പാർലിമെൻ്റ് പാസ്സാക്കിയ കർഷക സംരക്ഷണ നിയമത്തിനെതിരെ സുപ്രീം കോടതിയിൽ പോകുന്ന കേരള സർക്കാരിൻ്റെ കൃഷി വകുപ്പിനെ പറ്റി അറിയേണ്ടേ.
ഇത്ര ഒക്കെ ഉദ്യോഗസ്ഥരുണ്ടായിട്ടും തൊട്ട് അയൽ സംസ്ഥാനത്ത് നിന്ന് പച്ചക്കറിയും, അരിയും ധാന്യങ്ങളും കല്യാണത്തിന് വേണ്ട
മുല്ലപ്പൂ ,സദ്യ വിളമ്പാനുള്ള ഇലവരെ കേറ്റി വരുന്ന പാണ്ടി ലോറിക്ക് കാത്തിരിക്കേണ്ട ഗതികേടിലേക്ക് കേരളത്തെ എത്തിച്ച മാറി മാറി ഭരിച്ച LDF UDF കാർ കർഷകനെയും കൃഷിയേയും സംരക്ഷിക്കാൻ വേണ്ടി നടത്തുന്ന തത്രപ്പാട് കേരള സമൂഹം കക്ഷിരാഷ്ടീയം മാറ്റിവെച്ചു് തിരിച്ചറിയാൻ ശ്രമിക്കണം ....
കർഷകർ അറിയാത്ത, കർഷകരെ അറിയാത്ത, ലക്ഷങ്ങൾക്ക് മുകളിൽ ശമ്പളങ്ങൾ വാങ്ങുന്ന ഉദ്യോഗസ്ഥരെ നിറച്ച കൃഷി ഓഫീസുകൾ.
1.ഫാം ഇൻഫർമേഷൻ ബ്യൂറോ,
2.സ്റ്റേറ്റ് ഹോൾട്ടികൾച്ചർ മിഷൻ,
3.കിസാൻ കേരള പ്രൊജക്റ്റ്
4.കേരള സ്റ്റേറ്റ് സീഡ് ഡവലപ്മെൻ്റ് അതോറിറ്റി
5.ഡബ്ലു.എച്ച്.ഒ. സെൽ 6. അടക്കാ വികസന Dir
7.കശുവണ്ടി - കൊക്കോ വികസന ഡയറക്റ്ററേറ്റ്
8.എഫ്.എ.സി.ടി
9.കേരള ആഗ്രോ ഇൻഡസ്ട്രീസ് കോർപ്പറേഷൻ
10.കേരള ആഗ്രോ മെഷിനറി കോർപ്പറേഷൻ
11.കേരഫെഡ്
12.കേരള ലാൻറ് ഡവലപ്മെൻ്റ് കോർപ്പറേഷൻ
13.കാർഷിക വികസന ബേങ്ക്
14.മാർക്കറ്റ് ഫെഡ്
15.റബർമാർക്കറ്റിംങ്ങ് ഫെഡറേഷൻ
16.ഹോൾട്ടികോർപ്പ്
17.വെയർഹൗസിംങ്ങ് കോർപ്പറേഷൻ
18.നടുകര അഗ്രോ പ്രോസസ്സിംങ്ങ് കമ്പിനി
19.ഓയിൽപാം
20.പ്ലാൻ്റേഷൻ കോർപ്പറേഷൻ
21.റെയ്ഡ്കോ
22.സ്മാൾ ഫാർമേഴ്സ് അഗ്രി ബിസിനസ്സ് കൺസോർഷ്യം
23.സ്റ്റേറ്റ് ഫാമിംങ്ങ് കോർപ്പറേഷൻ 24.വി.എഫ്.പി.സി.കെ.
