Sivaji boys pkm Profile picture
Sep 24, 2020 39 tweets 6 min read Read on X
#ഹിന്ദുവംശഹത്യദിനം
പഠിപ്പിക്കാത്ത ചരിത്ര൦-അവസാന ഭാഗ൦.
#TheUntold1921_Part11
************************************
കഴിഞ്ഞ പത്തു ഭാഗങ്ങളിൽ ഏകദേശം ഇരുനൂറു കൊല്ലത്തെ ചരിത്രമാണ് പരിശോധിച്ചത് . . ഹൈദറിന്റെയും ടിപ്പുവിന്റെയും അധിനിവേശം മലബാറിന് സമ്മാനിച്ച ദുരിതങ്ങളും സംസ്കാര
1
ച്യുതികളും , സാമൂഹിക അസന്തുലിതാവസ്ഥയും എങ്ങനെ ഖിലാഫത് എന്ന ഉത്പ്രേരകം അശ്രദ്ധയോടെ ഗാന്ധി ഒഴുക്കി വിട്ടപ്പോൾ ഭാരതം കണ്ട ഏറ്റവും വലിയ വംശഹത്യയും , ക്രൂരതയുമായി മാറിയെന്നതും വിശദമായി പറഞ്ഞു. അവസാനഭാഗത്തിൽ ലഹള എങ്ങനെ അടിച്ചമർത്തപ്പെട്ടുവെന്നതും , ദുരിതാശ്വാസ പ്രവർത്തനങ്ങളും ,

2
ലഹളയുടെ നാശ നഷ്ടങ്ങളും ആണ് പരിശോധിക്കുന്നത്.

ആ സമയത്തു മലബാറിൽ രണ്ടു ബ്രിട്ടീഷ് സൈനിക താവളങ്ങൾ ആണ് ഉണ്ടായിരുന്നത് .ഒന്ന് കോഴിക്കോടും , മറ്റേതു മലപ്പുറത്തും .ലഹള ആസന്നമാണെന്നു ബ്രിട്ടിഷുകാർക്കറിയാമായിരുന്നു . ലഹളയുടെ അന്ന് രാവിലെ ഡിസ്റ്റ്രിക്റ്റ് മജിസ്‌ട്രേറ്റ് തിരൂരങ്ങാടി
3
ബറ്റാലിയനുമായി എത്തി ചേർന്ന് ആയുധങ്ങൾക്കായുള്ള തിരച്ചിൽ നടത്തുകയും 3 മാപ്പിളമാരെ അറസ്റ്റ് ചെയ്യുകയും ചെയ്തു .ഇത് മാപ്പിളമാരെ പ്രകോപിപ്പിച്ചു . തിരൂരങ്ങാടിയിൽ വച്ച് സ്പെഷ്യൽ ബറ്റാലിയൻ നാലായിരത്തോളം വരുന്ന ഖിലാഫത് പതാക ഏന്തിയ സായുധ സംഘവുമായി ഏറ്റുമുട്ടി .

4
ഏറ്റുമുട്ടലിൽ ഒരു ബ്രിട്ടീഷ് ഓഫീസർക്ക് പരിക്ക് പറ്റുകയും , ഒൻപതു മാപ്പിളമാർ കൊല്ലപ്പെടുകയും ചെയ്തു .താനൂർ ഖിലാഫത് സെക്രട്ടറി ആയിരുന്ന കുഞ്ഞി കാദർ അടക്കം നാല്പതു പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു . അങ്ങനെ കലാപകാരികൾ താത്കാലികമായി പിൻവാങ്ങി .

5
മലപ്പുറം ക്യാമ്പ് ലക്ഷ്യമാക്കി നീങ്ങിയ ബറ്റാലിയനെ രണ്ടായിരത്തോളം വരുന്ന മാപ്പിളമാർ വീണ്ടും ആക്രമിച്ചു .മാപ്പിളയായ ഒരു കോൺസ്റ്റബിൾ അടക്കം രണ്ടു പേര് കൊല്ലപ്പെടുകയും ധാരാളം ബ്രിട്ടീഷുകാർക്ക് മുറിവേൽക്കുകയും ചെയ്തു .
6
ക്രമസമാധാനം സിവിൽ പരിധിക്കു പുറത്തു പോയതോടെ ,മജിസ്‌ട്രേറ്റ് ചുമതല മിലിറ്ററി ഓഫീസർക്ക് കൈമാറി .പിറ്റേന്ന് രാവിലെയോടെ ബ്രിട്ടീഷ് സംഘം പരപ്പനങ്ങാടി ലക്ഷ്യമാക്കി മാർച്ച് ചെയ്തു .ടെലിഗ്രാഫ് ലൈനുകളൊക്കെ മാപ്പിളമാർ വിച്ഛേദിച്ചതു അവർക്കു വലിയ ആശയ വിനിമയ ബുദ്ധിമുട്ടുണ്ടാക്കി .

