തൃശ്ശൂർ പൂരം

കേരളത്തിലെ ക്ഷേത്രങ്ങളിൽ വേല പൂരം ഉത്സവം എന്നിങ്ങനെ നിരവധി ആഘോഷങ്ങൾ നടക്കുന്നു. മദ്ധ്യകേരളത്തിൽ പ്രത്യേകിച്ച് തൃശ്ശൂർ ജില്ലയിലെ ക്ഷേത്രങ്ങളിൽ നടക്കുന്ന ആഘോഷമാണ് പൂരം. ഭദ്രകാളി ദുർഗ്ഗാ ശാസ്താ ക്ഷേത്രങ്ങളിലാണ് പൂരാഘോഷം കണ്ടു വരുന്നത്.
(ചിത്രത്തില്‍ 1965ലെ കുടമാറ്റം)
പൂരം എന്ന വാക്കിന് ശബ്ദതാരാവലിയിൽ പതിനൊന്നാമത്തെ നക്ഷത്രം ഒരു ഉത്സവം, പടയണി എന്നിങ്ങനെയൊക്കെ അർത്ഥം കാണുന്നു. മദ്ധ്യകേരളത്തിൽ നടക്കുന്ന പ്രധാന ചില പൂരങ്ങളായ ചിനക്കത്തൂർ, ചോറ്റാനിയ്ക്കര പൂരങ്ങൾ ( കുംഭത്തിൽ പൂരം) ആറാട്ടുപുഴ പൂരം (മീനത്തിൽ പൂരം)
തൃശ്ശൂർ കാട്ടകാമ്പാൽ പൂരങ്ങൾ (മേടത്തിൽ പൂരം) എന്നിവ പൂരം നാളിൽ നടക്കുന്നു. പൂരം നാളിൽ നടക്കുന്ന ആഘോഷമായതുകൊണ്ട് പൂരാഘോഷമെന്നും ചുരുക്കി പൂരം എന്നും പറഞ്ഞു വന്നു.
മേൽപ്പറഞ്ഞ പൂരാഘോഷങ്ങളൊക്കെ താന്ത്രിക വിധി പ്രകാരം നടക്കുന്ന
പടഹാദി - ധ്വജാദി - അങ്കുരാദി തുടങ്ങിയ ഉത്സവസമ്പ്രദായങ്ങളുടെ ഭാഗമായി നടക്കുന്നതാണ്. നിരവധി ഉത്സവസമ്പ്രദായങ്ങളുണ്ടെങ്കിലും പടഹാദി - ധ്വജാദി - അങ്കുരാദി ഉത്സവങ്ങളാണ് സർവ്വസാധാരണ ങ്ങളായിട്ടുള്ളത്.
പടഹാദി : ദുർഗ്ഗാ, ശാസ്താവ്,ഭദ്രകാളി എന്നീ ദേവതമാരുടെ ക്ഷേത്രങ്ങളിലാണ് പടഹാദി ഉത്സവം കണ്ടു വരുന്നത്. ഏറ്റവും ലളിതമായതാണ് ഇതിലെ ചടങ്ങുകൾ. ഇതിൽ കൊടിയേറ്റം താന്ത്രിക ചടങ്ങല്ല. നാട്ടുകാർ ചേർന്നാണ് കൊടിയേറ്റുക. പിന്നീട് പുറപ്പെട്ടു പോയി ആറാട്ടിനു
ശേഷം തിരിച്ചെത്തി കലശാഭിഷേകവും ശ്രീഭൂതബലിയും ചെയ്യുന്നു. ഇതുതന്നെ എല്ലാ ദിവസവും ആവർത്തിയ്ക്കുന്നു. അവസാന ദിവസം ആറാട്ടിനു ശേഷം 25 കലശവും ശ്രീഭൂതബലിയും ചെയ്യുന്നതോടെ ചടങ്ങുകൾ പൂർത്തിയാവുന്നു.
അങ്കുരാദി :ഈ സമ്പ്രദായത്തിൽ മുളയുടെ അഹസ്സ് ( ദിവസം) കണക്കാക്കി ഉത്സവ
ദിവസങ്ങൾ നിശ്ചയിക്കുന്നു. അതായത് മുളയ്ക്ക് 5,7,9 ദിവസങ്ങൾ നിശ്ചയിച്ചാൽ ഉത്സവത്തിന് യഥാക്രമം 6,8,10 ദിവസങ്ങൾ ഉണ്ടാകും. ബാഹുല്യമേറിയ ചടങ്ങുകളാണ് അങ്കുരാദി ഉത്സവങ്ങൾക്കുള്ളത്. മുളയ്ക്ക് 7 അഹസ്സാണ് നിശ്ചയിയ്ക്കുന്നതെങ്കിൽ ഒന്നാം ദിവസം കൊടിയേറ്റി ഏഴാം ദിവസം വൈകീട്ട് പള്ളിവേട്ട ,
പള്ളിക്കുറുപ്പ് എന്നിവ ചെയ്ത് എട്ടാം ദിവസം ആറാട്ടു നടത്തുന്നു. എല്ലാ ദിവസവും രാവിലെ കലശാഭിഷേകങ്ങളും മൂന്നു നേരവും ശിവേലി / ശ്രീഭൂതബലി / ഉത്സവബലി എന്നിവയും ഉണ്ടാകും.
ധ്വജാദി: താന്ത്രിക വിധി പ്രകാരം കൊടിയേറ്റി പടഹാദിയിൽ പറഞ്ഞ പോലെയോ അങ്കുരാദിയിൽ പറഞ്ഞ പോലെയോ ചടങ്ങുകൾ ചെയ്യുന്നു.
തൃശ്ശൂർ പൂരം:

താരതമ്യേന ഏറ്റവും ലളിതമായ ക്ഷേത്രച്ചടങ്ങുകളോടുകൂടിയ ഉത്സവ വിഭാഗത്തിൽപ്പെട്ട പടഹാദി സമ്പ്രദായത്തിലാണ് തൃശ്ശൂർ പൂരം എന്ന ഉത്സവത്തെ കണക്കാക്കേണ്ടത്. മേടമാസത്തിലെ പൂരം നാളിലാണ് തൃശ്ശൂർ പൂരം എന്ന് പറയാറുണ്ടെങ്കിലും യഥാർത്ഥത്തിൽ അതല്ല പൂരത്തിന്റെ കണക്ക്.
മേടത്തിൽ ഉത്രം സന്ധ്യയ്ക്കുള്ള (ഉത്രം പാട്ട്) ദിവസത്തിന്റെ തലേന്നാണ് തൃശ്ശൂർപൂരം നടത്തേണ്ടത്. അതിന് ഏഴുദിവസം മുമ്പേ പുറപ്പാടും കൊടിയേറ്റും നടത്തുന്നു. മിയ്ക്കവാറും മേടത്തിലെ മകീര്യം നാളിലായിരിയ്ക്കും കൊടിയേറ്റ് വരിക.
തിരുവമ്പാടി, പാറമേക്കാവ്, നെയ്തലക്കാവ് ഭദ്രകാളി ഭഗവതിമാരും കാരമുക്ക്, ചൂരക്കോട് ,ചെമ്പൂക്കാവ്, ലാലൂർ ദുർഗ്ഗാ ഭഗവതിമാരും കണിമംഗലം പനമുക്കുംപിള്ളി ശാസ്താക്കന്മാരുമാണ് തൃശ്ശുർ പൂരാഘോഷത്തിൽ അണിചേരുന്നത്. ഈ ക്ഷേത്രങ്ങളിലെല്ലാം ചടങ്ങുകൾ സമാനമാണ്
രണ്ടു ദിവസമായി ശുദ്ധി ക്രിയകൾ ചെയ്ത ശേഷം നാട്ടുകാർ ചേർന്ന് കൊടിയേറ്റി പുറപ്പെട്ടു പോയി ആറാട്ടു കഴിഞ്ഞ് തിരിച്ചെത്തി നവകം ശ്രീഭൂതബലിയും ചെയ്ത് പറയെടുപ്പിനു പോയി അത്താഴപൂജയാവുമ്പോഴേയ്ക്കും തിരിച്ചെത്തുന്നു. കൊടിയേറി ഏഴാം നാളാണ് പൂരം വരുന്നത്. അന്ന് രാവിലെ ക്ഷേത്രച്ചടങ്ങുകൾ കഴിച്ച്
പുറപ്പെട്ടു പോയി വടക്കുന്നാഥ ക്ഷേത്രത്തിൽ എത്തി വടക്കുന്നാഥനെ വലം വെച്ച് പുറത്തിറങ്ങി അതത് ക്ഷേത്രങ്ങളിലേയ്ക്ക് തിരിച്ചു പോരുന്നു. തിരുവമ്പാടി ഭഗവതി ബ്രഹ്മസ്വം മഠത്തിലും ചൂരക്കോട് ഭഗവതി പാറമേക്കാവിലും നെയ്തലക്കാവ് ഭഗവതി എരിഞ്ഞേരി കാർത്ത്യായനീ ക്ഷേത്രത്തിലും കാരമുക്ക് ഭഗവതി
