ലോകത്ത് രണ്ടു വർഗങ്ങൾ - ഉള്ളവനും ഇല്ലാത്തവനും അഥവാ മുതലാളിയും തൊഴിലാളിയും. ഇവർ തമ്മിൽ നിരന്തരം വർഗസംഘട്ടനം. ഒടുവിൽ മുതലാളിയെ ഉൻമൂലനം ചെയ്യുന്നു. തൊഴിലാളിവർഗ സർവാധിപത്യം വരുന്നു. ശുഭം. ഉപചോദ്യങ്ങളൊക്കെ മാറ്റി വെച്ചാൽ ഇതാണ് കമ്മ്യൂണിസം. ഈ സർവാധിപത്യം നേടാൻ ബലപ്രയോഗമേ പറ്റൂ
1/7
എന്നാൽ ബലപ്രയോഗം അംഗീകരിക്കാവുന്ന ഒരു കാര്യമാണോ? അല്ല എന്ന് എല്ലാവരും പറയും. പക്ഷേ..
ശക്തൻ ദുർബലനെ കീഴ്പെടുത്തിയാലെന്താ? കൊള്ളയടിച്ചാലെന്താ? ചതിച്ചാലെന്താ? സ്ത്രീകളെ ബലാത്സംഗം ചെയ്താലെന്താ? വക്കീലിനെ വെച്ച് കേസിൽ നിന്ന് തടിയൂരണം. അത്രയല്ലേയുള്ളൂ?
2/7
ഈ ചോദ്യങ്ങൾക്ക് മുൻപിലാണ് ഭൗതിക വാദവും കമ്മ്യൂണിസവും തോറ്റു പോകുന്നത്. കാരണം - ക്ഷമ ദയ സ്നേഹം അനുതാപം പ്രണയം.. ഈവകയൊന്നും ശാസ്ത്രീയമായി നിർവചിക്കാൻ സാധ്യമല്ല. ഇതിനൊന്നും യുക്തിയുമില്ലല്ലോ. ഇവിടെയാണ് ഭാരതീയ ആധ്യാത്മികതയുടെ വരവ്. സകലചരാചരങ്ങളും ഒരേ ആത്മാവിന്റെ ആവിഷ്കാരങ്ങൾ..
3/7
അതിനാൽ ഒന്നിന് മറ്റൊന്നിനെ നശിപ്പിക്കാൻ അവകാശമില്ല. അതുകൊണ്ട് നിലനിൽപിനായി പ്രകൃതി മനുഷ്യന് നേരത്തെ പറഞ്ഞ വികാരങ്ങൾ നൽകി. അതിലൂടെ എല്ലാവരെയും എല്ലാറ്റിനെയും ചേർത്തു പിടിക്കുന്ന പ്രവൃത്തിക്കാണ് ധർമ്മം എന്ന് പറയുന്നത്. ഈ വികാരങ്ങൾ ഇല്ലെങ്കിൽ പോലും ഒരാൾ ഈ പ്രവൃത്തി ചെയ്യണം
4/
കാരണം ഇത് നിലനിൽപിന്റെ പ്രശ്നമാണ്. എല്ലാവരെയും എല്ലാറ്റിനെയും ഉൾക്കൊള്ളുന്ന, നിലനിർത്തുന്ന ഈ പ്രവൃത്തിയെ ഭാരതീയർ ധർമ്മം എന്ന് വിളിച്ചു. ധർമ്മാനുഷ്ഠാനം പരമപ്രധാനമായി.. ഈ ഏകാത്മക ദർശനം രാഷ്ട്രീയത്തിലേക്ക് പറിച്ചു നട്ടത് പണ്ഡിറ്റ് ദീനദയാൽ ഉപാധ്യായ.
5/7
അതിന് അദ്ദേഹം കൊടുത്ത പേര് ഏകാത്മ മാനവ ദർശനം - Integral Humanism. 1965 ൽ ജനസംഘത്തിന്റെ മൂന്ന് ദിവസം നീണ്ട ശിബിരത്തിൽ മൂന്നു ഭാഗങ്ങളായി അദ്ദേഹം ഇത് അവതരിപ്പിച്ചു. എന്നാൽ പിന്നീട് ഈ ആശയത്തെപ്പറ്റി വിശദമായ ചർച്ചയോ വിമർശനാത്മക വിലയിരുത്തലോ പാർട്ടിയിൽ ഉണ്ടായില്ല.
6/7
ഒരുപാട് പുസ്തകങ്ങൾ ഈ വിഷയത്തിൽ ഇറങ്ങി. പക്ഷേ ഉപജ്ഞാതാവ് ജീവിച്ചിരുന്ന കാലത്ത് ചർച്ച നടന്നിരുന്നെങ്കിൽ എത്ര നന്നായേനെ! ദീനദയാൽ ഉപാധ്യായ 1967 ൽ ദുരൂഹ മരണത്തിന് ഇരയായി! കഷ്ടമായിപ്പോയി!!
