ഫ്ലോറിഡയിൽ നിന്ന് ഇന്ത്യയിലേക്കുള്ള ഫ്ളൈറ്റിൽ ഇരുന്നപ്പോഴാണ് എയർ ഹോസ്റ്റസ് എന്റെ സീറ്റിനടുത്തെത്തി പൈലറ്റിന് എന്നെ കാണണമെന്ന് അറിയിച്ചത്.
ഞാനൊന്ന് ഞെട്ടി. ഇനി അറിയുന്ന ആരെങ്കിലുമാണോ എന്ന സംശയത്തോടെ കോക്പിറ്റിലേക്ക് ചെന്നു.
എന്നെ കണ്ടതും അമേരിക്കക്കാരനായ ആ ക്യാപ്റ്റൻ കെട്ടിപ്പിടിച്ചു. അന്ധാളിച്ചു നിന്ന എന്നോട് അദ്ദേഹം ചോദിച്ചു."പിണറായി വിജയന്റെ നാട്ടിൽ നിന്നാണല്ലേ". എങ്ങനെ മനസ്സിലായി എന്ന സംശയത്തിൽ നിന്ന എന്നെ നോക്കി അദ്ദേഹം പറഞ്ഞു."കൈയ്യിൽ ദേശാഭിമാനി പത്രം കണ്ടിരുന്നു. മുഖ്യ മന്ത്രിയുടെ ഫോട്ടോയും"
അദ്ദേഹം തുടർന്നു .......
അമേരിക്കയിൽ കൊറോണ പടർന്നു പിടിച്ചതിനെ തുടർന്ന് അമേരിക്കൻ പ്രസിഡന്റാകാൻ കഴിയുമോ എന്ന് ചോദിച്ച ഒരു മലയാളിയുടെ പോസ്റ്റിൽ നിന്നാണത്രെ പിണറായി സഖാവിനെ ആദ്യമായി കണ്ടത്. അറിഞ്ഞപ്പോൾ കൂടുതൽ അറിയാൻ ആഗ്രഹം തോന്നി.
"പനിയുണ്ടെങ്കിൽ പാരസെറ്റാമോൾ കഴിച്ചാൽ മതി, പൊറോട്ടയുടെ കൂടെ ബീഫ് നല്ല കോമ്പിനേഷനാണ്, വോട്ട് നൽകാൻ ഐഡി കാർഡ് വേണം, കക്കൂസിൽ പോകുമ്പോൾ വെള്ളം വേണം, ഗ്യാസ് സ്റ്റൗവിന് സിലണ്ടർ വേണം എന്നൊക്കെ ഒരു ജനതയെ പത്ര സമ്മേളനത്തിൽ പറഞ്ഞു മനസ്സിലാക്കുന്ന ആ മനുഷ്യൻ. എന്തൊരു മനുഷ്യനാണ് ഇങ്ങേര്!!"
കണ്ണിമ വെട്ടാതെ ഞാൻ കേട്ടു നിന്നു.
ഞാൻ കേരളത്തിലേക്ക് വന്നാൽ എനിക്ക് കേരളത്തിന്റെ പൗരത്വം കിട്ടുമോ അദ്ദേഹം ആകാംക്ഷയോടെ ചോദിച്ചു!
ഞാൻ ചെറിയൊരു ചിരിയോടെ പറഞ്ഞു. കേരളമാണ്, സഖാവാണ് ഭരിക്കുന്നത്. പൗരത്വം കിട്ടിയിരിക്കും!
എന്നെ ഒരിക്കൽ കൂടി കെട്ടിപ്പിടിച്ച് കൊണ്ട് അദ്ദേഹം പറഞ്ഞു.
"എന്തൊരു മനുഷ്യനാണ്"
കൊച്ചിയിൽ വന്ന് ഇറങ്ങുന്നത് വരെ ആ ശബ്ദം എന്റെ ചെവിയിൽ നിന്ന് മാറിയിട്ടില്ല. എന്തൊരു മനുഷ്യനാണ് സഖാവേ നിങ്ങൾ!! എങ്ങനെ സാധിക്കുന്നു ഇതൊക്കെ 😂😂😂
• • •
Missing some Tweet in this thread? You can try to
force a refresh
"വിചിത്ര"മായിരിക്കുന്നു. ഷെർലക്ക് ഹോംസ് പിറുപിറുത്തു.
