Sivaji boys pkm Profile picture
राष्ट्राय स्वाहा, इदं राष्ट्राय इदं न मम

Sep 24, 2020, 39 tweets

#ഹിന്ദുവംശഹത്യദിനം
പഠിപ്പിക്കാത്ത ചരിത്ര൦-അവസാന ഭാഗ൦.
#TheUntold1921_Part11
************************************
കഴിഞ്ഞ പത്തു ഭാഗങ്ങളിൽ ഏകദേശം ഇരുനൂറു കൊല്ലത്തെ ചരിത്രമാണ് പരിശോധിച്ചത് . . ഹൈദറിന്റെയും ടിപ്പുവിന്റെയും അധിനിവേശം മലബാറിന് സമ്മാനിച്ച ദുരിതങ്ങളും സംസ്കാര
1

ച്യുതികളും , സാമൂഹിക അസന്തുലിതാവസ്ഥയും എങ്ങനെ ഖിലാഫത് എന്ന ഉത്പ്രേരകം അശ്രദ്ധയോടെ ഗാന്ധി ഒഴുക്കി വിട്ടപ്പോൾ ഭാരതം കണ്ട ഏറ്റവും വലിയ വംശഹത്യയും , ക്രൂരതയുമായി മാറിയെന്നതും വിശദമായി പറഞ്ഞു. അവസാനഭാഗത്തിൽ ലഹള എങ്ങനെ അടിച്ചമർത്തപ്പെട്ടുവെന്നതും , ദുരിതാശ്വാസ പ്രവർത്തനങ്ങളും ,

2

ലഹളയുടെ നാശ നഷ്ടങ്ങളും ആണ് പരിശോധിക്കുന്നത്.

ആ സമയത്തു മലബാറിൽ രണ്ടു ബ്രിട്ടീഷ് സൈനിക താവളങ്ങൾ ആണ് ഉണ്ടായിരുന്നത് .ഒന്ന് കോഴിക്കോടും , മറ്റേതു മലപ്പുറത്തും .ലഹള ആസന്നമാണെന്നു ബ്രിട്ടിഷുകാർക്കറിയാമായിരുന്നു . ലഹളയുടെ അന്ന് രാവിലെ ഡിസ്റ്റ്രിക്റ്റ് മജിസ്‌ട്രേറ്റ് തിരൂരങ്ങാടി
3

ബറ്റാലിയനുമായി എത്തി ചേർന്ന് ആയുധങ്ങൾക്കായുള്ള തിരച്ചിൽ നടത്തുകയും 3 മാപ്പിളമാരെ അറസ്റ്റ് ചെയ്യുകയും ചെയ്തു .ഇത് മാപ്പിളമാരെ പ്രകോപിപ്പിച്ചു . തിരൂരങ്ങാടിയിൽ വച്ച് സ്പെഷ്യൽ ബറ്റാലിയൻ നാലായിരത്തോളം വരുന്ന ഖിലാഫത് പതാക ഏന്തിയ സായുധ സംഘവുമായി ഏറ്റുമുട്ടി .

4

ഏറ്റുമുട്ടലിൽ ഒരു ബ്രിട്ടീഷ് ഓഫീസർക്ക് പരിക്ക് പറ്റുകയും , ഒൻപതു മാപ്പിളമാർ കൊല്ലപ്പെടുകയും ചെയ്തു .താനൂർ ഖിലാഫത് സെക്രട്ടറി ആയിരുന്ന കുഞ്ഞി കാദർ അടക്കം നാല്പതു പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു . അങ്ങനെ കലാപകാരികൾ താത്കാലികമായി പിൻവാങ്ങി .