7.
പരപ്പനങ്ങാടിയിൽ നിന്നും കൊണ്ടോട്ടി വഴി ഫറോക്കിലേക്കു മാർച്ച് ചെയ്ത സംഘം വഴി നീളെ ലഹളകൾ അടിച്ചൊതുക്കി . റെയിൽവേ സ്റ്റേഷനുകളും റെയിൽവേ പാലങ്ങളുമെല്ലാം മാപ്പിളമാർ നശിപ്പിച്ചിരുന്നതായി കണ്ടിരുന്നല്ലോ .റെയിൽവേ സർവീസുകൾ പുനഃസ്ഥാപിക്കുന്നതിനായി general ഓഫീസർ കമ്മന്റിങ് , മദ്രാസിൽ

8
നിന്നും ഒരു സംഘത്തെ ചുമതലപ്പെടുത്തി .കെർണൽ ഇ ടി ഹംഫ്രീസ് കമ്മാന്റിംഗ് ഓഫീസാറായി ഇരുപത്തി രണ്ടാം തീയതി നിയുക്തനായി .അദ്ദേവും സംഘവും ബാംഗ്ലൂരിൽ നിന്നും മലബാറിലേക്ക് പുറപ്പെട്ടു . .ഇരുപത്തി ആറാം തീയതി ആയപ്പോഴേക്കും കോഴിക്കോട് നിയന്ത്രണാധീനമാക്കിയ ശേഷം ഒരു സംഘം മലപ്പുറത്തേക്ക്

9
പുറപ്പെട്ടു . വഴിയിൽ വച്ച് ഒരു വലിയ സംഘം അക്രമാസക്തരായ മാപ്പിളമാർ അവരെ ആക്രമിച്ചു . അഞ്ചു മണികൂർ നീണ്ടു നിന്ന സംഘട്ടനത്തിനു ശേഷം നാനൂറു മാപ്പിളമാർ കൊല്ലപ്പെട്ടു .കൂടാതെ രണ്ടു ബ്രിട്ടീഷ് സൈനികരും അസിസ്റ്റന്റ് സൂപ്രണ്ട് ഓഫ് പോലീസ് , മിസ്റ്റർ ലാൻകാസ്റ്ററും കൊല്ലപ്പെട്ടു .

10
മലപ്പുറം സൈന്യത്തോടൊപ്പം ഓക്സിലറി സൈന്യവും ,കര്മനിരതരായി ., ഇരുപത്തിഎട്ടാം തീയതി ആയപ്പോഴേക്കും റെയിൽവേ സംവിധാനവും ആശയ വിനിമയ സംവിധാനവും അവർ പുനഃസ്ഥാപിച്ചു .ഇരുപത്തി ഒൻപതാം തീയതി വള്ളുവനാട് , കുറുമ്പനാട് , കോഴിക്കോട് ,ഏറനാട് , പൊന്നാനി ,

11
വയനാട് എന്നീ താലൂക്കുകളിൽ മാർഷ്യൽ ലോ നിലവിൽ വന്നു .

ഓഗസ്റ്റ് ഇരുപത്തിനാണ് ലഹള തുടങ്ങിയതെന്ന് പറഞ്ഞുവല്ലോ . ഇരുപത്തി രണ്ടാം തീയതി ആയപ്പോഴേക്കും മാപ്പിളമാരെല്ലാം കൂടി അലി മുസലിയാരെ തിരുരങ്ങാടിയിൽ വച്ച് ഇസ്ലാമിക രാജ്യത്തിന്റെ സുൽത്താൻ അലി രാജയായി വാഴിച്ചിരുന്നു .

12
മുപ്പതാം തീയതിയോടെ സൈന്യം തിരൂരങ്ങാടി ലക്ഷ്യമാക്കി നീങ്ങി .ഈ ദിവസങ്ങളിൽ ഹിന്ദുക്കളെല്ലാം ദയയില്ലാതെ വേട്ടയാടപ്പെട്ടു . ഇരുപത്തി ആറാം തീയതി എല്ലാ ഹിന്ദുക്കളെയും കിഴക്കേ പള്ളിയിൽ കൊണ്ട് വന്നു മതം മാറ്റാൻ തീരുമാനമായി . ഇവർക്കുള്ള തൊപ്പിയും മറ്റു ഇസ്ലാമിക വസ്ത്രങ്ങളും മാപ്പിളമാർ

13
തയ്യാറാക്കി കൊണ്ടിരിക്കവേ ആണ് ബ്രിട്ടീഷ് സൈന്യം കിഴക്കേപള്ളി വളഞ്ഞത് . പള്ളിക്കുള്ളിൽ നിന്നും മാപ്പിളമാർ വെടിയുതിർത്തു .ഇരുപത്തി നാല് തീവ്രവാദികളെ സൈന്യം വധിക്കുകയും , ആലിമുസ്ളിയാർ അടക്കം മുപ്പത്തിയെട്ടു പേര് കീഴടങ്ങുകയും ചെയ്തു . ബ്രിട്ടീഷ് സൈന്യത്തിന്റെ സമയോചിതമായ

