"വിചിത്ര"മായിരിക്കുന്നു. ഷെർലക്ക് ഹോംസ് പിറുപിറുത്തു.
'എന്താണ് വിചിത്ര'മായത്..? ഡോ. വാട്സൺ ആകാംക്ഷയോടെ ചോദിച്ചു.
"മോഷണവും, കൊലപാതകവും നടന്ന ഈ വീട്ടിൽ നായകൾ ഉണ്ടായിട്ടും അവ ഒന്ന് പോലും കുരച്ചതായി സമീപത്തെ വീടുകളിൽ ആരും കേട്ടിട്ടില്ല, വിചിത്രമല്ലേ"?
ഹോംസ് ചോദിച്ചു.
'അതെ.. അങ്ങനെയെങ്കിൽ എന്താവും കാരണം..? വാട്സൺ ആകാംക്ഷയോടെ തന്റ്റെ സുഹൃത്തായ കുറ്റാന്വേഷകനെ നോക്കി..
"അതാണ് ഞാനും ആലോചിക്കുന്നത്. ഈ കുറ്റകൃത്യം നടത്തിയത് പുറത്തു നിന്ന് വന്ന അപരിചിതരല്ല, നായകൾക്ക് സ്ഥിര പരിചയമുള്ളവരാകണം, അതാണ് അവറ്റകൾ കുരയ്ക്കാതിരുന്നത്."
നായക്കൂടിന് സമീപം ചിതറിക്കിടന്ന ഭക്ഷണാവശിഷ്ടങ്ങൾ നോക്കി ഹോംസ് മറുപടി പറഞ്ഞു..
"നോക്കൂ', ഹോംസ്, വാട്സന്റെ ശ്രദ്ധ ക്ഷണിച്ചു.."ഭക്ഷണാവശിഷ്ടങ്ങൾ.., അവ ഈ നായകൾ കഴിച്ചതിന്റ്റെ ബാക്കിയാണ്..വന്നയാൾ സ്ഥിരമായി നായകൾക്ക് ഭക്ഷണം നൽകിയിരിക്കണം.. പല ദിവസങ്ങളിലെ അവശിഷ്ടങ്ങൾ ഇവിടെയുണ്ട്..
അങ്ങനെ നായകളെ മെരുക്കി അയാൾ തന്റ്റെ കുറ്റകൃത്യത്തിന് നായകളെ നിശബ്ദരാക്കി."
ഹോംസ് ചൂണ്ടിക്കാട്ടി..
വിശ്വവിഖ്യാതനായ സർ. ആർതർ കോനൻ ഡോയലിന്റ്റെ അനശ്വരനായ കുറ്റാന്വേഷക കഥാപാത്രം ഷെർലക്ക് ഹോംസും, സന്തത സഹചാരി ഡോ. വാട്സണും തമ്മിലുള്ള സംഭാഷണ ശകലങ്ങളാണ് മുകളിൽ കുറിച്ചത്.
നമ്മുടെ കേരളത്തിൽ നടക്കുന്ന രാഷ്ട്രീയ കാപട്യങ്ങളെ വിശേഷിപ്പിക്കാനും " വിചിത്രം" എന്നതിലുപരി മറ്റൊരു പ്രയോഗമില്ല തന്നെ. "വിചിത്രം" എന്ന് പറഞ്ഞത്, പിണറായി വിജയന്റ്റെ നേതൃത്വത്തിൽ തന്നെ തുടർ ഭരണം ഉണ്ടാകും എന്ന നിലയിൽ കേരളത്തിലെ മുഖ്യധാരാ മാദ്ധ്യമങ്ങൾ നടത്തിയ സർവ്വേകൾ കണ്ടിട്ടാണ്.
കാരണം, "കള്ളനെ കണ്ട് കുരയ്ക്കേണ്ട നായ്ക്കൾ" എല്ലാം എച്ചില് വാരിത്തിന്ന് പഞ്ചപുശ്ചമടക്കി വാലുമടക്കിയിരിക്കുന്നു. ഒരു പടി കൂടി കടന്ന് തങ്ങളുടെ യഥാര്‍ത്ഥ യജമാനന്മാരായ ജനങ്ങളെ വഞ്ചിച്ച്, യാഥാര്‍ത്ഥ്യവുമായി പുലബന്ധം പോലുമില്ലാത്ത അസത്യ പ്രചാരണ ജിഹ്വകളായി സ്വയം പരിണമിച്ചിരിക്കുന്നു..!