25.കേരള ലൈവ് സ്റ്റോക്ക് ഡവലപ്മെൻ്റ് ബോർഡ്
26. പൗൾട്രി ഡവലപ്മെന്റ് കോർപ്പറേഷൻ 27. മിൽമ 28. കേരള ഫീഡ്സ്
29.കേരള ഡയറി ഫാർമേഴ്സ് വെൽഫെയൽ ഫണ്ട് ബോർഡ്
30.മീറ്റ് പ്രോഡക്റ്റ് ഓഫ് ഇന്ത്യ
31.കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രം
32.കേന്ദ്ര കിഴങ്ങ് വർഗ്ഗ ഗവേഷണ കേന്ദ്രം
33.സുഗന്ധവിള ഗവേഷണ കേന്ദ്രം
34.നാളികേര വികസന ബോർഡ് 35. നാളീകേര കോർപ്പറേഷൻ 36. നാളീകേര കൗൺസിൽ 37. കോഫീ ബോർഡ്
38.ബയോ - ഡൈവേഴ്സിറ്റി ബോർഡ്
39.ഭൂവികസ ബോർഡ്
40.റബ്ബർ ബോർഡ്
41.സ്പൈസസ് ബോർഡ്
42.അഗ്രിക്കൾച്ചറൽ പ്രൈസസ് ബോർഡ്
43.ഭൂമി ശാസ്ത പഠനകേന്ദ്രം
44.ജലവിഭവ വികസന കേന്ദ്രം
45.സ്വാമിനാഥൻ ഗവേഷണ കേന്ദ്രം
46.നാഷണൽ ഹോൾട്ടിക്കൾച്ചർ ബോർഡ്
47.നാഷണൽ ഇൻ്റിറ്റ്യൂട്ട് ഫോർ ഇൻറർ ഡിസിപ്ലിനറി സയൻസ്l
ആൻ്റ് ടെക്നോളജി
48.ഓണാട്ടുകര വികസന ഏജൻസി
49.രാജീവ് ഗാന്ധി സെൻ്റർ ഫോർ ബയോടെക്നോളജി
50.ട്രോപ്പിക്കൽ ബൊട്ടാണിക്കൽ ഗാർഡൻ ആൻ്റ് റിസർച്ച് സെൻ്റർ
51.കേരള കാർഷിക യൂനിവേഴ്സിറ്റികൾക്ക് കീഴിൽ 6 കോളേജുകൾ
52.പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രങ്ങൾ - 6 എണ്ണം
53.യൂനിവേഴ്സിറ്റിക്ക് കീഴിലെ മറ്റ് ഗവേഷണ
കേന്ദ്രങ്ങൾ . 30 എണ്ണം
54.കേരള മൃഗ സംരക്ഷണ യൂനിവേഴ്സിറ്റി 55. മൃഗ സംരക്ഷണ യൂനിവേഴ്സിറ്റിക്ക് കീഴിൽ 3 കോളേജുകൾ
56.ഫാമുകളും ഗവേഷണ കേന്ദ്രങ്ങളും 17 എണ്ണം
57.കൃഷി വിജ്ഞാന കേന്ദ്രങ്ങൾ 14 എണ്ണം
58.ഫാമുകൾ - 62 എണ്ണം
59.മണ്ണ് പരിശോധനാ കേന്ദ്രങ്ങൾ 14 എണ്ണം
60.മൊബൈൽ മണ്ണ് പരിശോധനാ യൂനിറ്റുകൾ - 10 എണ്ണം
61.മണ്ണ് ഗവേഷണ കേന്ദ്രങ്ങൾ - 6 എണ്ണം
62.രാസവള ഗുണ പരിശോധനാ കേന്ദ്രങ്ങൾ - 2 എണ്ണം
63.കീട പരിശോധനാ കേന്ദ്രം - 1 എണ്ണം
64.വിത്ത് പരിശോധന കേന്ദ്രങ്ങൾ - 2 എണ്ണം
65.അഗ്മാർക്ക് ഗ്രേഡിംങ്ങ് ലാബുകൾ - 10 എണ്ണം
66.കീടനിയന്ത്രണ ലാബ് -1 എണ്ണം
67.ബയോടെക്നോളജി ആൻ്റ് മോഡൽ ഫ്ളോറി കൾച്ചർ സെൻ്റർ 1 എണ്ണം
68.സംസ്ഥാന ബയോ ഫെർട്ടിലൈസർ ലാബ് - 2 എണ്ണം
