മഞ്ചാടിക്കുരു ചെറുതെങ്കിലും കണ്ണിനു തൊട്ടു മുമ്പിൽ പിടിച്ചാൽ വലിയ മലയെപ്പോലും നമ്മിൽ നിന്നും മറച്ചുകളയും! സ്ഥാനമനുസരിച്ചാണ് പലതിനും വില എന്നത് കണക്കിന്റെ ബാല പാഠം പഠിച്ചവർക്ക് അറിയാം. പൂജ്യം ഏതെങ്കിലും സംഖ്യയ്ക്ക് ശേഷം വന്നാൽ ആ സംഖ്യയുടെ വില പത്തിരട്ടിയാക്കി മാറ്റും.
തേങ്ങ ആളെക്കൊല്ലും എന്ന് പറഞ്ഞാൽ പ്രത്യക്ഷത്തിൽ ആരും അത് സമ്മതിക്കാൻ വഴിയില്ല. പക്ഷേ തെങ്ങിന്റെ മുകളിൽ നിന്ന് മൂട്ടിൽ നിൽക്കുന്നയാളുടെ തലയിലേക്ക് തേങ്ങ വീണാൽ എന്താണ് സംഭവിക്കുക? ഇവിടെ കൊല്ലുന്നത് യഥാർത്ഥത്തിൽ തേങ്ങയല്ല, അതിന് ഉയർന്ന സ്ഥാനം വഴിയുണ്ടായ ഊർജ്ജമാണ്.
സ്ഥാനമോ നിലയോ അനുസരിച്ച് പലതിനും ഊർജ്ജം കൈവരുന്നു. മലമുകളിൽ നിന്ന് ഒഴികിവരുന്ന ജലത്തെ അണകെട്ടി തടഞ്ഞ് നിർത്തി, ഉയരത്തിൽ ശേഖരിച്ച് കീഴോട്ടൊഴുക്കി ടർബൈൻ കറക്കി ജനറേറ്റർ വഴി വൈദ്യുതിയുണ്ടാക്കുന്നു. ഊർജ്ജം ജലത്തിന്റെ സ്വന്തമല്ല.
സ്ഥാനം കൊണ്ട് മാത്രം അതിന് ലഭിക്കുന്നതാണ്. വലിച്ചുകെട്ടിയ വില്ലിനും, അമർത്തിവെച്ച സ്പ്രിങ്ങിനും, വലിച്ചുനിർത്തിയ റബ്ബർ ബാന്റിനും, ഉയർന്ന മർദ്ദത്തിൽ പാത്രത്തിലടച്ച വായുവിനും ഇതേ വിധത്തിൽ അവയുടെ നില കാരണം ഊർജ്ജമുണ്ട്. പക്ഷേ നില മാറിയാൽ ഊർജ്ജമില്ലാതെയാകും.
സ്ഥാനമഹിമകൊണ്ട് മാത്രം ലഭിക്കുന്ന ബഹുമാനം തങ്ങൾക്ക് സ്വാഭാവികമായി ഉള്ളതാണെന്ന് പലരും തെറ്റിദ്ധരിക്കുന്നു. സേവക വൃന്ദത്തിന്റെ മുഖസ്തുതിയിൽ മയങ്ങി, മഹത്വം ശാശ്വതമെന്ന് വിചാരിച്ചുപോകുന്നവർ ! സ്ഥാനം നഷ്ടപ്പെട്ട് ആരും തിരിഞ്ഞ് നോക്കാതെ വന്നാൽ ഇവർ കനത്ത മാനസീകാഘാതത്തിന് ഇരയായേക്കാം.
സ്ഥാനത്തിന് ചേരും പടി പെരുമാറുന്നതിനോടൊപ്പം, അധികാരത്തിന്റെ നെഞ്ചുവിരിക്കാനോ, അഹന്തയുടെ മീശപിരിക്കാനോ പോകാതെ വിനയം ശീലിച്ച്, കൈവന്ന സ്ഥാനം ശാശ്വതമല്ലെന്ന് തിരിച്ചറിഞ്ഞാൽ പിൽക്കാലത്തും പ്രശ്നം വരില്ല. ആനപ്പുറത്തിരുന്ന് വേലിപൊളിക്കുന്നയാൾ പിന്നീട് താഴെയിറങ്ങേണ്ടി വരും.
അഹന്തയ്ക്ക് കണ്ണും മൂക്കുമില്ല. ആകെയുള്ളത് പൊള്ളിക്കുന്നൊരു നാക്കും, ചൂണ്ടിയ വിരലും മാത്രം. ഈ വിശാലമായ സമൂഹത്തിൽ ഞാനും നിങ്ങളും വ്യക്തികൾ മാത്രം. വ്യക്തിത്വത്തെ പരസ്പരം മാനിക്കുക. മനുഷ്യരാകുക.
സ്ത്രീയെ സൃഷ്ടിച്ച ദിവസം ദൈവം വളരെ വൈകിയും പ്രവർത്തിയിൽ ആയിരുന്നു......
