മാലിദീപിലെ കലാപം ഓർമ്മയുണ്ടോ?

1988 ൽ അബ്ദുള്ള ലതുഫി എന്ന വ്യവസായിയുടെ നേതൃത്വത്തിൽ കുറെ കലാപകാരികൾ ശ്രീലങ്കൻ തമിഴ് തീവ്രവാദികളുടെ സഹായത്തോടെ മാലി ദീപിൽ അധികാരം പിടിക്കാൻ ശ്രമിച്ചു. പ്രസിഡന്റ് മുഹമ്മദ് ഗയൂമിന്റെ കൊട്ടാരം അവർ പിടിച്ചെടുത്തു. പ്രസിഡന്റും ഭരണകൂടവും ഒളിവിൽ പോയി.
അന്നത്തെ മാലി ഭരണകൂടം ശ്രീലങ്കയുടെ സഹായം ആവശ്യപ്പെട്ടു, പിന്നീട് പാകിസ്ഥാൻ, സിങ്കപ്പൂർ, അമേരിക്ക, ഇംഗ്ലണ്ട് ഒക്കെ സഹായിക്കാൻ പറ്റില്ലെന്ന് പറഞ്ഞു. അവസാനം പ്രസിഡന്റ്‌ ഗയൂമ് ഭാരതത്തോട് അപേക്ഷിച്ചു, സഹായിക്കണം. ഇന്ത്യൻ സായുധ സേന നാലുദിവസം കൊണ്ട് മാലി തിരിച്ചു പിടിച്ചു.
പ്രസിഡന്റിനെ ഭരണം തിരികെ ഏൽപ്പിച്ചു. സ്പീഡ് ബോട്ടിൽ ശ്രീലങ്കയിലേക്ക് രക്ഷപ്പെട്ട കലാപകാരികളെയടക്കം തടവിലാക്കി മാലി ഗവണ്മെന്റിനു നൽകി. അഞ്ചുലക്ഷം ജനങ്ങൾ ഉള്ള ദീപിൽ കലാപകാരികൾക്ക് അധികാരം പിടിക്കാൻ വേണ്ടി വന്നത് നൂറിൽ താഴെ വിദേശ തീവ്രവാദികൾ മാത്രം. ഇതൊക്കെ ലക്ഷദീപിലും സംഭവിക്കാം.
ചൈനയും പാക്കിസ്ഥാനും ഭാരതത്തിലെ തന്നെ ഒരുവിഭാഗവും വിഘടനവാദികളെ സഹായിക്കാൻ എപ്പോഴും കൂടെയുണ്ട്. അന്ന് മുംബയിൽ കലാപം നടത്താന്‍ സഹായിച്ചതില്‍ ഈ രാജ്യത്തെ ഉപ്പും ചോറും തിന്ന് തടിച്ചുകൊഴുത്ത ദേശദ്രോഹികളുമുണ്ട്. അവരിൽ പലരെയും പിടിച്ചിട്ടുണ്ട്.
1993 ൽ മുംബയിൽ പതിമ്മൂന്നിടത്ത് ഒരു മണിക്കൂറിനിടയിൽ ബോംബുകൾ പൊട്ടി. മരിച്ചത് 257, പരിക്കേറ്റത് 1400 ൽ അധികം ആൾക്കാർ. മുംബയിൽ പൊട്ടിയ ബോംബുകൾക്കുള്ള RDX ഉം, AK 47 കടത്താൻ സഹായിച്ചത് കസ്റ്റംസ് ഉദ്യോഗസ്ഥർ. അവരൊന്നും മുസ്ലിങ്ങൾ ആയിരുന്നില്ല. വിറ്റുപോയ ഹിന്ദുക്കൾ തന്നെയായിരുന്നു.
ഈ ബോംബ് സ്പോടനങ്ങൾക്ക് ചുക്കാൻ പിടിച്ച യാക്കൂബ് മെമോനെ രക്ഷിക്കാനായി അർദ്ധരാത്രി രണ്ടു മണിക്ക് സുപ്രീം കോർട്ട് തുറപ്പിച്ചത് ഈ നാട്ടിലെ സിനിമക്കാരും സാംസ്‌കാരിക നായകരും ആയിരുന്നു. രാജ്യദ്രോഹികൾക്ക് കൂടപിടിക്കാൻ ഒരുപാട് പേരുണ്ട്.
ഇനി ലക്ഷദീപിലേക്ക്...

