മലയാളി ഒരു മൃതസമൂഹമാണു!
അവനു ജീവിതമില്ല. അനുഷ്ഠാനങ്ങൾ മാത്രമേയുള്ളു.
ഒരു മലയാളിജീവന്റെ ഉല്പത്തി മുതൽ അതു തുടങ്ങുന്നു. ഗർഭം ധരിച്ചാൽ ആനന്ദമല്ല. ആശുപത്രികളിൽ പോയി അനുഷ്ഠാനങ്ങൾ പൂർത്തിയാക്കാനാണു തിടുക്കം. പിന്നെ വിദ്യാഭ്യാസമെന്ന അനുഷ്ഠാനം.
അത്തരം മനസുകളിൽ എങ്ങനെ ജീവൻ സ്പന്ദിക്കും?
ഒരു മലയാളിയും മറ്റൊരുജീവനെ വികാരങ്ങളോ, ജീവിതമോ, സ്വതന്ത്രസ്വത്വമുള്ളതോ ആയ പ്രകൃതിയുടെ വ്യത്യസ്ഥസൃഷ്ടികളായി കാണുന്നില്ല. താനൊഴികെ ഒന്നിന്റേയും വാക്കുകളോ, ചോദനകളോ, ചേഷ്ടകളോ അംഗീകരിക്കുന്നില്ല.
മനസുതുറന്നു സംസാരിക്കാനോ ഉള്ളിലുള്ളതു അതുപോലെ പ്രകടിപ്പിക്കാനോ ഒരു മലയാളിക്കും കഴിയില്ല. എല്ലാ സംവേദനങ്ങൾക്കും മുങ്കൂർ ചിട്ടപ്പെടുത്തിയ ശീലങ്ങളും അനുഷ്ഠാനങ്ങളും ഉണ്ട്.
അവൻ ഉച്ചരിക്കുന്ന ഓരോവാക്കിനും അർത്ഥങ്ങൾ വേറെയാണു. അനുഭവിച്ചറിഞ്ഞ വാക്കുകളല്ലാ മലയാളി ഉപയോഗിക്കുന്നതു.
ഓരോത്തനും രഹസ്യമായി സൂക്ഷിക്കുന്ന ഒരു അനുഷ്ഠാന നിഘണ്ടുവുണ്ട്. അതിൽ നോക്കിയാണു മലയാളി സംസാരിക്കുന്നതു. ഇങ്ങനെ പറഞ്ഞാൽ ഇങ്ങനെയാണു അർത്ഥമെന്നു അതിൽ പറയുന്നുണ്ട്. അതു കൊണ്ടുതന്നെ മലയാളി സംസാരിക്കുന്നതു പൊട്ടിയ ചെണ്ടയിൽ കൊട്ടി ശബ്ദമുണ്ടാക്കുന്നതുപോലെ വികൃതമാണു. അതിനു ആത്മാർത്ഥതയില്ല.
ഓരോ വാക്കിനും ആചാരപൂർവ്വം കല്പിച്ച അർത്ഥമോ ഗൂഡാർത്ഥമോ കേൾക്കുന്നവൻ മനസിലാക്കിയില്ലെങ്കിൽ പറഞ്ഞവൻ ഉടൻ ക്ഷുഭിതനാകും.
എവിടെപ്പോകുന്നു എന്ന ചോദ്യത്തിനു “ചുമ്മാ നടക്കാനിറങ്ങിയതാ” എന്നു പറഞ്ഞാൽ ‘അവനെന്തോ ദുരുദ്ദേശത്തിനു പോകുന്നു‘ എന്നേ മലയാളി എടുക്കു. എടുക്കാവൂ.
അതാണു മലയാളിയുടെ സംവേദന ശൈലി. അതുപോലെ ‘ചായകുടിച്ചോ‘ എന്നൊരാൾ ചോദിച്ചാൽ ‘ചായ കുടിച്ചു. ഇപ്പോ വേണ്ടാ‘ എന്ന മറുപടി പ്രതീക്ഷിച്ചുകൊണ്ടാണു അതു ചോദിക്കുന്നതെന്നു കേൾക്കുന്നവൻ മനസിലാക്കണം. അല്ലാതെ സത്യം തുറന്നു പറയരുതു.
