്രമത്തിനു ഇരയായത് ബ്രിട്ടീഷുകാർ മാത്രവുമല്ല,

11
ജാതി ഭേദമന്യേ ഹിന്ദുക്കളാണ് അത് കൊണ്ട് തന്നെ കർഷക സമരമൊക്കെ യുക്തി ഇല്ലാത്തതാണ് . ഇത് വിശദമായി ഇനിയുള്ള ഭാഗങ്ങളിൽ കാണാം .

മലബാർ കലാപത്തിന്റെ ആദ്യമൂന്ന്‌ ഘട്ടം വിശദമായി പറഞ്ഞു കഴിഞ്ഞു . അതിന്റെ നാലാമത്തെയും ,അന്നെറിഞ്ഞ വിത്തുകളുടെ കൊയ്ത്ത് കാലവുമായ നാലാം ഭാഗത്തേക്ക് കിടക്കാം.
12
1920 ജൂലൈ , ഓഗസ്റ്റ് മാസങ്ങളിൽ കറാച്ചിയിൽ നടന്ന ഖിലാഫത് യോഗങ്ങളിൽ അലി സഹോദരന്മാർ മത വികാരം ആളി കത്തിച്ചു .ഇസ്ലാമിക രാജ്യത്തിനും ജിഹാദിനുമുള്ള ആഹ്വാനത്തിന്റെ ഭാഗമായി ആയുധങ്ങൾ പണികഴിപ്പിച്ച് തയാറാവാൻ മുസ്ലീങ്ങളോട് അവർ ആഹ്വാനം ചെയ്തു .

13
അങ്ങനെ ഒരു വർഗ്ഗീയ ലഹളക്കുള്ള എല്ലാ കോപ്പുകൂട്ടലുകളും ഖിലാഫത് പ്രസ്ഥാനംനടത്തിക്കൊണ്ടിരുന്നു .കേരളത്തിൽ ഇതിന്റെ ആദ്യത്തെ കാറ്റടിച്ചത് ഇന്ത്യൻ നാഷണൽ കോൺഗ്രസ് മഞ്ചേരിയിൽ നടത്തിയ അഞ്ചാമത്തെ മലബാർ ഡിസ്റ്റ്രിക്റ്റ് കോൺഫറൻസിൽ ആണ് .കസ്തൂരി രംഗൻ അയ്യങ്കാർ അധ്യക്ഷത വഹിച്ച

14
യോഗത്തിൽ Dr. ആനി ബസൻറ്റ് , മാതൃഭൂമിയുടെ സംരംഭകനായ കെ. പി കേശവ മേനോൻ എന്നിവർ പങ്കെടുത്തിരുന്നു . അത് വരെ ഇല്ലാത്ത ഒരു മാറ്റം ദർശിച്ച മലബാർ കോൺഫെറെൻസിൽ ആദ്യമായി ഒരു വലിയ വിഭാഗം മാപ്പിളമാർ പങ്കെടുത്തു .ആനി ബസന്റ് നയിച്ച മൃദു നിലപാടുള്ള കോൺഗ്രെസ്സുകാരും കേശവമേനോന് കീഴിൽ തീവ്ര

15
നിലപാടുള്ളവരും തമ്മിലുള്ള വിള്ളൽ ,സുവ്യക്തമായ യോഗമായിരുന്നു അത് .ആ യോഗത്തിൽ സ്വയം ഭരണത്തിന് ആഹ്വാനവും ,അതോടൊപ്പം തന്നെ Montagu- Chelmsford പരിഷ്കരണങ്ങൾ നിരാകരിക്കുന്നതായും തീർപ്പായി . അതിലും സുപ്രധാനമായ ഒന്നായിരുന്നു ഖിലാഫത് പ്രമേയം പാസ് ആക്കിയത്.

16
ബ്രിടീഷ് ഗവണ്മെന്റ് ഇന്ത്യൻ മുസ്ലീങ്ങളുടെ വികാരം കണക്കിലെടുത്തു കൊണ്ട് ടർക്കയിലെ ഖലീഫയോട് നീതി കാണിക്കണമെന്നും അതിനെതിരെ ഷൌക്കത്ത് അലി മദ്രാസിൽ വച്ച് നടന്ന ഖിലാഫത് കോൺഫെറെക്‌സിൽ പാസ്സാക്കിയ നിസ്സഹരണ പ്രമേയം അംഗീകരിക്കുന്നു എന്നുമായിരുന്നു കോൺഗ്രസ് അവതരിപ്പിച്ച

17
പ്രമേയത്തിന്റെ ഉള്ളടക്കം(West Coast Spectator , April 29, 1920 ) .
എന്നാൽ ഇതിനെതിരെ ആനി ബസന്റ് ശക്തമായി പ്രതികരിക്കുകയും കേശവമേനോൻ ഖിലാഫത് പ്രമേയത്തെ ശക്തമായി അനുകൂലിക്കുകയും ചെയ്തു .ആനിബസന്റിന്റെയും മറ്റു ഭൂഉടമകളുടെയും എതിർപ്പിനെ അവഗണിച്ചും ,ഭൂരിപക്ഷമായ മാപ്പിളമാരുടെ

18
സഹായത്തോടെ കേശവമേനോൻ പ്രമേയം പാസ്സാക്കി .തുടർന്ന് ആനി ബസന്റും അനുകൂലികളും വേദി വിടുക വരെ ചെയ്തു .(A Sreedharana Menon , Kerala and Freedom Struggle , page 44-46).ഇതിൽ ഏറ്റവും ശ്രദ്ധിക്കേണ്ടത് , പത്തു താലൂക്കിലും വച്ച് ഏറ്റവമധികം മുസ്ലീങ്ങൾ ഉണ്ടായിരുന്നത് ഏറനാട്

19
താലുക്കിലായിരുന്നു എന്നതായിരുന്നു.ഒരു ലക്ഷത്തി അറുപത്തി മൂവായിരം ഹിന്ദുക്കളും , രണ്ടു ലക്ഷത്തി മുപ്പത്തി ഏഴായിരം മാപ്പിളമാരുമുള്ള ഏറനാടായിരുന്നു മാപ്പിളമാർക്കു ഭൂരിപക്ഷമുള്ള ഒരേ ഒരു താലൂക് . (മദ്രാസ് സെൻനസ് റിപ്പോർട്ട് , 1920, പാർട്ട് 2.)