200 മുതൽ 440 കിലോമീറ്റർ വരെ ഇന്ത്യൻ വൻകരയിൽ നിന്നും അകലെ ഉൾക്കടലിൽ കിടക്കുന്ന ലക്ഷദീപിൽ ജനസംഖ്യ വെറും 66000. മുപ്പത്തഞ്ചു ദീപുകൾ. ആൾതാമസം ഉള്ളത് പത്തോ പന്ത്രണ്ടോ ദീപുകളിൽ മാത്രം. ദീപുകൾ തമ്മിലുള്ള ദൂരം നൂറു കിലോമീറ്ററുകൾ വരെ.
ദീപുകളിൽ നടക്കുന്നത് മറ്റു ദീപുകാർ അറിയണമെങ്കിൽ തന്നെ മാസങ്ങൾ എടുക്കും. ഈ ദീപുകളുടെ സുരക്ഷ ഭാരതത്തെ സംബന്ധിച്ചിടത്തോളം അത്യാവശ്യം. അതിനു വേണ്ടത്‌ ചെയ്തിരിക്കും. ദേശദ്രോഹികൾക്ക് ഒരു പഞ്ഞവും ഇല്ലാത്ത നാടാണ് ഭാരതം. ഇവരൊക്കെ പറയുന്നതുപോലെ പച്ചവെള്ളം ചവച്ചു കുടിക്കുന്നവരല്ല എല്ലാവരും.
അത്തരക്കാർ മുംബൈയിലും ഉണ്ട് കൊല്ലത്തും ഉണ്ട്, ദീപുകളിലും ഉണ്ട്. അതിന്റെയൊക്കെ വ്യക്തമായ അറിവ് കേന്ദ്ര ഏജൻസികളുടെ പക്കലും ഉണ്ട്. അതുകൊണ്ട് കേന്ദ്രം സൂക്ഷിക്കും, വേണ്ടതൊക്കെ ചെയ്തിരിക്കും. ബേജാറായിട്ട് കാര്യമില്ല. നോട്ടസാധുവാക്കിയത് മുതൽ ബേജാറാവാൻ തുടങ്ങിയതാണ്.
ദീപുകൾ ആയുധകടത്തിനും സ്വർണ്ണകടത്തിനും കള്ളനോട്ട് കടത്തിനും മയക്കുമരുന്ന് കടത്തിനും പറ്റിയ ഇടമെന്നു എല്ലാവർക്കും വ്യക്തമായി അറിയാം. പ്രത്യകിച്ചും സിനിമാക്കാർക്ക്. ഓർമ്മയുണ്ടോ Mr. ഇന്ത്യ സിനിമ. മുഗാമ്പോയുടെ താവളം അറബികടലിലെ ആളില്ലാത്ത ചെറിയൊരു ദീപായിരുന്നു.
'പട്ടണ പ്രവേശം' സിനിമയിൽ കസ്റ്റംസ് ഉദ്യോഗസ്ഥൻ രാജശേഖരൻ നായർ 15 ലക്ഷം രൂപയുടെ കള്ളക്കടത്തു പിടിച്ചത് കവററ്റി ദീപിൽ നിന്നായിരുന്നു. സിനിമാക്കഥകൾ ഒന്നും സാങ്കൽപ്പികമല്ല. കണ്ടതും കേട്ടതും കഥയാക്കുന്നു. ലൂസിഫറും അത്തരത്തിൽ ഉള്ള ഒരുകഥ തന്നെയല്ലേ?
രാജശേഖരൻ നായർ അന്നു കവററ്റിയിൽ പിടിച്ച പതിനഞ്ചു ലക്ഷം ഇപ്പോൾ മൂവായിരം കോടിയായി വളർന്നു. ശ്രീലങ്കൻ ബോട്ടിൽ നിന്നും പിടിച്ച മയക്കുമരുന്ന് കടലിൽ മുക്കാൻ കൊണ്ടുവന്നതല്ല, കേരളത്തിൽ ഒഴുക്കാൻ കൊണ്ടുവന്നതാണ്. ആ കൂട്ടുകച്ചവടത്തിൽ ആർക്കൊക്കെ പങ്കുണ്ട്, അവർക്കൊക്കെ പൊള്ളും, നന്നായി പൊള്ളും.
അനന്തൻ നമ്പ്യാർ ആശങ്കപ്പെട്ടതുപോലെ കള്ളകടത്തുകാർക്ക് സ്വസ്ഥമായി ജീവിക്കാൻ പറ്റാതായി. എന്തൊരു കഷ്ടമാ!!