'എന്താണ് വിചിത്ര'മായത്..? ഡോ. വാട്സൺ ആകാംക്ഷയോടെ ചോദിച്ചു.
"മോഷണവും, കൊലപാതകവും നടന്ന ഈ വീട്ടിൽ നായകൾ ഉണ്ടായിട്ടും അവ ഒന്ന് പോലും കുരച്ചതായി സമീപത്തെ വീടുകളിൽ ആരും കേട്ടിട്ടില്ല, വിചിത്രമല്ലേ"?
ഹോംസ് ചോദിച്ചു.
'അതെ.. അങ്ങനെയെങ്കിൽ എന്താവും കാരണം..? വാട്സൺ ആകാംക്ഷയോടെ തന്റ്റെ സുഹൃത്തായ കുറ്റാന്വേഷകനെ നോക്കി..
"അതാണ് ഞാനും ആലോചിക്കുന്നത്. ഈ കുറ്റകൃത്യം നടത്തിയത് പുറത്തു നിന്ന് വന്ന അപരിചിതരല്ല, നായകൾക്ക് സ്ഥിര പരിചയമുള്ളവരാകണം, അതാണ് അവറ്റകൾ കുരയ്ക്കാതിരുന്നത്."
നായക്കൂടിന് സമീപം ചിതറിക്കിടന്ന ഭക്ഷണാവശിഷ്ടങ്ങൾ നോക്കി ഹോംസ് മറുപടി പറഞ്ഞു..
"നോക്കൂ', ഹോംസ്, വാട്സന്റെ ശ്രദ്ധ ക്ഷണിച്ചു.."ഭക്ഷണാവശിഷ്ടങ്ങൾ.., അവ ഈ നായകൾ കഴിച്ചതിന്റ്റെ ബാക്കിയാണ്..വന്നയാൾ സ്ഥിരമായി നായകൾക്ക് ഭക്ഷണം നൽകിയിരിക്കണം.. പല ദിവസങ്ങളിലെ അവശിഷ്ടങ്ങൾ ഇവിടെയുണ്ട്..
ഇന്നലെ ഒരു വീഡിയോ കണ്ടു. തൃക്കരിപ്പൂർ എം എൽ എ രാജഗോപാൽ മുഖ്യമന്ത്രിയെ ഒരു പൊതു വേദിയിൽ പൊന്നാട അണിയിക്കുന്നു എന്ന് മൈക്ക് അന്നൗൺസ്‌മെന്റ്. തുടർന്ന് രാജഗോപാൽ പൊന്നാടയുമായി ചെല്ലുമ്പോൾ അത് വാങ്ങി ഇടത് കൈകൊണ്ട് സ്വന്തം ഇരിപ്പീടത്തിൽ ഇട്ടിട്ട് തമ്പ്രാൻ അതിൽ കയറി ഇരിക്കുന്നു.
ഉടനെ അടിമകളുടെ കരഘോഷം, മുദ്രാവാക്യം വിളി. കഴിഞ്ഞ ദിവസം ഒരു പെൺകുട്ടി നീട്ടിയ സാനിറ്റിസർ തട്ടി തെറിപ്പിക്കുന്നു. അതിനെയും ന്യായീകരിക്കാൻ തക്ക ഉളുപ്പില്ലായ്‌മ ഉള്ള തലയിൽ വിപ്ലവ ചെളി മാത്രമുള്ള ഇത്രയധികം തൊമ്മിക്കുഞ്ഞുമാർ ഉള്ള നാടായി കേരളം അധഃപതിച്ചോ എന്നോർത്ത് അത്ഭുതപ്പെട്ടു പോയി.
ഏത് സമ്മാനവും അംഗീകാരവും ഒരു വ്യക്തിയുടെ മേൽ അത് കൊടുക്കുന്നവരുടെ ആദരവിന്റെ പ്രതിഫലനം ആണ്. അത് പുച്ഛത്തോടെ കയ്യിൽ വാങ്ങിയിട്ട് വേസ്റ്റ് ബോക്സിൽ ഇടുന്നത് പോലെ ഇടത് കൈകൊണ്ട് ഒരിടത്ത് ഇട്ടിട്ട് അതിൽ ഇരിക്കുന്നത് ഒരാളുടെ മാനസികാവസ്ഥയുടെ പ്രതിഫലനം ആണ്.
