ഇംഗ്ലീഷിൽ തന്നെ ട്വീറ്റണം എന്നായിരുന്നു ആഗ്രഹം, പക്ഷേ അതിന് സ്കൂളിൽ പോകണം, പഠിക്കണം നല്ല വിദ്യാഭ്യാസം വേണം.
അത് കൊണ്ട് അറിയാവുന്ന ഭാഷയിൽ തന്നെ ആയിക്കോട്ടെ..
കാര്യങ്ങൾ മനസിലായാൽ മതിയല്ലോ..
ക്വോട്ട് ചെയ്ത ട്വീറ്റിന് മുകളിലും താഴെയുമുള്ളവ കണ്ട് പ്രചോദനം ഉൾക്കൊണ്ട് ചെയ്യുന്ന ട്വീറ്റ്
ആ ട്വീറ്റെല്ലാം ശ്രദ്ധിച്ചാൽ അറിയാം അവരുടെ വ്യക്തിത്വവും, കാഴ്ചപ്പാടും, നിലപാടും അതിലുപരി അവരുടെ പരിചയവും, പക്വതയും എല്ലാം.
കഴിഞ്ഞ ദിവസം തീരെ ശ്രദ്ധിക്കാതെ ഞാൻ ഒരു ട്വീറ്റിന് ആർടി അടിച്ചു.. അങ്ങ് ദൂഫായിൽ നിന്ന് വരെ ആൾക്കാർ വണ്ടി കേറി വന്ന് അടിച്ചേച്ച് പോയി..🤕🤕 അദ്ദേഹം പറഞ്ഞു
""കേരളം എന്ന 0 കിടക്കുന്ന നിങ്ങൾക്ക് വിവരമില്ല അതിന് ലോക പരിചയം വേണം..""
കൊടും ഫാസിസ്റ്റ് ആയതിനാൽ ആവാം ആ ജിഹാദീകരണ വീഡിയോ ക്ലിപ്പ് എന്നെ പ്രകോപിതനാക്കുകയും തൽക്ഷണം ഞാനത് ആർടി അടിക്കുകയും ചെയ്തു..
പിന്നീട് വിവരമുള്ള മുതിർന്നവർ പറയുന്നത് കേട്ടു ഡിലീറ്റ് ചെയ്തു.
ഒരു കാര്യം കൂടി..
ദൂഭായിൽ പോകുന്നതാണ് ലോകപരിചയം എങ്കിൽ ക്ഷമിക്കണം..
കഴിഞ്ഞ 25 വർഷങ്ങളായി ഭാരതത്തിന്റെ തെക്കു വടക്ക് കിഴക്ക് പടിഞ്ഞാറ് ഉള്ള എല്ലാ സംസ്ഥാനങ്ങളിലും യാത്ര ചെയ്യാനും 12ൽ അധികം ഭാഷകളിൽ ആശയവിനിമയം നടത്താനും സംസ്കാര, ആചാരങ്ങൾ മനസിലാക്കാനും കഴിഞ്ഞിട്ടുണ്ട്. മിക്ക കാര്യങ്ങളിലും അപര്യാപ്ത
ജ്ഞാനം മാത്രമായിപ്പോയത് പ്രവർത്തന മേഖലയുടെയും, സഹവർത്തിത്വത്തിന്റെയും പരിമിതികൾ മൂലമാണ്..
എന്നാൽ സാധാരണ ജനങ്ങളുടെ ഇടയിൽ പ്രവർത്തിക്കുന്ന ഒരു സാധാരണ മനുഷ്യൻ എന്ന നിലയിൽ അവരുടെ ആവശ്യങ്ങൾ, ആഗ്രഹങ്ങൾ, സ്വപ്നങ്ങൾ ഇതൊക്കെ ഒരു പരിധി വരെ അറിയാൻ കഴിഞ്ഞിട്ടുണ്ട്..
"കേരളത്തിലെ ഹിന്ദുക്കൾ"
വർഷങ്ങളായി ഇടത് വലത് മുന്നണികൾ ഉറക്കിക്കിടത്തിയിരുന്ന ഹിന്ദു സമൂഹം ഇന്ന് പൂർവ്വാധികം ശക്തിയോടെ ഉണർന്നിരിക്കുന്നു കാരണം നിലനില്പിന് തന്നെ ബുദ്ധിമുട്ട് ആകും എന്ന തിരിച്ചറിവ്..
