പദ്മനാഭസ്വാമി ക്ഷേത്രം പോലെ തൃപ്പൂണിത്തുറ പൂർണത്രയീശ ക്ഷേത്രത്തിലും കല്ലറകളുണ്ട്. അതിലുണ്ടായിരുന്ന സ്വർണവും വിലപിടിപ്പുള്ള കല്ലുകളും മറ്റും ഉരുക്കാനായി കൊച്ചി ദേവസ്വം ബോർഡിന്റെ തൃശ്ശൂരുള്ള സ്ട്രോങ് റൂമിലേക്ക് മാറ്റാൻ ബോർഡ് തീരുമാനിച്ചു.
1/11
ഇതിന് മുമ്പ് ഒരിക്കൽ ഇങ്ങനെ തൃശ്ശൂരേക്ക് കൊണ്ടു പോയ വജ്രങ്ങളും മറ്റും ഒരു വർഷത്തിന് ശേഷം ഡ്യൂപ്ലിക്കേറ്റ് ആണെന്ന് കണ്ടെത്തിയിരുന്നു. അയച്ചത് ഒറിജിനൽ എന്ന് തൃപ്പൂണിത്തുറയിലെ ജീവനക്കാർ. കിട്ടിയത് ഡ്യൂപ്ലിക്കേറ്റ് എന്ന് തൃശ്ശൂരിലെ ജീവനക്കാർ. അന്വേഷണം എങ്ങുമെത്തിയില്ല..
2/11
ഏതായാലും ഈ സംഭവങ്ങളൊക്കെ ചൂണ്ടിക്കാട്ടി തിരുവാഭരണങ്ങൾ ക്ഷേത്രത്തിൽ തന്നെ വെയ്ക്കണമെന്നും ഇതിനെല്ലാം വലിയ പുരാവസ്തു മൂല്യമുണ്ടെന്നും കാണിച്ച് ഞാൻ ഹൈക്കോടതിയിൽ നിന്ന് സ്റ്റേ വാങ്ങി..
ഇടയ്ക്ക് ക്രിസ്മസ് അവധി കഴിഞ്ഞപ്പോൾ ജഡ്ജി മാറി. കുറച്ചു നാൾ കേസ് നീണ്ടു നീണ്ടു പോയി
3/11
പൊടുന്നനെ ഒരു ദിവസം ക്ഷേത്ര സമ്പത്തിന്റെ മാനേജ്മെന്റ് ബോർഡിനാണെന്നും അവർക്ക് എങ്ങോട്ടും എന്തും കൊണ്ട് പോകാമെന്നും കോടതി വാക്കാലുള്ള ഇടക്കാല ഉത്തരവ് പറഞ്ഞു. എഴുതിത്തന്നില്ല. ഹൈക്കോടതിയുടെ written order ഇല്ലാതെ സ്വർണം കൊണ്ട് പോകുന്നത് ഭക്തജനങ്ങൾ (ഒരു പത്തു പേർ മതി) തടയണമെന്ന്
4/11
ഞാനാഗ്രഹിച്ചു. തടയുമ്പോൾ ഹൈക്കോടതി written order തരും, അത് സുപ്രീം കോടതിയിൽ ചലഞ്ച് ചെയ്യാം എന്നായിരുന്നു എന്റെ പ്ലാൻ. പക്ഷേ നിർഭാഗ്യവശാൽ തടയാൻ ആരെയും കിട്ടിയില്ല. 42 ദിവസം കഴിഞ്ഞ് written order കിട്ടി. പക്ഷേ അപ്പോഴേക്കും സ്വർണം പമ്പ കടന്നിരുന്നു!
5/11
എന്നിട്ടും ഞാൻ സുപ്രീം കോടതിയിൽ അപ്പീൽ നൽകി. ഒരു കമ്മിറ്റി വെച്ച് മൊത്തം കാര്യങ്ങൾ പരിശോധിക്കാൻ തിരിച്ച് ഹൈക്കോടതിയിൽ പൊയ്ക്കോളൂ എന്നായിരുന്നു സുപ്രീം കോടതിയുടെ വിധി!
ഞാൻ അത് പ്രകാരം കമ്മിറ്റി വെച്ച് തരാനായി വീണ്ടും ഹൈക്കോടതിയിൽ വന്നു..