7/7
തങ്ങളുടെ സിദ്ധാന്തം സകലചരാചരവിനാശകാരിയാണെന്നുംഅതിനാലാണ് ലോകമെമ്പാടുംഅത് പരാജയപ്പെട്ടതെന്നും മനസ്സിലാക്കിയ കമ്മ്യൂണിസ്റ്റുകാർ ഇപ്പോൾ കമ്മ്യൂണിസമെന്ന് പറയാറില്ല. ഇടതുപക്ഷം എന്ന, കേൾക്കാനെങ്കിലും അപകടം കുറഞ്ഞ വാക്കാണ് ഉപയോഗിക്കാറ്. അളിയൻ വളിച്ചപ്പോൾ brother in law എന്നാക്കിയതു പോലെ
ഇടതുപക്ഷം എന്ന വാക്കും അപകടത്തിലാകുന്നു എന്ന് കണ്ടപ്പോൾ വിശാല ഇടതുപക്ഷം എന്ന പുതിയ വാക്കുണ്ടാക്കി. ഇപ്പോൾ കേരളത്തിലെ കവികൾ സാഹിത്യ രചയിതാക്കൾ സിനിമാക്കാർ തുടങ്ങിയവരൊക്കെ "വിശാല ഇടതുപക്ഷം" എന്ന സംജ്ഞയുടെ പിന്നിലാണ് ഒളിച്ചിരിക്കാറ്. അവിടെ അവർക്ക് അസൗകര്യമുണ്ടാക്കുന്ന ചോദ്യങ്ങളില്ല
• • •
Missing some Tweet in this thread? You can try to
force a refresh
ആർഎസ്എസ് - സിപിഎം സൗഹൃദം കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് കേസരി വാരികയിൽ ഞാൻ 2012 ൽ ലേഖനമെഴുതി. ഇസ്ലാമിക ഭീഷണിയെ നേരിടാൻ അത് ആവശ്യവുമായിരുന്നു. Let bygones be bygones എന്ന് തീരുമാനിച്ച് ഒരു working relationship ഉണ്ടാക്കുക എന്ന നയമാണ് ഞാൻ മുന്നോട്ട് വെച്ചത്
1/8
സ്വയംസേവകന് യോജിച്ച ആത്മവിശ്വാസമായതിനാൽ
ആർഎസ്എസിൽ പലരും അതിനോട് യോജിച്ചെങ്കിലും സിപിഎം ഭയപ്പെട്ടു പോയി! ഗോൾവൾക്കറെ ആദ്യം തള്ളിപ്പറ എന്നൊക്കെയുള്ള നടക്കാത്ത കാര്യങ്ങളാണ് സിപിഎം ഉന്നയിച്ചത്.
അങ്ങനെ അത് അവസാനിച്ചു...
ആ സമയത്താണ് ഞാൻ ആർഎസ്എസ് നടത്തുന്ന
2/8
അയോദ്ധ്യ പ്രിന്റേഴ്സ് എന്ന സ്ഥാപനത്തിൽ നിന്ന് രാജി വെയ്ക്കുന്നത്. ലേഖനം എഴുതിയതിന്റെ പേരിൽ എന്നെ പുറത്താക്കിയതാണ് എന്ന് വാർത്തകളും വന്നു. പൊതുവെ അപവാദങ്ങളോട് പ്രതികരിക്കുന്ന സ്വഭാവമില്ലാത്തതിനാൽ ഞാൻ ഒന്നും മിണ്ടിയില്ല. ശബരിമല വിഷയം വന്നപ്പോഴും മറ്റും പലരും ഈ സംഭവം പറഞ്ഞു:
3/8
ജോസ് കെ മാണി വിഭാഗം കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ജയിച്ചത് ഇലക്‌ഷൻ കമ്മീഷനും ഹൈക്കോടതിയും രണ്ടില ചിഹ്നം കൊടുത്തതിനാലാണ്. ധർമ്മം പി ജെ ജോസഫിന്റെ ഭാഗത്തും നിയമം ജോസിന്റെ ഭാഗത്തുമായതിന്റെ ദുരന്തം! പക്ഷേ ജോസാണ് ഔദ്യോഗിക കേരളാ കോൺഗ്രസ് എന്ന് വ്യാപകമായ ധാരണയുണ്ടാക്കാൻ ഇത് സഹായകമായി
1/6
അതാണ് ജോസ് വിഭാഗം ജയിക്കാൻ കാരണം. കൃസ്ത്യാനികൾക്ക് മുസ്ലീങ്ങളോട് ദേഷ്യം തോന്നി അത് ലീഗിനോടുള്ള ദേഷ്യമായി മാറി - എന്നൊക്കെ പറയുന്നത് എൽഡിഎഫിന്റെ ചെറിയൊരു മേൽക്കൈ വലുതാക്കാൻ വേണ്ടിയാണ്. അതിന് cherry pick ചെയ്ത ചില ഉദാഹരണങ്ങളും എടുക്കുന്നു എന്നേയുള്ളൂ...