ഇത്ര മാത്രം മതിയോ അടുത്ത ഇലക്ഷനിൽ ജനസീകാര്യത നേടാൻ.. ( ഇത്ര ഇല്ലെങ്കിലും ഇതേ ആവേശം ശബരിമല പ്രശ്നത്തിൽ
ഉണ്ടായിരുന്നിട്ടും അവിടെ
കോൺ.. ഗ്രാസ് ലാഭം കൊയ്തു..)
കോന്നി മനസിലിരിക്കണം..
പഴയകാലമല്ല, ടെക്നോളജി വളർന്നു മനുഷ്യനും മാറ്റങ്ങൾ ഉണ്ടായി..
പലപ്പോഴും പറഞ്ഞകാര്യങ്ങൾ തന്നെ.. സമരപരിപാടികൾ ഒരുവശത്ത് നടക്കുമ്പോൾ മറ്റൊരു വശത്ത് ജനസംബർക്ക പരിപാടികൾ നടക്കണം..
വോട്ട് ചെയ്യുന്ന ജനങ്ങൾ
പരിചിതമുഖങ്ങൾക്കാണ് ചിഹ്നങ്ങളേക്കാൾ പ്രാധാന്യം നൽകുന്നത്.. അതിനാൽ സ്ഥാനാർത്ഥി ആകേണ്ട വ്യക്തി അവരവരുടെ പ്രവർത്തന മണ്ഡലത്തിൽ സജീവമാകുക, ജനങ്ങളുടെ ഇടയിൽ ഇറങ്ങി അവരിലൊരാളായി മാറി പ്രവർത്തനങ്ങൾ വിപുലീകരിക്കുക.. ഓരോരുത്തരിലും നിങ്ങൾ വിളിപ്പുറത്തുണ്ടെന്ന വിശ്വാസം ഉണ്ടാക്കിയെടുക്കുക..
സത്യം പറഞ്ഞാൽ .. ബിജെപി സ്ഥാനാർത്ഥിയായി ഒരു സുപ്രഭാതത്തിൽ മുളച്ച് വന്ന പലരേയും ജനങ്ങൾക്കറിയില്ല..
കാരണം അവർ ജനങ്ങളുടെ ഇടയിലേക്ക് ഇറങ്ങിച്ചെന്നു പ്രവർത്തിച്ചിട്ടില്ലായിരുന്നു അവരുടെ വിശ്വാസം നേടിയില്ലായിരുന്നു.
വർഷങ്ങളായി ഇടത് വലത് മുന്നണികൾ RSSനെയും, ബിജെപിയെയും വർഗ്ഗീയത പറഞ്ഞ്
ജനങ്ങളുടെ കണ്ണിൽ പൊടിയിടു കയായിരുന്നു ഇന്ന് വന്ന മാറ്റം.. അത് വോട്ട് ആക്കി മാറ്റാൻ കഴിഞ്ഞില്ലെങ്കിൽ.. ഇനിയൊരിക്കലും അത് സാധ്യമാവും എന്ന് കരുതുകയും വേണ്ട..
ഇനിയും സൗന്ദര്യപ്പിണക്കങ്ങളും, ഗ്രൂപ്പ് വഴക്കും, പാരവെപ്പും (അങ്ങിനെ എന്തെങ്കിലും ഉണ്ടെങ്കിൽ) മാറ്റിവെച്ച് ഒരേമനസ്സായി
പ്രവർത്തിക്കേണ്ട സമയമാണിത്.. നേതാക്കൾ ചെയ്യുന്നത് കണ്ട് പ്രവർത്തകരിൽ ആത്മവിശ്വാസം വളരണം.. അവരുടെ ആത്മവിശ്വാസം മറ്റുള്ള ജനങ്ങളിലേക്കെത്തും അതാണ് വേണ്ടതും..
താഴെക്കിടയിലുള്ള പ്രവർത്തകരിൽ വരെ താൻ അവരെ അറിയുകയും എന്ത് കാര്യത്തിനും കൂടെയുണ്ട് എന്ന വിശ്വാസം വരുത്തുകയും ചെയ്യുക.