മലയാളി എല്ലാ ചോദ്യങ്ങളും ചോദിക്കുന്നതു അവൻ മനസിൽ കരുതിവച്ചിരിക്കുന്ന ഉത്തരം കിട്ടാൻ വേണ്ടിയാണു. അല്ലാതെ അറിയാൻ വേണ്ടിയല്ല.
ഏതു മലയാളിക്കും മറ്റൊരു മലയാളിയുടെ ഏതൊരു ചേഷ്ടയിൽ നിന്നും ലൈംഗികത വേർതിരിച്ചെടുക്കാൻ കഴിയുന്ന അത്ഭുതസിദ്ധിയുണ്ട്.
എന്നാൽ അപരന്റെ നന്മയോ, കാരുണ്യമോ, സ്നേഹമോ കാണാനുള്ള ശേഷിയില്ല. തന്നെപ്പോലെ അവനെ ആദരിക്കാനോ കരുതാനോ ഒരു മലയാളിക്കും കഴിയുകയില്ല. അങ്ങനെ ചെയ്യുന്നവൻ മലയാളി ആകുകയില്ല.
ആരെ സഹായിക്കുമ്പോഴും അനുഷ്ഠാനപൂർവ്വമായ ഒരു പ്രത്യുപകാരം മലയാളി പ്രതീക്ഷിക്കും.
അതു ലഭിച്ചില്ലെങ്കിൽ രഹസ്യമായെങ്കിലും അവന്റെയുള്ളിൽ അമർഷം പതഞ്ഞുപൊന്തും. പിന്നെ അവനെ തകർത്താലേ ആശ്വാസമാകു. അല്ലാതെ അവൻ അതാണു. എനിക്കിത്രയേ ലഭിക്കാൻ അർഹതയുള്ളു എന്നൊന്നും ഒരു മലയാളിക്കും തോന്നില്ല. അതു കൊണ്ടുതന്നെ നല്ല വാക്കു പറയാനോ, അഭിനന്ദിക്കാനോ, അപരനേ അംഗീകരിക്കാനോ തയാറാവില്ല.
അതൊക്കെ ജീവിക്കുന്ന മനുഷ്യർക്കുള്ളതാണു. മലയാളി ജീവിക്കുന്നില്ല.
അന്ത്യകർമ്മങ്ങൾക്കായി കുളിപ്പിച്ചു കിടത്തിയിരിക്കുന്ന മൃതദേഹങ്ങളാണു ഓരോ മലയാളിയും. അവന്റെയുള്ളിൽ ജീവന്റെ സ്പന്ദനമില്ല. ആചാരങ്ങളും അനുഷ്ഠാനങ്ങളും പൂർത്തിയാക്കാനുള്ള ത്വര മാത്രമേയുള്ളു.
മരണവിധിക്ക് ആത്മാവുകൾ ഒന്നിച്ചുകൂടുന്ന ഇടമാണല്ലോ 'God's own Country'. കേരളത്തിനു ആ പേർ എത്ര അർത്ഥവത്താണു! വെറും ശവങ്ങളുടെ നാട്!!
• • •
Missing some Tweet in this thread? You can try to
force a refresh
കഴിഞ്ഞ ദിവസം തീർത്തും അസാധാരണമായാണ് ഡൽഹി സൗത്ത് ബ്ലോക്കിലെ പ്രധാനമന്ത്രിയുടെ ഓഫീസിൽ അർദ്ധരാത്രിയോടെ ആ യോഗം ആരംഭിച്ചത്.