ഇത് കണ്ടുവന്ന ഒരു സ്വർഗ്ഗനിവാസി ചോദിച്ചു.... "എന്തിനാ ഇതിനും മാത്രം സമയമെടുക്കുന്നത് ??"
ദൈവം ചോദിച്ചു... "ഞാൻ അവളെ നിർമ്മിക്കാൻ വേണ്ടി ബുദ്ധിമുട്ടുന്നത് നീ കാണുന്നില്ലേ ??"
"അവൾക്ക് എല്ലാ ഭക്ഷണവും ഉണ്ടാക്കാൻ അറിയണം... ഒരേസമയം കുഞ്ഞുങ്ങളെ ലാളിക്കാൻ അറിയണം.... മുറിവേറ്റവരെ പരിചരിക്കാൻ അറിയണം.... അസുഖം വന്നാൽ സ്വയം ചികിത്സിക്കാൻ അറിയണം..... ദിവസം 18 മണിക്കൂർ തളരാതെ പണിയെടുക്കാൻ അറിയണം..... ഇതെല്ലാം അവളുടെ രണ്ടു കയ്യും കൊണ്ടു വേണം ചെയ്യാൻ...."
സ്വർഗ്ഗനിവാസി അമ്പരന്നു പോയി.... "രണ്ടു കൈ മാത്രം വച്ചിട്ടോ ? ഇതാണോ അതിനു പറ്റിയ ജീവി ??"
സ്വർഗനിവാസി സ്ത്രീയെ തൊട്ടുനോക്കി.... എന്നിട്ട് പറഞ്ഞു.... "ദൈവമേ ഇത് വളരെ മൃദു ആണല്ലോ ??"
ദൈവം : "അതെ.... പക്ഷെ അവൾ ശക്തിമതിയാണ്.... നിനക്ക് ചിന്തിക്കാൻ പോലും ആകില്ല....."
1. ആദ്യം പറത്തി വിട്ട പ്രാവ് സ്വാഹ 2. കണി കണ്ട ജിഷ്ണു പ്രണോയ് പോയി 3. പിറന്നാളിന് കേക്ക് വായിലേക്ക് വച്ച് കൊടുത്തത് കഴിച്ച ദിലീപ് സ്വാഹ 4. ഖത്തറിൽ പോയി വന്നു, ഖത്തറിന് അയൽ രാജ്യങ്ങളുടെ ഉപരോധം 5. ഗൾഫ് സന്ദർശിച്ചു, മണലാരണ്യത്തിൽ പ്രളയം
6. മുഖ്യനായതിന് ശേഷം കേരളത്തിൽ വരൾച്ച, ഓഖി, നിപ്പ, പ്രളയം, എലിപ്പനി 7. പേരാമ്പ്ര EMSഹോസ്പിറ്റൽ ഉത്ഘാടനം ചെയ്തു. അടുത്ത ദിവസം പേരാമ്പ്രയിലും നിപ്പ വന്നു 8. കരുണാനിധിയെ ഹോസ്പിറ്റലിൽ സന്ദർശിച്ചു, പിന്നെ മക്കളെ മാത്രമെ കാണാൻ കഴിഞ്ഞുള്ളു, 5 ദിവസം കഴിഞ്ഞു കരുണാനിധി സ്വാഹ
9. ശബരിമല പോയി വന്നു. പമ്പ കോപിച്ചു. പ്രളയം വന്നു 10. ഹനാന്‍റെ കൂടെ നിന്നൊരു പടമെടുത്തു, പിറ്റേന്ന് ഹനാനെ കാറിടിച്ചു 11. കമലാഹാസനുമായി ചർച്ച നടത്തി. പിറ്റേന്ന് കമലഹാസൻ വീണ് കൈ പൊട്ടി കിടപ്പിലായി 12. അമേരിക്കയിൽ എത്തി. പിറ്റേന്ന് അവിടെ ചുഴലിക്കൊടുങ്കാറ്റ് വീശി
മഹാകവിയായ കാളിദാസൻ ഒരിക്കൽ ഒരു ദീർഘയാത്ര പോവുകയായിരുന്നു. അതിനിടയിൽ ദാഹിച്ചു വലഞ്ഞ് ചുറ്റും വെള്ളത്തിനായി അന്വേഷിച്ചു. അകലെയല്ലാതെ ഒരു സ്ത്രീ കിണറ്റിൽ നിന്ന് വെള്ളം കോരുന്നത് കണ്ട അദ്ദേഹം അവളുടെ പക്കൽ ചെന്ന് വെള്ളം ചോദിച്ചു. അവൾ വെള്ളം കൊടുക്കാമെന്ന് സമ്മതിച്ചു.
"വെള്ളം തരാം, എന്നാൽ അതിന് മുൻപ് നിങ്ങളെ ഒന്ന് പരിചയപ്പെടുത്തണം" എന്ന് അവൾ ആവശ്യപ്പെട്ടു.