എല്ലാവർക്കും കമ്മ്യൂണിക്കേറ്റ് ചെയ്യാൻ ഒരു പ്ലാനിംഗ് ഉണ്ടാവണം അത്യാവശ്യ ഘട്ടത്തിൽ ഏതൊരു പ്രവർത്തകരും നേരിട്ട് സംസാരിക്കാൻ ഉള്ള സൗകര്യം ഉണ്ടാവണം. അതിന് ടെക്നോളജി സാധ്യതകൾ ഉപയോഗപ്പെടുത്തണം..
ഇനിയും ഉണ്ട്..
അവരവർക്ക് അറിയാവുന്ന, നിർദ്ദേശങ്ങൾ പങ്കുവെക്കുമെന്ന് വിശ്വസിക്കുന്നു..
24 മണിക്കൂറും CPMനെ മാത്രം ട്രോളുക എന്നതാണ് ഒരു ബിജെപിക്കാരന്റെ കടമ എന്ന ധാരണ ഇവിടെയുണ്ട്.
അതു മാത്രമല്ല വേണ്ടത്..
ഇവിടെ നമ്മുടെ ദേശീയ സുരക്ഷയെ ബാധിക്കുന്ന പല പ്രശ്നങ്ങളും ഉണ്ട്. ആധുനിക കോൺഗ്രസിനെ ശക്തമായി എതിർക്കേണ്ടത് നമ്മുടെ കടമയാണ് അല്ലെങ്കിൽ ഭാവിയിൽ ഇന്ത്യയുണ്ടാകില്ല.
കോൺഗ്രസ്സ് മാഫിയയുടെ ടൂൾകിറ്റ് പുറത്തായിരിക്കുന്നു.. എത്ര നീചവും മലീമസവുമാണ് ഇവരുടെ മനസ്സ് എന്നറിയാൻ ഇതിലും മികച്ച ഉദാഹരണമില്ല.. ഈ മഹാമാരിക്കാലത്തെ പോലും ദുഷിച്ച രാഷ്ട്രീയ പ്രചരണത്തിന്റെ ഭാഗമാക്കുന്ന ഈ രാഷ്ട്രീയ അശ്ലീലത്തെ എക്കാലവും പടിക്കു പുറത്തു നിറുത്തുവാൻ ഭാരതീയർക്ക്
സദ്ബുദ്ധി ഉണ്ടാകട്ടെ.
ടൂൾക്കിറ്റിലെ പ്രധാന നിർദ്ദേശങ്ങൾ
1. കോവിഡ് വ്യാപിക്കാനുള്ള പ്രധാന കാരണം കുംഭമേളയാണെന്ന് പ്രചരിപ്പിക്കുക. ഈദ് ഗാഹുകൾ സ്നേഹത്തിന്റേയും സന്തോഷത്തിന്റേയും കൂടിച്ചേരലുകളാണെന്ന് പ്രചരിപ്പിക്കുക.
2. ശവശരീരങ്ങളുടേയും ചിതയുടേയും ചിത്രങ്ങൾ പരമാവധി പ്രചരിപ്പിക്കുക.
സീതത്തോട് കൊച്ചുകോയിക്കൽ SNUPS ലെ റിട്ടയേർഡ് ഹെഡ്മാസ്റ്റർ ചിറ്റാർ ശ്രീഭവനത്തിൽ ശ്രീ T N ചന്ദ്രശേഖരൻ സർ അന്തരിച്ചു .
രാഷ്ട്രീയ സ്വയംസേവക സംഘം വടശ്ശേരിക്കര ഖണ്ഡ് മുൻ സംഘചാലക് ,RSS പത്തനംതിട്ട ജില്ലാ മുൻ ബൗദ്ധിക് പ്രമുഖ് , പ്രഭാഷകൻ, ഭഗവത് ഗീതാ ആചാര്യൻ എഴുത്തുകാരൻ , കവി,
അദ്ധ്യാപക പരിഷത്ത് മുൻ ഭാരവാഹി , ബാലഗോകുലം രക്ഷാധികാരി, BJP റാന്നി നിയോജക മണ്ഡലം മുൻ പ്രസിഡൻ്റ് തുടങ്ങി വിവിധ ചുമതലകളിൽ പ്രവർത്തിച്ചിട്ടുള്ള ബഹുമുഖ പ്രതിഭയായിരിന്നു അദ്ദേഹം.
അനേകായിരം കുരുന്നുകൾക്ക് ആദ്യാക്ഷരം കുറിച്ച ഗുരുനാഥൻ....