അങ്ങേയറ്റം രഹസ്യാത്മക സ്വഭാവം പുലർത്തിയിരുന്ന ആ യോഗത്തിൽ പ്രധാനമന്ത്രിയും ദേശീയ സുരക്ഷാ ഉപദേഷ്ടാവും, കരസേനാ മേധാവിയും, റോ മേധാവിയുംമാത്രമാണ് പങ്കെടുത്തിരുന്നത്.
അൽപ്പം പരിഭ്രമം കലർന്ന സ്വരത്തോടെ റോ മേധാവിയാണ് ആദ്യം സംസാരിച്ചത്.
"അതിർത്തിയിൽ നിന്നും അൽപ്പം ബുദ്ധിമുട്ടുളവാക്കുന്ന ഒരു സന്ദേശമുണ്ട്. അതായത് ചൈന നമ്മളുമായുള്ള അവരുടെ അതിർത്തിയിൽ ഷാവോലിൻ ടെമ്പിളിൽ പരിശീലനം കഴിഞ്ഞെത്തിയ അവരുടെ സൈനികരെയാണ് പുതിയതായി വിന്യസിക്കുന്നത്"
പ്രതിരോധമന്ത്രിയുടെ നെറ്റിയിൽ വിയർപ്പു പൊടിഞ്ഞു. ഇന്ത്യാ ചൈനാ അതിർത്തിയിൽ കാവൽ നിൽക്കുന്ന സൈനികർ പരസ്പരമുള്ള ഏറ്റുമുട്ടലുകളിൽ ആയുധം ഉപയോഗിക്കരുതെന്ന് ഇരു രാജ്യങ്ങളും ചേർന്നെടുത്ത വ്യവസ്ഥയാണ്.
രാജ്യത്തെ കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഇപ്പോൾ 3.22 ശതമാനമാണ്. രോഗമുക്തി നിരക്ക് 96.27 ശതമാനവും. പ്രതിദിന കൊവിഡ് രോഗികള്‍ ഇപ്പോൾ 60,000 ൽ താഴെയാണ്. അതായത് കൊവിഡിന്റെ രണ്ടാം തരംഗത്തേയും ഇന്ത്യ ശക്തമായി തന്നെ പ്രതിരോധിച്ചു എന്നതുതന്നെ.
കേരളത്തിലെ കാര്യമെടുത്താൽ 10.8 ആണ് ഇന്നലത്തെ ടെസ്റ്റ് പൊസിറ്റിവിറ്റി നിരക്ക്. പ്രതിദിന രോഗികളുടെ എണ്ണം എന്ന് പറയുന്നത് 12,443 ആയിരുന്നു. ഈ രണ്ടു കാര്യത്തിലും രാജ്യത്തിപ്പൊ കേരളമാണ് ഒന്നാം സ്ഥാനത്ത്.
ഇനി ലോകത്തെ കാര്യമെടുത്താല്‍ കോവിഡിന്റെ ആദ്യ തരംഗത്തെ തരക്കേടില്ലാതെ അതിജീവിച്ച ഇന്ത്യ, കേന്ദ്ര സർക്കാരിന്റെ അലംഭാവവും പിടിപ്പുക്കേടും കാരണം രണ്ടാം തരംഗത്തിൽ മറ്റുള്ളവരെക്കാൾ ബഹുദൂരം പിന്നിലായി എന്നൊക്കെയായിരുന്നു ലോക മാധ്യമങ്ങളിലടക്കം വന്നിരുന്നത്.
പ്രസിദ്ധ എഴുത്തുകാരനായ ജോർജ് ഓർവെൽ വിവരിക്കുന്ന ഒരു സംഭവം ഇപ്രകാരമാണ്.
അദ്ദേഹം പോലീസ് ഓഫീസറായി ജോലി ചെയ്തിരുന്ന സ്ഥലത്തിനു തൊട്ടടുത്ത ഗ്രാമത്തിൽ ഒരു ആനക്ക് മദമിളകി ഏറെ നാശനഷ്ടങ്ങൾ വരുത്തി. നാട്ടുകാർ ഓർവെലിനെ വിളിച്ചു വരുത്തി. ആനയെ മയക്കുവെടിവെച്ചു വീഴ്ത്തുകയായിരുന്നു ദൗത്യം.