അപ്പോൾ ദാ അടുത്ത പ്രശ്നം!
6/11
കൊച്ചീരാജാവ് അങ്കമാലി എറണാകുളം റെയിൽവേയ്ക്കായി ദാനം ചെയ്ത സ്വർണത്തിന്റെ ബാക്കി ഒരേയൊരു നെറ്റിപ്പട്ടം ഉണ്ടായിരുന്നത് പഴകിപ്പോയതിനാൽ ബോർഡ് ഉരുക്കാൻ തീരുമാനിച്ചു! അതിനെതിരെ ഹർജിയുമായി രാജകുടുംബം! ആ ഹർജിയുടെ കൂടെ എൻ്റെ ഹർജിയും കൂട്ടിക്കെട്ടി.
കോടതി സ്റ്റേ കൊടുക്കാഞ്ഞതിനാൽ..
7/11
ബോർഡ് നെറ്റിപ്പട്ടം ഉരുക്കി! പൗരാണിക മൂല്യം നിശ്ചയിക്കാതെ വെറുതെ പഴയ വള ഉരുക്കി മോതിരം പണിയുന്ന ലാഘവത്തോടെ! ഉരുക്കിപ്പോയതിനാൽ ഇനി കേസിലൊന്നും ചെയ്യാനില്ല എന്ന വിധി രാജകുടുംബത്തിന് കിട്ടി. സ്വർണമൊന്നും ഇല്ലാത്തതിനാൽ കമ്മറ്റിയും കിമ്മറ്റിയും ഒന്നും വേണ്ട എന്ന വിധി എനിക്കും
8/11
ഇതിനിടെ ബോർഡിന് വിചാരിച്ച സമയത്ത് പുതിയ നെറ്റിപ്പട്ടം തീർക്കാൻ കഴിഞ്ഞില്ല. പഴയതിൻ്റെ സ്വർണം തികഞ്ഞില്ലത്രേ! (തികയില്ലല്ലോ!) ഉത്രം ഉത്സവത്തിന് സ്വർണ നെറ്റിപ്പട്ടം വേണം എന്നാണ് ചടങ്ങ്. അങ്ങനെ ഊരകത്തമ്മയുടെ ക്ഷേത്രത്തിലെ നെറ്റിപ്പട്ടം കൊണ്ട് വരാൻ നിശ്ചയിച്ചു.
9/11
പക്ഷേ ഊരകത്തുകാർ സമ്മതിച്ചില്ല. തങ്ങളുടെ നെറ്റിപ്പട്ടം "ഉരുക്കു"കോട്ടയിൽ പോയാൽ തിരിച്ചു കിട്ടില്ല എന്ന് നാട്ടുകാർ തീർത്തു പറഞ്ഞു; ബഹളം വെച്ചു; തടഞ്ഞു. തൊലഞ്ഞു പോട്ടെ എന്ന് തീരുമാനിച്ചു ബോർഡ്! അങ്ങനെ ചരിത്രത്തിൽ ആദ്യമായി പൂർണത്രയീശൻ സ്വർണ നെറ്റിപ്പട്ടമില്ലാതെ എഴുന്നള്ളി..
10/11
ഞാൻ ഇതൊന്നും പരാതിയായിട്ടു പറയുകയല്ല. എവിടെയെങ്കിലും പറഞ്ഞു വെയ്ക്കണ്ടേ? കുറച്ചു പേരെങ്കിലും അറിഞ്ഞിരിക്കണ്ടേ? അല്ലെങ്കിൽ എന്നെപ്പോലെ ഇനിയും കോടതിയിൽ പോകുന്നവർ നിരാശരാവില്ലേ? ബോർഡിനെ വെല്ലുവിളിക്കുന്നവർ നിരാശരാവില്ലേ? അതുകൊണ്ട് പറഞ്ഞു എന്നേയുള്ളൂ
യുദ്ധം തുടരട്ടെ 💪👍
11/11
• • •
Missing some Tweet in this thread? You can try to
force a refresh
അട്ടക്കുളങ്ങര വനിതാ ജയിലിൽ കഴിയുന്ന തനിക്ക് ജീവന് ഭീഷണിയുണ്ട് - മതിയായ സുരക്ഷ വേണം എന്ന് സ്വപ്ന മജിസ്ട്രേറ്റ് കോടതിയിൽ ഹർജി നൽകുന്നു. അവർ പറയുന്നത് അവിശ്വസിക്കേണ്ട കാര്യമില്ല; മതിയായ സുരക്ഷ കൊടുക്കണം എന്ന് മജിസ്ട്രേറ്റിന്റെ നിർദ്ദേശം...
