കിറ്റ് വാങ്ങി ജീവിച്ച് പഠിച്ച ഒരു സമൂഹം ഭിക്ഷകരുടെ അവസ്ഥയിലാണെന്ന് പറഞ്ഞാൽ തെറ്റാവില്ല!
ചില കണക്കുകൾ
തമിഴ്നാട് 28000 കോടിയുടെ പുതിയ ബിസിനെസ്സ് സംരംഭങ്ങൾ ഒപ്പ് വെച്ചു.
സ്മാർട്ട് ഫോൺ ഇലക്ട്രിക്ക് വെഹിക്കിൾ തുടങ്ങിയ മേഖലയിൽ ആണ് നിക്ഷേപം വരുന്നത്.
Tata ഉൾപ്പടെ ഉള്ള വൻകിട കമ്പനികൾ ആണ് രംഗത്ത്. പ്രത്യക്ഷത്തിൽ തന്നെ 70000 തൊഴിൽ സൃഷ്ടിക്കപ്പെടും എന്നാണ് കണക്കുകകൾ പറയുന്നത്. Indirect ബിസിനസ്, തൊഴിൽ അവസരങ്ങൾ വേറെയും. 2021ലെ മാത്രം കാര്യമാണ് പറയുന്നത്.അതിന് മുന്നിൽ ഉള്ളതൊക്കെ നമ്മുക്ക് മറന്നേക്കാം.......
ചെന്നൈയിലും കോയമ്പത്തൂരും പോയി പണി എടുക്കുന്ന മലയാളികൾ അവിടെ വാർക്ക പണിക്ക് അല്ല, മറിച്ച് വൻകിട കമ്പനികളിൽ ആണെന്ന് അറിയുന്നത് കൊണ്ട് അതിൻ്റെ കണക്കുകൾ പറയേണ്ടുന്ന കാര്യം തന്നെ ഇല്ല.
കർണാടക
82,015 കോടിയുടെ നിക്ഷേപ പദ്ധതികൾ ആണ് ജനുവരിയിൽ കർണാടക ഒപ്പ് വെച്ചത്.
കണക്കുകൾ പറയുന്നത് 2,27,147 ജോലി ഒഴിവുകൾ ആണ് നേരിട്ട് സൃഷ്ടിക്കപ്പെടുന്നത് എന്നാണ്. Indirect ആയി ഇതിന്റെ രണ്ടിരട്ടിയും!
ടെസ്‌ല ഹ്യുണ്ടായി പോലെയുള്ള ലോകോത്തര കമ്പനികളാണ് കർണ്ണാടകയിലേക്ക് വരുന്നത്. 2,464 കോടിയുടെ 34 Aerospace കോൺട്രാക്ടുകൾ ആണ് കർണാടക കഴിഞ്ഞ ദിവസം ഒപ്പ് വെച്ചത്.
നേരത്തെ പറഞ്ഞത് പോലെ 2021 ലെ കണക്കാണ് പറയുന്നത്. ഇതിനു മുന്നേ ബാംഗ്ലൂരിലും മറ്റും ജോലി തേടി മലയാളികൾ പോയത് ബംഗാളികൾ കേരളത്തിൽ വന്നത് പോലെ അല്ലെന്ന് അറിയാലോ അല്ലെ.
2020 ഡിസംബറിലെ കണക്ക് പ്രകാരം #ഗുജറാത്തിൽ 1.19 ലക്ഷം കോടി വിദേശ നിക്ഷേപമാണ് വന്നിരിക്കുന്നത്.
അതായത് രാജ്യത്ത് ആകെ വന്ന നിക്ഷേപത്തിന്റെ 53% ഗുജറാത്തിലേക്കാണ് പോവുന്നത് എന്ന്. അത്രയേറെ തൊഴിലവസരങ്ങൾ സംസ്ഥാനം അവിടെ ഉള്ളവർക്ക് ഉണ്ടാക്കി കൊടുക്കുന്നുണ്ട്.
ദാരുണമായ അവസ്ഥയിൽ നിന്നും യുപിയെ കൈപിടിച്ചു ഉയർത്തുന്ന കാഴ്ചയാണ് യോഗിയുടെ ഭരണകാലത്ത് കണ്ടത്.
കഴിഞ്ഞ മൂന്നര വർഷം കൊണ്ട് മാത്രം യോഗി സർക്കാർ കണ്ടെത്തിയത് 1.88 ട്രില്യൺ നിക്ഷേപമാണ്.
കാലങ്ങളായുള്ള കെട്ട ഭരണം കൊണ്ട് കക്കൂസ് പോലും ഇല്ലാത്ത യുപിയെ യോഗി സർക്കാർ അടിമുടി മാറ്റി മറിക്കുന്ന അതിമനോഹരമായ കാഴ്ചയാണ് അവിടെ നിന്ന് പറയാനുള്ളത്. ഇന്നവിടെ വൻകിട കമ്പനികളുടെ കുത്തൊഴുക്കാണ്.
