“മലയാളി പൊളിയാണ്....!!!!
ഏഴ് ദിവസം കൊണ്ട് 16 കോടി... !!!!
പക്ഷേ.... കേന്ദ്രസർക്കാർ ആറ് കോടി ജി എസ് ടി വാങ്ങി.... !!!
മോദിയുടെ ഇരട്ടത്താപ്പ് ... !!!
തുടർന്ന് സുഡാപ്പികളെയും തീവ്രവാദികളെയും സുഖിപ്പിക്കാൻ മേമ്പൊടിയായി കുറച്ച് സംഘപരിവാർ വിമർശനങ്ങൾ....”
എം.വി.രാഘവൻ എന്ന സമുന്നത നേതാവിൻ്റെ വിസർജ്യത്തിൻ്റെ ഗുണംപോലും കിട്ടിയിട്ടില്ലാത്ത നികേഷ്കുമാറിൻ്റെ ചാനലിൽ വന്ന വാർത്തയാണിത്.
രാഷ്ട്രീയ ഭേദമന്യേ സർവ്വസത് ജനങ്ങളും സർവ്വാത്മനാ പങ്കെടുത്ത് വിജയിപ്പിച്ച ഒരു ഉദ്യമം.... വളരെ കൗശലമായി രാഷ്ട്രീയ വൈരത്തിന് ഉപയോഗപ്പെടുത്തിയിരിക്കുന്നു..
പ്രിയ സുഹൃത്ത് നികേഷ......
താങ്കൾക്ക് ഇപ്പോൾ ഇവിടെ വാർത്തയായ ഈ ഒരു കേസ് മാത്രമേ ഒരു പക്ഷേ അറിയുള്ളായിരിക്കും.... നാഡീകോശങ്ങളുടെയും മോട്ടോർ ന്യൂറോണുകളുടെയും നഷ്ടം മൂലം പേശി ക്ഷയിക്കുന്ന സ്പൈനൽ മസ്കുലർ അട്രോഫി എന്ന രോഗമുള്ള കുട്ടികൾ ഇനിയും ഈ മഹാരാജ്യത്ത് ചികിൽസക്കായി കേഴുന്നുണ്ട്.
കുഞ്ഞുമുഹമ്മദിന് നമ്മൾ 16 കോടി പിരിച്ച് നൽകി....
സംഘിയായ ഞാനും എന്നെപ്പോലെ അനേകായിരങ്ങളും നൽകിയിട്ടുണ്ട്.
അവിടെ ഞാൻ കണ്ടത് വിഷമം സഹിച്ച് നിൽക്കുന്ന ഉമ്മയും മടിയിൽ ചിരിച്ചിരിക്കുന്ന ആ കുഞ്ഞിനെയും മാത്രമാണ്.
മൂന്നു ദിവസം മുമ്പ് മലയാളികൾ തന്നെയായ അബ്ദുള്ള -ആയിഷ ദമ്പതികളുടെ ഒരു വയസ്സുള്ള സൈനബ വാവയ്ക്കും 16 കോടി മുടക്കി സോൾജെൻസ്മ’ മരുന്ന് വരുത്തിയിരുന്നു.2018ൽ ഇതേ അസുഖം നിമിത്തം ആദ്യകുഞ്ഞിനെ നഷ്ടപ്പെട്ട അബ്ദുള്ളയ്ക്ക് രണ്ടാം കുരുന്നും നഷ്ടമാകുക എന്നത് സഹിക്കാവുന്നതിനും മീതെ ആയിരുന്നു.
16 കോടി എന്നത് അവർക്ക് ആയുസ്സിൽ ചിന്തിക്കാൻ കഴിയുന്നതിനുമപ്പുറം ആണെന്ന് തിരിച്ചറിഞ്ഞ അബ്ദുള്ളയ്ക്ക്
ഇന്ദ്രപ്രസ്ഥത്തിലെ സന്യാസിവര്യനായ പ്രധാനമന്ത്രിയെ നേരിട്ട്പോയി സങ്കടം പറയുക എന്നല്ലാതെ മറ്റ് വഴിയില്ലായിരുന്നു.
സൈനബയ്ക്കൊപ്പം മറ്റ് മൂന്നു കുരുന്നുകൾ കൂടി ഉണ്ടായിരുന്നു അവിടെ.
അവരുടെ പേരുകൾ വെളിപ്പെടുത്തിയിട്ടില്ല....