ഉദയം - ആദ്യ കവിതാ സമാഹാരം.
കർമ്മണ്യേവാധികാരസ്തെ,
ദേവഭൂമിയിൽ ,
രാമായണത്തിലെ മുത്തുമണികൾ, യദ്യദാചരതി ശ്രേഷ്ഠ:,
ശ്രീമദ് ഭഗവത് ഗീത ( മലയാളം)
എന്നിവ പ്രധാന കൃതികൾ...
⚰️രക്തസാക്ഷിയായി പരലോകത്ത് ചെന്ന അയാളോട് ദൈവം ചോദിച്ചു.
നീയാണോ പുതിയ രക്തസാക്ഷി ഈയിടെയായി കുറെയെണ്ണം വരുന്നുണ്ട്.
അയാൾ തല താഴ്ത്തി പറഞ്ഞു അതെ.
ആഹാ അതൊരു പുതുമയല്ലല്ലോ..!!
ദൈവം എന്തോ ചിന്തിച്ച് എഴുന്നേറ്റു നടന്നു. വാ എന്റെ കൂടെ ഒരു കാഴ്ച്ച
കാണിച്ചു തരാം .
അയാൾ ദൈവത്തെ പിന്തുടർന്നു.
മേഘത്തിലൂടെ കുറച്ച് നടന്നതിനു ശേഷം ദൈവം താഴേക്ക് വിരൽ ചൂണ്ടി.
ആ കാണുന്നതെന്താണ്..?
അയാൾ ദൈവം വിരൽ ചൂണ്ടിയ ദിശയിലേക്ക് നോക്കിയിട്ട് ഉച്ചത്തിൽ പറഞ്ഞു:
എന്റെ വീട്, എന്റെ പ്രിയപ്പെട്ടവർ...
ദൈവം ചിരിച്ചു അങ്ങനത്തെ വികാരമൊക്കെയുണ്ടോ ..?
ബാക്കി കുടി കാണുക.
അയാളുടെ കാഴ്ച്ചയിൽ ദു:ഖത്തിന്റെ കാഴ്ച്ചകൾ തെളിഞ്ഞു തുടങ്ങി.
ശവമടക്കു കഴിഞ്ഞ തന്റെ വീട്, മൂകമായ ചുറ്റുപ്പാട്, ആളുകളൊക്കെ ഒഴിഞ്ഞു പോയിരിക്കുന്നു. വീടിന്റെ കോലായിൽ ഒന്നുമറിയാതെ ഓടിക്കളിക്കുന്ന തന്റെ മുന്നു വയസ്സുകാരി മകൾ...
രഞ്ജി പണിക്കർക്ക് എതിരെ പ്രതിഷേധിക്കും മുൻപ് ആരാണ് ഈ രഞ്ജി പണിക്കരെന്ന് നാം തരിച്ചറിയേണ്ടതുണ്ട്..
ആരാണ് രഞ്ജി പണിക്കർ ? ഗാന്ധിജിയുടെ അളിയനോ? അതോ മണ്ടേലയുടെ തമ്പിയോ ? അല്ലല്ലോ..
പിന്നെ ആരാണ് ? ആരായിരുന്നു ?
മെട്രോ വാർത്ത എന്നൊരു പത്രത്തെ അറിയുമോ ? ചെന്നൈ ആസ്ഥാനമാക്കി
കൊച്ചിയിൽ നിന്നും കോഴിക്കോട് നിന്നും പ്രസിദ്ധീകരിച്ചിരുന്ന ഒരു പത്രം, ആ പത്രത്തിന്റെ മാനേജിങ് ഡയറക്ടർ ആയിരുന്നു വർഷങ്ങളോളം ഈ രഞ്ജി പണിക്കർ !
മെട്രോ വാർത്ത ആരുടേതായിരുന്നു ?
ഫാരിസ് അബൂബക്കർ എന്ന നമുക്കേവർക്കും സുപരിചിതനായ ആ മൊതലാളിയുടേത്. വല്ലാത്തൊരു മൊതലാണ് ആ മൊതലാളി.. ഇത്
ഞാൻ പറഞ്ഞതല്ല, മൂത്ത സഖാവ് വി.എസ് അച്യുതാനന്ദൻ പറഞ്ഞതാണ്. അതായത് രഞ്ജിപണിക്കർ എന്ന നമ്മളറിയുന്ന നടനും തിരക്കഥാകൃത്തുമായ വ്യക്തി ഫാരിസ് അബൂബക്കറിന്റെ ജോലിക്കാരൻ കൂടിയായിരുന്നു എന്നർത്ഥം.