69.പാരസൈറ്റ്സ് ബ്രീഡിംങ്ങ് സ്റ്റേഷൻ - 9 എണ്ണം 70. കീടനിയന്ത്രണ കേന്ദ്രം - 1 എണ്ണം 71. കീടനിയന്ത്രണ ട്രെയിനിംങ്ങ് സെൻ്റർ - 1 എണ്ണം
72.ടെക്നോളജി ട്രെയിനിംങ്ങ് സെൻ്റർ - 4 എണ്ണം
73.ഫാംസ് ട്രെയിനിംങ്ങ് സെൻ്റർ - 2 എണ്ണം
74.എഞ്ചിനീയറിംങ്ങ് സെൻ്ററുകൾ - 14 എണ്ണം 75. മൊത്ത വിതരണ കേന്ദ്രങ്ങൾ - 6 എണ്ണം
എഴുതിയ അത്രയും തന്നെ എഴുതി തീരാത്ത ഓഫീസുകൾ ............ സംവിധാനങ്ങൾ......... ഇവയെല്ലാം
ആർക്ക് വേണ്ടി ? എന്തിന് വേണ്ടി ? കൃഷിയിറക്കാൻ സമയമാവുമ്പോൾ ആധാരമോ
കെട്ടുതാലിയോ പണയപ്പെടുത്തിയും കന്നുകാലിയെ വിറ്റും നാട്ടിലെ വട്ടിപ്പലിശക്കാരനിൽ നിന്നോ തമിഴനിൽ നിന്നോ കടം വാങ്ങി കൃഷി ചെയ്യ്ത് കാട്ടുമൃഗങ്ങളെയും വരൾച്ചയെയും പേമാരിയെയും പ്രതിരോധിച്ച് ബാക്കി കിട്ടുന്നത്
സ്വർണ്ണം വെള്ളിക്കടയിൽ ചെമ്പിൻ്റെ വിലയ്ക്ക് വിൽക്കാൻ വിധിക്കപ്പെട്ടപ്പോൾ കർഷകന് ഒരു താങ്ങാവാൻ ഇവയുടെ ഒന്നും സഹായം ഉണ്ടായിട്ടില്ല. 1987 ലാണ് കൃഷി വകുപ്പ് രൂപപ്പെട്ടെങ്കിലും രണ്ടായിരത്തിന് ശേഷമാണ് ഈ സ്ഥാപനങ്ങളെല്ലാം രൂപപ്പെട്ടത്. അതിന് മുമ്പും കർഷകർ ഇവിടെ
കൃഷി ചെയ്തിരുന്നു. അവർ ഇവിടുത്തെ ജനത്തെ തീറ്റി പോറ്റിയിരുന്നു. കേരളത്തിൽ കൃഷി വകുപ്പ് ആരംഭിക്കുമ്പോൾ 8.76 ലക്ഷം ഹെക്റ്ററിൽ ഉണ്ടായിരുന്ന നെൽകൃഷി ഇന്ന് 1.97 ലക്ഷം ഹെക്റ്ററിലേക്കാണ് ചുരുങ്ങിയത്. സൂക്ഷ്മ - സ്ഥൂല ഗവേഷണ സ്ഥാപനങ്ങളും വിജ്ഞാന കേന്ദ്രങ്ങളും തുടങ്ങി
നൂറിൽ പരം സ്ഥാപനങ്ങളും അനുബന്ധ സംവിധാനങ്ങളും പതിനായിരക്കണക്കിന് ജീവനക്കാരും കോടിക്കണക്കിന് രൂപയും ചിലവഴിച്ചിട്ടും കൃഷിക്ക് എന്ത് നേട്ടം ? കർഷകന് എന്ത് നേട്ടം ?
ഇവർക് ഒക്കെ ശമ്പളം കൊടുക്കാൻ കാശു വേണ്ടേ? ഈ പറയുന്ന വകുപ്പുകൾ കൊണ്ട് ഒരു
പ്രയോജനവും ഇല്ല, വല്ല തമിഴനും, ആന്ധ്രകാരനും വല്ലതും ഉണ്ടാക്കിയാൽ നമുക്ക് കഴിക്കാം ......🙏
24 മണിക്കൂറും CPMനെ മാത്രം ട്രോളുക എന്നതാണ് ഒരു ബിജെപിക്കാരന്റെ കടമ എന്ന ധാരണ ഇവിടെയുണ്ട്.