20
അത് കൊണ്ട് തന്നെ ആവണം കോൺഗ്രസ് ഏറനാട്, യോഗത്തിനായി തിരഞ്ഞെടുത്തത് .മാതൃഭൂമി മീശപിരിച്ചെഴുതിയ മുഖപ്രസംഗത്തിൽ പറഞ്ഞ പൈതൃകം , അതിൽ ഇനി സംശയമൊന്നും വേണ്ട .

അതെ വർഷമാണ് കേരള പ്രൊവിൻഷ്യൽ കോൺഗ്രസ് കമ്മറി രൂപപ്പെട്ടതും .

21
കമ്മിറ്റിയുടെ ,അധ്യക്ഷനായ ടി. പ്രകാശന്റെ നേതൃത്വത്തിൽ ഒറ്റപ്പാലത്തു നടന്ന ആദ്യ യോഗത്തിൽ കോൺഗ്രസ് പ്രോത്സാഹനത്തോടെ ഖിലാഫത് യോഗവും നടന്നു എന്നതും രണ്ടു പ്രസ്ഥാനങ്ങളും തമ്മിലുള്ള ബന്ധം കാണിക്കുന്നു .അങ്ങനെ മാപ്പിള ലഹളക്കുള്ള ആദ്യത്തെ തരി കനൽ മലബാറിൽ ഏപ്രിൽ 28 ഇന് കോൺഗ്രസ് വിതച്ചു
22
അടുത്ത വിത്തിട്ടത് സ്വയം മഹാത്മാവ് തന്നെ ആയിരുന്നു .ഏപ്രിൽ 18 ഇന് അദ്ദേഹം ഷൌക്കത്ത് അലിയുടെ കൂടെ മലബാറിൽ എത്തി .കോഴിക്കോട്ടു , വെള്ളയിൽ കടപ്പുറത്തു വച്ച് ഇരുപതിനായിരത്തോളം വരുന്ന ആൾക്കുട്ടത്തെ ഗാന്ധിയും ഷൌക്കത്ത് അലിയും ചേർന്ന് അഭിസംബോധന ചെയ്തു .

23
ഇതിൽ ബ്രിട്ടീഷുകാർക്കെതിരായ മത വികാരം ഗാന്ധി പടർത്തി . ടർക്ികയിൽ സംഭവിച്ചതിന്റെ പേരിൽ ഇന്ത്യൻ മുസ്ലീങ്ങൾക്കുണ്ടായ കടുത്ത മനോ വേദന താൻ മനസ്സിലാക്കുന്നു എന്നു പറഞ്ഞ്, അതിനെതിരെ പോരാടാൻ അവരോടൊപ്പം ഐക്യദാർഢ്യവും ഗാന്ധി പ്രഖ്യാപിച്ചു .

24
ഇതിൽ വിട്ടു കളയാൻ വയ്യാത്ത ഒരു ഭാഗം ഗാന്ധിയുടെ വാക്കിൽ തന്നെ ഇവിടെ ചേർക്കുന്നു .
If the Mussalmans of India offer non-co- operation to Government in order to secure justice on the Khilafat. it is the duty of every Hindu to co-operate with their moslem brethren''

25
(W C Reformer dated August 20, 1920)
അങ്ങനെ ആയുധങ്ങൾ പണിഞ്ഞു , ലഹളക്കായി കാത്തിരിക്കുന്ന ഖിലാഫത് പ്രവർത്തകരെ അനുകൂലിക്കേണ്ടത് സ്വാതന്ത്ര്യത്തിനായി പോരാടുന്ന എല്ലാ ഹിന്ദുവിന്റെയും കടമയാണെന്ന് ഗാന്ധി വിശ്വസിപ്പിച്ചു . താരാരാധനയിൽ ആകൃഷ്ടരായ ചിന്താശേഷി ഇല്ലാത്ത ഹിന്ദുക്കൾ റാൻ മൂളി
26
ടർക്ികയിലെ ഇസ്ലാമിക ഭരണത്തിനും , അതിന്റെ തുടർച്ചായി ഭാരതത്തിൽ മാപ്പിളമാർ സ്വപ്നം കാണുന്ന ഇസ്ലാമിക ഭരണത്തിനും ഹിന്ദുക്കൾ പൂർണ സമ്മതിയറിയിച്ചു . അന്ന് കോഴിക്കോട്ടുള്ള മരങ്ങളൊക്കെ മതേതരത്വത്തിൽ പൂത്തുലഞ്ഞിട്ടുണ്ടാവും .

27
മാത്രമല്ല കെ .പി രാമൻ മേനോന്റെ നേതൃത്വത്തിൽ നല്ലവരായ ഹിന്ദുക്കൾ രണ്ടായിരത്തി അഞ്ഞൂറ് രൂപ ഖിലാഫത്തിന്റെ സഹായ നിധിയിലേക്ക് സംഭാവന ചെയ്തു മാതൃക ആയി .

ഗാന്ധിയുടെ വരവോടെ മലബാറിൽ അങ്ങോളം ഇങ്ങോളം ഖിലാഫത് കമ്മിറ്റീകൾ രൂപം കൊണ്ടു.

28
നിരന്തരമായ ബ്രിട്ടീഷ് വിരോധവും പരിശുദ്ധ യുദ്ധത്തിനുള്ള ആഹ്വാനവും കൊണ്ട് മലബാർ
മുഖരിതമായി .പതുക്കെ പതുക്കെ രോഷാഗ്നി ബ്രിട്ടീഷുകാരോടു മാത്രമല്ല അവരോടൊപ്പം എന്ന് മാപ്പിളമാർക്കു തോന്നിയ കാഫിറുകളായ ഹിന്ദുക്കളുടെ നേരെയും പടർന്നു .