വൻ കപ്പലുകളിൽ കൊണ്ടുവരുന്ന കടത്തുസാധനങ്ങൾ മീൻപിടുത്ത ബോട്ടിൽ ആളൊഴിഞ്ഞ ദീപിൽ എത്തിക്കാം. ദീപിൽ നിന്നും വരുന്ന യാത്രക്കാർക്കും സഞ്ചാരികൾക്കും കസ്റ്റംസ് പരിശോധന ഇല്ല.
കൊച്ചിയിലും ബേപ്പൂരിലും മംഗലാപുരത്തും ഇഷ്ടം പോലെ സാധനങ്ങൾ എത്തിക്കാം. കാര്യങ്ങൾ ഒക്കെ സൗകര്യമാണ്. നമുക്കാണെങ്കിൽ കണ്ടെയ്നറിൽ കള്ളനോട്ട് വരെ കൊണ്ടുവന്ന പാരമ്പര്യം വരെയുണ്ട്.
ഒറ്റപ്പെട്ട ദീപുകളിൽ തീവ്രവാദികളും മയക്കുമരുന്ന് മാഫിയയും കയറാതിരിക്കാൻ നോക്കേണ്ടത് സുരക്ഷക്ക് അത്യാവശ്യം.
അതിന് തടയിടേയേണ്ടത് കേരളത്തിലെ തീവ്രവാദികളുടെയും അവരുടെ തണലിൽ സുഭിഷ ജീവിതം നയിക്കുന്ന സിനിമാക്കാരുടെയും ആവശ്യം. അവർക്ക് ചെയ്യാവുന്നതൊക്കെ അവരും ചെയ്യട്ടെ.
സിനിമ സെറ്റുകളിൽ മയക്കുമരുന്ന് കച്ചവടം പൊടിപൊടിക്കുന്നു എന്ന് ചാനലിൽ പറഞ്ഞത് സിനിമ നിർമ്മാതാക്കൾ തന്നെയായിരുന്നു.
അതിന്റെ അന്വേഷണം ഒന്നും നടന്നില്ല, കാരണം അത്‌ നടത്തേണ്ടത് സംസ്ഥാന സർക്കാർ ഏജൻസികൾ ആണ്. ഭരിക്കുന്ന പാർട്ടിയുടെ ഉന്നതന്റെ മകൻ ജയിലിൽ കിടക്കുന്നത് മയക്കു മരുന്ന് കച്ചവടത്തിൽപ്പെട്ടാണ്. അന്വേഷണം ശരിയായ രീതിയിൽ നടന്നാൽ പലഉന്നതങ്ങളിലും അന്വേഷണം എത്തില്ലേയെന്ന ഭയം.
തീവ്രവാദത്തിന്റെ നഴ്സറിയെന്ന് മോദിജി കേരളത്തെ പറ്റി പറഞ്ഞത് 2016ൽ. അത് വിടുവായത്തം അല്ലായിരുന്നു, വ്യക്തമായ ഇന്റലിജൻസ് ഏജൻസിക്കൾക്ക്
കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആയിരുന്നു. അഞ്ചുവർഷത്തെ അനുകൂല കാലാവസ്ഥയിൽ പഠനം ഏറെ മുന്നോട്ട് പോയിട്ടുണ്ട്.
അപ്പോൾ കേന്ദ്രത്തിന് ആരെയും വിശ്വസിക്കാൻ പറ്റില്ല. സൂക്ഷിച്ചേ മതിയാകൂ. അത്‌ കേന്ദ്രം ചെയ്തിരിക്കും.
കേരളത്തിൽ നിന്നും അന്വേഷണത്തിന് യാതൊരു വിധ സഹായവും കിട്ടില്ലെന്ന്‌ കേന്ദ്ര രഹസ്യന്വേഷണ ഏജൻസികൾക്ക് നന്നായി അറിയാം. പക്ഷേ അവർ അവരുടെ ജോലി ചെയ്യും.