കുളശ്ശേരി ക്ഷേത്രത്തിലും എഴുന്നള്ളിയിരുന്ന് രാത്രിപ്പൂരവും കഴിഞ്ഞേ തിരിച്ചുപോരുന്നുള്ളൂ. തിരുവമ്പാടി പാറമേക്കാവ് ഭഗവതിമാർ പിറ്റേന്നത്തെ പകൽപ്പൂരം കഴിഞ്ഞ് ക്ഷേത്രത്തിൽ തിരിച്ചെത്തി വീണ്ടും പുറപ്പെട്ടു പോയി നടുവിൽ മഠത്തിൽ ആറാട്ടു കഴിഞ്ഞ് തിരിച്ചെത്തി
ക്ഷേത്രച്ചടങ്ങുകൾ പൂർത്തിയാക്കുന്നു. നിലവിൽ പാറമേക്കാവ്, തിരുവമ്പാടി അയ്യന്തോൾ ഭഗവതിമാർ മാത്രമെ അവസാന ദിവസത്തെ ആറാട്ട് നടുവിൽ മഠത്തിൽ നടത്തുന്നുള്ളൂ എങ്കിലും വടക്കുന്നാഥന്റെ ചിറ എന്ന സങ്കല്പത്തിൽ പടിഞ്ഞാറെച്ചിറയിൽത്തന്നെയാവും പൂരത്തിൽ പങ്കെടുക്കുന്ന മറ്റു
ദേവീദേവന്മാരുടെ ആറാട്ടും നിശ്ചയിച്ചിട്ടുണ്ടാവുക. (ഇതിനു തെളിവുകളൊന്നുമില്ല) കാലക്രമത്തിൽ എന്തെങ്കിലും കാരണം കൊണ്ട് മാറിയതാവാം. ( പടിഞ്ഞാറെച്ചിറയിലെ നടുവിൽ മഠത്തിലെ ഭാഗം തീർത്ഥസമാനമായി കണക്കാക്കി വരുന്നു). ഇപ്പോൾ സ്വന്തം ക്ഷേത്രക്കുളങ്ങളിൽത്തന്നെയാണ് മറ്റു
ദേവീദേവന്മാർ അവസാന ദിവസത്തെ ആറാട്ട് നടത്തുന്നത്.
കൊല്ലവർഷം 972 മേടം അതായത് 1797 മെയ് മാസം മുതൽക്കാണ് തൃശ്ശൂർപ്പൂരം ആരംഭിച്ചതെന്ന് പറയപ്പെടുന്നു. ആറാട്ടുപുഴ ദേവമേള എന്നറിയപ്പെടുന്ന ആറാട്ടുപുഴ പൂരത്തിന് പോകാൻ കഴിയാതിരുന്ന
തൃശ്ശൂരിലെ ക്ഷേത്രങ്ങളെ ഉൾപ്പെടുത്തി ശക്തൻ തമ്പുരാന്റെ അദ്ധ്യക്ഷതയിൽ തൃശ്ശൂർ പൂരം ആരംഭിച്ചു എന്നു പറഞ്ഞു കേൾക്കുന്നു. എന്തായാലും അന്നുതൊട്ടിന്നേവരെ ഒരു പക്ഷേ മാതൃസംരംഭമായ ആറാട്ടുപുഴ പൂരത്തേക്കാളും യശസ്സും പ്രൗഢിയും കൈവന്ന് പൂരങ്ങളുടെ പൂരമായി തൃശ്ശൂർ പൂരം മാറി.
കടപ്പാട്
facebook.com/puliyannur.san…
തൃശ്ശൂർ പൂരത്തിൻ്റെ ചരിത്രം - Thrissur Pooram History