അതു മാത്രമല്ല വേണ്ടത്..
ഇവിടെ നമ്മുടെ ദേശീയ സുരക്ഷയെ ബാധിക്കുന്ന പല പ്രശ്നങ്ങളും ഉണ്ട്. ആധുനിക കോൺഗ്രസിനെ ശക്തമായി എതിർക്കേണ്ടത് നമ്മുടെ കടമയാണ് അല്ലെങ്കിൽ ഭാവിയിൽ ഇന്ത്യയുണ്ടാകില്ല.
കോൺഗ്രസ്സ് മാഫിയയുടെ ടൂൾകിറ്റ് പുറത്തായിരിക്കുന്നു.. എത്ര നീചവും മലീമസവുമാണ് ഇവരുടെ മനസ്സ് എന്നറിയാൻ ഇതിലും മികച്ച ഉദാഹരണമില്ല.. ഈ മഹാമാരിക്കാലത്തെ പോലും ദുഷിച്ച രാഷ്ട്രീയ പ്രചരണത്തിന്റെ ഭാഗമാക്കുന്ന ഈ രാഷ്ട്രീയ അശ്ലീലത്തെ എക്കാലവും പടിക്കു പുറത്തു നിറുത്തുവാൻ ഭാരതീയർക്ക്
സദ്ബുദ്ധി ഉണ്ടാകട്ടെ.
ടൂൾക്കിറ്റിലെ പ്രധാന നിർദ്ദേശങ്ങൾ
1. കോവിഡ് വ്യാപിക്കാനുള്ള പ്രധാന കാരണം കുംഭമേളയാണെന്ന് പ്രചരിപ്പിക്കുക. ഈദ് ഗാഹുകൾ സ്നേഹത്തിന്റേയും സന്തോഷത്തിന്റേയും കൂടിച്ചേരലുകളാണെന്ന് പ്രചരിപ്പിക്കുക.
2. ശവശരീരങ്ങളുടേയും ചിതയുടേയും ചിത്രങ്ങൾ പരമാവധി പ്രചരിപ്പിക്കുക.
സീതത്തോട് കൊച്ചുകോയിക്കൽ SNUPS ലെ റിട്ടയേർഡ് ഹെഡ്മാസ്റ്റർ ചിറ്റാർ ശ്രീഭവനത്തിൽ ശ്രീ T N ചന്ദ്രശേഖരൻ സർ അന്തരിച്ചു .
രാഷ്ട്രീയ സ്വയംസേവക സംഘം വടശ്ശേരിക്കര ഖണ്ഡ് മുൻ സംഘചാലക് ,RSS പത്തനംതിട്ട ജില്ലാ മുൻ ബൗദ്ധിക് പ്രമുഖ് , പ്രഭാഷകൻ, ഭഗവത് ഗീതാ ആചാര്യൻ എഴുത്തുകാരൻ , കവി,
അദ്ധ്യാപക പരിഷത്ത് മുൻ ഭാരവാഹി , ബാലഗോകുലം രക്ഷാധികാരി, BJP റാന്നി നിയോജക മണ്ഡലം മുൻ പ്രസിഡൻ്റ് തുടങ്ങി വിവിധ ചുമതലകളിൽ പ്രവർത്തിച്ചിട്ടുള്ള ബഹുമുഖ പ്രതിഭയായിരിന്നു അദ്ദേഹം.
അനേകായിരം കുരുന്നുകൾക്ക് ആദ്യാക്ഷരം കുറിച്ച ഗുരുനാഥൻ....
ഉദയം - ആദ്യ കവിതാ സമാഹാരം.
കർമ്മണ്യേവാധികാരസ്തെ,
ദേവഭൂമിയിൽ ,
രാമായണത്തിലെ മുത്തുമണികൾ, യദ്യദാചരതി ശ്രേഷ്ഠ:,
ശ്രീമദ് ഭഗവത് ഗീത ( മലയാളം)
എന്നിവ പ്രധാന കൃതികൾ...