സംശയം ഉള്ളവരെ ഡൽഹിയിൽ UAPA ആസ്ഥാനത്ത് വിളിപ്പിച്ചിരിക്കും. വിളിപ്പിക്കുന്നവരെ കോടതിയിൽ സഹായിക്കാൻ നൽപ്പതോളം വക്കീലന്മാരെ ഡൽഹിയിൽ തയ്യാറാക്കി വച്ചിട്ടുണ്ട് എന്നുള്ള കാര്യവും അവർക്കറിയാം. ഇതിനൊക്കെ പണം എവിടുന്നു വരുന്നു എന്നും അവർ നോക്കുന്നുണ്ട്.
ഇനി അഡ്മിനിസ്ട്രേറ്റർ പ്രഭുൽ ഖോടാ പട്ടേൽ എന്ന ഗുജറാത്തിയെ പറ്റി അല്പം കാര്യം. അദ്ദേഹം മുന്നേ ദാദ്ര, നഗർ, ഹവേലി എന്ന കേന്ദ്രഭരണ പ്രദേശത്തെ അഡ്മിനിസ്ട്രേറ്റർ ആയിരുന്നു. കണ്ണൻ ഗോപിനാഥൻ എന്ന കേരള കനയ്യ കുമാറിനോട് ചോദിച്ചാൽ അയാൾ പറഞ്ഞുതരും അദ്ദേഹത്തെ പറ്റി.
വിഘടവാദം കൊണ്ടുനടന്ന അയാളുടെ പണി കളയിച്ചു വീട്ടിൽ ഇരുത്തിയത് ഈ പട്ടേൽ ആണ്. ദാദ്ര നഗർ ഹവേലിയിൽ അദ്ദേഹത്തെ ഏൽപ്പിച്ച പണി ചെയ്തു. അതിനു ശേഷമാണു അദ്ദേഹം ദീപിൽ എത്തിയത്. അവിടെ എന്തുചെയ്യണം എന്ന് കേന്ദ്രബജറ്റിൽ വകയിരുത്തിയിട്ടുണ്ട്. അതൊക്കെ ചെയ്തേ മടക്കയാത്രയുള്ളു.
66000 ജനങ്ങൾ ഉള്ള ദീപുകൾ നടത്തികൊണ്ടുപോകാൻ കേന്ദ്ര ഗവണ്മെന്റ് ചിലവാക്കുന്നത് വർഷം 1350 കോടി രൂപ. അതിൽ നിന്നാണ് മുട്ടയും പാലും ഇറച്ചിയും ഒക്കെ സ്കൂളുകളിൽ ഉച്ചഭക്ഷണത്തിനു കൊടുക്കുന്നതും ദീപിലെ ജനങ്ങൾക്ക് കിട്ടുന്ന എല്ലാ ആനുകൂല്യങ്ങളും.
പൈസചിലവാക്കുന്നവർ തീരുമാനിക്കും സ്കൂൾ കുട്ടികൾക്ക് ഉച്ചക്ക് മുട്ടവേണോ മീൻവേണോ ഇറച്ചിവേണോവെന്ന്. ഭാരതത്തിന്റെ മറ്റു സ്ഥലങ്ങളിൽ ഉള്ള കുട്ടികളിൽ കവിഞ്ഞ പ്രത്യകത ഒന്നും ദീപിലെ കുട്ടികൾക്കില്ല. കേരളത്തിലെ കുഞ്ഞുങ്ങൾക്കും പോത്തിറച്ചി ഇഷ്ടമാണ്. അത് സർക്കാർ ചിലവിൽ കിട്ടുന്നതായി അറിവില്ല.
ഇനി മദ്യം. മദ്യം അവിടെ ആദ്യം ഒഴുക്കിയത് രാജീവ്‌ ഗാന്ധി, അദ്ദേഹത്തിന്റെ ബന്ധുക്കളായ ഇറ്റലിക്കാർക്ക് വേണ്ടി. മദ്യം ആവശ്യമുള്ളവർ മാത്രം കഴിച്ചാൽ മതി. മദ്യം കേരളത്തിൽ അന്തസ്സാണ്. ഇച്ചിരി അന്തസ്സ് നമ്മുടെ ദീപിലെ സഹോദരങ്ങൾക്കുകൂടി വരട്ടെ.
2.25 ലക്ഷം പ്രബുദ്ധർ ബെവ്കു ആപ്പിൽ കൂടി ഒരുദിവസം മദ്യം വാങ്ങി എന്ന് അഭിമാനിക്കുന്നവർ ആണ് നമ്മൾ. അല്ലെങ്കിൽ ഒരു കാര്യം ചെയ്യാം കേരളത്തിലും ദീപിലും മദ്യം വേണ്ടായെന്ന് നമുക്ക് തീരുമാനിക്കാം.

