പറയുമ്പോൾ വിഷമം തോന്നരുത്. ആഘോഷങ്ങൾക്ക് ഒരു കുറവ് വേണ്ട എന്ന് കരുതി ഞാൻ നേരത്തെ പറയാഞ്ഞതാ...
ഗുരുവായൂർ ക്ഷേത്രത്തിന്റെ പണം തിരിച്ചു കൊടുക്കണമെന്നൊന്നും സർക്കാരിനോട് ഹൈക്കോടതി പറഞ്ഞിട്ടില്ല. സംഭവിച്ചത് ഇതാണ്:
ദേവസ്വം സ്വത്തിന്റെ കൈകാര്യം വിശദീകരിക്കുന്നത് ഗുരുവായൂർ..
1/6
ദേവസ്വം നിയമത്തിലെ 27ാം വകുപ്പാണ്. ഇതനുസരിച്ച് ഇത്തരം സംഭാവനകൾ പാടില്ല എന്ന് ഒരു രണ്ടംഗ ബെഞ്ച് വിധിച്ചു. ഇത് ശ്രദ്ധയിൽ പെടാതെ സംഭാവനകൾ കൊടുക്കാം എന്ന് മറ്റൊരു രണ്ടംഗ ബെഞ്ചും വിധിച്ചു. അപ്പോഴാണ് പുതിയ കേസ് വരുന്നത്.
2/6
രണ്ടു ജഡ്ജിമാർ വീതമുള്ള രണ്ടു ഡിവിഷൻ ബെഞ്ചുകൾ പരസ്പര വിരുദ്ധമായ വിധികൾ എഴുതിയത് ശ്രദ്ധയിൽ പെട്ടപ്പോൾ പുതിയ ഡിവിഷൻ ബെഞ്ച് അതിൽ ഫൈനൽ തീരുമാനം എടുക്കാൻ പ്രശ്നം ഒരു മൂന്നംഗ ബെഞ്ചിന് വിട്ടു. ഇതാണ് ഫുൾ ബെഞ്ച്. Section 27 ന്റെ ശരിയായ വ്യാഖ്യാനം എന്ത് എന്നു മാത്രമാണ് ചോദ്യം.
3/6
സംഭാവനകൾ പാടില്ല എന്നതാണ് ശരിയായ വ്യാഖ്യാനം എന്ന് ഫുൾ ബെഞ്ച് മറുപടി നൽകി. കേസ് മറ്റെല്ലാ വശവും പരിശോധിച്ച് തീർപ്പാക്കാനായി ഒറിജിനൽ (രണ്ടംഗ) ബെഞ്ചിന് തിരിച്ചു കൊടുത്തു. ഇനി അവർ വീണ്ടും വാദം കേൾക്കും. എന്നിട്ടായിരിക്കും അവസാന വിധി.
4/6
ആ വിധിയിൽ അവർക്ക് കൊടുത്ത പണം തിരിച്ച് കൊടുക്കണം എന്ന് പറയാം. പലിശ കൊടുക്കണം/വേണ്ട എന്ന് പറയാം. ഒരു തവണയല്ലേ ചെറിയ തുകയല്ലേ പോട്ടെ ഇനി ആവർത്തിക്കരുത് എന്ന് പറയാം. ഭരണസമിതിയിലെ അംഗങ്ങളുടെ കയ്യിൽ നിന്ന് ഈടാക്കണം എന്ന് പറയാം. ഏതായാലും ഇപ്പോൾ ഇതിനൊന്നും ഒരു തീർപ്പുമായിട്ടില്ല
5/6
ഫുൾ ബെഞ്ചിന്റെ വിധി 111 പേജാണ്. അത് അന്ന് തന്നെ പുറത്ത് വന്നിരുന്നു. ഞാൻ വായിക്കുകയും ചെയ്തിരുന്നു. പക്ഷേ എല്ലാ ചാനലുകളും പത്രങ്ങളും ചേർന്ന് പണം തിരിച്ചു കൊടുക്കാൻ ഉത്തരവായി എന്ന് പറയുമ്പോൾ ഞാനെങ്ങാനും ഇത് പറഞ്ഞാൽ ഒരുപാട് പേർ നിരാശരാവും. അതിനാൽ പറഞ്ഞില്ല എന്നേയുള്ളൂ
6/6
• • •
Missing some Tweet in this thread? You can try to
force a refresh
മംഗളം ചാനലിന്റെ ഉദ്ഘാടനദിവസം - ആ വോയ്സ് ക്ലിപ്പ് വന്ന ദിവസം - ഞാൻ ദില്ലിയിൽ ആയിരുന്നു. രാത്രിയാണ് ഒരു മാധ്യമപ്രവർത്തകൻ എന്നെ വിളിച്ച് വിവരം പറയുന്നത്. പിന്നെ ഞാൻ പലരേയും വിളിച്ച് കാര്യങ്ങൾ തിരക്കി...