5

മലപ്പുറം ക്യാമ്പ് ലക്ഷ്യമാക്കി നീങ്ങിയ ബറ്റാലിയനെ രണ്ടായിരത്തോളം വരുന്ന മാപ്പിളമാർ വീണ്ടും ആക്രമിച്ചു .മാപ്പിളയായ ഒരു കോൺസ്റ്റബിൾ അടക്കം രണ്ടു പേര് കൊല്ലപ്പെടുകയും ധാരാളം ബ്രിട്ടീഷുകാർക്ക് മുറിവേൽക്കുകയും ചെയ്തു .
6

ക്രമസമാധാനം സിവിൽ പരിധിക്കു പുറത്തു പോയതോടെ ,മജിസ്‌ട്രേറ്റ് ചുമതല മിലിറ്ററി ഓഫീസർക്ക് കൈമാറി .പിറ്റേന്ന് രാവിലെയോടെ ബ്രിട്ടീഷ് സംഘം പരപ്പനങ്ങാടി ലക്ഷ്യമാക്കി മാർച്ച് ചെയ്തു .ടെലിഗ്രാഫ് ലൈനുകളൊക്കെ മാപ്പിളമാർ വിച്ഛേദിച്ചതു അവർക്കു വലിയ ആശയ വിനിമയ ബുദ്ധിമുട്ടുണ്ടാക്കി .

7.

പരപ്പനങ്ങാടിയിൽ നിന്നും കൊണ്ടോട്ടി വഴി ഫറോക്കിലേക്കു മാർച്ച് ചെയ്ത സംഘം വഴി നീളെ ലഹളകൾ അടിച്ചൊതുക്കി . റെയിൽവേ സ്റ്റേഷനുകളും റെയിൽവേ പാലങ്ങളുമെല്ലാം മാപ്പിളമാർ നശിപ്പിച്ചിരുന്നതായി കണ്ടിരുന്നല്ലോ .റെയിൽവേ സർവീസുകൾ പുനഃസ്ഥാപിക്കുന്നതിനായി general ഓഫീസർ കമ്മന്റിങ് , മദ്രാസിൽ

8

നിന്നും ഒരു സംഘത്തെ ചുമതലപ്പെടുത്തി .കെർണൽ ഇ ടി ഹംഫ്രീസ് കമ്മാന്റിംഗ് ഓഫീസാറായി ഇരുപത്തി രണ്ടാം തീയതി നിയുക്തനായി .അദ്ദേവും സംഘവും ബാംഗ്ലൂരിൽ നിന്നും മലബാറിലേക്ക് പുറപ്പെട്ടു . .ഇരുപത്തി ആറാം തീയതി ആയപ്പോഴേക്കും കോഴിക്കോട് നിയന്ത്രണാധീനമാക്കിയ ശേഷം ഒരു സംഘം മലപ്പുറത്തേക്ക്

9

പുറപ്പെട്ടു . വഴിയിൽ വച്ച് ഒരു വലിയ സംഘം അക്രമാസക്തരായ മാപ്പിളമാർ അവരെ ആക്രമിച്ചു . അഞ്ചു മണികൂർ നീണ്ടു നിന്ന സംഘട്ടനത്തിനു ശേഷം നാനൂറു മാപ്പിളമാർ കൊല്ലപ്പെട്ടു .കൂടാതെ രണ്ടു ബ്രിട്ടീഷ് സൈനികരും അസിസ്റ്റന്റ് സൂപ്രണ്ട് ഓഫ് പോലീസ് , മിസ്റ്റർ ലാൻകാസ്റ്ററും കൊല്ലപ്പെട്ടു .

10

മലപ്പുറം സൈന്യത്തോടൊപ്പം ഓക്സിലറി സൈന്യവും ,കര്മനിരതരായി ., ഇരുപത്തിഎട്ടാം തീയതി ആയപ്പോഴേക്കും റെയിൽവേ സംവിധാനവും ആശയ വിനിമയ സംവിധാനവും അവർ പുനഃസ്ഥാപിച്ചു .ഇരുപത്തി ഒൻപതാം തീയതി വള്ളുവനാട് , കുറുമ്പനാട് , കോഴിക്കോട് ,ഏറനാട് , പൊന്നാനി ,

11

വയനാട് എന്നീ താലൂക്കുകളിൽ മാർഷ്യൽ ലോ നിലവിൽ വന്നു .