ഒരു ജനതതിയെ ഒട്ടാകെ വഞ്ചിച്ചുകൊണ്ട്, ഇത്രയേറെ അഴിമതികളും, തട്ടിപ്പും, കൊലപാതകങ്ങളും, കള്ളക്കടത്തും, മത തീവ്രവാദികൾക്ക് തണലേകിയതുമായ ഒരു സർക്കാർതന്നെ ഭരണത്തിലേറുമെന്ന് നാണമില്ലാതെ സർവ്വേകളെന്ന പേരിൽ ആഭാസ നാടകങ്ങൾ നടത്തി പറയണമെങ്കിൽ ഇവറ്റകൾ ചില്ലറയൊന്നുമാവില്ല വാങ്ങിയിട്ടുണ്ടാവുക.
തങ്ങൾ ചെയ്ത പാതകങ്ങളുടെ ആഴത്തിനെ സംബന്ധിച്ച് ഏതാണ്ടൊരു വെളിവ് ഇപ്പോൾ അവർക്ക് വന്നിട്ടുണ്ടെന്നതിന്റ്റെ ലക്ഷണങ്ങൾ പുറത്ത് വന്ന് തുടങ്ങിയിട്ടുണ്ട്. പ്രത്യേകിച്ചും, പ്രചാരണാർത്ഥം, കോന്നിയിലും, തിരുവനന്തപുരത്തുമെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വൻവിജയമായ കേരള സന്ദർശനത്തിന് ശേഷം.
ബിജെപിയുടെ ആകെയുള്ള നേമത്തെ അക്കൗണ്ട് ക്ലോസ്സാകുമോ എന്ന ചർച്ചയിൽ നിന്നും ഏഴ് മുതൽ പത്ത് സീറ്റ് വരെയെന്നതിലേക്കെല്ലാം ചർച്ചകൾ വഴി മാറിയതിന് കാരണമിതാണ്. എന്നാൽ ഇതൊന്നുമല്ല വാസ്തവം. പിടിച്ചാൽ കിട്ടുന്നതിലുമുയരത്തിൽ എത്തിയിട്ടുണ്ട് ബിജെപി - എൻഡിഎ സഖ്യം ഇന്ന് കേരളത്തിൽ...!!
കേന്ദ്ര രഹസ്യാന്വേഷണ വിഭാഗങ്ങൾ നടത്തിയ സർവ്വേകൾ സഹിതം കണ്ടിട്ടാണ് അവസാന ലാപ്പിൽ കേന്ദ്ര നേതാക്കളുടെ വൻപട കേരളത്തിലെത്തിയത്. മോദിയും, അമിത് ഷായും, യോഗിയും, നദ്ദയും തുടങ്ങി തേജ്സ്വി സൂര്യവരെയുള്ള നേതാക്കൾ പലവുരു കേരളത്തിൽ വന്നത് ജനവികാരം അറിഞ്ഞു തന്നെയാണ്.
കർണ്ണാടക ഉപമുഖ്യമന്ത്രി ഉൾപ്പടെ ഒരുപറ്റം ദേശീയ നേതാക്കൾ ആഴ്ചകളായി കേരളത്തിലുണ്ട്. നാളിതുവരെ ബിജെപിയെ വിജയിപ്പിക്കാൻ തടസ്സം നിന്ന ആത്മവിശ്വാസക്കുറവ് ഇതോടെ മാറിയിരിക്കുന്നു. എൻഎസ്സ്എസ്സ് ഉൾപ്പടെയുള്ള സംഘപരിവാറിൽ പെടാത്ത ഹൈന്ദവ സംഘടനകൾ ഇത്തവണ ബിജെപിയുടെ ഒപ്പമാണ്.
അതിനുള്ള ചരടുവലികളും, ചർച്ചകളും, ധാരണകളും അണിയറയിൽ നടന്നു കഴിഞ്ഞിട്ടുണ്ട്. ഇനിയൊരിക്കലേക്ക് കാത്തിരിക്കേണ്ടതില്ല, ഇത്തവണ തന്നെ ഭരണം പിടിക്കാമെന്ന വിശ്വാസം നേതൃത്വത്തിനും, ഒരു പരിധി വരെ അണികളിലേക്കും പടർന്നു കഴിഞ്ഞു.