29
ഇത്തരം യോഗങ്ങൾ വർധിച്ചതോടെ ക്രമസമാധാനപ്രശ്നങ്ങളും മറ്റും മുൻകൂട്ടി കണ്ട ഡിസ്‌റ്റ്രിക്റ്റ് മജിസ്‌ട്രേറ്റ് ഇ.ഫ് തോമസ് ഏറനാട് താലൂക്കിൽ ഖിലാഫത് യോഗങ്ങൾ നിരോധിച്ചതായി ഫെബ്രുവരി എട്ടിന് ഉത്തരവ് പുറപ്പെടുവിച്ചു.ഫെബ്രുവരി പതിനഞ്ചിന് മറ്റൊരു ഖിലാഫത് നേതാവായ യാക്കൂബ് ഹസ്സൻ കേരളത്തിലെത്തി
കോഴിക്കോടും താനൂരും അതി വിപുലമായ സ്വീകരണങ്ങളും യോഗങ്ങളും ആണ് അയാൾക്ക്‌ വേണ്ടി ഒരുക്കിയിരുന്നത് . ഉത്സാഹ കമ്മിറ്റിയിൽ മാപ്പിളമാരോടൊപ്പം കോൺഗ്രെസ്സുകാരും ഉണ്ടായിരുന്നു എന്നത് കൗതുകമില്ലാത്ത കൗതുകമാണ് . മജിസ്‌ട്രേറ്റ് അതെല്ലാം തടയുകയും ഹസ്സന്റെ അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു .
31
കൂടെ കെ .മാധവൻ നായർ, യു .ഗോപാല മേനോൻ, മുഹമ്മദ് കോയ തുടങ്ങിയ കോൺഗ്രസ് - ഖിലാഫത് നേതാക്കളെയും അറസ്റ്റ് ചെയ്തു.ഇത് വലിയ കോളിളക്കം സൃഷ്ടിച്ചു.ഖിലാഫത്തിന് അനുകൂലമായി ഹിന്ദുക്കളായ കോൺഗ്രെസ്സുകാർ,ഉദ്യോഗസ്ഥർ , വക്കീലുമാർ,തുടങ്ങിയ മറ്റു ജോലിക്കാരെല്ലാം ജോലി രാജി വച്ച് നിസ്സഹരണത്തിലായി
32
ഈ അവസരം നഷ്ടപ്പെടുത്താതെ സി .രാജഗോപാലാചാരിയും കെ. പി കേശവമേനോനും മദ്രാസിൽ നിന്നുമെത്തി കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ യോഗം നടത്തി .ഒരു വലിയ ആൾകൂട്ടം ജാഥയായി പുറപ്പെടുകയും വഴിയിൽ വച്ചവരെ മജിട്രേറ്റിന്റെ ഉത്തരവ് പ്രകാരം പോലീസ് തടയുകയും ചെയ്തു .

33
ഇത്തരം സംഭവങ്ങളിലൂടെ മാപ്പിളമാരുടെ അക്രമ വാസന വർധിച്ചു .അതോടെ കോൺഗ്രസ് ഒന്ന് ഭയന്നു എന്ന് കാണാം .മാർച്ച് ഇരുപത്തി രണ്ടിന് കൽപകഞ്ചേരി വച്ച് നടന്ന കോൺഗ്രസ് യോഗത്തിൽ അധ്യക്ഷനായ കേശവ മേനോൻ സ്വരാജ് എന്ന ലക്‌ഷ്യം ഉയർത്തി കാണിക്കാൻ ശ്രമിച്ചു.

34
പക്ഷേ മാർച്ച് മുപ്പതിന് കോഴിക്കോട്ടു വച്ച് അബ്ദുള്ള കുട്ടി മുസ്‍ലിയാരുടെ നേതൃത്വത്തിൽ നടന്ന ഖിലാഫത് യോഗത്തിൽ മാപ്പിളമാരും നായന്മാരും തീയരുമടങ്ങുന്ന, ഹിന്ദുക്കളും തമ്മിൽ ഖിലാഫത്തിന്റെ ഉദ്ദേശശുദ്ധിയെ കുറിച്ച് വാക്തർക്കമായി.ആ ദേഷ്യത്തിൽ മാപ്പിളമാർ അംശം അധികാരിയുടെ മഠം ആക്രമിച്ചു
35
ഇവിടെ ശ്രദ്ധിക്കേണ്ടത് , നായന്മാരും തീയരുമായി ഉണ്ടായ വാക്ക് തർക്കത്തിൽ ആക്രമിക്കപ്പെട്ടത് മഠമാണ് . ഇത് കൊണ്ടാവണം ഹാലിളക്കങ്ങൾ എന്ന് മാപ്പിളമാരുടെ അക്രമങ്ങളെ വിശേഷിപ്പിച്ചത് . അവരുടെ വെറിയും ഉന്മാദവും അനിയന്ത്രിതമായിരുന്നിരിക്കണം .
36
ഏപ്രിൽ അവസാനത്തിൽ ഒറ്റപ്പാലത്തു നടന്ന യോഗങ്ങളിൽ ഖിലാഫത് അനുഭാവികൾ പോലീസുമായി എറ്റു മുട്ടി.പരിഭ്രാന്തരായ കോൺഗ്രസ് committee അന്വേഷണത്തിനായി എമർജൻസി കമ്മിറ്റി രൂപീകരിക്കുകയും ഏപ്രിൽ അവസാനം നടന്ന ഖിലാഫത് കോൺഗ്രസിൽ സ്വരാജ് ആണ് ഖിലാഫത്തിലേക്കുള്ള മാർഗ്ഗമെന്നു പ്രഖ്യാപിക്കുകയും ചെയ്തു
മാത്രമല്ല ഇരുപത്തി ഒന്ന് വയസ്സിനു മുകളിലുള്ള എല്ലാ മുസ്ലീംഗളേയും കോൺഗ്രസ്സ് സഭയിൽ ചേർന്ന് പ്രവർത്തിക്കാനും ക്ഷണിച്ചു .ഇവിടെ എത്തുമ്പോൾ സംഗതികളുടെ ഗാംഭീര്യം കോൺഗ്രസ്സിന് മനസ്സിലായി തുടങ്ങി എന്നാണ് വ്യക്തമാവുന്നത് .