ഓഗസ്റ്റ് ഇരുപത്തിനാണ് ലഹള തുടങ്ങിയതെന്ന് പറഞ്ഞുവല്ലോ . ഇരുപത്തി രണ്ടാം തീയതി ആയപ്പോഴേക്കും മാപ്പിളമാരെല്ലാം കൂടി അലി മുസലിയാരെ തിരുരങ്ങാടിയിൽ വച്ച് ഇസ്ലാമിക രാജ്യത്തിന്റെ സുൽത്താൻ അലി രാജയായി വാഴിച്ചിരുന്നു .

12

മുപ്പതാം തീയതിയോടെ സൈന്യം തിരൂരങ്ങാടി ലക്ഷ്യമാക്കി നീങ്ങി .ഈ ദിവസങ്ങളിൽ ഹിന്ദുക്കളെല്ലാം ദയയില്ലാതെ വേട്ടയാടപ്പെട്ടു . ഇരുപത്തി ആറാം തീയതി എല്ലാ ഹിന്ദുക്കളെയും കിഴക്കേ പള്ളിയിൽ കൊണ്ട് വന്നു മതം മാറ്റാൻ തീരുമാനമായി . ഇവർക്കുള്ള തൊപ്പിയും മറ്റു ഇസ്ലാമിക വസ്ത്രങ്ങളും മാപ്പിളമാർ

13

തയ്യാറാക്കി കൊണ്ടിരിക്കവേ ആണ് ബ്രിട്ടീഷ് സൈന്യം കിഴക്കേപള്ളി വളഞ്ഞത് . പള്ളിക്കുള്ളിൽ നിന്നും മാപ്പിളമാർ വെടിയുതിർത്തു .ഇരുപത്തി നാല് തീവ്രവാദികളെ സൈന്യം വധിക്കുകയും , ആലിമുസ്ളിയാർ അടക്കം മുപ്പത്തിയെട്ടു പേര് കീഴടങ്ങുകയും ചെയ്തു . ബ്രിട്ടീഷ് സൈന്യത്തിന്റെ സമയോചിതമായ

14

ആക്രമണമാണ് ഒരു വലിയ വിഭാഗം ഹിന്ദുക്കളെ നിർബന്ധിത മത പരിവർത്തനത്തിൽ നിന്നും രക്ഷിച്ചത് .അലി മുസലിയാർ കീഴടങ്ങിയതോടെ ലഹള താത്കാലികമായി കെട്ടടങ്ങി എന്ന് പറയാം .തിരുർ കേന്ദ്രീകരിച്ചാണ് ബ്രിട്ടിഷ് സൈനിക പ്രവർത്തനങ്ങൾ നടന്നിരുന്നത് . നാനാ ഭാഗത്തേക്ക് ക്രമസമാധാന പരിപാലനത്തിനായി സൈനയത്തെ

വിന്യസിപ്പിച്ചിരുന്നു .നിലംബൂർ കാടുകളായിരുന്നു മാപ്പിളമാർ ഏറ്റവുമധികം ഒളിച്ചു താമസിച്ചു യുദ്ധം ചെയ്തിരുന്ന സ്ഥലം . ആദ്യമൊക്കെ നേരിട്ട് യുദ്ധം ചെയ്തുവെങ്കിലും പിന്നീട് ഒളിച്ചിരുന്ന് യുദ്ധം ചെയ്തു, സൈന്യമില്ലാത്ത പ്രദേശങ്ങൾ ആക്രമിച്ചും അവർ തന്ത്രങ്ങൾ നവീകരിച്ചു

16

ലൈൻസ്റ്റെർ , സഫോക്ക് ,ഡോര്സെറ് റെജിമെൻറ് ,ക്വീൻസ് ബേസ് ,2/8, 2/9 ഗൂർഖാസ് , 1/39ഗർവാൾ റൈഫിൾസ് ,ബർമ റൈഫിൾസ് , , ലൈറ്റ് ഇൻഫന്ററി , മറ്റു സാങ്കേതിക സംഘങ്ങൾ എന്നിവരോടൊപ്പം അറുന്നൂറോളം വരുന്ന മലബാർ സ്പെഷ്യൽ പോലീസും ലഹള അമർച്ച ചെയ്യാൻ നിയുക്തരായി