14
ആക്രമണമാണ് ഒരു വലിയ വിഭാഗം ഹിന്ദുക്കളെ നിർബന്ധിത മത പരിവർത്തനത്തിൽ നിന്നും രക്ഷിച്ചത് .അലി മുസലിയാർ കീഴടങ്ങിയതോടെ ലഹള താത്കാലികമായി കെട്ടടങ്ങി എന്ന് പറയാം .തിരുർ കേന്ദ്രീകരിച്ചാണ് ബ്രിട്ടിഷ് സൈനിക പ്രവർത്തനങ്ങൾ നടന്നിരുന്നത് . നാനാ ഭാഗത്തേക്ക് ക്രമസമാധാന പരിപാലനത്തിനായി സൈനയത്തെ
വിന്യസിപ്പിച്ചിരുന്നു .നിലംബൂർ കാടുകളായിരുന്നു മാപ്പിളമാർ ഏറ്റവുമധികം ഒളിച്ചു താമസിച്ചു യുദ്ധം ചെയ്തിരുന്ന സ്ഥലം . ആദ്യമൊക്കെ നേരിട്ട് യുദ്ധം ചെയ്തുവെങ്കിലും പിന്നീട് ഒളിച്ചിരുന്ന് യുദ്ധം ചെയ്തു, സൈന്യമില്ലാത്ത പ്രദേശങ്ങൾ ആക്രമിച്ചും അവർ തന്ത്രങ്ങൾ നവീകരിച്ചു

16
ലൈൻസ്റ്റെർ , സഫോക്ക് ,ഡോര്സെറ് റെജിമെൻറ് ,ക്വീൻസ് ബേസ് ,2/8, 2/9 ഗൂർഖാസ് , 1/39ഗർവാൾ റൈഫിൾസ് ,ബർമ റൈഫിൾസ് , , ലൈറ്റ് ഇൻഫന്ററി , മറ്റു സാങ്കേതിക സംഘങ്ങൾ എന്നിവരോടൊപ്പം അറുന്നൂറോളം വരുന്ന മലബാർ സ്പെഷ്യൽ പോലീസും ലഹള അമർച്ച ചെയ്യാൻ നിയുക്തരായി

17
(Legislative council interpellations , 14th Noember 1922 ).അലി മുസലിയാരുടെ കീഴടങ്ങളോടെ ലഹള ഒന്ന് നിയന്ത്രണാധീനമായെങ്കിലും വാരിയംകുന്നത് കുഞ്ഞി മുഹമ്മദ് ഹാജി സുൽത്താനായി സ്ഥാനം ഏറ്റെടുത്തു . ലഹള ഏറ്റവും ശക്തിയാർജ്ജിച്ചത് സ്പെറ്റംബർ ഒക്റ്റോബർ മാസങ്ങളിൽ ആയിരുന്നു .

18
അവരുടെ ക്രൂരതകളൊക്കെ കഴിഞ്ഞ ഭാഗങ്ങളിൽ കണ്ടതാണ് .ജനുവരി ഇരുപത്തി രണ്ടാം തീയതി കുഞ്ഞു മുഹമ്മദ് ഹാജി മലപ്പുറത്ത് വെടിയേറ്റ് മരിച്ചു .അതായിരുന്നു ലഹളയുടെ അവസാനം . ഇത്രയും മാസങ്ങളിൽ 2266 തീവ്രവാദികൾ കൊല്ലപ്പെടുകയും , 1615 പേർക്ക് മുറിവേൽക്കുകയും , 5688 യുദ്ധത്തടവുകാരായി

19
പിടിക്കപ്പെടുകയും ,38256 പേര് കീഴടങ്ങുകയും ചെയ്തു എന്നാണ് കണക്കു .(Madras Mail Jan 23 , 1922)

ലഹളമൂലമുണ്ടായ നഷ്ടം അന്നത്തെ മൂന്നു കോടി രൂപയായിരുന്നു എന്ന് മനസ്സിലാക്കുമ്പോഴാണ് എത്ര ഭീകരമായിരുന്നു ലഹള എന്ന് വിലയിരുത്താൻ കഴിയുക .ഗവർൺമന്റ് കാര്യാലയങ്ങളും , ട്രഷറികളും , കോടതിയും,
20
അംശം അധികാരിമാരുടെ ഓഫീസുകളും , റെയിൽവേ സ്റ്റേഷനുകളും , പോസ്റ്റ് ഓഫീസുകളും ,റെജിസ്ട്രർ ഓഫീസുകളും , ഡിസ്പെൻസറികളും , വീടുകളും , ഗസ്റ്റ് ഹൗസുകളും എന്ന് വേണ്ട റെയിൽവേ പാളങ്ങൾ അവരെ മാപ്പിളമാർ നശിപ്പിക്കുകയും തീയിടുകയും ചെയ്തു . ഒരുപാട് പ്രധാനപ്പെട്ട രേഖകൾ കത്തി നശിച്ചു

21
.ഏഴോളം പാലങ്ങളും , അനേകം റോഡുകളും വെട്ടിപ്പൊളിച്ചു . ക്ഷേത്രങ്ങൾ വേറെ . നൂറോളം ക്ഷേത്രങ്ങൾ ആണ് നശിപ്പിക്കപ്പെട്ടത് എന്ന് കണക്കു കൂട്ടുന്നു .മനുഷ്യനെയും പൊതു സ്വത്തിനെയും ഒരുപോലെ , ഭ്രാന്തന്മാരെ പോലെ അവർ വേട്ടയാടി .ഇവർക്ക് അമ്മയും പെങ്ങളും ഈശ്വര ചിന്തയും ഒന്നുമില്ലേ എന്ന്