മലയാളി ആണെങ്കിലും നിലവിൽ കോയമ്പത്തൂരിൽ താമസിക്കുന്ന അബ്ദുള്ള ആയിഷ ദമ്പതികളുടെ ഒപ്പം എല്ലാ കാര്യത്തിനും ഒരു അമ്മയെക്കാൾ കൂടുതൽ കരുതലോടെ പി.എം ഓ .യിൽ ഓടി നടന്ന് കാര്യങ്ങൾ നീക്കിയത് ആരാണെന്നറിയാമോ നികേഷ് മൊയലാളിക്ക്????
ദേശീയ മഹിളാ മോർച്ച അദ്ധ്യക്ഷയും കോയമ്പത്തൂർ MLA യുമായ വനതി ശ്രീനിവാസൻ. 16 കോടി പിരിക്കാൻ സോഷ്യൽ മീഡിയ ആഹ്വാനം നടത്തി ഒടുക്കം കിട്ടിയ ഒരു ലക്ഷത്തി നാൽപത്തേഴായിരം രൂപ നെഞ്ചിൽപിടിച്ച്കരഞ്ഞ അബ്ദുള്ളയെ എം.എൽ.എ കൈപിടിച്ച് ചേർത്ത്നിർത്തിയ കഥ ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ഹൈലവൽ മീറ്റിംഗിൻ്റെ തുടക്കത്തിൽ തന്നെ ഭാരതവുമായി ബന്ധപ്പെട്ട എല്ലാ നികുതികളും പൂർണമായി ഒഴിവാക്കാം എന്ന് ഫിനാൻസ് സെക്രട്ടറിയുടെ റിപ്പോർട്ട് മേശപ്പുറത്ത് വെച്ചു. 16 കോടിയിൽ ആറ് കോടിയോളം കുറഞ്ഞ് കിട്ടി. മാധ്യമങ്ങൾ അത് വാർത്തയുമാക്കി.പക്ഷേ കഴിഞ്ഞില്ല.
പിന്നെ നടന്നത് ചരിത്രമാണ്.
പി.എം ഓ വഴി മാത്രം സംഭവിക്കുന്ന അജ്ഞാതവും അവിശ്വസനീയവുമായ ചില ഇടപെടലുകൾ.എല്ലാത്തിൻ്റെയും പരമലക്ഷ്യം നാല് അമ്മമാരുടെയും കൈയ്യിൽ ചാഞ്ഞുറങ്ങുന്ന ഭാരതത്തിൻ്റെ ഏറ്റവും അമൂല്യവും വിശിഷ്ടവുമായ ഭാവി കർമ്മശേഷിയെ എന്ത് വില കൊടുത്തും സമ്പൂർണ്ണ ആരോഗ്യത്തോടെ ഇവിടെ നിലനിർത്തുക എന്നത് മാത്രം!
വൈകുന്നേരത്തോടെ മരുന്ന് ഇന്ത്യൻ എംബസിക്ക് സ്വിറ്റ്സർലാൻഡ് സർക്കാർ കൈമാറുകയായിരുന്നു....
കൂട്ടത്തിൽ മീഡിയയ്ക്കായി ഒരു അറിയിപ്പും ..
“സ്വിറ്റ്സർലണ്ട് സർക്കാരിൻ്റെ ഒരു പ്രത്യക ലോട്ടറി പ്രകാരം ഇന്ത്യയിലെ നാല് കുരുന്നുകൾക്കും സൗജന്യമായി മരുന്ന് കൈമാറിയിരിക്കുന്നു ...”
മുദ്രശ്രദ്ധിക്കണം നികേഷ് .......
കേവലം ടാക്സ് ഇളവല്ല...
പകരം തീർത്തും സൗജന്യമായി തന്നെ നൽകിയിരിക്കുന്നു..!!!
ന്യൂഡൽഹിയിലെ ശ്രീ ഗംഗാ റാം ആശുപത്രിയിൽ ചികിത്സയിലുള്ള നാല് ' കുഞ്ഞുങ്ങൾക്കും പിറ്റേ ദിവസം തന്നെ മരുന്ന് നൽകുകയും ചെയ്തു.....
ആയങ്കിമാരുടെ ആസനക്കടത്ത് ചുരണ്ടി നോക്കാൻ നടക്കണ താങ്കൾക്കൊക്കെ ഇതൊന്നും വാർത്തയാക്കാൻ സമയമില്ലെന്നറിയാം ....
പക്ഷേ നാട് മുഴുവൻ ഒരു കുരുന്നിനായി പിരിവ് നടത്തിയിട്ട് ഒടുക്കം കന്നതിരിവും കൊണ്ടു വന്നാൽ പ്രതികരിക്കാതെ ഇരിക്കാൻ കഴിയില്ല ..