പെരുമ്പാവൂരിൽ പന്നിയിറച്ചി ലഭിക്കുമോ എന്ന് ചോദിച്ചപ്പോൾ ചിലർ പറഞ്ഞു ഒക്കലിൽ കിട്ടുമെന്ന്.വേറെ ചിലർ പറയുന്നു പുല്ലുവഴിയിൽ കിട്ടുമെന്ന്. ചിലർ പറയുന്നു അങ്കമാലിയിലും കുറുപ്പുംപടിയും കിട്ടുമെന്ന്. എന്റെചോദ്യം പെരുമ്പാവൂരിൽ കിട്ടുമോ എന്നാണ്. അത്കിട്ടില്ല എന്ന് ഒടുവിൽ പറഞ്ഞൊപ്പിച്ചു.
1) എന്തുകൊണ്ടാണ് പെരുമ്പാവൂരിൽ മാത്രം ഒരു പന്നിയിറച്ചി നിരോധനം? 2) എന്തിനു വേണ്ടിയാണ് പെരുമ്പാവൂർ മുൻസിപ്പാലിറ്റി ഇത്തരം ഒരു നിരോധനം നടപ്പിലാക്കുന്നത് ?
3)പെരുമ്പാവൂരിലെ ഒരൊറ്റ ഹോട്ടലിൽ പോലും പന്നിയിറച്ചി വിളമ്പുന്നില്ല. ഒരൊറ്റ ബാറിലു പന്നിയിറച്ചി ലഭിക്കില്ല.
ആരെയാണ് സ്ഥാപനമുടമ ഭയപ്പെടുന്നത്? 4) ബീഫ് നിരോധനം ചർച്ച ആക്കിയവർ എന്തുകൊണ്ടാണ് പെരുമ്പാവൂരിലെ പന്നിയിറച്ചി നിരോധനം ചർച്ച ചെയ്യാത്തത്? 5) കേരളമാകെ ബീഫ് ഫെസ്റ്റ് നടത്തിയവർ എന്തുകൊണ്ടാണ് പെരുമ്പാവൂരിൽ ഒരു പോർക്ക് ഫെസ്റ്റ് നടത്താതിരുന്നത്?
മന്ത്രി M M മണിയുടെ ഫേസ്ബുക് പോസ്റ്റാണ് താഴെ. മന്ത്രി ഉദ്ദേശിച്ചത് യുഡിഫ് നിട്ട് കൊട്ടാൻ ആണെങ്കിലും യഥാർത്ഥത്തിൽ തുറന്ന് കാട്ടിയത് മലയാളിയുടെ ഇപ്പോഴത്തെ അവസ്ഥയാണ് എന്ന് ദുഖത്തോടെ പറയേണ്ടി വരും.
ഇടതുപക്ഷത്തിന്റെ തിരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ പറയുന്നത് 'പരമദരിദ്രരായ 45 ലക്ഷം കുടുംബങ്ങൾക്ക് വികസന സഹായം നൽകുമെന്നാണ്'.അതായത് കേരള സംസ്ഥാനം രൂപീകരിച്ച് 64 വർഷം കഴിഞ്ഞിട്ടും ഇപ്പോഴും ആകെയുള്ള മൂന്നര കോടി ജനങ്ങളിൽ പകുതിയും ഇപ്പോഴും പരമ ദരിദ്രരാണെന്ന് സിപിഎം സമ്മതിച്ചിരിക്കുന്നു.
64 വർഷത്തിൽ പകുതിയിലേറെയും കേരളം ഭരിച്ചത് സിപിഎം ആണ്. എന്നിട്ടും ഇപ്പോഴും ജനസംഖ്യയുടെ പകുതിയും പരമ ദാരിദ്ര്യത്തിലാണ്. ഗൾഫിലേക്ക് 40 ലക്ഷം മലയാളികൾ കുടിയേറിയില്ലായിരുന്നു എങ്കിൽ പരമ ദരിദ്രരുടെ സംഖ്യ എത്രയായിരുന്നേനെ എന്ന് പാർട്ടി അടിമകൾക്ക് ഒഴികെ ബാക്കിയെല്ലാവര്ക്കും മനസിലാകും.