38
ജൂൺ ഒക്കെ ആയപ്പോഴേക്കും കേരളത്തിൽ കോൺഗ്രസ് ശക്തിയാര്ജിച്ചു . മലബാറിൽ സ്വാതന്ത്രസമരവും ഖിലാഫത്തും വേർതിരിക്കാനാവാത്ത വിധം കൂടി ചേർന്നായിരുന്നു പ്രവർത്തിച്ചത് .ഏറനാടും പൊന്നാനിയിലും മാത്രം അന്ന് നൂറോളം ഖിലാഫത് കേന്ദ്രങ്ങൾ ഉണ്ടായിരുന്നു എന്ന് മനസ്സിലാക്കുമ്പോഴാണ്

39
ഈസമയം തിരുരങ്ങാടിയിൽ നിന്നുള്ള അലി മുസലിയാർ ഖിലാഫത്തിന്റെ നേതൃസ്ഥാനത്തേക്കു ഉയർന്നു വന്നു . യെമെനിൽ നിന്നും പൊന്നാനിയിൽ വന്നു താമസമാക്കിയ മഖ്‌ദൂം കുടുംബത്തിലെ ആയിരുന്നു അലി മുസ്‍ലിയാരുടെ ഉമ്മ .

40
പൊന്നാനിയിലും അതിനു ശേഷം മെക്കയിലും പോയി മത പഠനം പൂർത്തിയാക്കി ,തിരുരങ്ങാടി പള്ളിയുടെ ഇമാമായി മുസലിയാർ ചുമതലയേറ്റു .കറാച്ചി ഖിലാഫത് യോഗങ്ങളാൽ ആകൃഷ്ടനായി ,മുസലിയാർ ഖിലാഫത് ആശയങ്ങൾ മലബാറിൽ പ്രചരിപ്പിച്ചു കൊണ്ടിരുന്നു .

41
അഫ്ഘാനിസ്ഥാൻ രാജാവ് ഇന്ത്യയെ ആക്രമിച്ചുബ്രിട്ടീഷുകാരെ തുരത്തുമെന്നും ഒക്കെ മലബാറിൽ വാർത്ത പരന്നു . ഖിലാഫത് അനുകൂലികൾ ഖുറാനിൽ തൊട്ടു മരണ സന്നദ്ധത അറിയിക്കുകയും , അലി മുസ്‍ലിയാരുടെ നേതൃത്വത്തിൽ മാപ്പിളമാർ തങ്ങളുടെ ശക്തി കാണിക്കാൻ ജാഥകൾ നടത്തുകയും ചെയ്തു .
42
(Public prosecuter's speech , october 6 , 1921 , West coast Spectator )കൊല്ലന്മാരായ ഹിന്ദുക്കളെ ഭീഷണിപ്പെടുത്തി അവർആയുധങ്ങൾ പണിയിച്ചു .ജൂൺ എട്ടാം തീയതി , റംസാൻ മാസത്തിൽ മുസലിയാർ നാനൂറോളം വരുന്ന ഖിലാഫത് അനുഭാവികളുടെ ബലത്തോടെ ആയുധമേന്തിയ പ്രകടനം നടത്തി .
43
കിഴക്കേപ്പള്ളിയിൽ തുടങ്ങിയ പ്രകടനം അവസാനിച്ചതു തിരുരങ്ങാടി പൊതു കാര്യാലയത്തിലാണ് .പണ്ടൊരു അക്രമത്തിൽ മരിച്ച മാപ്പിളയുടെ കുഴിമാടത്തിൽ അവർ പ്രാർത്ഥന നടത്തി . ഇതിന്റെ പേരിൽ പതിനെട്ടാം തീയതി തിരൂരങ്ങാടി പോലീസ് സൂപ്രണ്ട് അലിയെ ചോദ്യം ചെയ്യാനായി പുറപ്പെട്ടു. അറുനൂറോളം വരുന്ന
44
ആയുധങ്ങളും തുർക്കിയുടെ ചുവന്ന പതാകയും തക്ബീർ വിളികളുമാണ് സൂപ്രണ്ടിനെ എതിരേറ്റത് .ജൂലൈ ഇരുപത്തി രണ്ടിന് തിരൂരങ്ങാടിയിൽ നടന്ന ഖിലാഫത് യോഗത്തിൽ ആയിരത്തി അഞ്ഞൂറ് മാപ്പിളമാറാണ് പങ്കെടുത്തത്.സമാധാന പരിപാലത്തിനായി കോൺഗ്രസ് നൂറോളം സന്നദ്ധ സേവകർ നിയോഗിക്കുകയും കേശവമേനോൻ അഹിംസയോടെ
45
മുന്നോട്ടു പോകേണ്ടതിന്റെ പ്രാധാന്യത്തെപറ്റി വാചാലനാവുകയും ചെയ്തു .ജൂലൈ ഇരുപത്തി നാലിന് പൊന്നാനിയിൽ വച്ച് നടന്ന യോഗത്തിൽ ഇരുനൂറോളം മാപ്പിളമാർ ഉറക്കെ തക്ബീർ വിളിച്ചു കൊണ്ട് ആയുധങ്ങളേന്തി പ്രകടനം നടത്തി , പോലീസിനെ ആക്രമിച്ചു .ക്രമസമാധാനം ആകെ അവതാളത്തിലാവാൻ തുടങ്ങിയിരുന്നു .
46
അതിലേക്കുള്ള അടുത്ത പടിയായിരുന്നു മലപ്പുറം പൂക്കോട്ടൂർ എന്ന സ്ഥലത്തു മാപ്പിളമാർ നടത്തിയ പ്രകടനം .ഇവിടെ ആണ് 1885 ഇൽ മാപ്പിളമാരും ,സാമൂതിരിയുടെ കീഴിൽ മലപ്പുറം ഭരിച്ചിരുന്ന നമ്പിയും തമ്മിൽ ഏറ്റുമുട്ടിയത് .കപ്പം കൊടുക്കുന്നതിനെ ചൊല്ലി ഇരു കൂട്ടരും എറ്റു മുട്ടുകയും
47
നാല്പത്തി ഏഴു മാപ്പിളമാർ കൊല്ലപ്പെടുകയും ചെയ്തു . സൈദാക്കൽ എന്ന് വിളിക്കുന്ന അവരെ വീര മൃത്യു നേടിയ യോദ്ധാക്കൾ എന്നാണ് വിശേഷിപ്പിക്കുന്നത് .