കുറഞ്ഞ പക്ഷം ദേശീയ മാധ്യമങ്ങൾ എങ്കിലും ശ്രദ്ധിക്കുന്ന ഒരു കൂട്ടർ ഇവിടെയുണ്ടെന്ന ബോധം വേണം !
കഴിഞ്ഞിട്ടില്ല....
ഇനി ഒരു കുരുന്നിന് കൂടി ഈ മരുന്ന് ലഭ്യമാകാനുണ്ട്..
ലക്ഷദ്വീപിലെ നാസറിൻ്റെയും ഡോ.ജസീറയുടെയും നാല് വസ്സുള്ള മകൾ ഇശാൽ മറിയത്തിന് ...
സംഘികൾ ചെയ്യാൻ പറ്റുന്ന എല്ലാ സഹായവും നൽകും... രാഷ്ട്രീയമായും സാമൂഹ്യമായും ...
അന്നേരം സ്വതസിദ്ധമായ കുത്തിത്തിരുപ്പുമായി വീണ്ടും വരിക !!!
ഏഴ് ദിവസം കൊണ്ട് 16 കോടി പിരിച്ച മലയാളി പൊളി തന്നെയാണ്...
പക്ഷേ....... വനതിശ്രിനിവാസനെപ്പോലെ കർമ്മശേഷിയുള്ള ഒരു എം എൽ എ യെ സൃഷ്ടിക്കാൻ പറ്റില്ലാത്താ ,
ഇത്തരം വിഷയങ്ങൾ നയപരമായി കൈകാര്യം ചെയ്യാൻ പാങ്ങുള്ള സംസ്ഥാന സർക്കാരിനെ ഉണ്ടാക്കാൻ പറ്റാത്ത മലയാളി ...
അത്ര പൊളിയല്ല !!
വൈക്കം മുഹമ്മദ് ബഷീര്‍
മലയാളത്തിന്റെ സൂഫി
അദ്ദേഹത്തിന് ആയിരം ജോലികളറിയാമത്രെ!
കുരങ്ങിന്റെ പേന്‍ നോക്കലായിരുന്നു
അദ്ദേഹത്തിന്റെ ആദ്യ ജോലി
ഭ്രാന്തു പിടിച്ച വലിയൊരു ആള്‍കുരങ്ങ്.
ചുമട്ടു കഴുതയെ മലകയറ്റലായിരുന്നു
മറ്റൊരു ജോലി
ബഷീര്‍ കഴുതയെ മലകയറ്റുന്ന ചിത്രം
കുരിശു ചുമക്കുന്ന ദേവകുമാരന് തുല്യമാണ്.
കുട്ടിച്ചാത്തന്‍മാരെ പിടിച്ചു കെട്ടലായിരുന്നു
വേറൊരുജോലി
ബഷീറൊരു കുട്ടിച്ചാത്തനെ പിടിച്ചു
മറ്റൊന്നിനെ തുരത്തിക്കൊണ്ടോടുമ്പോള്‍
ആദ്യംപിടിച്ച ചാത്തന്‍ ഓടിപ്പോകും.
നാലാമത്തെ ജോലി അല്പം കവിത്വമുള്ളത്
യക്ഷികളുമായി ശൃംഗരിച്ച് അവരെ
അരങ്ങിലേക്ക് കൂട്ടികൊണ്ട് വരിക.
ഇങ്ങനെ ബഷീര്‍,
തന്റെ ആയിരാമത്തെ ജോലിയില്‍ വ്യാപൃതനായി
നെടുവീര്‍പ്പിട്ടുകൊണ്ടിരിക്കുമ്പോള്‍
അല്ലാഹു അദ്ദേഹത്തിന്റെ മുമ്പില്‍ പ്രത്യക്ഷപ്പെട്ടു.
മോനേ ബഷീറേ!
എന്നെയറിയില്ലേ?
കിറ്റ് വാങ്ങി ജീവിച്ച് പഠിച്ച ഒരു സമൂഹം ഭിക്ഷകരുടെ അവസ്ഥയിലാണെന്ന് പറഞ്ഞാൽ തെറ്റാവില്ല!
ചില കണക്കുകൾ
തമിഴ്നാട് 28000 കോടിയുടെ പുതിയ ബിസിനെസ്സ് സംരംഭങ്ങൾ ഒപ്പ് വെച്ചു.
സ്മാർട്ട് ഫോൺ ഇലക്ട്രിക്ക് വെഹിക്കിൾ തുടങ്ങിയ മേഖലയിൽ ആണ് നിക്ഷേപം വരുന്നത്.