22
കുമാരനാശാൻ ചോദിച്ചത് ഇതൊക്കെ കണ്ടും കെട്ടും ആവണം .(Legislative council interpellation , Nov 14, 1922 )

ബാക്കിയെല്ലാം മറച്ചു വച്ച് മതേതരർ വിതുമ്പുന്ന ഒന്നാണ് വാഗൻ ട്രാജഡി . ഒരു വർഗീയ ലഹള സ്വാതന്ത്രസമരമാക്കി , ലഹളക്കാർക്കു പെൻഷൻ കൊടുത്തപ്പോൾ ന്യായീകരിക്കാൻ ഉപയോഗിക്കുന്ന ഒന്ന് .
23
നവംബര് പത്തൊൻപത്തിനു നൂറോളം വരുന്ന ലഹളക്കാരെ തീരൂരിൽ നിന്നും ബ്രിട്ടീഷുകാർ കോയമ്പത്തൂരിലേക്ക് ഒരു ട്രെയിൻ ബോഗിയിൽ അയച്ചു . ഇതിൽ മൂന്നു ഹിന്ദുക്കളും ഉണ്ടായിരുന്നെന്ന് ശ്രദ്ധേയമാണ് . സ്വന്തം വർഗത്തെ കൊല്ലാനും , ആക്രമിക്കാനും കൂട്ട് നിൽക്കുന്ന മതേതരർ അന്നും ഉണ്ടായിക്കാണണം .അതിൽ

24
എഴുപത്തി രണ്ടോളം പേര് മരണപ്പെട്ടു .ബാക്കിയുള്ളവർക്ക് ആശുപതിയിൽ വൈദ്യ ശുശ്രൂഷ നൽകി . അന്വേഷണ കമ്മിറ്റീയുടെ റിപ്പോർട്ടിൽ ലഗേജ് വാൻ ആളുകളെ കയറ്റാൻ ഉപയോഗിച്ചതും , സ്ഥലവും വായുവും സുലഭമല്ലാത്തതുമാണ് മരണ കാരണമായി കണ്ടെത്തിയത് . അതിന്റെ ഭാഗമായ രണ്ടുദ്യോഗസ്‌റ്ററെ ശിക്ഷിക്കുകയും ,

25
മരിച്ച ഏഴുപത് പേരുടെ കുടുംബത്തിന് മുന്നൂറു രൂപ ധനസഹായമായി നൽകുകളെയും ചെയ്താണ് ബ്രിട്ടീഷ് കോടതി തീർപ്പു കൽപ്പിച്ചത് .(Order 290, 1st April 1922 ).മനുഷ്യർക്ക് ചിന്തിക്കാവുന്നതിനപ്പുറം ക്രൂരതകൾ നിരപരാധികളിട് പ്രവർത്തിച്ച ലഹളക്കാരാണ് ഇവിടെ കൊല്ലപ്പെട്ടത് .

26
ലഹളമൂലമുണ്ടായ നഷ്ടം അന്നത്തെ മൂന്നു കോടി രൂപയായിരുന്നു എന്ന് മനസ്സിലാക്കുമ്പോഴാണ് എത്ര ഭീകരമായിരുന്നു ലഹള എന്ന് വിലയിരുത്താൻ കഴിയുക .ഗവർൺമന്റ് കാര്യാലയങ്ങളും , ട്രഷറികളും , കോടതിയും , എങ്ങനെ നോക്കിയാലും അവർ ചെയ്തതിന്റെ ഒരംശം പോലും ക്രൂരത , അവരോടു പ്രവർത്തിച്ചു എന്ന് പറയാൻ
27
മനസ്സ് വരുന്നില്ല.