അദ്ദേഹം കരുതി ഇവർ ഒരു സാധാരണ ഗ്രാമീണ യുവതി ആയതുകൊണ്ട്, താൻ കാളിദാസൻ ആണെന്ന് ഇവൾ അറിയേണ്ടതില്ല.
"ഞാനൊരു വഴി യാത്രക്കാരൻ മാത്രം". അദ്ദേഹം പറഞ്ഞു.
"ഈ ലോകത്തിൽ ആകെ രണ്ടു യാത്രക്കാരെ ഉള്ളൂ. സൂര്യനും, ചന്ദ്രനും. രണ്ടും നിത്യമായി ഉദിക്കുകയും അസ്തമിക്കുകയും ചെയ്തു കൊണ്ടിരിക്കുന്നു." അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു.
ലോകത്തിലെ ഏറ്റവും വലിയ സന്നദ്ധ സംഘടനയുടെ പരമോന്നത മേധാവി... ലോകത്തിലെ ഏറ്റവും സ്വാധീനശക്തിയുള്ള ഇരുപതിലൊരാൾ ഏന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ വാഴ്ത്തുന്നയാൾ. ഭാരതത്തിൽ Z+ കാറ്റഗറി സുരക്ഷയുള്ളയാൾ. ഒരൊറ്റ വിസിലടിയിലൂടെ 18 കോടി സ്വയം സേവകർക്ക് ആജ്ഞ നൽകുവാൻ ശേഷിയുള്ളയാൾ.
ഭാരത ഭരണാധികാരികളിൽ ആരെ വേണമെങ്കിലും ഏതു നിമിഷം വേണമെങ്കിലും വിളിച്ചു വരുത്തുവാൻ സംഘടനാ പരമായ അനുശാസനമനുസരിച്ച് അധികാരമുള്ളയാൾ. എന്നാൽ തന്റെ മുൻഗാമികളെയും, സഹപ്രവർത്തകരേയും പോലെ തന്നെ സംഘ ശിക്ഷണം പകർന്നു നൽകിയ വിനയവും, ലാളിത്യവും, മുഖമുദ്രയാക്കിയ വ്യക്തിത്വം.
കരിപ്പൂരിൽ വിമാനമിറങ്ങിയ ഉടൻ വിശ്രമിക്കാൻ പോയത് ഏറ്റവും ,അടുത്തുള്ള സംഘ കാര്യാലയം കണ്ടെത്തി വ്യവസ്ഥ ചെയ്ത സ്വയം സേവകന്റെ വസതിയിലേക്ക്. അവിടെ ആ വീട്ടിലുണ്ടാക്കിയ ഭക്ഷണം കഴിച്ച് വിശ്രമം. വൈകിട്ട് സ്ഥലം ശാഖയിൽ പങ്കെടുത്തു. ശാഖാ മുഖ്യ ശിക്ഷകനെ പ്രണാമം ചെയ്ത് പരമോന്നത അധികാരിയും.
നാല് ദിവസമായി ഒരു കുളിർ, ചെറിയ ഒരു വിറയൽ. എന്താണ് എന്നറിയാൻ ഹോസ്പിറ്റലിൽ പോയി. ഡോക്ടർ മൂത്രം പരിശോധിക്കാൻ പറഞ്ഞു. ലാബിൽ നിൽക്കുന്ന നഴ്സിനോട് കുപ്പി എവിടെ എന്ന് ചോദിച്ചു. ലാബിന്റെ side ൽ ഉള്ള ബാത്ത്റൂമിന്റെ അടുത്ത് കാണും എന്ന് പറഞ്ഞു സിസ്റ്റ്റർ. അവിടെ കുപ്പി ഒന്നും കിട്ടിയില്ല.
അവസാനം സാനിറ്റൈസറിൻറ ഒരു കാലി കുപ്പി കിട്ടി. റ്റോയിലിറ്റിൽ പോയി മൂത്രം എടുത്തു വന്നു. ബില്ലടക്കുന്ന സ്ഥലത്ത് വന്നപ്പോൾ മൊബൈൽ കാണാനില്ല!
മൂത്രമുള്ള കുപ്പി അവിടെ വെച്ച്, മൊബൈൽ തിരഞ്ഞു പോയി. മൊബൈൽ കിട്ടി. മൂത്ര കുപ്പി എടുത്ത് ലാബിൽ കൊടുക്കാൻ വേണ്ടി തിരിച്ച് വന്നപ്പോ തരിച്ച് പോയി!
മൂത്രം നിറച്ച സാനിറ്റൈസർ കുപ്പി തുറന്ന് എല്ലാവരും കയ്യിൽ ഒഴിച്ച് രണ്ടു കൈയ്യും തേച്ച് പിടിപ്പിക്കുന്നു. ചിലർ ഫ്ലേവർ സ്മെൽ അറിയാൻ മണത്ത് നോക്കുന്നു. കയ്യിൽ തേച്ച ചിലർ മണത്ത് നോക്കി പറയുന്നു, ഇത് ഒറിജൽ സാനിറ്റൈസർ അല്ല, ഡ്യൂപ്ലികേറ്റാ.........