ഒടുക്കം ചൈനയിൽ നിന്ന് samsung പറന്നിറങ്ങുന്നത് യുപിയിലേക്കാണ്.
കള്ളു കച്ചവടവും, ലോട്ടറിയും, പെട്രോൾ വരുമാനവും അല്ലാതെ എന്താണ് ഉള്ളത്?
യുസുഫ് അലി അറബികളെ വിളിച്ച് കൂട്ടി ഇൻവെസ്റ്റ്‌മെന്റ് മീറ്റ് ഒക്കെ നടത്തിയതല്ലാതെ ആരും ഇങ്ങോട്ട് വരാൻ തയ്യാറായിട്ടില്ല.
ഇവിടെ എത്ര പുതിയ സംരഭങ്ങൾ ആരംഭിച്ചു?
എത്ര തൊഴിൽ അവസരങ്ങൾ സൃഷ്ടിച്ചു?
എത്ര ഉല്പാദനമുള്ള വൻകിട കമ്പനികൾ കേരളത്തിലേക്ക് വന്നു?
എന്തേ നമ്മുടെ കേരളത്തിനെ ഒരു നിക്ഷേപകരും പരിഗണിക്കാത്ത ഒരിടമായി മാറിയത്?
ഇതൊന്നും ചെയ്യാൻ സാധിക്കാതെ ഇന്നവർ നമ്മളോട് പറയുകയാണ് മുണ്ട് മുറുക്കി ഉടുക്കാൻ!!
ബീവറേജിന് മുന്നിൽ പിച്ച ചട്ടിയുമായി അവർ നിൽക്കുന്നുണ്ട്.
ജനങ്ങളെ കുടിപ്പിച്ചു കിടത്തി വരുമാനം കണ്ടെത്തുന്ന തിരക്കിലാണവർ.
നമ്മളോട് മുണ്ട് മുറുക്കി ഉടുത്തു കള്ള് വാങ്ങാൻ ആണ് ആഹ്വാനം!
“മലയാളി പൊളിയാണ്....!!!!
ഏഴ് ദിവസം കൊണ്ട് 16 കോടി... !!!!
പക്ഷേ.... കേന്ദ്രസർക്കാർ ആറ് കോടി ജി എസ് ടി വാങ്ങി.... !!!
മോദിയുടെ ഇരട്ടത്താപ്പ് ... !!!
തുടർന്ന് സുഡാപ്പികളെയും തീവ്രവാദികളെയും സുഖിപ്പിക്കാൻ മേമ്പൊടിയായി കുറച്ച് സംഘപരിവാർ വിമർശനങ്ങൾ....”
എം.വി.രാഘവൻ എന്ന സമുന്നത നേതാവിൻ്റെ വിസർജ്യത്തിൻ്റെ ഗുണംപോലും കിട്ടിയിട്ടില്ലാത്ത നികേഷ്കുമാറിൻ്റെ ചാനലിൽ വന്ന വാർത്തയാണിത്.
രാഷ്ട്രീയ ഭേദമന്യേ സർവ്വസത് ജനങ്ങളും സർവ്വാത്മനാ പങ്കെടുത്ത് വിജയിപ്പിച്ച ഒരു ഉദ്യമം.... വളരെ കൗശലമായി രാഷ്ട്രീയ വൈരത്തിന് ഉപയോഗപ്പെടുത്തിയിരിക്കുന്നു..
പ്രിയ സുഹൃത്ത് നികേഷ......
താങ്കൾക്ക് ഇപ്പോൾ ഇവിടെ വാർത്തയായ ഈ ഒരു കേസ് മാത്രമേ ഒരു പക്ഷേ അറിയുള്ളായിരിക്കും.... നാഡീകോശങ്ങളുടെയും മോട്ടോർ ന്യൂറോണുകളുടെയും നഷ്ടം മൂലം പേശി ക്ഷയിക്കുന്ന സ്പൈനൽ മസ്കുലർ അട്രോഫി എന്ന രോഗമുള്ള കുട്ടികൾ ഇനിയും ഈ മഹാരാജ്യത്ത് ചികിൽസക്കായി കേഴുന്നുണ്ട്.
വൈക്കം മുഹമ്മദ് ബഷീര്‍
മലയാളത്തിന്റെ സൂഫി
അദ്ദേഹത്തിന് ആയിരം ജോലികളറിയാമത്രെ!
കുരങ്ങിന്റെ പേന്‍ നോക്കലായിരുന്നു
അദ്ദേഹത്തിന്റെ ആദ്യ ജോലി
ഭ്രാന്തു പിടിച്ച വലിയൊരു ആള്‍കുരങ്ങ്.