• • •

Missing some Tweet in this thread? You can try to force a refresh
 

Keep Current with ഗൗതമൻ

ഗൗതമൻ Profile picture

Stay in touch and get notified when new unrolls are available from this author!

Read all threads

This Thread may be Removed Anytime!

PDF

Twitter may remove this content at anytime! Save it as PDF for later use!

Try unrolling a thread yourself!

how to unroll video
  1. Follow @ThreadReaderApp to mention us!

  2. From a Twitter thread mention us with a keyword "unroll"
@threadreaderapp unroll

Practice here first or read more on our help page!

More from @Purusho92480129

1 Jun
ഓഷോ ഫലിതം
ഒരു പ്രായമായ മനുഷ്യൻ ബൈക്കിൽ ഒരു ദീർഘയാത്രയിലാണ്. ഏതാണ്ട് പകുതി വഴിയായപ്പോഴേക്കും അദ്ദേഹം ആകെ തളർന്നു. മാത്രമല്ല വണ്ടിയിലെ പെട്രോളും തീർന്നു. ഒട്ടും ഓടിക്കാൻ പറ്റാത്ത അവസ്ഥയിൽ റോഡരുകിൽ വണ്ടി നിർത്തി. അപ്പോഴാണ് പീറ്റർ തൻ്റെ ഫോർഡ് ജെറ്റ് കാറിൽ അതു വഴി വന്നത്.
വയസ്സായ ആളെ കണ്ടതുകൊണ്ട് വണ്ടി നിർത്തി കാര്യം ചോദിച്ച് പ്രശ്നം മനസ്സിലാക്കി.

എന്നിട്ട് പീറ്റർ പറഞ്ഞു : ബൈക്ക് കാറിൽ കയറ്റാൻ പറ്റില്ല. എൻ്റെ കാറിൽ ഒരു കയറുണ്ട്. അതെടുത്ത് ഒരു തല കാറിൻ്റെ ബാക്കിൽ കെട്ടാം, മറ്റെത്തല ബൈക്കിൻ്റെ മുന്നിലും കെട്ടാം.
താങ്കൾ ബൈക്കിൽ ഇരുന്നാൽ മതി. ഞാനൊരു വിസിൽ തരാം, കാറിന് സ്പീഡ് കൂടി എന്നു തോന്നുമ്പോൾ വിസിലടിച്ചാൽ മതി. ഞാൻ സ്പീഡ് കുറച്ചു കൊള്ളാം.

