ലോകത്തിലെ ഏറ്റവും വലിയ സന്നദ്ധ സംഘടനയുടെ പരമോന്നത മേധാവി... ലോകത്തിലെ ഏറ്റവും സ്വാധീനശക്തിയുള്ള ഇരുപതിലൊരാൾ ഏന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ വാഴ്ത്തുന്നയാൾ. ഭാരതത്തിൽ Z+ കാറ്റഗറി സുരക്ഷയുള്ളയാൾ. ഒരൊറ്റ വിസിലടിയിലൂടെ 18 കോടി സ്വയം സേവകർക്ക് ആജ്ഞ നൽകുവാൻ ശേഷിയുള്ളയാൾ.
ഭാരത ഭരണാധികാരികളിൽ ആരെ വേണമെങ്കിലും ഏതു നിമിഷം വേണമെങ്കിലും വിളിച്ചു വരുത്തുവാൻ സംഘടനാ പരമായ അനുശാസനമനുസരിച്ച് അധികാരമുള്ളയാൾ. എന്നാൽ തന്റെ മുൻഗാമികളെയും, സഹപ്രവർത്തകരേയും പോലെ തന്നെ സംഘ ശിക്ഷണം പകർന്നു നൽകിയ വിനയവും, ലാളിത്യവും, മുഖമുദ്രയാക്കിയ വ്യക്തിത്വം.
കരിപ്പൂരിൽ വിമാനമിറങ്ങിയ ഉടൻ വിശ്രമിക്കാൻ പോയത് ഏറ്റവും ,അടുത്തുള്ള സംഘ കാര്യാലയം കണ്ടെത്തി വ്യവസ്ഥ ചെയ്ത സ്വയം സേവകന്റെ വസതിയിലേക്ക്. അവിടെ ആ വീട്ടിലുണ്ടാക്കിയ ഭക്ഷണം കഴിച്ച് വിശ്രമം. വൈകിട്ട് സ്ഥലം ശാഖയിൽ പങ്കെടുത്തു. ശാഖാ മുഖ്യ ശിക്ഷകനെ പ്രണാമം ചെയ്ത് പരമോന്നത അധികാരിയും.
സോഷ്യലിസവും, ജനാധിപത്യവുമൊക്കെ മാറി മാറി വിളമ്പിയിട്ട് കൂപ്പർ കാറിൽ ഗൾഫ് മുതലാളിമാരുടെ ആഡംബര റിസോർട്ടിൽ സൽക്കാരങ്ങൾ സ്വീകരിച്ച് നടക്കുന്ന നവോത്ഥാന, തൊഴിലാളി പാർട്ടി നേതാക്കൾക്ക് സങ്കൽപിക്കുവാൻ കഴിയുന്നതല്ല ഈ ലാളിത്യം.
അവർക്കൊനും സ്വപ്നം കാണാൻ കഴിയാത്ത ഉന്നത സ്ഥാനത്തിരിക്കുമ്പോഴും പുലർത്തുന്ന മോഹൻ ഭഗവത് ജിയുടെ ലാളിത്യം. അദ്ദേഹം മാത്രമല്ല ആ പദവിയിൽ ഇനി വരുന്നവരും അങ്ങനെ തന്നെയായിരിക്കും. കാരണം, അതാണ് പഠിപ്പിച്ചതും, പഠിച്ചതും, ശീലിച്ചതും, പാലിക്കുന്നതും 🚩🚩🚩
• • •
Missing some Tweet in this thread? You can try to
force a refresh
മഹാകവിയായ കാളിദാസൻ ഒരിക്കൽ ഒരു ദീർഘയാത്ര പോവുകയായിരുന്നു. അതിനിടയിൽ ദാഹിച്ചു വലഞ്ഞ് ചുറ്റും വെള്ളത്തിനായി അന്വേഷിച്ചു. അകലെയല്ലാതെ ഒരു സ്ത്രീ കിണറ്റിൽ നിന്ന് വെള്ളം കോരുന്നത് കണ്ട അദ്ദേഹം അവളുടെ പക്കൽ ചെന്ന് വെള്ളം ചോദിച്ചു. അവൾ വെള്ളം കൊടുക്കാമെന്ന് സമ്മതിച്ചു.
"വെള്ളം തരാം, എന്നാൽ അതിന് മുൻപ് നിങ്ങളെ ഒന്ന് പരിചയപ്പെടുത്തണം" എന്ന് അവൾ ആവശ്യപ്പെട്ടു.