മഞ്ചാടിക്കുരു ചെറുതെങ്കിലും കണ്ണിനു തൊട്ടു മുമ്പിൽ പിടിച്ചാൽ വലിയ മലയെപ്പോലും നമ്മിൽ നിന്നും മറച്ചുകളയും! സ്ഥാനമനുസരിച്ചാണ് പലതിനും വില എന്നത് കണക്കിന്റെ ബാല പാഠം പഠിച്ചവർക്ക് അറിയാം. പൂജ്യം ഏതെങ്കിലും സംഖ്യയ്ക്ക് ശേഷം വന്നാൽ ആ സംഖ്യയുടെ വില പത്തിരട്ടിയാക്കി മാറ്റും.
തേങ്ങ ആളെക്കൊല്ലും എന്ന് പറഞ്ഞാൽ പ്രത്യക്ഷത്തിൽ ആരും അത് സമ്മതിക്കാൻ വഴിയില്ല. പക്ഷേ തെങ്ങിന്റെ മുകളിൽ നിന്ന് മൂട്ടിൽ നിൽക്കുന്നയാളുടെ തലയിലേക്ക് തേങ്ങ വീണാൽ എന്താണ് സംഭവിക്കുക? ഇവിടെ കൊല്ലുന്നത് യഥാർത്ഥത്തിൽ തേങ്ങയല്ല, അതിന് ഉയർന്ന സ്ഥാനം വഴിയുണ്ടായ ഊർജ്ജമാണ്.
സ്ഥാനമോ നിലയോ അനുസരിച്ച് പലതിനും ഊർജ്ജം കൈവരുന്നു. മലമുകളിൽ നിന്ന് ഒഴികിവരുന്ന ജലത്തെ അണകെട്ടി തടഞ്ഞ് നിർത്തി, ഉയരത്തിൽ ശേഖരിച്ച് കീഴോട്ടൊഴുക്കി ടർബൈൻ കറക്കി ജനറേറ്റർ വഴി വൈദ്യുതിയുണ്ടാക്കുന്നു. ഊർജ്ജം ജലത്തിന്റെ സ്വന്തമല്ല.
സ്ത്രീയെ സൃഷ്ടിച്ച ദിവസം ദൈവം വളരെ വൈകിയും പ്രവർത്തിയിൽ ആയിരുന്നു......
ഇത് കണ്ടുവന്ന ഒരു സ്വർഗ്ഗനിവാസി ചോദിച്ചു.... "എന്തിനാ ഇതിനും മാത്രം സമയമെടുക്കുന്നത് ??"
ദൈവം ചോദിച്ചു... "ഞാൻ അവളെ നിർമ്മിക്കാൻ വേണ്ടി ബുദ്ധിമുട്ടുന്നത് നീ കാണുന്നില്ലേ ??"
"അവൾക്ക് എല്ലാ ഭക്ഷണവും ഉണ്ടാക്കാൻ അറിയണം... ഒരേസമയം കുഞ്ഞുങ്ങളെ ലാളിക്കാൻ അറിയണം.... മുറിവേറ്റവരെ പരിചരിക്കാൻ അറിയണം.... അസുഖം വന്നാൽ സ്വയം ചികിത്സിക്കാൻ അറിയണം..... ദിവസം 18 മണിക്കൂർ തളരാതെ പണിയെടുക്കാൻ അറിയണം..... ഇതെല്ലാം അവളുടെ രണ്ടു കയ്യും കൊണ്ടു വേണം ചെയ്യാൻ...."
സ്വർഗ്ഗനിവാസി അമ്പരന്നു പോയി.... "രണ്ടു കൈ മാത്രം വച്ചിട്ടോ ? ഇതാണോ അതിനു പറ്റിയ ജീവി ??"
സ്വർഗനിവാസി സ്ത്രീയെ തൊട്ടുനോക്കി.... എന്നിട്ട് പറഞ്ഞു.... "ദൈവമേ ഇത് വളരെ മൃദു ആണല്ലോ ??"
ദൈവം : "അതെ.... പക്ഷെ അവൾ ശക്തിമതിയാണ്.... നിനക്ക് ചിന്തിക്കാൻ പോലും ആകില്ല....."