മാദ്ധ്യമങ്ങളുടെ സർവ്വേകളത്രയും പണം പറ്റിക്കൊണ്ടുള്ള മാമാ പണിയാണന്ന് ജനം മനസ്സിലാക്കിയിരിക്കുന്നു. ഇരു മുന്നണികളും സ്വയംകൃതാനർത്ഥം കിതയ്ക്കുകയാണന്നും, അഴിമതി രഹിതവും, വികസനോന്മുഖവുമായ ഭരണത്തിന് ദേശീയ ജനാധിപത്യ സഖ്യത്തിന് ഒരവസരം നൽകേണ്ട കാലമായെന്നും മലയാളമണ്ണ് തിരിച്ചറിയുകയാണ്.
മോദിയുടെ റാലികളിൽ കണ്ട അഭൂതപൂർവ്വമായ ജനലക്ഷങ്ങളുടെ സാന്നിദ്ധ്യവും, നിവൃത്തിയില്ലാതെ അത് ലൈവ് കാണിക്കേണ്ടി വന്ന മുഖ്യധാരാ മാദ്ധ്യമങ്ങളുടെ അവസ്ഥയും മാത്രം ശ്രദ്ധിച്ചാൽ മതി, കേരളത്തിന്റ്റെ ഈ ഹൃദയ സ്പന്ദനം തൊട്ടറിയാൻ.
മാറ്റം അനിവാര്യമാണന്നും, കേരളീയ ജനതയുടെ കണ്ണിൽ നിന്നും മാദ്ധ്യമങ്ങൾക്ക് മറച്ചു പിടിക്കാൻ കഴിയുന്നതിനും മേലേക്ക് ബിജെപി-എൻഡിഎ സഖ്യം വളർന്നിരിക്കുന്നു എന്നതാണ് സത്യം.
കേരളത്തിൽ നാല്പതിനും അമ്പതിനുമിടയിൽ ഉള്ള മണ്ഡലങ്ങളിൽ എൻഡിഎ സ്ഥാനാർത്ഥികൾ മുൻപിലാണ് എന്നതാണ് ഇപ്പോഴത്തെ അവസ്ഥ.
അതിലുമേറെ മണ്ഡലങ്ങളിൽ രണ്ടാംസ്ഥാനം കിട്ടുംവിധം കടുത്ത പോരാട്ടത്തിലും. അതിൽ പിണറായി വിജയൻ മത്സരിക്കുന്ന ധർമ്മടം വരെയുണ്ട് എന്നതാണ് രസകരം. മാദ്ധ്യമങ്ങൾ നമ്മോട് മറച്ചു പിടിക്കുന്ന സത്യം.
കേരളത്തിന്റ്റെ ഭാഗധേയം നിർണ്ണയിക്കുന്ന നിയമസഭാ പൊതുതിരഞ്ഞെടുപ്പ് നടക്കാനിനി മണിക്കൂറുകൾ മാത്രം.
വിജയമടുത്തെത്തി എന്ന ആത്മ വിശ്വാസത്തോടെ ഓരോ വോട്ടും പോൾ ചെയ്യിക്കുക എന്നതാണ് പ്രധാനം. അലസത വെടിഞ്ഞ് ആത്മവിശ്വാസത്തോടെ പോളിങ്ങ് ബൂത്തിലേക്ക് പോവുക.. കള്ള വോട്ടുകൾ ചലഞ്ചു ചെയ്യുക. അവനവന്റ്റെ വോട്ടുകൾ ചെയ്തുവെന്ന് ഉറപ്പു വരുത്തുക. അത് മതി ഈ അവസാന ലാപ്പിൽ. സംശയിക്കേണ്ട, വിജയിക്കും.
പരശുരാമ ഭൂമിയിൽ വേനലിന് ശമനമായി പ്രകൃതിക്ക് ആശ്വാസമേകി, കുളിർമഴ പെയ്തു തുടങ്ങി.. ഈ ഋതുഭേദം "താമര" വിരിയാനുള്ള മുകുളങ്ങൾ നാമ്പിടുന്ന കാലമാണ്.. അവ വിരിയുക തന്നെ ചെയ്യും. അത് പ്രകൃതി നിയമമാണ്.. തടയാനാവില്ല..