പിറ്റേന്ന് നിലംബൂർ കോവിലകത്തെ തിരുമുൽപ്പാടിന്റെ ആയുധങ്ങൾ കൊട്ടാരത്തിൽ കയറി മാപ്പിളമാർ മോഷ്ടിച്ചു എന്ന പരാതിയിൻ മേൽ ,

48
അലിയുടെ സഹായിയുടെ വീട്ടിൽ പോലീസ് തിരച്ചിൽ നടത്തി.ഇതിൽ പ്രതിഷേധിച്ച് ,പള്ളികളിലൂടെ ഉള്ള അറിയിപ്പ് കേട്ട് അടുത്ത ഗ്രാമങ്ങളിൽ നിന്നടക്കം നൂറു കണക്കിന് മാപ്പിളമാർ വാളും മറ്റു ആയുധങ്ങളുമായി തിരുമുൽപ്പാടിന്റെ കൊട്ടാരം ലക്ഷ്യമാക്കി നീങ്ങി .

49
ജപമാല ഏന്തി പ്രാർത്ഥിച്ചു കൊണ്ട് മുസ്‌ലിം സ്ത്രീകളും പുരുഷന്മാരെ ദുര്ബോധന ചെയ്തു കൊണ്ട് ആൾകൂട്ടത്തിൽ ഉണ്ടായിരുന്നു .പോലീസിന്റെ അപേക്ഷയിൽ മലപ്പുറം ഖിലാഫത് കമ്മിറ്റി പ്രസിഡന്റ് കുഞ്ഞിക്കോയ തങ്ങളുടെ ശ്രമഫലത്തിൽ ,ലഹളക്കാരെ പിരിച്ചു വിടുകയാണ് ഉണ്ടായത് .

50
852 മുസ്ലീങ്ങളും 437 ഹിന്ദുക്കളും മാത്രമുള്ള പൂക്കോട്ടൂർ അംശത്തിലെ ഹിന്ദുക്കൾ എത്ര ഭയ ചകിതർ ആയിരുന്നിരിക്കണം എന്ന് ഊഹിക്കാവുന്നതേ ഉള്ളൂ.ഇതോടെ പൂകോട്ടൂരുള്ള സിവിൽ അഡ്മിനിസ്ട്രേഷൻ പൂർണമായി നിലച്ചു
അടുത്ത നംബൂതിരി ഇല്ലങ്ങളിലെ അന്തേവാസികളെ എല്ലാം ലഹള

51
മുൻകൂട്ടി കണ്ടു പോലീസ് കോഴിക്കോട്ടേക്ക് മാറ്റി .ആയുധപ്പണിക്കാരായ ഹിന്ദുക്കളെ എല്ലാം നിരന്തരം ഭീഷണിപ്പെടുത്തി മാപ്പിളമാർ മലപ്പുറം കത്തി പണിയാൻ നിര്ബന്ധിതരാക്കി .ഓഗസ്റ്റ് പതിനേഴിന് ഹസ്സന്റെ വരവിൽ സഹകരിച്ചു അറസ്റ്റിലായ മൂന്നു പേരെ പോലീസ് വിട്ടയച്ചു .

52
മാപ്പിളമാർ അവരെ ഹർഷാരവത്തോടെ എതിരേറ്റു പ്രകടനം നടത്തി ശക്തി പ്രദർശിപ്പിച്ചു.ഈ സംഭവങ്ങളുടെ ഒക്കെ വെളിച്ചത്തിൽ ഡിസ്റ്രിക്റ്റ് മജിസ്‌ട്രേറ്റ് അലി മുസലിയാരെ അറസ്റ്റ് ചെയ്യാൻ പുറപ്പെട്ടു .ഇതറിഞ്ഞ ഖിലാഫത്തുകാർ ഗ്രാമങ്ങൾ തോറും മമ്പുറം പള്ളി പോലീസ് ആക്രമിച്ചു നശിപ്പിച്ചു എന്ന

53
വ്യാജ സന്ദേശം പടർത്തി .ഇതിന്റെ ഫലമായി ആയിരങ്ങൾ തിരൂരങ്ങാടി ലക്ഷ്യമാക്കി ആർത്തിരമ്പി ആയുധങ്ങളേന്തി ഓടി എത്തി .പരപ്പനങ്ങാടി , താനൂർ , കോട്ടക്കൽ
തിരൂരങ്ങാടി തുടങ്ങിയ അംശങ്ങളിൽ നിന്നാണ് ലഹളക്കാർ എത്തിയത് .മലബാർ ഒഫൻസീവ് വെപൺസ് ആക്ടിന്റെ ഭാഗമായി മാപ്പിളമാരായ പോലീസുകാർ