⚰️രക്തസാക്ഷിയായി പരലോകത്ത് ചെന്ന അയാളോട് ദൈവം ചോദിച്ചു.
നീയാണോ പുതിയ രക്തസാക്ഷി ഈയിടെയായി കുറെയെണ്ണം വരുന്നുണ്ട്.
അയാൾ തല താഴ്ത്തി പറഞ്ഞു അതെ.
ആഹാ അതൊരു പുതുമയല്ലല്ലോ..!!
ദൈവം എന്തോ ചിന്തിച്ച് എഴുന്നേറ്റു നടന്നു. വാ എന്റെ കൂടെ ഒരു കാഴ്ച്ച
കാണിച്ചു തരാം .
അയാൾ ദൈവത്തെ പിന്തുടർന്നു.
മേഘത്തിലൂടെ കുറച്ച് നടന്നതിനു ശേഷം ദൈവം താഴേക്ക് വിരൽ ചൂണ്ടി.
ആ കാണുന്നതെന്താണ്..?
അയാൾ ദൈവം വിരൽ ചൂണ്ടിയ ദിശയിലേക്ക് നോക്കിയിട്ട് ഉച്ചത്തിൽ പറഞ്ഞു:
എന്റെ വീട്, എന്റെ പ്രിയപ്പെട്ടവർ...
ദൈവം ചിരിച്ചു അങ്ങനത്തെ വികാരമൊക്കെയുണ്ടോ ..?
ബാക്കി കുടി കാണുക.
അയാളുടെ കാഴ്ച്ചയിൽ ദു:ഖത്തിന്റെ കാഴ്ച്ചകൾ തെളിഞ്ഞു തുടങ്ങി.
ശവമടക്കു കഴിഞ്ഞ തന്റെ വീട്, മൂകമായ ചുറ്റുപ്പാട്, ആളുകളൊക്കെ ഒഴിഞ്ഞു പോയിരിക്കുന്നു. വീടിന്റെ കോലായിൽ ഒന്നുമറിയാതെ ഓടിക്കളിക്കുന്ന തന്റെ മുന്നു വയസ്സുകാരി മകൾ...
രഞ്ജി പണിക്കർക്ക് എതിരെ പ്രതിഷേധിക്കും മുൻപ് ആരാണ് ഈ രഞ്ജി പണിക്കരെന്ന് നാം തരിച്ചറിയേണ്ടതുണ്ട്..
ആരാണ് രഞ്ജി പണിക്കർ ? ഗാന്ധിജിയുടെ അളിയനോ? അതോ മണ്ടേലയുടെ തമ്പിയോ ? അല്ലല്ലോ..
പിന്നെ ആരാണ് ? ആരായിരുന്നു ?
മെട്രോ വാർത്ത എന്നൊരു പത്രത്തെ അറിയുമോ ? ചെന്നൈ ആസ്ഥാനമാക്കി
കൊച്ചിയിൽ നിന്നും കോഴിക്കോട് നിന്നും പ്രസിദ്ധീകരിച്ചിരുന്ന ഒരു പത്രം, ആ പത്രത്തിന്റെ മാനേജിങ് ഡയറക്ടർ ആയിരുന്നു വർഷങ്ങളോളം ഈ രഞ്ജി പണിക്കർ !
മെട്രോ വാർത്ത ആരുടേതായിരുന്നു ?
ഫാരിസ് അബൂബക്കർ എന്ന നമുക്കേവർക്കും സുപരിചിതനായ ആ മൊതലാളിയുടേത്. വല്ലാത്തൊരു മൊതലാണ് ആ മൊതലാളി.. ഇത്
ഞാൻ പറഞ്ഞതല്ല, മൂത്ത സഖാവ് വി.എസ് അച്യുതാനന്ദൻ പറഞ്ഞതാണ്. അതായത് രഞ്ജിപണിക്കർ എന്ന നമ്മളറിയുന്ന നടനും തിരക്കഥാകൃത്തുമായ വ്യക്തി ഫാരിസ് അബൂബക്കറിന്റെ ജോലിക്കാരൻ കൂടിയായിരുന്നു എന്നർത്ഥം.