(രഞ്ജിത്ത് ഗോപാലകൃഷ്ണൻ)
• • •
Missing some Tweet in this thread? You can try to
force a refresh
ഇന്നലെ ഒരു വീഡിയോ കണ്ടു. തൃക്കരിപ്പൂർ എം എൽ എ രാജഗോപാൽ മുഖ്യമന്ത്രിയെ ഒരു പൊതു വേദിയിൽ പൊന്നാട അണിയിക്കുന്നു എന്ന് മൈക്ക് അന്നൗൺസ്‌മെന്റ്. തുടർന്ന് രാജഗോപാൽ പൊന്നാടയുമായി ചെല്ലുമ്പോൾ അത് വാങ്ങി ഇടത് കൈകൊണ്ട് സ്വന്തം ഇരിപ്പീടത്തിൽ ഇട്ടിട്ട് തമ്പ്രാൻ അതിൽ കയറി ഇരിക്കുന്നു.
ഉടനെ അടിമകളുടെ കരഘോഷം, മുദ്രാവാക്യം വിളി. കഴിഞ്ഞ ദിവസം ഒരു പെൺകുട്ടി നീട്ടിയ സാനിറ്റിസർ തട്ടി തെറിപ്പിക്കുന്നു. അതിനെയും ന്യായീകരിക്കാൻ തക്ക ഉളുപ്പില്ലായ്‌മ ഉള്ള തലയിൽ വിപ്ലവ ചെളി മാത്രമുള്ള ഇത്രയധികം തൊമ്മിക്കുഞ്ഞുമാർ ഉള്ള നാടായി കേരളം അധഃപതിച്ചോ എന്നോർത്ത് അത്ഭുതപ്പെട്ടു പോയി.
ഏത് സമ്മാനവും അംഗീകാരവും ഒരു വ്യക്തിയുടെ മേൽ അത് കൊടുക്കുന്നവരുടെ ആദരവിന്റെ പ്രതിഫലനം ആണ്. അത് പുച്ഛത്തോടെ കയ്യിൽ വാങ്ങിയിട്ട് വേസ്റ്റ് ബോക്സിൽ ഇടുന്നത് പോലെ ഇടത് കൈകൊണ്ട് ഒരിടത്ത് ഇട്ടിട്ട് അതിൽ ഇരിക്കുന്നത് ഒരാളുടെ മാനസികാവസ്ഥയുടെ പ്രതിഫലനം ആണ്.
പെരുമ്പാവൂരിൽ പന്നിയിറച്ചി ലഭിക്കുമോ എന്ന് ചോദിച്ചപ്പോൾ ചിലർ പറഞ്ഞു ഒക്കലിൽ കിട്ടുമെന്ന്.വേറെ ചിലർ പറയുന്നു പുല്ലുവഴിയിൽ കിട്ടുമെന്ന്. ചിലർ പറയുന്നു അങ്കമാലിയിലും കുറുപ്പുംപടിയും കിട്ടുമെന്ന്. എന്റെചോദ്യം പെരുമ്പാവൂരിൽ കിട്ടുമോ എന്നാണ്. അത്കിട്ടില്ല എന്ന് ഒടുവിൽ പറഞ്ഞൊപ്പിച്ചു.
1) എന്തുകൊണ്ടാണ് പെരുമ്പാവൂരിൽ മാത്രം ഒരു പന്നിയിറച്ചി നിരോധനം? 2) എന്തിനു വേണ്ടിയാണ് പെരുമ്പാവൂർ മുൻസിപ്പാലിറ്റി ഇത്തരം ഒരു നിരോധനം നടപ്പിലാക്കുന്നത് ?
3)പെരുമ്പാവൂരിലെ ഒരൊറ്റ ഹോട്ടലിൽ പോലും പന്നിയിറച്ചി വിളമ്പുന്നില്ല. ഒരൊറ്റ ബാറിലു പന്നിയിറച്ചി ലഭിക്കില്ല.
