ബ്രിട്ടീഷുകാർക്കെതിരെ ധീരമായി പോരാടിയ ഝാൻസിയിലെ റാണിയുടെ ചരിത്രം എല്ലാവർക്കും പരിചിതമാണെങ്കിലും അതിന് മൂന്ന്നൂറ്റാണ്ടിനുമുൻപ് പറങ്കികളോട് ദീർഘമായി പോരാടിയ തുളുനാടിന്റെ വീരനായികയായ ഉള്ളാളിലെ അബ്ബക്ക ചൗത്ത റാണിയെ അറിയുന്നവര്‍ നമുക്കിടയിൽ കുറവാണ്.
ദക്ഷിണകന്നടയിലെ മംഗലാപുരത്തിനടുത്തുള്ള ഒരു തുറമുഖരാജ്യമായിരുന്നു ഉള്ളാൽ. ഇന്ത്യയിലെ ഏറ്റവും പുരാതന നഗരങ്ങളിലൊന്നാണ് ഇത്. കേരളത്തിനും കർണ്ണാടകക്കും ഇടയിലായി മംഗലാപുരത്തിന് ഏതാണ്ട് 10 കിലോമീറ്റര്‍ അകലെയായാണ് ഇതു സ്ഥിതിചെയ്യുന്നത്.
തിരുമലരായ ചൗത്തഒന്നാമൻ (1160_1179) സ്ഥാപിച്ച ചൗത്ത രാജവംശക്കാർ ജൈനമതവിശ്വാസികളായിരുന്നുവെങ്കിലും ജനങ്ങളില്‍ ഭൂരിപക്ഷവും ഹിന്ദുക്കളും ബ്യാരികളെന്ന് അറിയപ്പെടുന്ന മുസ്ലീങ്ങളുമായിരുന്നു. മരുമക്കത്തായ സമ്പ്രദായം പിൻതുടർന്നിരുന്ന ചൗത്ത രാജകുടുംബത്തിലെ രാജാവായിരുന്നു തിരുമലരായ.
അദ്ദേഹം തന്റെ മരുമകളായ അബ്ബക്കയെ മംഗലാപുരത്തെ ബൻഗരാജാവായ ലക്ഷമപ്പ അരസനു വിവാഹം ചെയ്തുകൊടുത്തു. തന്റെ ഭർത്താവ് പോർച്ചുഗീസുകാർക്ക് കപ്പം കൊടുക്കുന്നതിനെ ചൊല്ലി ഭർത്താവുമായി കലഹിച്ചു തന്റെ രാജ്യത്തേക്കു തിരികെ പോയി. ഉള്ളാളിലെ രാജ്ഞിയായിരുന്ന സഹോദരിയുടെ മരണശേഷം അധികാരം ഏറ്റെടുത്തു.
ഗോവ കൈവശപ്പെടുത്തിയ ശേഷം കേരള കൊങ്കൺ തീരങ്ങളിലെ തുറമുഖങ്ങൾ കൈവശപ്പെടുത്തുവാൻ പറങ്കികൾ ശ്രമം ആരംഭിച്ചിരുന്നു.1525ൽ മംഗലാപുരം തുറമുഖം ആക്രമിച്ചു നശിപ്പിച്ചു. ഉള്ളാളിനുമേൽ പോർച്ചുഗീസുകാരുടെ ശ്രദ്ധപതിഞ്ഞു. അപകടം മണത്ത അബ്ബക്ക സമീപത്തെ പ്രധാന നാട്ടുരാജ്യങ്ങളുമായി സംഖ്യത്തിലേർപ്പെട്ടു.
സാമൂതിരിയും ബിഡനൂരിലെ വെങ്കിടപ്പനായകയും അവരുടെ സഖ്യരാജ്യങ്ങളായി. അബ്ബക്കയുടെ തന്ത്രങ്ങളിൽ അസ്വസ്ഥരായ പറങ്കികൾ കപ്പം നല്കണമെന്ന ആവശ്യം ഉന്നയിച്ചെങ്കിലും അബ്ബക്ക തയ്യാറായില്ല. 1555ൽ പോർച്ചുഗീസ് സൈന്യം Admiral Silveira യുടെ നേതൃത്വത്തില്‍ ഉള്ളാൽ ആക്രമിച്ചെങ്കിലും പരാജയപ്പെട്ടു.