Veda parayanam at Brahmaswam Madom before Thiruvambady's Madathil varavu
ഘടകപൂരം - അയ്യന്തോൾ കാർത്ത്യായനി ക്ഷേത്രം
ഘടകപൂരം - കണിമംഗലം ശാസ്താക്ഷേത്രം
ഘടകപൂരം - കുറ്റൂർ നെയ്തലക്കാവ്
ഘടകപൂരം - ചൂരക്കോട്ടുകാവ്
ഘടകപൂരം - ചെമ്പൂക്കാവ് കാർത്ത്യായനി ക്ഷേത്രം
ഘടകപൂരം - പനമുക്കുംപിള്ളി ധർമ്മശാസ്താക്ഷേത്രം
ഘടകപൂരം - പൂക്കാട്ടിക്കര കാരമുക്ക് ക്ഷേത്രം
ഘടകപൂരം - പൂക്കാട്ടിക്കര കാരമുക്ക് ക്ഷേത്രം

• • •

Missing some Tweet in this thread? You can try to force a refresh
 

Keep Current with Sreehari V

Sreehari V Profile picture

Stay in touch and get notified when new unrolls are available from this author!

Read all threads

This Thread may be Removed Anytime!

PDF

Twitter may remove this content at anytime! Save it as PDF for later use!

Try unrolling a thread yourself!

how to unroll video
  1. Follow @ThreadReaderApp to mention us!

  2. From a Twitter thread mention us with a keyword "unroll"
@threadreaderapp unroll

Practice here first or read more on our help page!

More from @harisree_18

22 Apr
എഴുന്നള്ളിച്ച ആന തുമ്പിക്കൈ പൊക്കുന്നത് ഉപചാരം ചൊല്ലുന്ന ചടങ്ങിന് മാത്രമാണ്...അത് എഴുന്നള്ളിച്ച ദേവനോ ദേവിയോ ചെയ്യുന്നതിന്റെ പ്രതീകം ആയിട്ടാണ്...കഴിഞ്ഞ കുറച്ച് വർഷങ്ങളായി തെക്കേ ഗോപുരം തുറക്കുന്ന നെയ്തലക്കാവ് ഭഗവതി എന്തിനാണ് നാട്ടുകാരെ വണങ്ങുന്നത് എന്ന് മനസ്സിലായിട്ടില്ല
ഈ കോപ്രായം കൊട്ടിഘോഷിക്കാൻ കുറേ മാധ്യമങ്ങളും അത് കണ്ട് രസിക്കാൻ കുറേ ഭക്തജനങ്ങളും
Read 4 tweets
21 Apr
പും നാമ നരകാത്‌ ത്രായതേ ഇതി പുത്രാഃ

എന്താണ് ഈ നരകം ?

നിങ്ങളുടെ ജന്മ വാസനകൾ വീണ്ടും വീണ്ടും നിങ്ങളെ ജന്മത്തിലേക്കു കൊണ്ടുവരുന്നതിൽ നിന്ന് നിങ്ങൾ നിങ്ങളുടെ സങ്കല്പങ്ങളോട് കൂടി ഒരു പുത്രനെ ജനിപ്പിക്കുമ്പോൾ...
നിങ്ങളുടെ ശേഷക്രിയകൾ അവൻ ഏറ്റെടുക്കുന്നു.
ശേഷക്രിയ എന്നുപറഞ്ഞാൽ നിങ്ങൾക്കു പിണ്ഡാടിയന്തരാദികൾ തരുന്നതല്ല...
നിങ്ങളുടെ സ്വപ്‌നങ്ങൾ...
നിങ്ങളുടെ ഇനിയും തീരാതെ കിടക്കുന്ന കർമ്മങ്ങളുടെ മുഴുവൻ ഉത്തരദായിത്വവും അവൻ ഏറ്റെടുത്തു നിങ്ങളെ മുക്തമാക്കുന്നു...