അങ്ങിനെ സമ്മതിച്ച് അവർ യാത്ര തുടർന്നു. വഴിമധ്യേ ഒരു ഹൈവേ വഴി പോകേണ്ടതുണ്ട്. അങ്ങിനെ പോകുമ്പോൾ ഒരു ലവൽ ക്രോസിൽ റെഡ് ലൈറ്റ് കണ്ട് കാറ് നിർത്തി.
Read 5 tweets
1 Jun
ഹോ ഭയങ്കരം....

കാവി വൽക്കരണത്തിൻ്റെ ഭാഗമായി ലക്ഷദ്വീപിലെ തെങ്ങുകൾക്ക് കാവി പെയിൻ്റടിക്കുന്നു എന്ന ചാനൽ വാർത്ത മതേതര വായാടിയായ അയാൾ ഗൗരവത്തിലെടുത്തിരുന്നില്ല. എന്നാൽ മുഖ്യമന്ത്രി നിയമസഭയിൽ അതു പറഞ്ഞപ്പോൾ അയാൾ ഞെട്ടിവിറച്ചു. എന്നാലതൊന്നു കാണണമല്ലോ!!
പറ്റുമെങ്കിൽ ആ മഹാപാപം തടയേം വേണം എന്നു കരുതി അയാൾ ഒരു വഞ്ചിയിൽ ബേപ്പൂർ തുറമുഖത്തു നിന്ന് നിന്ന് ലക്ഷദ്വീപ് ലക്ഷ്യമാക്കി ശരവേഗത്തിൽ പുറപ്പെട്ടു.
തീരത്തോടടുക്കുന്തോറും അയാളുടെ ഹൃദയമിടിപ്പു കൂടി. ദ്വീപിൻ്റെ ആകാശ മേൽക്കൂരയിലേക്ക് കണ്ണു പായിച്ച അയാൾ കണ്ടത് ഭയാനകമായ കാഴ്ചയായിരുന്നു.
ആകാശം മുഴുവനായും കാവി നിറത്തിൽ മുക്കിയിരിക്കുന്നു! തളർന്നു പോയ ആ വിപ്ലവകാരി ദു:ഖത്തോടെ തല താഴ്ത്തി. അപ്പോഴാണ് ഹൃദയം പിളരുന്ന മറ്റൊരു കാഴ്ച കണ്ണിൽ പെട്ടത്. നീലപ്പരപ്പായിരിക്കേണ്ട കടലതാ കാവിയണിഞ്ഞിരിക്കുന്നു. വെള്ളത്തിൽ പോലും കാവി പെയിൻ്റടിച്ചിരിക്കുന്നു!! ഇതൊക്കെ ആരോടു പറയാൻ.....
Read 5 tweets
31 May
36 ലക്ഷം പേർ ജോലി ചെയ്യുന്ന ധവള വിപ്ലവത്തിൻ്റെ പിതാവായ Dr വർഗീസ് കുര്യൻ തുടങ്ങിയ ഗുജറാത്തിലെ കർഷകരുടെ cooperative Society ആയ അമുലിനെ കഷ്ടിച്ച് 18 ലക്ഷം പേർ അംഗത്വമുള്ള ഡിവൈഎഫ്ഐ ബഹിഷ്കരിക്കും പോലും 😂
Amul ഉൽപ്പന്നങ്ങൾ ബഹിഷ്കരിക്കാൻ നടക്കുന്ന കമ്മി-സുഡാപ്പികട് ആദ്യമേ പറയട്ടേ.....
Amul ഒരു കോർപ്പറേറ്റ് സ്ഥാപനമോ അംബാനിയുടെ അളിയന്റെ സ്ഥാപനമോ അല്ല. 1946ൽ വല്ലഭായ് പട്ടേലിന്റെ നിർദ്ദേശത്തിൽ,ഗുജറാത്തിലെ ക്ഷീരകർഷകരുടെ ആവശ്യപ്രകാരം തുടങ്ങിയ ഒരു കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ സ്ഥാപനമാണ് അമുൽ.ലോകം മുഴുവൻ വ്യാപാരം നടത്തുന്ന അമുൽ ഇപ്പോഴും ഒരു കോ-ഓപ്പറേറ്റീവ് സ്ഥാപനമാണ്.
ഏകദേശം 36 ലക്ഷം ക്ഷീര കർഷകർ അംഗങ്ങളുള്ള ഒരു കോ-ഓപ്പറേറ്റീവ് സ്ഥാപനം. നിങ്ങൾക്കു മനസിലാകുന്ന ഭാഷയിൽ പറഞ്ഞാൽ നമ്മുടെ മിൽമ പോലെ. ലോകത്തിലെ തന്നെ ഏറ്റവും വലിയ ഡയറി കമ്പനികളിൽ ആദ്യ 20 സ്ഥാനങ്ങളിൽ ഉള്ള ഒരെയൊരു ഇന്ത്യൻ കമ്പനി.
Read 6 tweets
30 May
ഇന്ന് മാധവ്ജിയുടെ 95മത് ജന്മദിനം ❤