54
കിഴക്കേപള്ളിയിൽ തിരച്ചിൽ നടത്തുകയും മൂന്നു പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു .ഉച്ചയോടെ രണ്ടു ഭാഗമായി മാപ്പിളമാർ പോലീസിനെ ആക്രമിച്ചു .ലഹളക്കാരെ പോലീസ് അറസ്റ്റ് ചെയ്തെങ്കിലും ഒരുപാട് പോലീസുകാർ കൊല്ലപ്പെട്ടു .ശേഷം പരപ്പനങ്ങാടി റെയിൽവേ സ്റ്റേഷൻ ലഹളക്കാർ നശിപ്പിക്കുകയും റെയിൽവേ
55
പാലം അങ്ങിങ്ങായി വെട്ടി പൊളിക്കുകയും ചെയ്തു .നിയന്ത്രണാതീതമായ മാപ്പിളകൂട്ടം പൊതു കാര്യാലയങ്ങൾ നശിപ്പിക്കുകയും , ഇല്ലങ്ങളും , കോവിലകവും ആക്രമിക്കുകയും ചെയ്തു .ഭരണ സംവിധാനങ്ങളൊക്കെ നിലച്ചു .ട്രഷറി കുത്തിപ്പൊളിച്ചു ധനം കൊള്ളയടിക്കുകയും ഓഫിസുകൾ നശിപ്പിച്ചു രേഖകളെല്ലാം
56
കത്തിക്കുകയും ചെയ്ത് ഭീതി വിതച്ചു . പോലീസ് കലാപകാരികൾക്കു മുന്നിൽ ആയുധം വച്ച് കീഴടങ്ങി . കൂടാതെ മജിസ്‌റ്റ്രേറ്റ് , മുൻസിഫ് തുടങ്ങിയ ഉദ്യോഗസ്ഥരെയല്ലാം പ്രാണ രക്ഷാര്ഥം പലായനം ചെയ്തു .ഹിന്ദുക്കൾക്ക് നേരെയും ഹിന്ദു സ്ത്രീകൾക്ക് നേരെയും അവർ അഴിഞ്ഞാടി ..

57
ഇത് കണ്ടു പരിഭ്രമിച്ച കേശവ മേനോനും ഗോപാലമേനോനുമൊക്കെ മാപ്പിളമാരെ ശാന്തരാക്കാൻ ശ്രമിച്ചു വെങ്കിലും കാര്യങ്ങളോക്കെ കൈ വിട്ടു പോയിരുന്നു .ഇതാണ് ഇരുപതാം തീയതി , ആറ് മാസത്തോളം നീണ്ട ലഹളയുടെ തുടക്കം .

മാപ്പിളമാരെ വളർത്തി വലുതാക്കി ലഹള മലബാറിനു സമ്മാനിച്ച
58
കോൺഗ്രസ്സുകാരായ ഹിന്ദുക്കളെ ആലോചിച്ചു ചിരിക്കാൻമാത്രമേ കഴിയൂ . കണ്ടാലും കൊണ്ടാലും പഠിക്കാത്ത അവർ ഇന്നും ഇത് ചെയ്യുന്നു .മലപ്പുറം രക്തസാക്ഷികൾ എന്ന് വിളിക്കുന്നസയിദാക്കളെ പ്രകീർത്തിച്ചു കൊണ്ടുള്ള ജിഹാദ് ആഹ്വാനമാണ് പടപ്പാട്ടു എന്ന പേരിൽ മൊയീൻ കുട്ടി വൈദ്യർ എഴുതിയ മാപ്പിള പാട്ടു
59
നബിയും , ജിഹാദും , ഹൂറികളുമൊക്കെ യഥേഷ്ടം വിലസുന്ന പടപ്പാട്ടും ബദറും ഇന്നും യുവജനവോത്സവ വേദികളിൽ ഉയർന്നു കേൾക്കാം . വന്ദേമാതരം ഹറാമാവുമ്പോഴും ,കാഫിറുങ്ങൾക്കെതിരായ , ജിഹാദ് ആഹ്വാനം ഇത്തിരിപ്പോന്ന സ്വന്തംകുട്ടികളെ പഠിപ്പിച്ചു മതേതരത്വത്തിന്റെ തിളങ്ങുന്ന സമ്മാനം
60
വീട്ടിലേക്കു കൊണ്ട് വരുന്ന ഹിന്ദുക്കളായ മാതാപിതാക്കൾ മലബാറിൽ ഉള്ളിടത്തോളം മലബാർ ,മതേതരത്വത്തിന്റെ ശോഭയേന്തും . ആശങ്കയേ വേണ്ട.

(തുടരും)
References

The freedom struggle of Kerala, A Sreedhara Menon
Moplah Riot, Rtd Dewan C Gopalan Nair
Malabar Manual
Madras Gazetteers

#TheUntold1921 #Part8
Article written by Bodhi Dutta

• • •

Missing some Tweet in this thread? You can try to force a refresh
 

Keep Current with Sivaji boys pkm

Sivaji boys pkm Profile picture

Stay in touch and get notified when new unrolls are available from this author!

Read all threads

This Thread may be Removed Anytime!

PDF

Twitter may remove this content at anytime! Save it as PDF for later use!

Try unrolling a thread yourself!

how to unroll video
  1. Follow @ThreadReaderApp to mention us!

  2. From a Twitter thread mention us with a keyword "unroll"
@threadreaderapp unroll

Practice here first or read more on our help page!

More from @BoysPkm

Nov 29, 2020
കോവിഡ് ചികിത്സാ കേന്ദ്രത്തിലെ ശുചി മുറിയുടെ ശോചനീയമായ അവസ്ഥ തുറന്ന് കാണിച്ച് FB ലൈവ് വന്നതാണ് കുമരംപുത്തൂർ പള്ളിക്കുന്നത് കൊടുവള്ളി വീട്ടിൽ ജംഷാദ് എന്ന യുവാവ് ചെയ്ത തെറ്റ് ..

ജംഷാദും ഭാര്യ ലൈലയും ഇന്ന് BJP സ്ഥാനാർത്ഥികളാണ് ..,
BJP സ്വതന്ത്രൻ, പരോക്ഷ പിന്തുണ, നിഷ്പക്ഷ പിന്തുണ എന്നിങനെയൊന്നുമല്ല സാക്ഷാൽ നരേന്ദ്ര മോദിയും, അമിത് ഷായും, യോഗിയുമൊക്കെ മത്സരിച്ച BJP യുടെ താമര ചിഹ്നത്തിൽ തന്നെയാണ് ജംഷാദും ഭാര്യ ലൈലയും മത്സരിക്കുന്നത് ..