അദ്ദേഹമെത്തിയപ്പോൾ ആന ശാന്തനായി നിൽക്കുകയായിരുന്നു. ആനയെ വെടിവെക്കുന്നതു കാണാൻ ധാരാളം പേർ എത്തിയിരുന്നു. അവർ വെടിവെക്കാൻ മുറവിളി കൂട്ടിക്കൊണ്ടിരുന്നു. ആനയെ വെടിവെച്ചില്ലെങ്കിൽ താനൊരു ഭീരുവാണെന്നു ജനം കരുതും? അവസാനം ആളുകൾക്കു മുന്നിൽ ധൈര്യം തെളിയിക്കാൻ അദ്ദേഹം ആനയെ വെടിവെച്ചു!
നാളുകൾക്കു ശേഷം അദ്ദേഹം സ്വയം തിരുത്തിക്കൊണ്ട് ഇങ്ങിനെ എഴുതി "ആനയെ വെടിവെച്ച നിമിഷമാണ് ഞാൻ യഥാർത്ഥത്തിൽ ഭീരുവായത്."
വികാരങ്ങളുടെ മേൽ നിയന്ത്രണം ഇല്ലാത്തവർ അന്യരുടെ കൈകളിലെ കളിപ്പാവകൾ ആയി മാറും. ആളുകൾ നൽകുന്ന അംഗീകാരങ്ങൾക്കു വേണ്ടി അവർ എന്തും ചെയ്യും.
മലയാളിയായ ഒരു ആയുർവേദ വൈദ്യനായിരുന്നു രാഘവൻ തിരുമുൽപ്പാട് എന്ന വൈദ്യഭൂഷണം രാഘവൻ തിരുമുൽപ്പാട്. ചാലക്കുടി സ്വദേശിയായ തിരുമുൽപ്പാട് ആയുർവേദരംഗത്തെ ആചാര്യന്മാരിൽ ഒരാളാണ്. ചികിത്സകനായും പണ്ഡിതനായും അറിയപ്പെടുന്ന അദ്ദേഹം നിരവധി ഗ്രന്ഥങ്ങളും രചിച്ചിട്ടുണ്ട്.
ചികിത്സാ വൃത്തിയോടൊപ്പം യുവ വൈദ്യന്മാർക്ക് ശിക്ഷണം നൽകുന്നതിലും വ്യാപൃതനായിരുന്നു. 2010-ൽ ഭാരതം ഇദ്ദേഹത്തിനു മരണാനന്തര ബഹുമതിയായി പത്മഭൂഷൺ പുരസ്കാരം നൽകി ആദരിച്ചു.
1920 ജൂൺ 20 ന് ഡി. നാരായണയ്യരുടേയും ലക്ഷ്മിക്കുട്ടി നമ്പിഷ്ഠാതിരിയുടേയും മൂത്ത പുത്രനായി ജനിച്ചു.
ഉയർന്ന നിലയിൽ വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം നാലുവർഷം സംസ്കൃതവ്യാകരണം, തർക്കം, ജ്യോതിഷം എന്നിവ വിവിധ ഗുരുക്കന്മാരിൽ നിന്നും പഠിച്ചു. പിന്നീട് മദിരാശിയിൽ റെയിൽവേ ക്ലർക്കായി ജോലി നോക്കി. ഈ അവസരത്തിൽ അദ്ദേഹത്തിന് രോഗപീഢ ഉണ്ടാവുകയും അതിനായി ആയുർവേദ ചികിത്സ തേടുകയും ചെയ്തു.