17

(Legislative council interpellations , 14th Noember 1922 ).അലി മുസലിയാരുടെ കീഴടങ്ങളോടെ ലഹള ഒന്ന് നിയന്ത്രണാധീനമായെങ്കിലും വാരിയംകുന്നത് കുഞ്ഞി മുഹമ്മദ് ഹാജി സുൽത്താനായി സ്ഥാനം ഏറ്റെടുത്തു . ലഹള ഏറ്റവും ശക്തിയാർജ്ജിച്ചത് സ്പെറ്റംബർ ഒക്റ്റോബർ മാസങ്ങളിൽ ആയിരുന്നു .

18

അവരുടെ ക്രൂരതകളൊക്കെ കഴിഞ്ഞ ഭാഗങ്ങളിൽ കണ്ടതാണ് .ജനുവരി ഇരുപത്തി രണ്ടാം തീയതി കുഞ്ഞു മുഹമ്മദ് ഹാജി മലപ്പുറത്ത് വെടിയേറ്റ് മരിച്ചു .അതായിരുന്നു ലഹളയുടെ അവസാനം . ഇത്രയും മാസങ്ങളിൽ 2266 തീവ്രവാദികൾ കൊല്ലപ്പെടുകയും , 1615 പേർക്ക് മുറിവേൽക്കുകയും , 5688 യുദ്ധത്തടവുകാരായി

19

പിടിക്കപ്പെടുകയും ,38256 പേര് കീഴടങ്ങുകയും ചെയ്തു എന്നാണ് കണക്കു .(Madras Mail Jan 23 , 1922)

ലഹളമൂലമുണ്ടായ നഷ്ടം അന്നത്തെ മൂന്നു കോടി രൂപയായിരുന്നു എന്ന് മനസ്സിലാക്കുമ്പോഴാണ് എത്ര ഭീകരമായിരുന്നു ലഹള എന്ന് വിലയിരുത്താൻ കഴിയുക .ഗവർൺമന്റ് കാര്യാലയങ്ങളും , ട്രഷറികളും , കോടതിയും,
20

അംശം അധികാരിമാരുടെ ഓഫീസുകളും , റെയിൽവേ സ്റ്റേഷനുകളും , പോസ്റ്റ് ഓഫീസുകളും ,റെജിസ്ട്രർ ഓഫീസുകളും , ഡിസ്പെൻസറികളും , വീടുകളും , ഗസ്റ്റ് ഹൗസുകളും എന്ന് വേണ്ട റെയിൽവേ പാളങ്ങൾ അവരെ മാപ്പിളമാർ നശിപ്പിക്കുകയും തീയിടുകയും ചെയ്തു . ഒരുപാട് പ്രധാനപ്പെട്ട രേഖകൾ കത്തി നശിച്ചു

21

.ഏഴോളം പാലങ്ങളും , അനേകം റോഡുകളും വെട്ടിപ്പൊളിച്ചു . ക്ഷേത്രങ്ങൾ വേറെ . നൂറോളം ക്ഷേത്രങ്ങൾ ആണ് നശിപ്പിക്കപ്പെട്ടത് എന്ന് കണക്കു കൂട്ടുന്നു .മനുഷ്യനെയും പൊതു സ്വത്തിനെയും ഒരുപോലെ , ഭ്രാന്തന്മാരെ പോലെ അവർ വേട്ടയാടി .ഇവർക്ക് അമ്മയും പെങ്ങളും ഈശ്വര ചിന്തയും ഒന്നുമില്ലേ എന്ന്

22

കുമാരനാശാൻ ചോദിച്ചത് ഇതൊക്കെ കണ്ടും കെട്ടും ആവണം .(Legislative council interpellation , Nov 14, 1922 )