കമ്മ്യൂണിസ്റ്റ് കാർമേഘങ്ങൾ കൊണ്ട് മൂടിയ കേരള ഭൂമിയെ ഹിന്ദു ധർമ്മത്തെക്കുറിച്ച് ഓർമ്മപ്പെടുത്തിയ ആചാര്യൻ....

അവർണ്ണനെന്നും സവർണ്ണനെന്നുമുള്ള ജാതിയുടെ വേലിക്കെട്ടുകൾ തകർത്ത് ഹിന്ദുക്കൾ ഒന്നാണെന്ന സന്ദേശം പ്രചരിപ്പിച്ച മഹാത്മാവ്.....
ജാതീയത നടനമാടിയ കാലത്ത് സർവ്വ ജാതിയേയും ഒരു മാലയുടെ മുത്തുകൾ പോലെ കോർത്തെടുത്ത വിശാല ഹിന്ദു സമ്മേളനത്തിന്റെ മുൻനിര സംഘാടകൻ.......

തന്ത്ര വിദ്യകൾ യുവതലമുറക്ക് പാഠ്യപദ്ധതിയാക്കി അഭ്യസിപ്പിച്ച തന്ത്ര വിദ്യാപീഠത്തിന്റെ സ്ഥാപകൻ........
മാമൂലുകൾ മാറ്റിവെച്ച് ഹിന്ദു സമൂഹത്തിന്റെ നവോത്ഥാനത്തിനായി അണിചേർന്ന പാലിയം വിളമ്പരത്തിന്റെ സൂത്രധാരൻ......