സ്വാമി വിവേകാനന്ദൻ അമേരിക്കയിലേക്ക് പുറപ്പെടുകയാണ്. അദ്ദേഹം ശാരദാദേവിയെ അവരുടെ അനുഗ്രഹത്തിനായി സമീപിച്ചു കൊണ്ട് പറഞ്ഞു: "ഞാൻ അമേരിക്കയിലേക്ക് പുറപ്പെടുകയാണ്, എനിക്ക് അമ്മയുടെ അനുഗ്രഹം വേണം"
ശാരദാദേവി അന്വേഷിച്ചു: "അമേരിക്കയിൽ നീ എന്താണ് ചെയ്യാൻ പോകുന്നത്?"
വിവേകാനന്ദൻ പറഞ്ഞു: "ഞാൻ ആ രാജ്യത്ത് ധർമ്മ സന്ദേശം പ്രചരിപ്പിക്കും"
ശാരദാദേവി അടുക്കളയിലായിരുന്നു. പച്ചക്കറി അരിയുന്ന കത്തി എടുത്തു കൊണ്ടുവന്നു അവർക്ക് നൽകാൻ വിവേകാനന്ദനോട് ആവശ്യപ്പെട്ടു.
വിവേകാനന്ദൻ കത്തി അവർക്ക് കൈമാറി.
അപ്പോൾ ശാരദാദേവി പറഞ്ഞു: "നിനക്കെന്റെ അനുഗ്രഹമുണ്ട്."
എന്നാൽ അമ്മ കത്തി എടുത്തു കൊടുക്കാൻ ആവശ്യപ്പെട്ടതും അമ്മയുടെ അനുഗ്രഹവും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ എന്നറിയാൻ വിവേകാനന്ദൻ ആഗ്രഹിച്ചു.
ശാരദാദേവി പറഞ്ഞു:
കത്തി എന്റ കൈയ്യിലേക്ക് നൽകുമ്പോൾ, നീയത് എനിക്ക് കൈമാറുന്ന രീതി അറിയാനാണ് ഞാനത് ചെയ്തത്.
ഓഷോ ഫലിതം
ഒരു പ്രായമായ മനുഷ്യൻ ബൈക്കിൽ ഒരു ദീർഘയാത്രയിലാണ്. ഏതാണ്ട് പകുതി വഴിയായപ്പോഴേക്കും അദ്ദേഹം ആകെ തളർന്നു. മാത്രമല്ല വണ്ടിയിലെ പെട്രോളും തീർന്നു. ഒട്ടും ഓടിക്കാൻ പറ്റാത്ത അവസ്ഥയിൽ റോഡരുകിൽ വണ്ടി നിർത്തി. അപ്പോഴാണ് പീറ്റർ തൻ്റെ ഫോർഡ് ജെറ്റ് കാറിൽ അതു വഴി വന്നത്.
വയസ്സായ ആളെ കണ്ടതുകൊണ്ട് വണ്ടി നിർത്തി കാര്യം ചോദിച്ച് പ്രശ്നം മനസ്സിലാക്കി.
എന്നിട്ട് പീറ്റർ പറഞ്ഞു : ബൈക്ക് കാറിൽ കയറ്റാൻ പറ്റില്ല. എൻ്റെ കാറിൽ ഒരു കയറുണ്ട്. അതെടുത്ത് ഒരു തല കാറിൻ്റെ ബാക്കിൽ കെട്ടാം, മറ്റെത്തല ബൈക്കിൻ്റെ മുന്നിലും കെട്ടാം.
താങ്കൾ ബൈക്കിൽ ഇരുന്നാൽ മതി. ഞാനൊരു വിസിൽ തരാം, കാറിന് സ്പീഡ് കൂടി എന്നു തോന്നുമ്പോൾ വിസിലടിച്ചാൽ മതി. ഞാൻ സ്പീഡ് കുറച്ചു കൊള്ളാം.
അങ്ങിനെ സമ്മതിച്ച് അവർ യാത്ര തുടർന്നു. വഴിമധ്യേ ഒരു ഹൈവേ വഴി പോകേണ്ടതുണ്ട്. അങ്ങിനെ പോകുമ്പോൾ ഒരു ലവൽ ക്രോസിൽ റെഡ് ലൈറ്റ് കണ്ട് കാറ് നിർത്തി.