പിന്നെ.. ശശീന്ദ്രൻ രാജി വെച്ചത്രേ! പിറ്റേന്ന് മംഗളം അജിത്തിനെ വിളിച്ചു:
1/5
പ്രയോജനമില്ലായിരിക്കാം പക്ഷേ എന്റെ ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നു...
വളരെ നന്ദി
വിചാരിച്ചതു പോലെയല്ല; പിണറായി അതിശക്തമായി തിരിച്ചടിക്കും. അതുകൊണ്ട്..
അതുകൊണ്ട്?
കയ്യിലുള്ള അടുത്ത വോയ്സ് ക്ലിപ്പ് കൂടി പുറത്ത് വിടണം
അജിത്ത് അമ്പരന്നു പോകുമെന്നായിരുന്നു ഞാൻ ധരിച്ചത്
2/5
പക്ഷേ അദ്ദേഹം കൂളായി ഒരു ചിരി ചിരിച്ചു: ശരി മോഹൻദാസ്.. പിന്നെക്കാണം...
അജിത് ഞാൻ പറഞ്ഞത് കേൾക്കൂ. ആ ഒരു മന്ത്രിയുടെ വോയ്സ് ക്ലിപ്പ് കൂടി പുറത്ത് വിട്ടില്ലെങ്കിൽ നിങ്ങൾ കുടുങ്ങും. രാജവെമ്പാലയെ നോവിച്ചു വിടരുത്..
അജിത്ത് ചിരിക്കുക മാത്രം ചെയ്തു.. പിന്നെ അറസ്റ്റ് വിലങ്ങ്...
3/5
ഓർഡിനൻസ്
------------------------
സാധാരണ ഗതിയിൽ നിയമം ഒരു ബില്ലായി അസംബ്ലിയിൽ അവതരിപ്പിച്ച് ചർച്ച ചെയ്തു പാസാക്കി ഗവർണറുടെ ഒപ്പ് വാങ്ങി പ്രസിഡന്റിന്റെ അനുമതിയും കിട്ടിക്കഴിയുമ്പോൾ അതിനെ ആക്റ്റ് എന്ന് വിളിക്കും. അത് ഗസറ്റിൽ പരസ്യം ചെയ്ത തീയതി മുതൽ നടപ്പിൽ വന്നതായി കൂട്ടും
1/9
എന്നാൽ നിയമസഭാ സമ്മേളനം ഇല്ലാത്ത സമയത്ത് സർക്കാരിന് അടിയന്തിരമായി ഒരു നിയമം വേണമെന്ന് ബോധ്യപ്പെട്ടാൽ ആ നിയമം മന്ത്രിസഭയുടെ അംഗീകാരത്തിനു ശേഷം ഗവർണർ ഒപ്പിട്ട് നേരേ ഗസറ്റിൽ പരസ്യം ചെയ്യുന്നതാണ് ഓർഡിനൻസ്. ഇത് ആറ് മാസത്തിനകം നിയമസഭയിൽ മുൻപറഞ്ഞതു പോലെ ചർച്ച ചെയ്തു പാസാക്കണം
2/9
അല്ലാത്ത പക്ഷം ഓർഡിനൻസ് ലാപ്സാകും. വേണമെങ്കിൽ അതേ ഓർഡിനൻസ് വീണ്ടും ഇറക്കാം. പക്ഷേ അത് നിയമസഭയെ അവഹേളിക്കുന്നതു പോലെയാണ്. പണ്ട് ബിഹാറിൽ ഇങ്ങനെ പതിനാറ് വർഷത്തോളം ഒരു ഓർഡിനൻസ് നിലനിന്നിരുന്നു. പിന്നെ സുപ്രീം കോടതി അത് റദ്ദാക്കി.
