ഇത് കേട്ട പരമു ജനങ്ങളോട് പറഞ്ഞു. ഫ്രീ ആയി ചെയ്തു തരാമെന്നു പറഞ്ഞത് കൊണ്ടാണ് ഏൽപ്പിച്ചത്. മെമ്പർ പറയുന്നത് തെറ്റാണ് എന്ന്.
ആ ഇടക്കാണ് സംഭവം കോടതിയുടെ പരിഗണനയിൽ വരുന്നത്.
മറ്റു പാചകക്കാർ നാട്ടിൽ ഉണ്ടായിട്ടും അവരെ അന്വേഷിച്ചില്ലേ എന്ന് കോടതി ചോദിച്ചു.
ബാബു ഇല്ലെങ്കിൽ നാട്ടിലെ പ്രളയ ദുരിതാശ്വാസം നടക്കില്ല.
ബാബു ഇല്ലെങ്കിൽ നാട്ടിലെ പ്രളയ ദുരിതാശ്വാസം നടക്കില്ല.
ബാബു ഇല്ലെങ്കിൽ പ്രളയ ദുരിതാശ്വാസം നടക്കില്ല.
കോടതി പരമുവിന്റെ മുന്നിൽവച്ച നിർദേശങ്ങൾ.
നാട്ടുകാരിൽ നിന്നും അരിയുംസാധനങ്ങളും വാങ്ങുമ്പോൾ അവരുടെ സമ്മതം വാങ്ങണം.
ബാബു ആണ് പാചകം ചെയ്യുന്നതെന്ന് നാട്ടുകാരെ അറിയിക്കണം.
പാചകം കഴിഞ്ഞുള്ള സാധനങ്ങൾ ജനങ്ങൾക്ക് തിരികെ നൽകണം
പരമുവിന്റെ പഞ്ചായത്തിലെ അടുക്കളയിൽ ജോലി നോക്കുന്നു എന്ന കാര്യം ബാബു നാട്ടിൽ പരസ്യം ചെയ്യരുത്.
ആളുകളിൽ നിന്നും അവർക്ക് വേണ്ടപ്പെട്ട സാധനങ്ങൾ വാങ്ങരുത്.
ആളുകൾ സംഭാവന ചെയ്ത സാധനങ്ങൾ അങ്ങാടിയിൽ എത്തിയാൽ ബാബുവിനെ വിലക്കും
പ്രളയ ദുരിതാശ്വാസത്തിനു ശേഷം ബാബുവിന്റെ കയ്യിലുള്ള സാധനങ്ങളുടെ പ്രളയം വിവിധ കടകളിൽ ഉണ്ടാകരുത്.
(Mahin Aboobakkar)