അതുകൊണ്ടാണ്...
തന്റെ സ്വപ്നങ്ങളിലൂടെ...
തന്റെ കുഞ്ഞു വളർന്ന്...
തന്റെ ശേഷക്രിയകൾ ചെയ്യാനുള്ളവൻ...
അവന്‍ അന്യന്റെ സ്വപ്നങ്ങളിൽ പഠിച്ചും വളർന്നും വരരുത് എന്നുള്ളതുകൊണ്ടാണ്...
ഭാരതീയ വിദ്യാഭ്യാസംമാതൃകാപരങ്ങളായ ഗുരുകുലങ്ങളും ഗോത്രത്തിന്റെ ഗുരുക്കന്മാരും ഗോത്രസംസ്കാരത്തെ അറിയുന്ന ആചാര്യന്മാരും ആ സംസ്കാരത്തിന് അച്ഛനമ്മമാരോട് യോജിച്ചു
Read 4 tweets
15 Dec 20
BBC വർഷങ്ങൾക്ക് മുമ്പ് കേരളത്തിൽ വന്ന് ഒരു Documentary നിർമ്മിച്ചിരുന്നു. അതിൻ്റെ തലക്കെട്ട് 'Calculating Pi, Madhava style' എന്നായിരുന്നു.
ആരാണ് ഈ മാധവൻ?

നഗ്നനേത്രങ്ങൾ കൊണ്ട് ശൂന്യാകാശത്തിലേക്ക് നോക്കി തന്റെ അറിവുകൾ നമ്മുക്ക് ആവാഹിച്ച് തന്ന
സംഗമഗ്രാമ മാധവനെ കുറിച്ച് ആയിരുന്നു ആ Documentary.

14-ാം നൂറ്റാണ്ടിൽ ഇരിഞ്ഞാലകുടയ്ക്ക് അടുത്ത് കല്ലേറ്റുകര എന്ന ഗ്രാമത്തിൽ ജീവിച്ചിരുന്ന ഗണിത ജ്യോതി ശാസ്ത്രജ്ഞനാണ് സംഗമേശന്റെ (ഭരതൻ) ഗ്രാമത്തിലെ മാധവൻ. ഇരിഞ്ഞാറ്റപ്പിള്ളിമന മാധവൻ നമ്പൂതിരി എന്ന് ആണ് യഥാർത്ഥ പേര്.
ആധുനിക ഗണിത സിദ്ധാന്തങ്ങളുടെ ഉപജ്ഞാതാവ് ആയിരുന്ന ഐസക് ന്യൂട്ടൻ
ജനിക്കുന്നതിന് 300 വർഷം മുൻപ് ആണ് മാധവാചാര്യൻ ജീവിച്ചിരുന്നത്.
1825 ൽ പുറത്ത് ഇറങ്ങിയ റോയൽ ഏഷ്യാറ്റിക് സൊസൈറ്റിയുടെ ശാസ്ത്ര മാസികയിൽ ചാൾസ് വിഷ് ആണ് മാധവനെ പാശ്ചാത്യർക്ക് പരിചയപ്പെടുത്തിയത്.
Read 9 tweets
14 Dec 20
യാദൃശ്ചികമായി ജീവിക്കാന്‍ പഠിച്ചാല്‍, ജീവിതം സുഖമാണ്, സുന്ദരമാണ്.

എന്ത് ലക്ഷ്യമാണ്‌ ജീവിതത്തിന്? നമുക്ക് മുന്‍പ് ജീവിച്ചുമരിച്ച ആളുകള്‍ എന്ത് ലക്ഷ്യത്തില്‍ എത്തി?