ബാക്കിയെല്ലാം മറച്ചു വച്ച് മതേതരർ വിതുമ്പുന്ന ഒന്നാണ് വാഗൻ ട്രാജഡി . ഒരു വർഗീയ ലഹള സ്വാതന്ത്രസമരമാക്കി , ലഹളക്കാർക്കു പെൻഷൻ കൊടുത്തപ്പോൾ ന്യായീകരിക്കാൻ ഉപയോഗിക്കുന്ന ഒന്ന് .
23

നവംബര് പത്തൊൻപത്തിനു നൂറോളം വരുന്ന ലഹളക്കാരെ തീരൂരിൽ നിന്നും ബ്രിട്ടീഷുകാർ കോയമ്പത്തൂരിലേക്ക് ഒരു ട്രെയിൻ ബോഗിയിൽ അയച്ചു . ഇതിൽ മൂന്നു ഹിന്ദുക്കളും ഉണ്ടായിരുന്നെന്ന് ശ്രദ്ധേയമാണ് . സ്വന്തം വർഗത്തെ കൊല്ലാനും , ആക്രമിക്കാനും കൂട്ട് നിൽക്കുന്ന മതേതരർ അന്നും ഉണ്ടായിക്കാണണം .അതിൽ

24

എഴുപത്തി രണ്ടോളം പേര് മരണപ്പെട്ടു .ബാക്കിയുള്ളവർക്ക് ആശുപതിയിൽ വൈദ്യ ശുശ്രൂഷ നൽകി . അന്വേഷണ കമ്മിറ്റീയുടെ റിപ്പോർട്ടിൽ ലഗേജ് വാൻ ആളുകളെ കയറ്റാൻ ഉപയോഗിച്ചതും , സ്ഥലവും വായുവും സുലഭമല്ലാത്തതുമാണ് മരണ കാരണമായി കണ്ടെത്തിയത് . അതിന്റെ ഭാഗമായ രണ്ടുദ്യോഗസ്‌റ്ററെ ശിക്ഷിക്കുകയും ,

25

മരിച്ച ഏഴുപത് പേരുടെ കുടുംബത്തിന് മുന്നൂറു രൂപ ധനസഹായമായി നൽകുകളെയും ചെയ്താണ് ബ്രിട്ടീഷ് കോടതി തീർപ്പു കൽപ്പിച്ചത് .(Order 290, 1st April 1922 ).മനുഷ്യർക്ക് ചിന്തിക്കാവുന്നതിനപ്പുറം ക്രൂരതകൾ നിരപരാധികളിട് പ്രവർത്തിച്ച ലഹളക്കാരാണ് ഇവിടെ കൊല്ലപ്പെട്ടത് .

26

ലഹളമൂലമുണ്ടായ നഷ്ടം അന്നത്തെ മൂന്നു കോടി രൂപയായിരുന്നു എന്ന് മനസ്സിലാക്കുമ്പോഴാണ് എത്ര ഭീകരമായിരുന്നു ലഹള എന്ന് വിലയിരുത്താൻ കഴിയുക .ഗവർൺമന്റ് കാര്യാലയങ്ങളും , ട്രഷറികളും , കോടതിയും , എങ്ങനെ നോക്കിയാലും അവർ ചെയ്തതിന്റെ ഒരംശം പോലും ക്രൂരത , അവരോടു പ്രവർത്തിച്ചു എന്ന് പറയാൻ
27

മനസ്സ് വരുന്നില്ല.

ലഹള നിയന്ത്രണത്തിൽ ആയതോടെ
Mr. ദേവദാറിന്റെ കീഴിൽ സെൻട്രൽ relief committee ചാർജ് എടുത്തു .ഒക്ടോബർ ആയപ്പോഴേക്കും, ഇരുപത്തി രണ്ടു അഭയാർത്ഥി ക്യാമ്പുകളിലായി ഇരുപത്തി അയ്യായിരത്തോളം അഭയാർത്തികൾ ജാതി ഭേദമന്യേ കോഴിക്കോട്ടു മാത്രം ഉണ്ടായിരുന്നു .സെൻട്രൽ റിലീഫ്
28