1557ൽ പറങ്കികൾ മംഗലാപുരം ആക്രമിച്ച് പൂർണ്ണമായും നശിപ്പിച്ചു.1568ൽ പോർച്ചുഗീസ് വീണ്ടും ഉള്ളാളിനെ ആക്രമിച്ചു. അബ്ബക്ക ശക്തമായി ചെറുത്തുനിന്നു. പോർച്ചുഗീസ് വൈസ്രോയിയതയിരുന്ന Antonio Noronha ഒരു സൈന്യത്തെ General Joao Peixoto യുടെ നേതൃത്വത്തില്‍ ഉള്ളാൽ കീഴടക്കാനായി അയച്ചു.
ഉള്ളാൽ പിടിച്ചെടുത്തെങ്കിലും അബ്ബക്കയെ പിടികൂടാനായില്ല. പറങ്കി സൈന്യം കൊട്ടാരത്തിലെത്തും മുൻപെ അവര്‍ രക്ഷപ്പെട്ടു ഒരു മുസ്ളിം പള്ളിയിൽ ഒളിച്ചു. രാത്രി 200 പട്ടാളക്കാരുമായി അവര്‍ തിരിച്ചടിക്കാനെത്തി. തുടർന്നുണ്ടായ യുദ്ധത്തില്‍ General Peixotoയും 70പോർച്ചുഗീസുകാരും കൊല്ലപ്പെട്ടു.
നിരവധി പറങ്കിപട്ടാളക്കാർ തടവിലാക്കപ്പെട്ടു. .അബ്ബൈക്കയുടെ തുടർ ആക്രമണങ്ങളെ നേരിടാനാവാതെ പറങ്കികൾ കഷ്ടപ്പെട്ടു. Admiral Mascarenhas കൊല്ലപ്പെട്ടതോടെ പോർച്ചുഗീസ് സൈന്യം മംഗലാപുരം കോട്ടയിൽ നിന്നും പിൻവാങ്ങി. 1569ൽ പറങ്കികൾ മംഗലാപുരം കോട്ടയും ബസ്രൂരും പിടിച്ചെടുത്തു.
അബ്ബക്കയെ പരാജയപ്പെടുത്തായി അവരുടെ മുൻ ഭർത്താവിന്റെ സഹായം തേടി. 1570ൽ അബ്ബൈക്ക സാമൂതിരിയുമായും ബീജപ്പൂർ സുൽത്താനുമായും സൈനിക സഹകരണ കരാറിലേർപ്പെട്ടു. സാമൂതിരിയുടെ സൈന്യാധിപന്‍ കുട്ടി പോക്കർ മരയ്ക്കാർ മംഗലാപുരം കോട്ട ആക്രമിച്ചു നശിപ്പിച്ചെങ്കിലും തിരികെ പോകും വഴി കൊല്ലപ്പെട്ടു.
അബ്ബക്കയുടെ യുദ്ധതന്ത്രങ്ങൾ ഭർത്താവിൽ നിന്നും മനസ്സിലാക്കിയ പോർച്ചുഗീസുകാർ ഒടുവിൽ അവരെ പിടികൂടി തടവുകാരിയാക്കി. പിന്നീട് ജയിലിലുണ്ടായ കലാപത്തിനിടെ അവർ കൊല്ലപ്പെട്ടു. ജനകീയ ഭരണാധികാരിയായിരുന്ന അബ്ബക്ക സാധാരണ വേഷം ധരിച്ച് തീരെ ആഡംബരമില്ലാത്ത ജീവിതമാണ് നയിച്ചിരുന്നത്.
ജനങ്ങളുടെ പ്രിയപ്പെട്ട രാജ്ഞിയായിരുന്ന അബ്ബക്കയുടെ ജീവിതകഥ മിത്തും സത്യവും ഇടകലർത്തിയാണ് ദക്ഷിണ കർണ്ണാടകത്തിൽ പ്രചരിക്കപ്പെട്ടത്. യക്ഷഗാനത്തിൽ ഇതിവൃത്തമായി ഇവരുടെയും രണ്ടു പെൺമക്കളുടേയും പോരാട്ടകഥ പറയാറുണ്ട്. ഉള്ളാൽ ജനതയുടെ അഭിമാനവും സ്വകാര്യ അഹങ്കാരവുമാണ് റാണി അബ്ബക്കദേവി.
പഴക്കടയിലെത്തിയ ഒരാൾ ആപ്പിളിന്റെ വില ചോദിച്ചു. "200 രൂപ"യെന്നു കടക്കാരൻ പറഞ്ഞു. അയാൾ ആപ്പിൾ വാങ്ങിച്ചു പോകാനൊരുങ്ങുമ്പോൾ ഒരു വയോധിക അവിടെയെത്തി. ആപ്പിളിന്റെ വില ചോദിച്ചു.
കടക്കാരൻ പറഞ്ഞു "150 രൂപ"
കുറച്ച് ആപ്പിളുകൾ വാങ്ങി അവർ പോയി.