അദ്ദേഹം കരുതി ഇവർ ഒരു സാധാരണ ഗ്രാമീണ യുവതി ആയതുകൊണ്ട്, താൻ കാളിദാസൻ ആണെന്ന് ഇവൾ അറിയേണ്ടതില്ല.
"ഞാനൊരു വഴി യാത്രക്കാരൻ മാത്രം". അദ്ദേഹം പറഞ്ഞു.
"ഈ ലോകത്തിൽ ആകെ രണ്ടു യാത്രക്കാരെ ഉള്ളൂ. സൂര്യനും, ചന്ദ്രനും. രണ്ടും നിത്യമായി ഉദിക്കുകയും അസ്തമിക്കുകയും ചെയ്തു കൊണ്ടിരിക്കുന്നു." അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു.
നാല് ദിവസമായി ഒരു കുളിർ, ചെറിയ ഒരു വിറയൽ. എന്താണ് എന്നറിയാൻ ഹോസ്പിറ്റലിൽ പോയി. ഡോക്ടർ മൂത്രം പരിശോധിക്കാൻ പറഞ്ഞു. ലാബിൽ നിൽക്കുന്ന നഴ്സിനോട് കുപ്പി എവിടെ എന്ന് ചോദിച്ചു. ലാബിന്റെ side ൽ ഉള്ള ബാത്ത്റൂമിന്റെ അടുത്ത് കാണും എന്ന് പറഞ്ഞു സിസ്റ്റ്റർ. അവിടെ കുപ്പി ഒന്നും കിട്ടിയില്ല.
അവസാനം സാനിറ്റൈസറിൻറ ഒരു കാലി കുപ്പി കിട്ടി. റ്റോയിലിറ്റിൽ പോയി മൂത്രം എടുത്തു വന്നു. ബില്ലടക്കുന്ന സ്ഥലത്ത് വന്നപ്പോൾ മൊബൈൽ കാണാനില്ല!
മൂത്രമുള്ള കുപ്പി അവിടെ വെച്ച്, മൊബൈൽ തിരഞ്ഞു പോയി. മൊബൈൽ കിട്ടി. മൂത്ര കുപ്പി എടുത്ത് ലാബിൽ കൊടുക്കാൻ വേണ്ടി തിരിച്ച് വന്നപ്പോ തരിച്ച് പോയി!
മൂത്രം നിറച്ച സാനിറ്റൈസർ കുപ്പി തുറന്ന് എല്ലാവരും കയ്യിൽ ഒഴിച്ച് രണ്ടു കൈയ്യും തേച്ച് പിടിപ്പിക്കുന്നു. ചിലർ ഫ്ലേവർ സ്മെൽ അറിയാൻ മണത്ത് നോക്കുന്നു. കയ്യിൽ തേച്ച ചിലർ മണത്ത് നോക്കി പറയുന്നു, ഇത് ഒറിജൽ സാനിറ്റൈസർ അല്ല, ഡ്യൂപ്ലികേറ്റാ.........
കമ്മ്യൂണിസം ഒരു പാരമ്പര്യ രോഗം തന്നെയാണ്. അച്ഛനോ, അമ്മക്കോ, അപ്പൂപ്പനോ ഈ രോഗം ഉണ്ടെങ്കിൽ കുടുംബത്തിലെ കുട്ടികൾക്കും വരാം. വർഷങ്ങൾക്ക് മുൻപ് പശ്ചിമ ഏഷ്യൻ മേഖലയിൽ പടർന്നു പിടിച്ച ഈ വ്യാധി ഇന്ത്യയിൽ പടർന്നു പിടിച്ചത് 1960 കളിലാണ്.
പ്രധാനമായും തലച്ചോറിനെ ബാധിക്കുന്ന ഈ രോഗം പാശ്ചാത്യ രാജ്യങ്ങളിൽ നിന്ന് തുടച്ചു നീക്കപ്പെട്ടത് വളരെയധികം ജീവൻ ബലി കഴിച്ചാണ്. ചെറുപ്പം മുതൽ കുടുംബ അംഗങ്ങളായ കമ്മ്യൂണിസ്റ്റ്‌കൾ കാണിക്കുന്ന രോഗ ലക്ഷണങ്ങൾ തുടർന്നു പോകുക എന്നതാണ് കണ്ടു പോരുന്നത്.