3/9
എത്രയോ മഹത്തുക്കളുടെ ജീവചരിത്രം ഞാൻ പൊളിച്ചെഴുത്ത് എന്ന എന്റെ പരിപാടിയിലൂടെ അനാവരണം ചെയ്തു! പക്ഷേ ഒരു മഹദ് വ്യക്തിമാത്രം എന്റെ പഠനത്തിന് വഴങ്ങിയില്ല - ത്യാഗരാജ സ്വാമികൾ! ഒന്നര വർഷം കഷ്ടപ്പെട്ടിട്ടും ഒരു നരേഷൻ തയ്യാറാക്കാൻ കഴിയാതെ നിരാശനായി.
1/10
ത്യാഗരാജ സംഗീതം എപ്പിസോഡാക്കാൻ വളരെ എളുപ്പം. പക്ഷേ അത് എത്രയോ പേർ എത്രയും ഭംഗിയായി ചെയ്യുന്നു! പ്രാഥമികമായ ശ്രുതി - താള ജ്ഞാനങ്ങൾ പോലുമില്ലാത്ത ഞാൻ അത് ചെയ്താൽ അപഹാസ്യമാകും. അതിനാൽ അത് വേണ്ട എന്ന് തീരുമാനിച്ചു. പക്ഷേ ത്യാഗരാജൻ മനസ്സിൽ നിന്ന് ഇറങ്ങിപ്പോയുമില്ല.
2/10
അന്ന് പ്രോഗ്രാമിന്റെ പ്രൊഡ്യൂസറായിരുന്ന മനോജ് മനയിലിനോട് എന്റെ പ്രയാസം പറഞ്ഞു. മനോജ് പറഞ്ഞു - ശുദ്ധ സംഗീതം മാത്രമായിരുന്നോ ത്യാഗരാജന്റെ സംഭാവന? ജനങ്ങൾ വെറുതെ ഒന്ന് സന്തോഷിക്കട്ടെ എന്ന ലഘു വിചാരം മാത്രമായിരുന്നോ ആ സംഗീതത്തിന്റെ ലക്ഷ്യം? ആ വഴിക്ക് ഒന്ന് ചിന്തിക്കൂ...
3/10
2019 ഡിസംബർ 6 ന്റെ ഏഷ്യാനെറ്റ് ന്യൂസ് അവറിൽ അഡ്വ ജയശങ്കർ ഒരു വെളിപ്പെടുത്തൽ നടത്തി. വാളയാർ കേസിലെ പ്രതികളെ പാലക്കാട് മുൻ എംപി @MBRajeshCPM ഉം അദ്ദേഹത്തിന്റെ ബന്ധുവായ നിഥിൻ കണിച്ചേരിയും ചേർന്ന് രക്ഷിച്ചെടുത്തു എന്നതായിരുന്നു വെളിപ്പെടുത്തൽ.
1/6
മറ്റെവിടെയോ ഇരുന്ന് ചർച്ച കണ്ട രാജേഷ് ക്ഷുഭിതനായി ഫോണിൽ ചർച്ചയിൽ കയറി. ജയശങ്കറിനെതിരെ നിയമ നടപടി എടുക്കുമെന്ന് ഭീഷണിപ്പെടുത്തി. പേടിപ്പിക്കണ്ടെന്നും ആരോപണത്തിൽ ഉറച്ച് നിൽക്കുന്നു എന്നും ജയശങ്കർ വ്യക്തമാക്കി. തുടർന്ന് രാജേഷ് മാനനഷ്ടക്കേസിനുള്ള നോട്ടീസ് ജയശങ്കറിന് അയച്ചു
2/6
ഇവിടെ പ്രശ്നം അതല്ല. വാളയാർ കേസ് അട്ടിമറിച്ചവരുടെ പേരുകൾ ഒരു ഹൈക്കോടതി വക്കീൽ വിളിച്ചു പറഞ്ഞിരിക്കുന്നു! ഒരു കൊലപാതക - ബലാത്സംഗക്കേസിലെ പ്രതികളെ രക്ഷിക്കാൻ തെളിവുകൾ നശിപ്പിക്കണം, സാക്ഷികളെ സ്വാധീനിക്കണം... അങ്ങനെ എന്തെല്ലാം ചെയ്യണം! ഇതിൽപരം കുറ്റകൃത്യം വേറെ എന്താണ്?
3/6