താൻ കബളിപ്പിക്കപെട്ടതിന്റെ ദേഷ്യത്തിൽ ആദ്യം വന്നയാൾ കടക്കാരനോടു തട്ടിക്കയറി.
കടക്കാരൻ പറഞ്ഞു: "ഞാൻ താങ്കളോടു വില കൂട്ടി വാങ്ങിയതല്ല, ആ സ്ത്രീക്ക് വില കുറച്ചു കൊടുത്തതാണ്. അവർ നാലു അനാഥകുട്ടികളെ വളർത്തുന്നുണ്ട്. .
പല തവണ ഞാൻ അവരെ സാമ്പത്തികമായി
സഹായിക്കാൻ ശ്രമിച്ചെങ്കിലും ആരുടെയും ഔദാര്യം സ്വകരിക്കില്ല എന്നതിനാൽ അവർ അതു നിരസിച്ചു. അവരുടെ സദ്കർമ്മത്തിൽ ഇങ്ങനെ പങ്കാളിയാകാം എന്നു ഞാൻ കരുതി. അത്രമാത്രം."
പരമാവധി വിലയേക്കാൾ അധികം വാങ്ങുന്നില്ല എന്നത് നിയമനീതി.
പേര്: സഖാവ് സർദ്ദാർ ഗോപാലകൃഷ്ണൻ
സ്വദേശം: തൃപ്രയാർ
പാർട്ടി രക്തസാക്ഷി.
കാരണം : രാജ്യദ്രോഹം
രക്തസാക്ഷിത്വ വിപ്ലവ സമരം: ദേശീയപതാക വലിച്ചു താഴ്ത്തി കീറിയെറിഞ്ഞ് കരിങ്കൊടി ഉയർത്തി.
1950 ജനുവരി 26 : ആദ്യറിപ്പബ്ലിക് ദിനം കരിദിനമായി ആചരിക്കണമെന്ന കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നിർദ്ദേശ പ്രകാരം തൃശൂർ ജില്ലയിലെ നാട്ടികയിൽ സർദാർ ഗോപാലകൃഷ്ണൻ എന്ന സഖാവ് ദേശീയ പതാക വലിച്ചു കീറിയെറിഞ്ഞ് പകരം കരിങ്കൊടി ഉയർത്തിയത്.
ദേശീയപതാക കീറുന്നതിന് ഇടയിൽ പോലീസിന്റെ അടിയേറ്റ് സർദാർ ഗോപാലകൃഷ്ണൻ ചത്ത് പടമായി. 1963 വരെ ആഗസ്റ്റ് 15, ജനുവരി 26 എന്നീ ദിവസങ്ങൾ കരിദിനം ആചരിച്ചു.
ചൈന ഇന്ത്യ പിടിച്ചടക്കി ഭരണം ഏൽപ്പിക്കുമെന്നും ചെങ്കോട്ടയിൽ ചെങ്കൊടി ഉയരുമെന്നും സ്വപ്നം കണ്ടു.
“മലയാളി പൊളിയാണ്....!!!!
ഏഴ് ദിവസം കൊണ്ട് 16 കോടി... !!!!
പക്ഷേ.... കേന്ദ്രസർക്കാർ ആറ് കോടി ജി എസ് ടി വാങ്ങി.... !!!
മോദിയുടെ ഇരട്ടത്താപ്പ് ... !!!
തുടർന്ന് സുഡാപ്പികളെയും തീവ്രവാദികളെയും സുഖിപ്പിക്കാൻ മേമ്പൊടിയായി കുറച്ച് സംഘപരിവാർ വിമർശനങ്ങൾ....”
എം.വി.രാഘവൻ എന്ന സമുന്നത നേതാവിൻ്റെ വിസർജ്യത്തിൻ്റെ ഗുണംപോലും കിട്ടിയിട്ടില്ലാത്ത നികേഷ്കുമാറിൻ്റെ ചാനലിൽ വന്ന വാർത്തയാണിത്.
രാഷ്ട്രീയ ഭേദമന്യേ സർവ്വസത് ജനങ്ങളും സർവ്വാത്മനാ പങ്കെടുത്ത് വിജയിപ്പിച്ച ഒരു ഉദ്യമം.... വളരെ കൗശലമായി രാഷ്ട്രീയ വൈരത്തിന് ഉപയോഗപ്പെടുത്തിയിരിക്കുന്നു..
പ്രിയ സുഹൃത്ത് നികേഷ......