ലഹള നിയന്ത്രണത്തിൽ ആയതോടെ
Mr. ദേവദാറിന്റെ കീഴിൽ സെൻട്രൽ relief committee ചാർജ് എടുത്തു .ഒക്ടോബർ ആയപ്പോഴേക്കും, ഇരുപത്തി രണ്ടു അഭയാർത്ഥി ക്യാമ്പുകളിലായി ഇരുപത്തി അയ്യായിരത്തോളം അഭയാർത്തികൾ ജാതി ഭേദമന്യേ കോഴിക്കോട്ടു മാത്രം ഉണ്ടായിരുന്നു .സെൻട്രൽ റിലീഫ്
28
കമ്മിറ്റിയുടെ റിപ്പോർട്ട് പ്രകാരം മൂന്നു ലക്ഷം രൂപയുടെ ധനസഹായവും , ഭക്ഷണവും , വസ്ത്രങ്ങളും മറ്റും ആറായിരത്തോളം കുടുംബങ്ങൾ എട്ടു വാങ്ങി .അത് പോലെ തന്നെ സ്തുത്യർഹമായ പ്രവർത്തനങ്ങളാണ് പണ്ഡിറ്റ് ഋഷി രാജിന്റെ നേതൃത്വത്തിൽ ആര്യ സമാജവും കാഴ്ച വച്ചത് .കോഴിക്കോട്ടു , തുവൂർ , നിലംബൂർ ,
29
തിരൂരങ്ങാടി എന്നീ ഇടങ്ങളിലായി നാലായിരത്തോളം കുടുംബങ്ങൾക്ക് മാസങ്ങളോളം അവർ സംരക്ഷണം കൊടുത്തു .കേരള കോൺഗ്രസ് കമ്മിറ്റിയും Y.M.C.A മുതലായവരും ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്നു .സാമൂതിരിയുടെ കീഴിൽ വലിയ തോതിലുള്ള ദുരിതാശ്വാസ പ്രവർത്തനങ്ങൾ ആണ് നടന്നത് . മാങ്കാവ് കൊട്ടാരം
30
അറുനൂറോളം വരുന്ന അഭയാർത്ഥികൾക്കായി അദ്ദേഹം തുറന്നു കൊടുത്തു .മാനവിക്രമൻ രാജയുടെ കീഴിലുള്ള സാമൂതിരി കിഴക്കേ സ്വരൂപമായ കോട്ടക്കൽ കൊട്ടാരം അഞ്ഞൂറോളം പേർക്ക് താമസ സൗകര്യം ഒരുക്കി .കാവിൽപ്പുര മൂപ്പിൽ നായർ എന്ന നായർ പ്രമാണി തന്റെ വീട്ടിൽ ആയിരത്തി അഞ്ഞൂറോളം അഭയാർത്ഥികൾക്ക് ഇടം നൽകി .
31 Image
വർഷങ്ങൾക്ക് മുൻപേ ഹാലിളക്കങ്ങളിൽ മാപ്പിളമാരാൽ ആക്രമിക്കപ്പെട്ട കൊളത്തൂർ ശൂല പാണി വാര്യർ എന്ന വ്യക്തി അദ്ദേഹത്തിന്റെ വീട്ടിൽ ആയിരത്തോളം പേർക്കിടം നൽകി . അന്നത്തെ ആക്രമണത്തിൽ അദ്ദേഹത്തിന്റെ മകനെ മാപ്പിളമാർ വധിച്ചിരുന്നു . കുട്ടികൾക്ക് ഒരു നാഴി അരിയും , വലിയവർക്കു രണ്ടു നാഴിയും,
32
ഉപ്പും , മുളകും , കുളിക്കാൻ നല്ലെണ്ണയും , വസ്ത്രങ്ങളും . ഇതാണ് അഭയാര്ഥികള്ക്കുണ്ടായിരുന്ന സൗകര്യങ്ങൾ . മാസങ്ങളോളം ആണ് ജാതി ഭേദമന്യേ ഹിന്ദുക്കൾ ഇങ്ങനെ ജീവിച്ചത് . തിരിച്ചു പോയാൽ അവരെ കാത്തിരുന്നത് ഇതിലും മോശം സാഹചര്യങ്ങളും പട്ടിണിയുമായിരുന്നു .ഇതിനൊക്കെ പുറമെ പുനരധിവാസത്തിനായി
33
ബ്രിട്ടീഷ് ഗവണ്മെന്റ് ലോണുകളും പാസ് ആക്കിയിരുന്നു .സാമൂതിരിയുടെയും ആര്യ സമാജത്തിന്റെയും സഹായത്തോടെ വൈദികരുടെ മേൽനോട്ടത്തിൽ പ്രായശ്ചിത്ത കര്മങ്ങളോടെ ആയിരക്കണക്കിന് ഹിന്ദുക്കൾ സ്വധർമത്തിലേക്കു മടങ്ങി വരികയും ചെയ്തു .

34
അങ്ങനെ മറച്ചു പിടിക്കപ്പെട്ടതും സ്മൃതിയിൽ നിന്നും മറഞ്ഞു പോയതുമായ ചരിത്രത്തിലെ വലിയൊരു ഏടാണ് പൂർത്തിയാവുന്നത് . മലബാർ ലഹളയുടെ നൂറാം വാർഷികം ആഘോഷിക്കണം എന്നൊക്കെയുള്ള ആവശ്യങ്ങൾ ഉയരുമ്പോൾ , പൂർണ ബോധത്തോടെ എന്തിന്റെ ആഘോഷമാണ് നടക്കാൻ പോകുന്നതെന്ന് നമ്മൾ മനസ്സിലാക്കണം . മലബാർ ഒരു
35
സംസ്ഥാനമാക്കണം എന്ന ആവശ്യമുയരുമ്പോൾ അത് സംഭവിച്ചാൽ കണ്ണടച്ച് തുറക്കുമ്പോൾ സംഭവിക്കാൻ പോവുന്ന വംശയഹത്യയുടെ നിഴലുകൾ ചരിത്രത്തിൽ നിന്നും വായിച്ചെടുക്കണം . ഗാന്ധിയുടെ പോലെ മതേതരത്വം എന്ന മധുര മനോജ്ഞ സ്വപ്നം കാണുന്നവരെ ഉണർത്താൻ അനുഭവങ്ങൾ വിളിച്ചോതി സാധിക്കണം . തീർച്ചയായും പ്രതികാരമോ ,
ലഹളയോ ഒന്നും പരിഹാരമോ , ഉദ്ദേശമോ അല്ല . . പക്ഷെ ഉണ്ടായത് മനസ്സിലാക്കുകയും അതുണ്ടാവാതിരിക്കാൻ പരിശ്രമിക്കുകയുമെന്നത് ധർമം തന്നെ ആണ് . കാശ്മീരിൽ ഒരു കുട്ടിക്ക് സംഭവിച്ചത് വച്ച് ഹിന്ദുക്കളെല്ലാം പ്രായശ്ചിത്തം ചെയ്യണം എന്നാവശ്യപ്പെടുമ്പോൾ , അങ്ങനെ കൊല്ലപ്പെട്ട ,