കമ്മിറ്റിയുടെ റിപ്പോർട്ട് പ്രകാരം മൂന്നു ലക്ഷം രൂപയുടെ ധനസഹായവും , ഭക്ഷണവും , വസ്ത്രങ്ങളും മറ്റും ആറായിരത്തോളം കുടുംബങ്ങൾ എട്ടു വാങ്ങി .അത് പോലെ തന്നെ സ്തുത്യർഹമായ പ്രവർത്തനങ്ങളാണ് പണ്ഡിറ്റ് ഋഷി രാജിന്റെ നേതൃത്വത്തിൽ ആര്യ സമാജവും കാഴ്ച വച്ചത് .കോഴിക്കോട്ടു , തുവൂർ , നിലംബൂർ ,
29

തിരൂരങ്ങാടി എന്നീ ഇടങ്ങളിലായി നാലായിരത്തോളം കുടുംബങ്ങൾക്ക് മാസങ്ങളോളം അവർ സംരക്ഷണം കൊടുത്തു .കേരള കോൺഗ്രസ് കമ്മിറ്റിയും Y.M.C.A മുതലായവരും ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്നു .സാമൂതിരിയുടെ കീഴിൽ വലിയ തോതിലുള്ള ദുരിതാശ്വാസ പ്രവർത്തനങ്ങൾ ആണ് നടന്നത് . മാങ്കാവ് കൊട്ടാരം
30

അറുനൂറോളം വരുന്ന അഭയാർത്ഥികൾക്കായി അദ്ദേഹം തുറന്നു കൊടുത്തു .മാനവിക്രമൻ രാജയുടെ കീഴിലുള്ള സാമൂതിരി കിഴക്കേ സ്വരൂപമായ കോട്ടക്കൽ കൊട്ടാരം അഞ്ഞൂറോളം പേർക്ക് താമസ സൗകര്യം ഒരുക്കി .കാവിൽപ്പുര മൂപ്പിൽ നായർ എന്ന നായർ പ്രമാണി തന്റെ വീട്ടിൽ ആയിരത്തി അഞ്ഞൂറോളം അഭയാർത്ഥികൾക്ക് ഇടം നൽകി .
31

വർഷങ്ങൾക്ക് മുൻപേ ഹാലിളക്കങ്ങളിൽ മാപ്പിളമാരാൽ ആക്രമിക്കപ്പെട്ട കൊളത്തൂർ ശൂല പാണി വാര്യർ എന്ന വ്യക്തി അദ്ദേഹത്തിന്റെ വീട്ടിൽ ആയിരത്തോളം പേർക്കിടം നൽകി . അന്നത്തെ ആക്രമണത്തിൽ അദ്ദേഹത്തിന്റെ മകനെ മാപ്പിളമാർ വധിച്ചിരുന്നു . കുട്ടികൾക്ക് ഒരു നാഴി അരിയും , വലിയവർക്കു രണ്ടു നാഴിയും,
32

ഉപ്പും , മുളകും , കുളിക്കാൻ നല്ലെണ്ണയും , വസ്ത്രങ്ങളും . ഇതാണ് അഭയാര്ഥികള്ക്കുണ്ടായിരുന്ന സൗകര്യങ്ങൾ . മാസങ്ങളോളം ആണ് ജാതി ഭേദമന്യേ ഹിന്ദുക്കൾ ഇങ്ങനെ ജീവിച്ചത് . തിരിച്ചു പോയാൽ അവരെ കാത്തിരുന്നത് ഇതിലും മോശം സാഹചര്യങ്ങളും പട്ടിണിയുമായിരുന്നു .ഇതിനൊക്കെ പുറമെ പുനരധിവാസത്തിനായി
33

ബ്രിട്ടീഷ് ഗവണ്മെന്റ് ലോണുകളും പാസ് ആക്കിയിരുന്നു .സാമൂതിരിയുടെയും ആര്യ സമാജത്തിന്റെയും സഹായത്തോടെ വൈദികരുടെ മേൽനോട്ടത്തിൽ പ്രായശ്ചിത്ത കര്മങ്ങളോടെ ആയിരക്കണക്കിന് ഹിന്ദുക്കൾ സ്വധർമത്തിലേക്കു മടങ്ങി വരികയും ചെയ്തു .