താങ്കൾക്ക് ഇപ്പോൾ ഇവിടെ വാർത്തയായ ഈ ഒരു കേസ് മാത്രമേ ഒരു പക്ഷേ അറിയുള്ളായിരിക്കും.... നാഡീകോശങ്ങളുടെയും മോട്ടോർ ന്യൂറോണുകളുടെയും നഷ്ടം മൂലം പേശി ക്ഷയിക്കുന്ന സ്പൈനൽ മസ്കുലർ അട്രോഫി എന്ന രോഗമുള്ള കുട്ടികൾ ഇനിയും ഈ മഹാരാജ്യത്ത് ചികിൽസക്കായി കേഴുന്നുണ്ട്.
വൈക്കം മുഹമ്മദ് ബഷീര്‍
മലയാളത്തിന്റെ സൂഫി
അദ്ദേഹത്തിന് ആയിരം ജോലികളറിയാമത്രെ!
കുരങ്ങിന്റെ പേന്‍ നോക്കലായിരുന്നു
അദ്ദേഹത്തിന്റെ ആദ്യ ജോലി
ഭ്രാന്തു പിടിച്ച വലിയൊരു ആള്‍കുരങ്ങ്.
ചുമട്ടു കഴുതയെ മലകയറ്റലായിരുന്നു
മറ്റൊരു ജോലി
ബഷീര്‍ കഴുതയെ മലകയറ്റുന്ന ചിത്രം
കുരിശു ചുമക്കുന്ന ദേവകുമാരന് തുല്യമാണ്.
കുട്ടിച്ചാത്തന്‍മാരെ പിടിച്ചു കെട്ടലായിരുന്നു
വേറൊരുജോലി
ബഷീറൊരു കുട്ടിച്ചാത്തനെ പിടിച്ചു
മറ്റൊന്നിനെ തുരത്തിക്കൊണ്ടോടുമ്പോള്‍
ആദ്യംപിടിച്ച ചാത്തന്‍ ഓടിപ്പോകും.
നാലാമത്തെ ജോലി അല്പം കവിത്വമുള്ളത്
യക്ഷികളുമായി ശൃംഗരിച്ച് അവരെ
അരങ്ങിലേക്ക് കൂട്ടികൊണ്ട് വരിക.
ഇങ്ങനെ ബഷീര്‍,
തന്റെ ആയിരാമത്തെ ജോലിയില്‍ വ്യാപൃതനായി
നെടുവീര്‍പ്പിട്ടുകൊണ്ടിരിക്കുമ്പോള്‍
അല്ലാഹു അദ്ദേഹത്തിന്റെ മുമ്പില്‍ പ്രത്യക്ഷപ്പെട്ടു.
മോനേ ബഷീറേ!
എന്നെയറിയില്ലേ?
കിറ്റ് വാങ്ങി ജീവിച്ച് പഠിച്ച ഒരു സമൂഹം ഭിക്ഷകരുടെ അവസ്ഥയിലാണെന്ന് പറഞ്ഞാൽ തെറ്റാവില്ല!
ചില കണക്കുകൾ
തമിഴ്നാട് 28000 കോടിയുടെ പുതിയ ബിസിനെസ്സ് സംരംഭങ്ങൾ ഒപ്പ് വെച്ചു.
സ്മാർട്ട് ഫോൺ ഇലക്ട്രിക്ക് വെഹിക്കിൾ തുടങ്ങിയ മേഖലയിൽ ആണ് നിക്ഷേപം വരുന്നത്.
Tata ഉൾപ്പടെ ഉള്ള വൻകിട കമ്പനികൾ ആണ് രംഗത്ത്. പ്രത്യക്ഷത്തിൽ തന്നെ 70000 തൊഴിൽ സൃഷ്ടിക്കപ്പെടും എന്നാണ് കണക്കുകകൾ പറയുന്നത്. Indirect ബിസിനസ്, തൊഴിൽ അവസരങ്ങൾ വേറെയും. 2021ലെ മാത്രം കാര്യമാണ് പറയുന്നത്.അതിന് മുന്നിൽ ഉള്ളതൊക്കെ നമ്മുക്ക് മറന്നേക്കാം.......
ചെന്നൈയിലും കോയമ്പത്തൂരും പോയി പണി എടുക്കുന്ന മലയാളികൾ അവിടെ വാർക്ക പണിക്ക് അല്ല, മറിച്ച് വൻകിട കമ്പനികളിൽ ആണെന്ന് അറിയുന്നത് കൊണ്ട് അതിൻ്റെ കണക്കുകൾ പറയേണ്ടുന്ന കാര്യം തന്നെ ഇല്ല.
കർണാടക
82,015 കോടിയുടെ നിക്ഷേപ പദ്ധതികൾ ആണ് ജനുവരിയിൽ കർണാടക ഒപ്പ് വെച്ചത്.