37
ബലാത്സംഗം ചെയ്യപ്പെട്ട , മതം മാറ്റപ്പെട്ട എണ്ണമറ്റ നമ്മുടെ പൂര്വികര്ക്കു വേണ്ടി ആരെങ്കിലും മാപ്പു പറയുന്നുണ്ടോ എന്ന് കാതോർക്കണം . അവർക്കു സംഭവിച്ചത് ഇനി സംഭവിക്കരുത്.അത് മാത്രമാണ് പ്രാർത്ഥന . അത് മാത്രമാണ് ഉദ്ദേശം.
ജാതിഭേദമന്യേ ഹിന്ദുവായതിന്റെ പേരിൽ മാത്രം കൊടിയ പീഡനങ്ങളേറ്റു
38
വാങ്ങിയ ലക്ഷക്കണക്കിന് വരുന്ന എന്റെ പൂര്വികര്ക്കും , വരുന്ന തലമുറക്കും ഞാനിതു സമർപ്പിക്കുന്നു . വന്ദേ മാതരം.

#TheUntold1921 #Part11 #TheEnd

References

Malabar Manual , Logan
1921,moplah Riot , C Gopalan Nair
Malabar Gazetteers
Courtesy :Bodhi Dutta Image

• • •

Missing some Tweet in this thread? You can try to force a refresh
 

Keep Current with Sivaji boys pkm

Sivaji boys pkm Profile picture

Stay in touch and get notified when new unrolls are available from this author!

Read all threads

This Thread may be Removed Anytime!

PDF

Twitter may remove this content at anytime! Save it as PDF for later use!

Try unrolling a thread yourself!

how to unroll video
  1. Follow @ThreadReaderApp to mention us!

  2. From a Twitter thread mention us with a keyword "unroll"
@threadreaderapp unroll

Practice here first or read more on our help page!

More from @BoysPkm

Nov 29, 2020
കോവിഡ് ചികിത്സാ കേന്ദ്രത്തിലെ ശുചി മുറിയുടെ ശോചനീയമായ അവസ്ഥ തുറന്ന് കാണിച്ച് FB ലൈവ് വന്നതാണ് കുമരംപുത്തൂർ പള്ളിക്കുന്നത് കൊടുവള്ളി വീട്ടിൽ ജംഷാദ് എന്ന യുവാവ് ചെയ്ത തെറ്റ് ..

ജംഷാദും ഭാര്യ ലൈലയും ഇന്ന് BJP സ്ഥാനാർത്ഥികളാണ് ..,
BJP സ്വതന്ത്രൻ, പരോക്ഷ പിന്തുണ, നിഷ്പക്ഷ പിന്തുണ എന്നിങനെയൊന്നുമല്ല സാക്ഷാൽ നരേന്ദ്ര മോദിയും, അമിത് ഷായും, യോഗിയുമൊക്കെ മത്സരിച്ച BJP യുടെ താമര ചിഹ്നത്തിൽ തന്നെയാണ് ജംഷാദും ഭാര്യ ലൈലയും മത്സരിക്കുന്നത് ..

കഴിഞ്ഞ കോവിഡ് കാലത്ത് ജംഷാദ് രോഗബാധിതനായി മാങ്ങോട് മെഡിക്കൽ കോളേജിൽ കഴിയവേ
അവിടുത്തെ പരിമിതികളെക്കുറിച്ചും, ശുചി മുറിയുടെയും മറ്റും വൃത്തിയില്ലായ്മയെക്കുറിച്ചും ഫേസ് ബുക്ക് ലൈവിൽ ചൂണ്ടിക്കാണിച്ചു.. അതാണ് വഴിത്തിരിവായത്, അത് സർക്കാരിനെതിരായി വിമർശനമായി കണക്കാക്കി സജീവ CPI പ്രവർത്തകനായിരുന്ന ജംഷാദിനും കുടുംബത്തിനുമെതിരെ വ്യാപകമായ
Read 8 tweets
Nov 29, 2020
അമിത് ഷാ, സ്മൃതി ഇറാനി, തേജസ്വി സൂര്യ ... ഹൈദരാബാദ് ലോക്കൽ ബോഡി തിരഞ്ഞെടുപ്പിന് ബിജെപിക്ക് വേണ്ടി രംഗത്തിറങ്ങിയത് മുമ്പെങ്ങും ഇല്ലാത്ത വിധത്തിൽ ദേശീയ നേതാക്കളുടെ നീണ്ട നിരയാണ്. പലരും അത്ഭുതപ്പെട്ടു കൊണ്ടിരിക്കുന്ന ഒരു വസ്തുതയാണ്.
എന്നാൽ അതെന്ത് എന്തുകൊണ്ടാണ് എന്നുള്ള ചോദ്യം വരുമ്പോൾ അവരെല്ലാം തട്ടി തടഞ്ഞു എന്തെങ്കിലുമൊക്കെ പറഞ്ഞു പോവുകയും ചെയ്യുന്നു. ഇന്ന് അതേക്കുറിച്ച് രാവിലെ വാർത്തയിൽ ഏഷ്യാനെറ്റിന്റെ അബ്‌ജ്യോത് വർഗീസ് ലോക്കൽ ലേഖകനോട് ചോദിച്ചപ്പോൾ കിടന്ന് ബ ബ ബ്ബ പറയുന്നത് കേട്ട് ചിരിയാണ് വന്നത്..
രാഷ്ട്രീയം എന്ന് പറഞ്ഞാൽ ചുക്കെന്ത് ചുണ്ണാമ്പെന്ത് എന്ന് വേർതിരിച്ചറിയാൻ കഴിയാത്ത ഊളകളെയാണ് കേരളത്തിന് പുറത്ത് എല്ലാ ചാനലുകളും റിപൊട്ടന്മാരായി അയക്കുന്നത് എന്നത് ഏത് കൊച്ചു കുട്ടിക്കും അറിയാവുന്ന സത്യമാണ്.
Read 14 tweets
Nov 28, 2020
ജ്യോത്സ്നാ ജോസ്.