ചുമട്ടു കഴുതയെ മലകയറ്റലായിരുന്നു
മറ്റൊരു ജോലി
ബഷീര്‍ കഴുതയെ മലകയറ്റുന്ന ചിത്രം
കുരിശു ചുമക്കുന്ന ദേവകുമാരന് തുല്യമാണ്.
കുട്ടിച്ചാത്തന്‍മാരെ പിടിച്ചു കെട്ടലായിരുന്നു
വേറൊരുജോലി
ബഷീറൊരു കുട്ടിച്ചാത്തനെ പിടിച്ചു
മറ്റൊന്നിനെ തുരത്തിക്കൊണ്ടോടുമ്പോള്‍
ആദ്യംപിടിച്ച ചാത്തന്‍ ഓടിപ്പോകും.
നാലാമത്തെ ജോലി അല്പം കവിത്വമുള്ളത്
യക്ഷികളുമായി ശൃംഗരിച്ച് അവരെ
അരങ്ങിലേക്ക് കൂട്ടികൊണ്ട് വരിക.
ഇങ്ങനെ ബഷീര്‍,
തന്റെ ആയിരാമത്തെ ജോലിയില്‍ വ്യാപൃതനായി
നെടുവീര്‍പ്പിട്ടുകൊണ്ടിരിക്കുമ്പോള്‍
അല്ലാഹു അദ്ദേഹത്തിന്റെ മുമ്പില്‍ പ്രത്യക്ഷപ്പെട്ടു.
മോനേ ബഷീറേ!
എന്നെയറിയില്ലേ?
കേരളത്തിലെ ജനങ്ങൾ തിരഞ്ഞെടുത്ത ഒരു ജനപ്രതിനിധിയെ ഏതു സമയത്തും ആർക്കും വിളിക്കാം. ആവശ്യം എന്താണെന്ന് പോലും ചോദിക്കാതെ ഒറ്റപ്പാലത്തെ ഒരു വിദ്യാർത്ഥിയാണെന്ന് പറഞ്ഞപ്പോൾ, വളരെ മോശമായി പെരുമാറിയ നടനായ ജനപ്രതിനിധിയുടെ പ്രതികരണത്തിനോട് യാതൊരു വിധത്തിലും യോജിക്കാവുന്നതല്ല.
കൊല്ലം എം എൽ എ ശ്രീ മുകേഷ്, അങ്ങയുടെ സിനിമാ ജീവിതത്തിൽ വലിയൊരു പങ്ക് വഹിച്ച നാടാണ് ഒറ്റപ്പാലം. അത് മറക്കരുത്.
അതിലുപരി താങ്കൾ ഇന്നൊരു ജനപ്രതിനിധി കൂടിയാണ്. ജനങ്ങൾ പലകാര്യങ്ങൾക്ക് പല ദിക്കുകളിൽ നിന്നും വിളിക്കുമായിരിക്കും.
തിരക്കിലാണെങ്കിൽ അത് പറയുന്നതിനു പകരം, വളരെ മോശമായി നമ്പർ നല്കിയവന്റെ ചെവിക്കുറ്റി അടിച്ചു പുകയ്ക്കുമെന്നും, ചൂരൽ കഷായം നല്കുമെന്നുമൊക്കെയുള്ള വിലകുറഞ്ഞ പ്രതികരണങ്ങൾ സാക്ഷരകേരളത്തിൽ പ്രായോഗികമല്ല. ഇത് ആദ്യമായല്ലല്ലോ താങ്കളുടെ ഇത്തരം ചീപ്പ് പ്രതികരണങ്ങൾ വരുന്നത്.
സ്ത്രീധനത്തിന് സമാന്തരമായി ‘കന്യാശുൽക്കം’ എന്നോരു സമ്പ്രദായം ഭാരതത്തിൽ നിലവിലിരുന്നു. പുരുഷനോ വീട്ടുകാരോ സന്തോഷപൂർവ്വം സ്ത്രീക്ക് നല്കുന്ന സ്വത്തായിരുന്നു കന്യാശുല്ക്കം. കാലക്രമേണ ഈ ആചാരം മറഞ്ഞു പോകുകയും സ്ത്രീധന സമ്പ്രദായം മാത്രം ശക്തി പ്രാപിക്കുകയും ചെയ്തു.
സ്ത്രീധന സമ്പ്രദായത്തെക്കുറിച്ച് സനാതന ധർമ്മം പറയുന്നത്:
സ്വന്തമായി സമ്പാദിക്കുന്ന പണം ഏറ്റവും ഉത്തമം, പാരമ്പര്യമായി കിട്ടുന്നത് (പിതാവില്‍ നിന്ന്) മദ്ധ്യമം, മാതുലന്മാരില്‍ (അമ്മാവന്മാരില്‍) നിന്ന് ലഭിക്കുന്നത് അധമവും, അധമാധമം (ഏറ്റവും മോശമായിട്ടുള്ളത്) ആയിട്ടുള്ളത് സ്ത്രീധനവും ആണ്.