കോന്നിയുടെ പുത്രനായി ശ്രീ k. സുരേന്ദ്രനെ ആ നാട്ടിലെ അമ്മമാർ ഏറ്റെടുത്തു കഴിഞ്ഞു. ഓരോ വേദിയിൽ ചെല്ലുമ്പോഴും സ്വന്തം മകനെ കാത്തു നിക്കുന്നപോലെ അമ്മമാർ K. സുരേന്ദ്രനെ കാത്തു നിൽക്കുന്ന കാഴ്ച്ചയാണ് കാണുന്നത്..
ഒരുപാട് നാളുകൾക്ക് ശേഷം സ്വന്തം മകനെ കാണുന്ന അമ്മയെ പോലെ അവർ Ks നെ
വാരി പുണർന്നും പരാതി കൾ പറഞ്ഞും അവരുടെ സ്നേഹം പ്രകടിപ്പിക്കുന്നത് കാണുമ്പോൾ അവർ അത്രക്ക് ഈ മകനെ അവിടെ ആഗ്രഹിക്കുന്നുണ്ട് എന്ന് വേണം കരുതാൻ ..
ഈ ചിത്രം തന്നെ അത്തരത്തിൽ രണ്ടു അമ്മമാരുടെ പരിഭവം പറച്ചിലും സങ്കടങ്ങൾ പങ്കുവെക്കലുമാണ്..
വോട്ട് ചോദിച്ചു കഴിഞ്ഞ പിന്നെ ആ ഭാഗത്തേക്ക്
തിരിഞ്ഞു നോക്കാത്ത ജനപ്രതിനിധികളെ അവർക്ക് മടുത്തു. Ks നെ പോലെ താങ്ങും തണലുമാകാൻ മനസ്സുള്ള ആളുകളെ അവർ ആഗ്രഹിക്കുന്നു..
കോന്നിയുടെ പുത്രനായി ആ നാടിന്റെ വാത്സല്യങ്ങൾ ഏറ്റുവാങ്ങി ks ജയത്തിലേക്ക് അടുക്കുകയാണ്..
ലോകനേതാവ് നരേന്ദ്ര മോഡി യുടെ സന്ദർശനം കൂടി ആകുമ്പോൾ കൂടുതൽ
ഒരേ ചാനലിന്റെ എഫ്ബി പേജില്‍ വ്യത്യസ്ത സമയങ്ങളില്‍ വന്ന മൂന്ന് വാര്‍ത്തകളും അവയോടുള്ള മലയാളിയുടെ സമീപനവുമാണ് ഈ കുറിപ്പിനാധാരം.
സച്ചിനെക്കുറിച്ചും രാഷ്ട്രപതിയെക്കുറിച്ചുമുള്ള
വാര്‍ത്തകളുടെ കീഴിലായി ആഹ്ലാദിച്ച് ചിരിച്ച മുഖങ്ങളില്‍ ഒരെണ്ണം പോലും യൂസഫ് പത്താനെകുറിച്ചുള്ള വാര്‍ത്തയുടെ കീഴില്‍ കാണാന്‍ സാധിക്കാത്തതില്‍ യാതൊരു ബുദ്ധിമുട്ടും വ്യക്തിപരമായി എനിക്കു തോന്നിയിട്ടില്ല.
പക്ഷെ ആദ്യത്തെ രണ്ടിടങ്ങളിലും ചിരിച്ചവരില്‍ 90% വും ഒരു പ്രത്യേക
മതവിഭാഗക്കാരാണെന്നതാണ് ഗൗരവത്തോടെ ശ്രദ്ധിക്കേണ്ട ഒരേയൊരു കാര്യം.
അവരില്‍ ചിലര്‍ തന്നെ യൂസഫ് പത്താനെക്കുറിച്ചുള്ള വാര്‍ത്തയില്‍ 'സാഡ് 'റിയാക്ഷന്‍ രേഖപ്പെടുത്തി കണ്ടപ്പോള്‍ കേരളത്തെ സങ്കുചിത മതബോധം എത്രത്തോളം വിഴുങ്ങിയെന്നത് ബോധ്യമായി.