2018 ജനുവരി 28നാണ് ഈ പെണ്കുട്ടിയെ പറ്റി ലോകം ആദ്യമായി കേൾക്കുന്നത്.

അന്ന് 4.5 മാസം ഗര്ഭിണിയായിരുന്ന ഈ പെണ്കുട്ടിയുടെ വയറ്റിൽ ചവിട്ടി സിപിഎം ബ്രാഞ്ച് സെക്രട്ടറി നടത്തിയ കൊലപാതകം ഒരു കമ്മി ലിബറലിന്റെയും പ്രതികരണഫലകങ്ങളിൽ നിങ്ങൾക്ക് കണ്ടെത്താനാവില്ല.
രാത്രി പത്തുമണിക്ക് വീട്ടിൽ കയറി വന്ന സിപിഎം ക്രിമിനലുകൾ അവളുടെ കുട്ടികളെ വലിച്ചെറിഞ്ഞു. ഒരു ദയയുമില്ലാതെ ആ പെണ്കുട്ടിയുടെ നാഭിക്ക് ബ്രാഞ്ച് സെക്രട്ടറി കൂടിയായ ക്രിമിനൽ ആഞ്ഞു തൊഴിച്ചുകൊണ്ടിരുന്നു. ഒടുവിൽ രക്തസ്രാവം നിലയ്കാതെ ആശുപതിയിൽ പ്രവേശിക്കപ്പെട്ട് നരകവേദനയോടെ
അവളൊരു ആണ്കുട്ടിയെ പ്രസവിച്ചിരുന്നു. പുറത്തു വന്നത് മരിച്ചു രണ്ടു നാളായ ഒരു കുഞ്ഞു ശരീരം.