കഴിഞ്ഞ കോവിഡ് കാലത്ത് ജംഷാദ് രോഗബാധിതനായി മാങ്ങോട് മെഡിക്കൽ കോളേജിൽ കഴിയവേ
അവിടുത്തെ പരിമിതികളെക്കുറിച്ചും, ശുചി മുറിയുടെയും മറ്റും വൃത്തിയില്ലായ്മയെക്കുറിച്ചും ഫേസ് ബുക്ക് ലൈവിൽ ചൂണ്ടിക്കാണിച്ചു.. അതാണ് വഴിത്തിരിവായത്, അത് സർക്കാരിനെതിരായി വിമർശനമായി കണക്കാക്കി സജീവ CPI പ്രവർത്തകനായിരുന്ന ജംഷാദിനും കുടുംബത്തിനുമെതിരെ വ്യാപകമായ
Read 8 tweets
Nov 29, 2020
അമിത് ഷാ, സ്മൃതി ഇറാനി, തേജസ്വി സൂര്യ ... ഹൈദരാബാദ് ലോക്കൽ ബോഡി തിരഞ്ഞെടുപ്പിന് ബിജെപിക്ക് വേണ്ടി രംഗത്തിറങ്ങിയത് മുമ്പെങ്ങും ഇല്ലാത്ത വിധത്തിൽ ദേശീയ നേതാക്കളുടെ നീണ്ട നിരയാണ്. പലരും അത്ഭുതപ്പെട്ടു കൊണ്ടിരിക്കുന്ന ഒരു വസ്തുതയാണ്.
എന്നാൽ അതെന്ത് എന്തുകൊണ്ടാണ് എന്നുള്ള ചോദ്യം വരുമ്പോൾ അവരെല്ലാം തട്ടി തടഞ്ഞു എന്തെങ്കിലുമൊക്കെ പറഞ്ഞു പോവുകയും ചെയ്യുന്നു. ഇന്ന് അതേക്കുറിച്ച് രാവിലെ വാർത്തയിൽ ഏഷ്യാനെറ്റിന്റെ അബ്‌ജ്യോത് വർഗീസ് ലോക്കൽ ലേഖകനോട് ചോദിച്ചപ്പോൾ കിടന്ന് ബ ബ ബ്ബ പറയുന്നത് കേട്ട് ചിരിയാണ് വന്നത്..
രാഷ്ട്രീയം എന്ന് പറഞ്ഞാൽ ചുക്കെന്ത് ചുണ്ണാമ്പെന്ത് എന്ന് വേർതിരിച്ചറിയാൻ കഴിയാത്ത ഊളകളെയാണ് കേരളത്തിന് പുറത്ത് എല്ലാ ചാനലുകളും റിപൊട്ടന്മാരായി അയക്കുന്നത് എന്നത് ഏത് കൊച്ചു കുട്ടിക്കും അറിയാവുന്ന സത്യമാണ്.
Read 14 tweets
Nov 28, 2020
ജ്യോത്സ്നാ ജോസ്.

2018 ജനുവരി 28നാണ് ഈ പെണ്കുട്ടിയെ പറ്റി ലോകം ആദ്യമായി കേൾക്കുന്നത്.

അന്ന് 4.5 മാസം ഗര്ഭിണിയായിരുന്ന ഈ പെണ്കുട്ടിയുടെ വയറ്റിൽ ചവിട്ടി സിപിഎം ബ്രാഞ്ച് സെക്രട്ടറി നടത്തിയ കൊലപാതകം ഒരു കമ്മി ലിബറലിന്റെയും പ്രതികരണഫലകങ്ങളിൽ നിങ്ങൾക്ക് കണ്ടെത്താനാവില്ല.
രാത്രി പത്തുമണിക്ക് വീട്ടിൽ കയറി വന്ന സിപിഎം ക്രിമിനലുകൾ അവളുടെ കുട്ടികളെ വലിച്ചെറിഞ്ഞു. ഒരു ദയയുമില്ലാതെ ആ പെണ്കുട്ടിയുടെ നാഭിക്ക് ബ്രാഞ്ച് സെക്രട്ടറി കൂടിയായ ക്രിമിനൽ ആഞ്ഞു തൊഴിച്ചുകൊണ്ടിരുന്നു. ഒടുവിൽ രക്തസ്രാവം നിലയ്കാതെ ആശുപതിയിൽ പ്രവേശിക്കപ്പെട്ട് നരകവേദനയോടെ
അവളൊരു ആണ്കുട്ടിയെ പ്രസവിച്ചിരുന്നു. പുറത്തു വന്നത് മരിച്ചു രണ്ടു നാളായ ഒരു കുഞ്ഞു ശരീരം.