ആരെയാണ് സ്ഥാപനമുടമ ഭയപ്പെടുന്നത്? 4) ബീഫ് നിരോധനം ചർച്ച ആക്കിയവർ എന്തുകൊണ്ടാണ് പെരുമ്പാവൂരിലെ പന്നിയിറച്ചി നിരോധനം ചർച്ച ചെയ്യാത്തത്? 5) കേരളമാകെ ബീഫ് ഫെസ്റ്റ് നടത്തിയവർ എന്തുകൊണ്ടാണ് പെരുമ്പാവൂരിൽ ഒരു പോർക്ക് ഫെസ്റ്റ് നടത്താതിരുന്നത്?
ഫ്ലോറിഡയിൽ നിന്ന് ഇന്ത്യയിലേക്കുള്ള ഫ്ളൈറ്റിൽ ഇരുന്നപ്പോഴാണ് എയർ ഹോസ്റ്റസ് എന്റെ സീറ്റിനടുത്തെത്തി പൈലറ്റിന് എന്നെ കാണണമെന്ന് അറിയിച്ചത്.
ഞാനൊന്ന് ഞെട്ടി. ഇനി അറിയുന്ന ആരെങ്കിലുമാണോ എന്ന സംശയത്തോടെ കോക്പിറ്റിലേക്ക് ചെന്നു.
എന്നെ കണ്ടതും അമേരിക്കക്കാരനായ ആ ക്യാപ്റ്റൻ കെട്ടിപ്പിടിച്ചു. അന്ധാളിച്ചു നിന്ന എന്നോട് അദ്ദേഹം ചോദിച്ചു."പിണറായി വിജയന്റെ നാട്ടിൽ നിന്നാണല്ലേ". എങ്ങനെ മനസ്സിലായി എന്ന സംശയത്തിൽ നിന്ന എന്നെ നോക്കി അദ്ദേഹം പറഞ്ഞു."കൈയ്യിൽ ദേശാഭിമാനി പത്രം കണ്ടിരുന്നു. മുഖ്യ മന്ത്രിയുടെ ഫോട്ടോയും"
അദ്ദേഹം തുടർന്നു .......
അമേരിക്കയിൽ കൊറോണ പടർന്നു പിടിച്ചതിനെ തുടർന്ന് അമേരിക്കൻ പ്രസിഡന്റാകാൻ കഴിയുമോ എന്ന് ചോദിച്ച ഒരു മലയാളിയുടെ പോസ്റ്റിൽ നിന്നാണത്രെ പിണറായി സഖാവിനെ ആദ്യമായി കണ്ടത്. അറിഞ്ഞപ്പോൾ കൂടുതൽ അറിയാൻ ആഗ്രഹം തോന്നി.
മന്ത്രി M M മണിയുടെ ഫേസ്ബുക് പോസ്റ്റാണ് താഴെ. മന്ത്രി ഉദ്ദേശിച്ചത് യുഡിഫ് നിട്ട് കൊട്ടാൻ ആണെങ്കിലും യഥാർത്ഥത്തിൽ തുറന്ന് കാട്ടിയത് മലയാളിയുടെ ഇപ്പോഴത്തെ അവസ്ഥയാണ് എന്ന് ദുഖത്തോടെ പറയേണ്ടി വരും.
ഇടതുപക്ഷത്തിന്റെ തിരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ പറയുന്നത് 'പരമദരിദ്രരായ 45 ലക്ഷം കുടുംബങ്ങൾക്ക് വികസന സഹായം നൽകുമെന്നാണ്'.അതായത് കേരള സംസ്ഥാനം രൂപീകരിച്ച് 64 വർഷം കഴിഞ്ഞിട്ടും ഇപ്പോഴും ആകെയുള്ള മൂന്നര കോടി ജനങ്ങളിൽ പകുതിയും ഇപ്പോഴും പരമ ദരിദ്രരാണെന്ന് സിപിഎം സമ്മതിച്ചിരിക്കുന്നു.
64 വർഷത്തിൽ പകുതിയിലേറെയും കേരളം ഭരിച്ചത് സിപിഎം ആണ്. എന്നിട്ടും ഇപ്പോഴും ജനസംഖ്യയുടെ പകുതിയും പരമ ദാരിദ്ര്യത്തിലാണ്. ഗൾഫിലേക്ക് 40 ലക്ഷം മലയാളികൾ കുടിയേറിയില്ലായിരുന്നു എങ്കിൽ പരമ ദരിദ്രരുടെ സംഖ്യ എത്രയായിരുന്നേനെ എന്ന് പാർട്ടി അടിമകൾക്ക് ഒഴികെ ബാക്കിയെല്ലാവര്ക്കും മനസിലാകും.