ജാതിഭേതമന്യേ എല്ലാ ഹിന്ദുക്കൾക്കും പൂജാതിക്രീയാ പദ്ധതികൾ അഭ്യസിപ്പിച്ച് ചരിത്രം സൃഷ്ടിച്ച സമാജ ഋഷി........
സർവ്വാംഗീകാരം നേടിയ ക്ഷേത്ര ചൈതന്യ രഹസ്യത്തിന്റെ രചയിതാവ്......
Read 4 tweets
30 May
തമിഴ്നാട്ടിലെ ഒരു ഗ്രാമത്തിലെ ശിവഭക്തനായ നയനാർക്ക് വലിയൊരു ശിവക്ഷേത്രം പണിയണമെന്ന് ആഗ്രഹമായി. പക്ഷേ സാധാരണക്കാരനായ അദ്ദേഹത്തിന് എങ്ങനെ അത് സാധിക്കാനാകും?
തന്റെ നിസ്സാഹായാവസ്ഥ മനസ്സിലാക്കി നയനാർ തന്റെ മനസ്സിൽ തന്നെ വിശാലമായൊരു ശിവക്ഷേത്രം പണിയാൻ തീരുമാനിച്ചു.
അങ്ങനെ നിത്യവും മണിക്കൂറുകളോളം മനസ്സിനകത്ത് ക്ഷേത്രം പണിനടക്കുന്നതായി അദ്ദേഹം ഭാവന ചെയ്തു തുടങ്ങി. മാസങ്ങൾ കഴിഞ്ഞു... നായനാരുടെ മാനസമന്ദിര നിർമാണം പൂർത്തിയായി. അടുത്ത നല്ല ശുഭമുഹൂർത്തത്തിൽ തന്നെ കുംഭാഭിഷേകം നടത്താനും തീരുമാനിച്ചു.
ഈ സമയം പല്ലവരാജാവ് കാഞ്ചീപുരത്ത് വലിയൊരു ശിവമന്ദിരം പണികഴിച്ചു കഴിഞ്ഞിരുന്നു. അദ്ദേഹം ആ മന്ദിരത്തിന്റെ കുംഭാഭിഷേകം തീരുമാനിച്ചതും അതേ ദിവസം തന്നെയായിരുന്നു. അന്നു രാത്രി പല്ലവരാജാവ് ഈശ്വരനെ സ്വപ്നം കണ്ടു. സ്വപ്നത്തിൽ ഭഗവാൻ അരുളി "രാജൻ, നിന്റെ കുംഭാഭിഷേകം മാറ്റിവെക്കൂ.
Read 6 tweets
30 May
പ്രഫുദ്ധരെ വീണ്ടും കുഴിയിൽ ചാടിച്ച മോദിജിയുടേയും, അമിഷായുടേയും ബുദ്ധിക്കു മുന്നിൽ നമിക്കുന്നു. ലക്ഷദ്വീപിൽ കേന്ദ്രം തീരുമാനിക്കുന്ന കാര്യങ്ങൾ നടപ്പിലാക്കാൻ മോദിക്കും അമിത് ഷാക്കും യാതൊരു പ്രയാസവുമുണ്ടായിരുന്നില്ല. ഒരു സർജിക്കൽ സ്ട്രൈക്ക് പോലെ നിഷ്പ്രയാസം സാധിക്കുമായിരുന്നു!
ഇവിടെയാണ് രാമായണത്തിന്റെ ഒരേട് പ്രസ്ക്തമാകുന്നത്. രാവണൻ കടത്തികൊണ്ട് പോയ സീതയെ യാതൊരു പ്രയാസവുമില്ലാതെ ഉള്ളം കയ്യിൽ എടുത്തു കൊണ്ട് വരാമെന്ന് ഹനുമാൻ പറഞ്ഞു. എന്നിട്ടുംശ്രീരാമൻ യുദ്ധം ചെയ്ത് സീതയെ മോചിപ്പിച്ചു. എന്തായിരുന്നു കാരണം?
രാവണന് സഹായം ചെയ്യുന്ന സകല അധർമികളേയും, രാക്ഷസരേയും പുറത്ത് കൊണ്ട് വരണം. സമൂഹത്തിന് ഭീഷണിയായ അവരെ ഒതുക്കണമായിരുന്നു.
ഇത് ഇവിടേയും പ്രസക്തമാണ്. ലക്ഷദ്വീപിലെ പദ്ധതികൾക്കെതിരെയും ജിഹാദി രാക്ഷസർക്ക് വേണ്ടിയും നിൽക്കുന്നവരെ പുറത്ത് കൊണ്ടുവരേണ്ടത് അത്യാവശ്യമായിരുന്നു.
Read 7 tweets

Did Thread Reader help you today?

Support us! We are indie developers!


This site is made by just two indie developers on a laptop doing marketing, support and development! Read more about the story.

Become a Premium Member ($3/month or $30/year) and get exclusive features!

Become Premium

Too expensive? Make a small donation by buying us coffee ($5) or help with server cost ($10)

Donate via Paypal Become our Patreon

Thank you for your support!

Follow Us on Twitter!

:(