അവളൊരു കമ്യൂണിസ്റ്റ് കുടുംബത്തിൽ നിന്നും വളർന്നു വന്നവളായിരുന്നു. അവളുടെ അവസ്ഥയിൽ ആ കുടുംബത്തിന് ധൈര്യം നൽകാനും നിയമ സഹായം നൽകാനും തയാറായത് അവിടുള്ള ബിജെപി പ്രവർത്തകരാണ്.
Read 10 tweets
Nov 28, 2020
മാപ്പ് മാറ്റി വരയ്ക്കുന്നു, ബോർഡർ അടയ്ക്കുന്നു, പത്രസമ്മേളനം വിളിച്ച് വിരട്ടുന്നു. അങ്ങനെ ആകെ ഇന്ത്യയ്ക്ക് എതിരെ ജഗപൊക ആയിരുന്നു നേപ്പാളിന്റെ ഭാഗത്ത് നിന്ന് കുറച്ച് കാലം. ചൈനയോട് അടുപ്പം കാണിക്കലും.
നേപ്പാൾ പോലും ഇന്ത്യയെ വെല്ലുവിളിക്കുന്നു എന്നൊക്കെ പറഞ്ഞ് മോദി സർക്കാറിനെതിരെ പ്രതിപക്ഷം ഇന്ത്യയിലും ഇറങ്ങി. ഇന്ത്യൻ വിദേശകാര്യ വകുപ്പ് പക്ഷെ പരസ്യപ്രസ്താവന ഒന്നും തന്നെ ഈ വിഷയത്തിൽ നടത്തിയില്ല.
ഒക്ടോബർ അവസാനം RAW ചീഫ് നേപ്പാളിൽ എത്തി പ്രധാനമന്ത്രിയുമായി ഒരു കൂടിക്കാഴ്ച്ച നടത്തുന്നു. അപ്പോൾ മുതൽ നേപ്പാൾ യു ടേണ് നടത്തുക ആണ്. കുറച്ച് ദിവസം കഴിഞ്ഞ് ഇന്ത്യൻ ആർമി ചീഫ് നേപ്പാൾ സന്ദർശിക്കുന്നു. വൻസ്വീകരണം ആണ് അദ്ദേഹത്തിന് ലഭിച്ചത്.
Read 5 tweets
Nov 28, 2020
കർഷകവേഷത്തിൽ തലയിലൊരു ടർബനും കെട്ടി ആൾക്കൂട്ടത്തിൽ കുത്തിത്തിരുപ്പുണ്ടാക്കാൻ നുഴഞ്ഞു കയറി ഈ ഒരോളത്തിന് കത്തിയ്ക്കലും കലാപവുമായി ഇറങ്ങുന്ന കൂട്ടത്തിൽ തലയ്ക്ക് മുകളിൽ കറങ്ങുന്ന ഡ്രോണുകളുടെ പവർഫുളായ കാമറാക്കണ്ണുകൾ ഒന്നോർത്ത് വെയ്ക്കുന്നത് നന്നാണ്.
കഴിഞ്ഞ ഷാഹീൻബാഗിലെ കലാപരിപാടിയുടെ സംഘാടകർ ഒക്കെ ഒന്നൊഴിയാതെ പണിയുമായി ശിഷ്ടകാലം തീസ് ഹസാരിയുടെ പടി കയറി ഇറങ്ങാനുള്ള വകുപ്പ് ഒക്കെ കിട്ടിയ പോലെ, അണ്ണന്മാർക്കും പണി പാലും വെള്ളത്തിൽ വരും. അർബൻ നക്സലുകളോട് ഒരു ഉപേക്ഷയും അമിത് ഷാജിയുടെ കയ്യിൽ ഇല്ല.
ഓരോ മുഖവും ഒപ്പിയെടുത്ത് തറവാടിന്റെ അടിവേരും ചൂഴ്ത്തി എടുക്കും.. അത് എൺപത് കഴിഞ്‍ അട്ടം നോക്കി കിടന്നായാലും നാട് കത്തിക്കാൻ കനവ് കണ്ട് നടക്കുന്ന ഏത് സ്വാമിയപ്പൂപ്പനെ ആയാലും ശരി .. അഴിയെണ്ണിച്ചേ വിടൂ.. അത് കട്ടായം.
Read 4 tweets
Nov 27, 2020
പഞ്ചാബിലേയും ഡൽഹിയിലേയും കർഷക സമരത്തെ കുറിച്ച് എന്താണ് അഭിപ്രായം ?

ഏത് കർഷകൻ ?

കുറച്ചു കാലം പഞ്ചാബ് മുഴുവനായി കറങ്ങിയ അനുഭവം വെച്ചു പറയാം , പഞ്ചാബിൽ പോയ എന്റെ സുഹൃത്തുക്കൾക്ക് ഇത് വായിക്കുമ്പോൾ കൂടുതൽ അത് മനസിലാക്കാൻ കഴിയും.
വാസ്തവത്തിൽ 1984 ന് ശേഷം ഖാലിസ്ഥാൻ വാദം ഇല്ലാതെയാവുകയല്ല ചെയ്തത്,കൂടുതൽ ശക്തമാവുകയാണ് ചെയ്തത് . ആനന്ദപ്പുർ റിസല്യൂഷൻ പൂർത്തിയാക്കി പഞ്ചാബിനെ ഭാരതത്തിൽ നിന്നും വിഘടിപ്പിച്ചു കൊണ്ട് ഖാലിസ്ഥാൻ ഉണ്ടാക്കാൻ പാകിസ്ഥാൻ ഫണ്ടഡ് ആയ തീവ്രവാദ സംഘടനകൾ നടത്തിയ ശ്രമം അറിയാമല്ലോ ?
വാസ്തവത്തിൽ ഓപ്പറേഷൻ ബ്ലൂസ്റ്റാറിന് ശേഷം ഈ വിഘടനവാദം കൂടുതൽ ശക്തമാവുകയാണ് ചെയ്തത്.1984 ഡൽഹി കലാപത്തിൽ കൊല്ലപ്പെട്ട സിഖ്ക്കാർക് നീതി കിട്ടിയില്ല എന്ന ചിന്തയിലാണ് ഈ വാദത്തിന് പഞ്ചാബിൽ ശക്തി കൂടിയത് . ഭിന്ദ്രവാലയുടെ ചിത്രമില്ലാത്ത ഒറ്റ തെരുവും അമൃത്സറിൽ നിങ്ങൾക്ക് കാണാൻ സാധിക്കില
Read 12 tweets

Did Thread Reader help you today?

Support us! We are indie developers!


This site is made by just two indie developers on a laptop doing marketing, support and development! Read more about the story.

Become a Premium Member ($3/month or $30/year) and get exclusive features!

Become Premium

Don't want to be a Premium member but still want to support us?

Make a small donation by buying us coffee ($5) or help with server cost ($10)

Donate via Paypal

Or Donate anonymously using crypto!

Ethereum

0xfe58350B80634f60Fa6Dc149a72b4DFbc17D341E copy

Bitcoin

3ATGMxNzCUFzxpMCHL5sWSt4DVtS8UqXpi copy

Thank you for your support!

Follow Us!

:(