ആ സുരക്ഷ അങ്ങ് കൊടുത്താൽ പോരേ?
1/6
പക്ഷേ പിണറായി ഹൈക്കോടതിയിൽ പോയി. സുരക്ഷയൊക്കെ കൊടുക്കാം - പക്ഷേ "അവർ പറയുന്നത് അവിശ്വസിക്കേണ്ട കാര്യമില്ല" എന്ന കീഴ്ക്കോടതിയുടെ പരാമർശം നീക്കണം! വെറുതെ ഇരുന്ന കസ്റ്റംസിനെ കക്ഷിയും ചേർത്തു!
വല്ല കാര്യവുമുണ്ടോ!??
കഴിഞ്ഞ ഡിസംബറിൽ സ്വപ്ന കൊടുത്ത മൊഴിയിൽ പിണറായിയുടെ പേരുണ്ട്
2/6
അതിനാൽ സ്വപ്ന ആവശ്യപ്പെട്ട അധിക സുരക്ഷ നൽകണം എന്ന് കസ്റ്റംസ് കമ്മീഷണർ ഹൈക്കോടതിയിൽ പറഞ്ഞു. മൊഴിയും ഹാജരാക്കി (ആക്കണമല്ലോ..)
ദേ പിണറായി ബഹളം തുടങ്ങി!! അങ്ങേര് തന്നെ വിളിച്ചു വരുത്തിയ വിന.. എന്തിനാണ് ഈ നിസ്സാര കാര്യത്തിന് ഹൈക്കോടതിയിൽ പോയത്?
3/6
ബിജെപി ഒരു കുടുംബമാണ് എന്നൊക്കെ പറയുന്നത് തെറ്റാണ്. കുടുംബമാണെങ്കിൽ - ആരാണ് അച്ഛൻ? മോദിയോ നഡ്ഢയോ? മോദിയാണെങ്കിൽ നമ്മുടെ അച്ഛനെ അയ്യഞ്ചു കൊല്ലം കൂടുമ്പോൾ നാട്ടുകാർ തെരഞ്ഞെടുക്കും എന്ന് പറയേണ്ടി വരും! നഡ്ഢയാണെങ്കിൽ അച്ഛനെ നമ്മളെല്ലാം ഇടയ്ക്കിടെ മാറ്റുന്നു എന്നാകും!
1/4
ബിജെപിക്ക് ഭരണഘടനയുണ്ട്. എന്നാൽ ഏതെങ്കിലും കുടുംബത്തിന് ഭരണഘടനയുണ്ടോ?
തലതിരിഞ്ഞ താരതമ്യത്തിനു പോയാൽ വിചിത്രമായ ചോദ്യങ്ങൾ നമ്മളെ വിഷമിപ്പിക്കും..
ഏകദേശം ഏകമനസ്സുള്ള, ഒരുപാട് കാര്യങ്ങളിൽ സമാന കാഴ്ചപ്പാടുള്ള, വ്യക്തികൾ രാഷ്ട്രീയ രംഗത്ത് കൂട്ടു ചേരുന്നതാണ് രാഷ്ട്രീയപ്പാർട്ടി
2/4
കുടുംബത്തിൻ്റെ പ്രവർത്തന ശൈലി പാർട്ടിക്ക് യോജിച്ചതേയല്ല. കുടുംബത്തിന് അതിന്റെ സ്വന്തം ഡൈനമിക്സ് ഉണ്ട്. പാർട്ടിക്ക് പാർട്ടിയുടെ ഡൈനമിക്സ് വേണം. പാർട്ടി ഒരൊറ്റ കുടുംബമായതിൻ്റെ തകർച്ചയാണ് നമ്മുടെയൊക്കെ കൺമുന്നിൽ കോൺഗ്രസിന് സംഭവിച്ചു കൊണ്ട് ഇരിക്കുന്നത്. വലിയൊരു പാഠമാണ് അത്
3/4
ബിജെപിയിലെ പടലപ്പിണക്കങ്ങളെച്ചൊല്ലി ഒരുപാട് പേർ ദു:ഖിക്കുകയും രൂക്ഷമായി പ്രതിഷേധിക്കുകയും പരിഹസിക്കുകയുമൊക്കെ ചെയ്യുന്നു. മാറ്റിനിർത്തപ്പെട്ടവർ സംഘടനയുടെ നന്മയ്ക്കായി മിണ്ടാതിരിക്കണം എന്ന് നിർദ്ദേശിക്കുന്നു. ഇത്തരം പ്രശ്നങ്ങളുടെ ശരിതെറ്റുകൾ ഞാൻ നോക്കുന്നില്ല.