അവളൊരു കമ്യൂണിസ്റ്റ് കുടുംബത്തിൽ നിന്നും വളർന്നു വന്നവളായിരുന്നു. അവളുടെ അവസ്ഥയിൽ ആ കുടുംബത്തിന് ധൈര്യം നൽകാനും നിയമ സഹായം നൽകാനും തയാറായത് അവിടുള്ള ബിജെപി പ്രവർത്തകരാണ്.
Read 10 tweets
Nov 28, 2020
മാപ്പ് മാറ്റി വരയ്ക്കുന്നു, ബോർഡർ അടയ്ക്കുന്നു, പത്രസമ്മേളനം വിളിച്ച് വിരട്ടുന്നു. അങ്ങനെ ആകെ ഇന്ത്യയ്ക്ക് എതിരെ ജഗപൊക ആയിരുന്നു നേപ്പാളിന്റെ ഭാഗത്ത് നിന്ന് കുറച്ച് കാലം. ചൈനയോട് അടുപ്പം കാണിക്കലും.
നേപ്പാൾ പോലും ഇന്ത്യയെ വെല്ലുവിളിക്കുന്നു എന്നൊക്കെ പറഞ്ഞ് മോദി സർക്കാറിനെതിരെ പ്രതിപക്ഷം ഇന്ത്യയിലും ഇറങ്ങി. ഇന്ത്യൻ വിദേശകാര്യ വകുപ്പ് പക്ഷെ പരസ്യപ്രസ്താവന ഒന്നും തന്നെ ഈ വിഷയത്തിൽ നടത്തിയില്ല.
ഒക്ടോബർ അവസാനം RAW ചീഫ് നേപ്പാളിൽ എത്തി പ്രധാനമന്ത്രിയുമായി ഒരു കൂടിക്കാഴ്ച്ച നടത്തുന്നു. അപ്പോൾ മുതൽ നേപ്പാൾ യു ടേണ് നടത്തുക ആണ്. കുറച്ച് ദിവസം കഴിഞ്ഞ് ഇന്ത്യൻ ആർമി ചീഫ് നേപ്പാൾ സന്ദർശിക്കുന്നു. വൻസ്വീകരണം ആണ് അദ്ദേഹത്തിന് ലഭിച്ചത്.
Read 5 tweets
Nov 28, 2020
കർഷകവേഷത്തിൽ തലയിലൊരു ടർബനും കെട്ടി ആൾക്കൂട്ടത്തിൽ കുത്തിത്തിരുപ്പുണ്ടാക്കാൻ നുഴഞ്ഞു കയറി ഈ ഒരോളത്തിന് കത്തിയ്ക്കലും കലാപവുമായി ഇറങ്ങുന്ന കൂട്ടത്തിൽ തലയ്ക്ക് മുകളിൽ കറങ്ങുന്ന ഡ്രോണുകളുടെ പവർഫുളായ കാമറാക്കണ്ണുകൾ ഒന്നോർത്ത് വെയ്ക്കുന്നത് നന്നാണ്.
കഴിഞ്ഞ ഷാഹീൻബാഗിലെ കലാപരിപാടിയുടെ സംഘാടകർ ഒക്കെ ഒന്നൊഴിയാതെ പണിയുമായി ശിഷ്ടകാലം തീസ് ഹസാരിയുടെ പടി കയറി ഇറങ്ങാനുള്ള വകുപ്പ് ഒക്കെ കിട്ടിയ പോലെ, അണ്ണന്മാർക്കും പണി പാലും വെള്ളത്തിൽ വരും. അർബൻ നക്സലുകളോട് ഒരു ഉപേക്ഷയും അമിത് ഷാജിയുടെ കയ്യിൽ ഇല്ല.
ഓരോ മുഖവും ഒപ്പിയെടുത്ത് തറവാടിന്റെ അടിവേരും ചൂഴ്ത്തി എടുക്കും.. അത് എൺപത് കഴിഞ്‍ അട്ടം നോക്കി കിടന്നായാലും നാട് കത്തിക്കാൻ കനവ് കണ്ട് നടക്കുന്ന ഏത് സ്വാമിയപ്പൂപ്പനെ ആയാലും ശരി .. അഴിയെണ്ണിച്ചേ വിടൂ.. അത് കട്ടായം.
Read 4 tweets
Nov 27, 2020
പഞ്ചാബിലേയും ഡൽഹിയിലേയും കർഷക സമരത്തെ കുറിച്ച് എന്താണ് അഭിപ്രായം ?

ഏത് കർഷകൻ ?

കുറച്ചു കാലം പഞ്ചാബ് മുഴുവനായി കറങ്ങിയ അനുഭവം വെച്ചു പറയാം , പഞ്ചാബിൽ പോയ എന്റെ സുഹൃത്തുക്കൾക്ക് ഇത് വായിക്കുമ്പോൾ കൂടുതൽ അത് മനസിലാക്കാൻ കഴിയും.
വാസ്തവത്തിൽ 1984 ന് ശേഷം ഖാലിസ്ഥാൻ വാദം ഇല്ലാതെയാവുകയല്ല ചെയ്തത്,കൂടുതൽ ശക്തമാവുകയാണ് ചെയ്തത് . ആനന്ദപ്പുർ റിസല്യൂഷൻ പൂർത്തിയാക്കി പഞ്ചാബിനെ ഭാരതത്തിൽ നിന്നും വിഘടിപ്പിച്ചു കൊണ്ട് ഖാലിസ്ഥാൻ ഉണ്ടാക്കാൻ പാകിസ്ഥാൻ ഫണ്ടഡ് ആയ തീവ്രവാദ സംഘടനകൾ നടത്തിയ ശ്രമം അറിയാമല്ലോ ?
വാസ്തവത്തിൽ ഓപ്പറേഷൻ ബ്ലൂസ്റ്റാറിന് ശേഷം ഈ വിഘടനവാദം കൂടുതൽ ശക്തമാവുകയാണ് ചെയ്തത്.1984 ഡൽഹി കലാപത്തിൽ കൊല്ലപ്പെട്ട സിഖ്ക്കാർക് നീതി കിട്ടിയില്ല എന്ന ചിന്തയിലാണ് ഈ വാദത്തിന് പഞ്ചാബിൽ ശക്തി കൂടിയത് . ഭിന്ദ്രവാലയുടെ ചിത്രമില്ലാത്ത ഒറ്റ തെരുവും അമൃത്സറിൽ നിങ്ങൾക്ക് കാണാൻ സാധിക്കില
Read 12 tweets

Did Thread Reader help you today?

Support us! We are indie developers!


This site is made by just two indie developers on a laptop doing marketing, support and development! Read more about the story.

Become a Premium Member ($3/month or $30/year) and get exclusive features!

Become Premium

Don't want to be a Premium member but still want to support us?

Make a small donation by buying us coffee ($5) or help with server cost ($10)

Donate via Paypal

Or Donate anonymously using crypto!

Ethereum

0xfe58350B80634f60Fa6Dc149a72b4DFbc17D341E copy

Bitcoin

3ATGMxNzCUFzxpMCHL5sWSt4DVtS8UqXpi copy

Thank you for your support!

Follow Us!

:(