2/6
എൻസിപി പിളർന്ന് മാണി സി കാപ്പനും മറ്റും യുഡിഎഫിൽ വന്നാൽ അത് ജോസഫ് വിഭാഗത്തിന് വലിയ ഗുണം ചെയ്യും. ഓർക്കുക - ജോസഫ് ഒരു സീസൺഡ് പൊളിറ്റീഷ്യനാണ്. മുല്ലപ്പെരിയാർ വിഷയത്തിൽ "എനിക്കുറങ്ങാൻ കഴിയുന്നില്ല!" എന്ന ഒറ്റ പ്രസ്താവന കൊണ്ട് മൊത്തം കേരളത്തിന്റെ ഉറക്കം കെടുത്തിയ ആൾ!
3/6
വാളയാർ കേസിലെ കേരളാ ഹൈക്കോടതി വിധി തീർത്തും നിരാശാജനകമാണ്. പുനർവിചാരണയ്ക്കുള്ള ഉത്തരവിനെതിരെ പ്രതികൾ സുപ്രീം കോടതിയിൽ പോകും. അവിടെ അവർ ജയിക്കാനാണ് സാധ്യത. വിചാരണയുടെ ഘട്ടത്തിലെ അട്ടിമറിയേക്കാൾ വലുതാണ് അന്വേഷണത്തിലെ അട്ടിമറി. അതിനാൽ അന്വേഷണം സിബിഐക്ക് വിടുകയോ..
1/5
കേരള പോലീസിന്റെ ഒരു special Investigation team നെ ഉണ്ടാക്കുകയോ വേണമായിരുന്നു. അതിന് ഹൈക്കോടതി മേൽനോട്ടം വഹിക്കുകയും ചെയ്യണമായിരുന്നു. തുടരന്വേഷണം വേണമെങ്കിൽ കീഴ്ക്കോടതിയെ സമീപിക്കൂ എന്ന് പറഞ്ഞത് ഒട്ടും ശരിയായില്ല. കീഴ്ക്കോടതിക്ക് സിബിഐ അന്വേഷണം നിർദ്ദേശിക്കാൻ കഴിയില്ലല്ലോ!
2/5
ഈ വൈകിയ വേളയിൽ ഇനി എന്തു തെളിവ് കിട്ടാൻ എന്ന് എല്ലാവരും പറയുന്നത് പോലെ ഹൈക്കോടതിയും കരുതി എന്ന് തോന്നുന്നു. എന്നാൽ ഇത്തരം കേസുകളിൽ ഇരകളുടെ സാഹചര്യം കോടതി മനസ്സിലാക്കണം. ബലാൽക്കാരം റിപ്പോർട്ട് ചെയ്യാൻ വൈകി എന്നും മറ്റുമുള്ള വാദം ഇപ്പോഴും കീഴ്ക്കോടതി കേട്ടു എന്ന് വരും
3/5
പറയുമ്പോൾ വിഷമം തോന്നരുത്. ആഘോഷങ്ങൾക്ക് ഒരു കുറവ് വേണ്ട എന്ന് കരുതി ഞാൻ നേരത്തെ പറയാഞ്ഞതാ...
ഗുരുവായൂർ ക്ഷേത്രത്തിന്റെ പണം തിരിച്ചു കൊടുക്കണമെന്നൊന്നും സർക്കാരിനോട് ഹൈക്കോടതി പറഞ്ഞിട്ടില്ല. സംഭവിച്ചത് ഇതാണ്:
ദേവസ്വം സ്വത്തിന്റെ കൈകാര്യം വിശദീകരിക്കുന്നത് ഗുരുവായൂർ..
1/6
ദേവസ്വം നിയമത്തിലെ 27ാം വകുപ്പാണ്. ഇതനുസരിച്ച് ഇത്തരം സംഭാവനകൾ പാടില്ല എന്ന് ഒരു രണ്ടംഗ ബെഞ്ച് വിധിച്ചു. ഇത് ശ്രദ്ധയിൽ പെടാതെ സംഭാവനകൾ കൊടുക്കാം എന്ന് മറ്റൊരു രണ്ടംഗ ബെഞ്ചും വിധിച്ചു. അപ്പോഴാണ് പുതിയ കേസ് വരുന്നത്.
2/6
രണ്ടു ജഡ്ജിമാർ വീതമുള്ള രണ്ടു ഡിവിഷൻ ബെഞ്ചുകൾ പരസ്പര വിരുദ്ധമായ വിധികൾ എഴുതിയത് ശ്രദ്ധയിൽ പെട്ടപ്പോൾ പുതിയ ഡിവിഷൻ ബെഞ്ച് അതിൽ ഫൈനൽ തീരുമാനം എടുക്കാൻ പ്രശ്നം ഒരു മൂന്നംഗ ബെഞ്ചിന് വിട്ടു. ഇതാണ് ഫുൾ ബെഞ്ച്. Section 27 ന്റെ ശരിയായ വ്യാഖ്യാനം എന്ത് എന്നു മാത്രമാണ് ചോദ്യം.
3/6