1/6
എന്നാൽ ഇതെല്ലാം ഇന്ത്യൻ രാഷ്ട്രീയത്തിൽ തുടക്കം മുതൽ ഉള്ളതായി കാണാം. സ്വാതന്ത്ര്യസമരകാലത്ത് ഗോഖലെ നേതൃത്വം നൽകിയ മിതവാദികളും തിലകൻ്റെ നേതൃത്വത്തിൽ തീവ്രവാദികളും ഉണ്ടായിരുന്നു. ഗാന്ധിജിയും ബോസും തമ്മിൽ പരസ്യമായ ഏറ്റുമുട്ടലുണ്ടായി. അങ്ങനെ ബോസ് പുറത്തു പോയി
2/6
കോൺഗ്രസിൽ പ്രവർത്തിക്കുമ്പോൾ തന്നെ ഗാന്ധിജിയെ കുറ്റപ്പെടുത്തി Gandhi and Anarchy എന്ന പുസ്തകം രചിച്ച ആളായിരുന്നു സർ സി ശങ്കരൻ നായർ..
സ്വാതന്ത്ര്യത്തിനു ശേഷവും എല്ലാ പാർട്ടികളിലും അന്ത:ഛിദ്രം തുടർന്നു. ഇപ്പോഴും തുടരുന്നു... പരസ്യമായ എതിർപ്പ് നേരിടാൻ താരതമ്യേന എളുപ്പമാണ്.
3/6
ഞാൻ തമാശയായി പറയുകയല്ല. ഭാരതത്തിലെ ഭൂരിഭാഗം സംസ്ഥാനങ്ങളിലെ നഗരങ്ങളിലും ഗ്രാമങ്ങളിലും ഞാൻ താമസിച്ചിട്ടുണ്ട്. ആരോപിക്കപ്പെടുന്നതു പോലെ ഒരു ജാതി വിവേചനവും ഞാൻ എങ്ങും കണ്ടിട്ടില്ല. വിവാഹത്തിന് മാത്രമാണ് ഇപ്പോൾ എല്ലാവരും ജാതി നോക്കുന്നത്. കൃസ്ത്യാനികൾ സഭയും മുൻജാതിയും നോക്കുന്നു
1/9
മുസ്ലീങ്ങൾ ജാതിയും പ്രദേശവും വരെ നോക്കന്നു. ദളിത് കൃസ്ത്യൻ, ദളിത് മുസ്ലിം എന്നെല്ലാം പറഞ്ഞ് സംവരണം തട്ടാൻ നോക്കുന്നു! എന്നിട്ടും ജാതിയുടെ കുറ്റം എല്ലാവരും ഹിന്ദുവിന്റെ തലയിൽ ചാരുന്നു. ഇതിനെയാണ് guilt trapping എന്ന് പറയുന്നത്.
2/9
അയ്യായിരം വർഷം മുമ്പ് നടന്നതോ നടക്കാത്തതോ ആയ കാര്യം പറഞ്ഞ് ഹിന്ദുക്കളിൽ ഒരു നിതാന്തമായ കുറ്റബോധം സൃഷ്ടിക്കുന്ന കുത്സിതവൃത്തി. ഇതിൽ നിസ്സഹായരായി കുടുങ്ങിപ്പോകുന്ന ഹിന്ദുക്കളെ പിന്നെ എന്തും ചെയ്യാം. അവരുടെ വേദങ്ങളെ ക്ഷേത്രങ്ങളെ സംസ്കാരത്തെ ആചാരത്തെ.. എന്തിനെയും വ്യഭിചരിക്കാം!