34

അങ്ങനെ മറച്ചു പിടിക്കപ്പെട്ടതും സ്മൃതിയിൽ നിന്നും മറഞ്ഞു പോയതുമായ ചരിത്രത്തിലെ വലിയൊരു ഏടാണ് പൂർത്തിയാവുന്നത് . മലബാർ ലഹളയുടെ നൂറാം വാർഷികം ആഘോഷിക്കണം എന്നൊക്കെയുള്ള ആവശ്യങ്ങൾ ഉയരുമ്പോൾ , പൂർണ ബോധത്തോടെ എന്തിന്റെ ആഘോഷമാണ് നടക്കാൻ പോകുന്നതെന്ന് നമ്മൾ മനസ്സിലാക്കണം . മലബാർ ഒരു
35

സംസ്ഥാനമാക്കണം എന്ന ആവശ്യമുയരുമ്പോൾ അത് സംഭവിച്ചാൽ കണ്ണടച്ച് തുറക്കുമ്പോൾ സംഭവിക്കാൻ പോവുന്ന വംശയഹത്യയുടെ നിഴലുകൾ ചരിത്രത്തിൽ നിന്നും വായിച്ചെടുക്കണം . ഗാന്ധിയുടെ പോലെ മതേതരത്വം എന്ന മധുര മനോജ്ഞ സ്വപ്നം കാണുന്നവരെ ഉണർത്താൻ അനുഭവങ്ങൾ വിളിച്ചോതി സാധിക്കണം . തീർച്ചയായും പ്രതികാരമോ ,

ലഹളയോ ഒന്നും പരിഹാരമോ , ഉദ്ദേശമോ അല്ല . . പക്ഷെ ഉണ്ടായത് മനസ്സിലാക്കുകയും അതുണ്ടാവാതിരിക്കാൻ പരിശ്രമിക്കുകയുമെന്നത് ധർമം തന്നെ ആണ് . കാശ്മീരിൽ ഒരു കുട്ടിക്ക് സംഭവിച്ചത് വച്ച് ഹിന്ദുക്കളെല്ലാം പ്രായശ്ചിത്തം ചെയ്യണം എന്നാവശ്യപ്പെടുമ്പോൾ , അങ്ങനെ കൊല്ലപ്പെട്ട ,

37

ബലാത്സംഗം ചെയ്യപ്പെട്ട , മതം മാറ്റപ്പെട്ട എണ്ണമറ്റ നമ്മുടെ പൂര്വികര്ക്കു വേണ്ടി ആരെങ്കിലും മാപ്പു പറയുന്നുണ്ടോ എന്ന് കാതോർക്കണം . അവർക്കു സംഭവിച്ചത് ഇനി സംഭവിക്കരുത്.അത് മാത്രമാണ് പ്രാർത്ഥന . അത് മാത്രമാണ് ഉദ്ദേശം.
ജാതിഭേദമന്യേ ഹിന്ദുവായതിന്റെ പേരിൽ മാത്രം കൊടിയ പീഡനങ്ങളേറ്റു
38

വാങ്ങിയ ലക്ഷക്കണക്കിന് വരുന്ന എന്റെ പൂര്വികര്ക്കും , വരുന്ന തലമുറക്കും ഞാനിതു സമർപ്പിക്കുന്നു . വന്ദേ മാതരം.

#TheUntold1921 #Part11 #TheEnd

References

Malabar Manual , Logan
1921,moplah Riot , C Gopalan Nair
Malabar Gazetteers
Courtesy :Bodhi Dutta

Share this Scrolly Tale with your friends.

A Scrolly Tale is a new way to read Twitter threads with a more visually immersive experience.
Discover more beautiful Scrolly Tales like this.

Keep scrolling