കോന്നിയുടെ പുത്രനായി ശ്രീ k. സുരേന്ദ്രനെ ആ നാട്ടിലെ അമ്മമാർ ഏറ്റെടുത്തു കഴിഞ്ഞു. ഓരോ വേദിയിൽ ചെല്ലുമ്പോഴും സ്വന്തം മകനെ കാത്തു നിക്കുന്നപോലെ അമ്മമാർ K. സുരേന്ദ്രനെ കാത്തു നിൽക്കുന്ന കാഴ്ച്ചയാണ് കാണുന്നത്..
ഒരുപാട് നാളുകൾക്ക് ശേഷം സ്വന്തം മകനെ കാണുന്ന അമ്മയെ പോലെ അവർ Ks നെ
വാരി പുണർന്നും പരാതി കൾ പറഞ്ഞും അവരുടെ സ്നേഹം പ്രകടിപ്പിക്കുന്നത് കാണുമ്പോൾ അവർ അത്രക്ക് ഈ മകനെ അവിടെ ആഗ്രഹിക്കുന്നുണ്ട് എന്ന് വേണം കരുതാൻ ..
ഈ ചിത്രം തന്നെ അത്തരത്തിൽ രണ്ടു അമ്മമാരുടെ പരിഭവം പറച്ചിലും സങ്കടങ്ങൾ പങ്കുവെക്കലുമാണ്..
വോട്ട് ചോദിച്ചു കഴിഞ്ഞ പിന്നെ ആ ഭാഗത്തേക്ക്
തിരിഞ്ഞു നോക്കാത്ത ജനപ്രതിനിധികളെ അവർക്ക് മടുത്തു. Ks നെ പോലെ താങ്ങും തണലുമാകാൻ മനസ്സുള്ള ആളുകളെ അവർ ആഗ്രഹിക്കുന്നു..
കോന്നിയുടെ പുത്രനായി ആ നാടിന്റെ വാത്സല്യങ്ങൾ ഏറ്റുവാങ്ങി ks ജയത്തിലേക്ക് അടുക്കുകയാണ്..
ലോകനേതാവ് നരേന്ദ്ര മോഡി യുടെ സന്ദർശനം കൂടി ആകുമ്പോൾ കൂടുതൽ
ഒരേ ചാനലിന്റെ എഫ്ബി പേജില്‍ വ്യത്യസ്ത സമയങ്ങളില്‍ വന്ന മൂന്ന് വാര്‍ത്തകളും അവയോടുള്ള മലയാളിയുടെ സമീപനവുമാണ് ഈ കുറിപ്പിനാധാരം.
സച്ചിനെക്കുറിച്ചും രാഷ്ട്രപതിയെക്കുറിച്ചുമുള്ള
വാര്‍ത്തകളുടെ കീഴിലായി ആഹ്ലാദിച്ച് ചിരിച്ച മുഖങ്ങളില്‍ ഒരെണ്ണം പോലും യൂസഫ് പത്താനെകുറിച്ചുള്ള വാര്‍ത്തയുടെ കീഴില്‍ കാണാന്‍ സാധിക്കാത്തതില്‍ യാതൊരു ബുദ്ധിമുട്ടും വ്യക്തിപരമായി എനിക്കു തോന്നിയിട്ടില്ല.
പക്ഷെ ആദ്യത്തെ രണ്ടിടങ്ങളിലും ചിരിച്ചവരില്‍ 90% വും ഒരു പ്രത്യേക
മതവിഭാഗക്കാരാണെന്നതാണ് ഗൗരവത്തോടെ ശ്രദ്ധിക്കേണ്ട ഒരേയൊരു കാര്യം.
അവരില്‍ ചിലര്‍ തന്നെ യൂസഫ് പത്താനെക്കുറിച്ചുള്ള വാര്‍ത്തയില്‍ 'സാഡ് 'റിയാക്ഷന്‍ രേഖപ്പെടുത്തി കണ്ടപ്പോള്‍ കേരളത്തെ സങ്കുചിത മതബോധം എത്രത്തോളം വിഴുങ്ങിയെന്നത് ബോധ്യമായി.