3/9
ഞാനാണ് സിബിഐ ഡയറക്ടർ എങ്കിൽ:-
സരിതയുടെ പീഡനപരാതിയിൽ പേരുള്ള എല്ലാവരെയും അറസ്റ്റ് ചെയ്ത് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും. പ്രതികളുടെ മൊഴിയെ തുടർന്നുള്ള അന്വേഷണത്തിൽ മൂന്നു പ്രമുഖ സിപിഎം നേതാക്കളെ അറസ്റ്റ് ചെയ്യും.
1/4
അബ്ദുള്ളക്കുട്ടി ഒരു ഡിസ്ചാർജ് പെറ്റീഷൻ ഫയൽ ചെയ്യും. ഞാനതിനെ ദുർബലമായി മാത്രം പ്രതിരോധിക്കും. അബ്ദുള്ളക്കുട്ടി രക്ഷപെടും. കോൺഗ്രസ് - സിപിഎം നേതാക്കൾ അറസ്റ്റ് ജാമ്യം അറസ്റ്റ് എന്ന വൃത്തത്തിൽ കറങ്ങിക്കൊണ്ടിരിക്കും. ജോസ് കെ മാണിയുടെ പേരിൽ സരിതയിൽ നിന്ന് പുതിയ പരാതി എഴുതി വാങ്ങും
2/4
തുടർന്ന് ജോസിനെയും അറസ്റ്റ് ചെയ്യും. പരാതി തന്നില്ലെങ്കിൽ അന്വേഷണം തടസ്സപ്പെടുത്തി, വ്യാജ പരാതികൾ നൽകി തുടങ്ങിയ കുറ്റങ്ങൾക്ക് സരിത അറസ്റ്റ് ചെയ്യപ്പെടും. ഇത്രയൊക്കെ ആവുമ്പോൾ തന്നെ നിയമസഭാ തെരഞ്ഞെടുപ്പ് എത്തും. ബാക്കി വരുന്നിടത്ത് വെച്ച് കാണാം
3/4
ലോകത്ത് രണ്ടു വർഗങ്ങൾ - ഉള്ളവനും ഇല്ലാത്തവനും അഥവാ മുതലാളിയും തൊഴിലാളിയും. ഇവർ തമ്മിൽ നിരന്തരം വർഗസംഘട്ടനം. ഒടുവിൽ മുതലാളിയെ ഉൻമൂലനം ചെയ്യുന്നു. തൊഴിലാളിവർഗ സർവാധിപത്യം വരുന്നു. ശുഭം. ഉപചോദ്യങ്ങളൊക്കെ മാറ്റി വെച്ചാൽ ഇതാണ് കമ്മ്യൂണിസം. ഈ സർവാധിപത്യം നേടാൻ ബലപ്രയോഗമേ പറ്റൂ
1/7
എന്നാൽ ബലപ്രയോഗം അംഗീകരിക്കാവുന്ന ഒരു കാര്യമാണോ? അല്ല എന്ന് എല്ലാവരും പറയും. പക്ഷേ..
ശക്തൻ ദുർബലനെ കീഴ്പെടുത്തിയാലെന്താ? കൊള്ളയടിച്ചാലെന്താ? ചതിച്ചാലെന്താ? സ്ത്രീകളെ ബലാത്സംഗം ചെയ്താലെന്താ? വക്കീലിനെ വെച്ച് കേസിൽ നിന്ന് തടിയൂരണം. അത്രയല്ലേയുള്ളൂ?
2/7
ഈ ചോദ്യങ്ങൾക്ക് മുൻപിലാണ് ഭൗതിക വാദവും കമ്മ്യൂണിസവും തോറ്റു പോകുന്നത്. കാരണം - ക്ഷമ ദയ സ്നേഹം അനുതാപം പ്രണയം.. ഈവകയൊന്നും ശാസ്ത്രീയമായി നിർവചിക്കാൻ സാധ്യമല്ല. ഇതിനൊന്നും യുക്തിയുമില്ലല്ലോ. ഇവിടെയാണ് ഭാരതീയ ആധ്യാത്മികതയുടെ വരവ്. സകലചരാചരങ്ങളും ഒരേ ആത്മാവിന്റെ ആവിഷ്കാരങ്ങൾ..
3/7