മഞ്ചാടിക്കുരു ചെറുതെങ്കിലും കണ്ണിനു തൊട്ടു മുമ്പിൽ പിടിച്ചാൽ വലിയ മലയെപ്പോലും നമ്മിൽ നിന്നും മറച്ചുകളയും! സ്ഥാനമനുസരിച്ചാണ് പലതിനും വില എന്നത് കണക്കിന്റെ ബാല പാഠം പഠിച്ചവർക്ക് അറിയാം. പൂജ്യം ഏതെങ്കിലും സംഖ്യയ്ക്ക് ശേഷം വന്നാൽ ആ സംഖ്യയുടെ വില പത്തിരട്ടിയാക്കി മാറ്റും.
തേങ്ങ ആളെക്കൊല്ലും എന്ന് പറഞ്ഞാൽ പ്രത്യക്ഷത്തിൽ ആരും അത് സമ്മതിക്കാൻ വഴിയില്ല. പക്ഷേ തെങ്ങിന്റെ മുകളിൽ നിന്ന് മൂട്ടിൽ നിൽക്കുന്നയാളുടെ തലയിലേക്ക് തേങ്ങ വീണാൽ എന്താണ് സംഭവിക്കുക? ഇവിടെ കൊല്ലുന്നത് യഥാർത്ഥത്തിൽ തേങ്ങയല്ല, അതിന് ഉയർന്ന സ്ഥാനം വഴിയുണ്ടായ ഊർജ്ജമാണ്.
സ്ഥാനമോ നിലയോ അനുസരിച്ച് പലതിനും ഊർജ്ജം കൈവരുന്നു. മലമുകളിൽ നിന്ന് ഒഴികിവരുന്ന ജലത്തെ അണകെട്ടി തടഞ്ഞ് നിർത്തി, ഉയരത്തിൽ ശേഖരിച്ച് കീഴോട്ടൊഴുക്കി ടർബൈൻ കറക്കി ജനറേറ്റർ വഴി വൈദ്യുതിയുണ്ടാക്കുന്നു. ഊർജ്ജം ജലത്തിന്റെ സ്വന്തമല്ല.
സ്ത്രീയെ സൃഷ്ടിച്ച ദിവസം ദൈവം വളരെ വൈകിയും പ്രവർത്തിയിൽ ആയിരുന്നു......
ഇത് കണ്ടുവന്ന ഒരു സ്വർഗ്ഗനിവാസി ചോദിച്ചു.... "എന്തിനാ ഇതിനും മാത്രം സമയമെടുക്കുന്നത് ??"
ദൈവം ചോദിച്ചു... "ഞാൻ അവളെ നിർമ്മിക്കാൻ വേണ്ടി ബുദ്ധിമുട്ടുന്നത് നീ കാണുന്നില്ലേ ??"
"അവൾക്ക് എല്ലാ ഭക്ഷണവും ഉണ്ടാക്കാൻ അറിയണം... ഒരേസമയം കുഞ്ഞുങ്ങളെ ലാളിക്കാൻ അറിയണം.... മുറിവേറ്റവരെ പരിചരിക്കാൻ അറിയണം.... അസുഖം വന്നാൽ സ്വയം ചികിത്സിക്കാൻ അറിയണം..... ദിവസം 18 മണിക്കൂർ തളരാതെ പണിയെടുക്കാൻ അറിയണം..... ഇതെല്ലാം അവളുടെ രണ്ടു കയ്യും കൊണ്ടു വേണം ചെയ്യാൻ...."
സ്വർഗ്ഗനിവാസി അമ്പരന്നു പോയി.... "രണ്ടു കൈ മാത്രം വച്ചിട്ടോ ? ഇതാണോ അതിനു പറ്റിയ ജീവി ??"
സ്വർഗനിവാസി സ്ത്രീയെ തൊട്ടുനോക്കി.... എന്നിട്ട് പറഞ്ഞു.... "ദൈവമേ ഇത് വളരെ മൃദു ആണല്ലോ ??"
ദൈവം : "അതെ.... പക്ഷെ അവൾ ശക്തിമതിയാണ്.... നിനക്ക് ചിന്തിക്കാൻ പോലും ആകില്ല....."