Tata ഉൾപ്പടെ ഉള്ള വൻകിട കമ്പനികൾ ആണ് രംഗത്ത്. പ്രത്യക്ഷത്തിൽ തന്നെ 70000 തൊഴിൽ സൃഷ്ടിക്കപ്പെടും എന്നാണ് കണക്കുകകൾ പറയുന്നത്. Indirect ബിസിനസ്, തൊഴിൽ അവസരങ്ങൾ വേറെയും. 2021ലെ മാത്രം കാര്യമാണ് പറയുന്നത്.അതിന് മുന്നിൽ ഉള്ളതൊക്കെ നമ്മുക്ക് മറന്നേക്കാം.......
ചെന്നൈയിലും കോയമ്പത്തൂരും പോയി പണി എടുക്കുന്ന മലയാളികൾ അവിടെ വാർക്ക പണിക്ക് അല്ല, മറിച്ച് വൻകിട കമ്പനികളിൽ ആണെന്ന് അറിയുന്നത് കൊണ്ട് അതിൻ്റെ കണക്കുകൾ പറയേണ്ടുന്ന കാര്യം തന്നെ ഇല്ല.
കർണാടക
82,015 കോടിയുടെ നിക്ഷേപ പദ്ധതികൾ ആണ് ജനുവരിയിൽ കർണാടക ഒപ്പ് വെച്ചത്.
കേരളത്തിലെ ജനങ്ങൾ തിരഞ്ഞെടുത്ത ഒരു ജനപ്രതിനിധിയെ ഏതു സമയത്തും ആർക്കും വിളിക്കാം. ആവശ്യം എന്താണെന്ന് പോലും ചോദിക്കാതെ ഒറ്റപ്പാലത്തെ ഒരു വിദ്യാർത്ഥിയാണെന്ന് പറഞ്ഞപ്പോൾ, വളരെ മോശമായി പെരുമാറിയ നടനായ ജനപ്രതിനിധിയുടെ പ്രതികരണത്തിനോട് യാതൊരു വിധത്തിലും യോജിക്കാവുന്നതല്ല.
കൊല്ലം എം എൽ എ ശ്രീ മുകേഷ്, അങ്ങയുടെ സിനിമാ ജീവിതത്തിൽ വലിയൊരു പങ്ക് വഹിച്ച നാടാണ് ഒറ്റപ്പാലം. അത് മറക്കരുത്.
അതിലുപരി താങ്കൾ ഇന്നൊരു ജനപ്രതിനിധി കൂടിയാണ്. ജനങ്ങൾ പലകാര്യങ്ങൾക്ക് പല ദിക്കുകളിൽ നിന്നും വിളിക്കുമായിരിക്കും.
തിരക്കിലാണെങ്കിൽ അത് പറയുന്നതിനു പകരം, വളരെ മോശമായി നമ്പർ നല്കിയവന്റെ ചെവിക്കുറ്റി അടിച്ചു പുകയ്ക്കുമെന്നും, ചൂരൽ കഷായം നല്കുമെന്നുമൊക്കെയുള്ള വിലകുറഞ്ഞ പ്രതികരണങ്ങൾ സാക്ഷരകേരളത്തിൽ പ്രായോഗികമല്ല. ഇത് ആദ്യമായല്ലല്ലോ താങ്കളുടെ ഇത്തരം ചീപ്പ് പ്രതികരണങ്ങൾ വരുന്നത്.
സ്ത്രീധനത്തിന് സമാന്തരമായി ‘കന്യാശുൽക്കം’ എന്നോരു സമ്പ്രദായം ഭാരതത്തിൽ നിലവിലിരുന്നു. പുരുഷനോ വീട്ടുകാരോ സന്തോഷപൂർവ്വം സ്ത്രീക്ക് നല്കുന്ന സ്വത്തായിരുന്നു കന്യാശുല്ക്കം. കാലക്രമേണ ഈ ആചാരം മറഞ്ഞു പോകുകയും സ്ത്രീധന സമ്പ്രദായം മാത്രം ശക്തി പ്രാപിക്കുകയും ചെയ്തു.
സ്ത്രീധന സമ്പ്രദായത്തെക്കുറിച്ച് സനാതന ധർമ്മം പറയുന്നത്:
സ്വന്തമായി സമ്പാദിക്കുന്ന പണം ഏറ്റവും ഉത്തമം, പാരമ്പര്യമായി കിട്ടുന്നത് (പിതാവില്‍ നിന്ന്) മദ്ധ്യമം, മാതുലന്മാരില്‍ (അമ്മാവന്മാരില്‍) നിന്ന് ലഭിക്കുന്നത് അധമവും, അധമാധമം (ഏറ്റവും മോശമായിട്ടുള്ളത്) ആയിട്ടുള്ളത് സ്ത്രീധനവും ആണ്.