മൂത്ത കമ്മികളുടെ /രോഗികളുടെ പഠന ക്ലാസുകളിൽ പോകുന്നതോടു കൂടി രോഗം മൂർച്ഛിക്കും. കലാലയ ജീവിതത്തിൽ വാഴപ്പിണ്ടിയുടെ രൂപത്തിലുള്ള ഒരു രോഗാണു ശരീരത്തിൽ കയറുന്നതോടെ രോഗത്തിന്റെ പ്രാഥമിക ലക്ഷണങ്ങൾ കാട്ടി തുടങ്ങും.
എവിടെയും അവസ്ഥയെയാണ് പൂജിക്കുന്നത്,
വ്യക്തിയെയല്ല. പലപ്പോഴും അവസ്ഥയെ മറന്ന് വ്യക്തി, തന്നെയാണ് മറ്റുള്ളവര്‍ പൂജിച്ചതെന്ന് തെറ്റിദ്ധരിക്കുന്നു.
തമിഴ് നാട്ടില്‍ ഒരു കഥയുണ്ട്.
ഒരു ഘോഷയാത്രക്ക് ഒരു ആനയെത്തേടി അവര്‍ അന്വേഷിച്ചു പോയി, കിട്ടിയില്ല.
ആനയെ കിട്ടാതായപ്പോള്‍ എല്ലാവരും കൂടെ ആനക്കു പകരം കുതിരയായാലും മതിയെന്നു തീരുമാനിച്ചു.
കുതിരയെ തപ്പി, കുതിരയേയും എങ്ങും കിട്ടിയില്ല. അറിയുന്ന ഇടങ്ങളിലെ കുതിരകള്‍ എല്ലാം ഓരോ എഴുന്നള്ളത്തിനൊക്കെ പോയിരിക്കുകയാണ്.
അവസാനം കുതിരയുടെ ഏതാണ്ട് രൂപമുള്ള ഒരു കോവര്‍കഴുതയെ സംഘടിപ്പിച്ചു.
കഴുതയെ പട്ടൊക്കെ ഉടുപ്പിച്ച്,
ചന്ദനമൊക്കെ തൊടുവിച്ച്,
മുഖമൊക്കെ നന്നായി എഴുതി,
കുടയൊക്കെ ചൂടിച്ച്,
നന്നായി അലങ്കരിച്ച്,
ഒരു ശിവലിംഗം മുകളില്‍ വെച്ച്,
എഴുന്നള്ളിച്ചു.
കുറെ നടന്നപ്പോള്‍,
ആളുകള്‍ വന്നു നമസ്കരിക്കാനും,
ഭക്തിപുരസരം വണങ്ങാനും,
മാലയിടുവിക്കുവാനും ഒക്കെ തുടങ്ങി.
ഇതാണ് കമ്മിത്തത്തിൻ്റെ ആത്യന്തിക ലക്ഷണം.
ഒരു കമ്മി സ്വയം അയാളെ വഞ്ചിക്കുന്നു
ലോക വ്യപാരത്താൽ അവർക്കുണ്ടാകുന്ന തിരിച്ചറിവുകളെ വഞ്ചിക്കുന്നു.
കുലത്തെ വഞ്ചിക്കുന്നു.
സമൂഹത്തെ വഞ്ചിക്കുന്നു.
രാഷ്ട്രത്തെ വഞ്ചിക്കുന്നു.
സ്വതം, സ്വത്വബോധം എന്ന ഒരു സംഗതി കമ്മീസത്താൽ മാലിന്യപ്പെടുന്നു.
ഇതു മൂലം അവരുടെ കൂട്ടായ്മകളിൽ, അവരുടെ കമ്മ്യൂണിന് പുറത്തുള്ളവരുടെ വിഷയങ്ങളിൽ അവരുടെ പ്രതികരണ ശേഷി നഷ്ടപ്പെടുന്നു. കമ്മ്യൂണിൽ ഇല്ലാത്ത ഒരു വ്യക്തിക്ക് വേണ്ടിയോ, കമ്മ്യൂണിന് നേരെ വിരൽ ചൂണ്ടുന്ന അംഗത്തിന് വേണ്ടിയോ അവർ നിലപാടെടുക്കില്ല. അത്തരക്കാരെ കമ്മ്യൂൺ പല ഉന്മൂലനം ചെയ്യും.
കമ്മ്യൂൺ ഇല്ലെങ്കിൽ സ്റ്റാൻലിൻ മുതൽ കൊടി സുനി വരെയുള്ള കമ്മികൾ ഭീരുക്കളായിരിക്കും. കമ്മ്യൂണിൻ്റെ സുരക്ഷിതത്വമാണ് 'വടിവാളുകൾക്കിടയിൽ നടന്നു' എന്ന പ്രയോഗത്തിനെല്ലാം ആധാരം.