ഇത് ഒരു ഒഴുക്കല്ലേ? ഈ നദി ഒഴുകി കടലില്‍ ചെന്ന് പതിക്കുന്നു എന്നല്ലാതെ എന്ത് ലക്‌ഷ്യം?
ലോകം നന്നാക്കാന്‍ ശ്രമിച്ച മഹാപുരുഷന്മാര്‍, അവതാരങ്ങള്‍, ദൈവപുത്രന്മാര്‍, എല്ലാവരും മരിച്ചു പോയി!!!

അജയ്യബലവാന്മാരായിരുന്നവര്‍ - തന്റെ തപശക്തികൊണ്ട് വിൺഗംഗയെ ഭൂമിയില്‍ ഒഴുക്കിയ ഭഗീരഥന്‍, ചക്രവര്‍ത്തിയായിരുന്ന രഘു, അവതാരവരിഷ്ഠനായ ശ്രീരാമന്‍,
പിതാവിന് വധുവിനെ തേടിപ്പോയ ഭീഷ്മന്‍, ഉത്തരായനവും കാത്ത് സ്വച്ഛന്ദമൃത്യുവായിക്കിടന്ന ഭീഷ്മന്‍.... ഇവരൊക്കെ ഇപ്പോള്‍ എവിടെയാണ്?

ലോകൈകവന്ദ്യന്മാരായിരുന്ന യോഗീശ്വരന്മാര്‍ - വിശ്വാമിത്രന്‍, വസിഷ്ഠന്‍... എവിടെപ്പോയി ഇവരെല്ലാം?
Read 7 tweets
13 Dec 20
ഇന്ന് നാരായണീയദിനം

"സാന്ദ്രാനന്ദാവബോധാത്മകമനുപമിദം കാലദേശാവധിഭ്യാം
നിർമ്മുക്തം നിത്യമുക്തം നിഗമശതസഹസ്രേണ നിർഭാസ്യമാനം
അസ്പഷ്ടം ദൃഷ്ടമാത്രേ പുനരുരുപുരുഷാർഥാത്മകം ബ്രഹ്മതത്വം
തത്താവത് ഭാതി സാക്ഷാൽ ഗുരുപവനപുരേ, ഹന്ത! ഭാഗ്യം ജനാനാം"
(പൂർണ്ണമായ ജ്ഞാനത്തിന്റെയും സന്തോഷത്തിന്റെയും രൂപത്തിലുള്ളതും താരതമ്യം ചെയ്യാൻ പറ്റാത്തതും സമയത്തിനും വാനത്തിനും അപ്പുറത്തുള്ളവനും നിർമ്മലനും 100,000 വേദ വാക്യങ്ങളാൽ സ്തുതിക്കപ്പെടുന്നെങ്കിലും വിവരണത്തിന് അതീതനുമായവൻ.
ഈ ബ്രഹ്മം കാണുമ്പോൾ ഒരുവൻ നാലു പുരുഷാർത്ഥങ്ങളും (ധർമ്മം, അർത്ഥം, കാമം, മോക്ഷം എന്നിവ) ഇവിടെ ഗുരുവായൂരിനു മുൻപിൽ വിളങ്ങുന്നു. ഇത് കാണാൻ സാധാരണ ജനങ്ങൾക്ക് കഴിയുന്നത് ഒരു ഭാഗ്യവും അനുഗ്രഹവും തന്നെ.)

ശ്രീ മേല്‍പ്പത്തൂര്‍ നാരായണ ഭട്ടതിരിപ്പാട് തന്റെ ക്ലേശങ്ങൾ
Read 6 tweets
8 Dec 20
വൈക്കത്തഷ്ടമി

വ്യാഘ്രപാദമുനിക്ക് പാർവതീ സമേതനായി ശ്രീ പരമേശ്വരൻ ദർശനം നൽകിയ ദിനം.
താരകാസുരനിഗ്രഹം കഴിഞ്ഞു വരുന്ന മകൻ സുബ്രഹ്മണ്യനെ(ഉദയനാപുരത്തപ്പൻ) പിതാവായ മഹാദേവൻ (വൈക്കത്തപ്പൻ) സ്വീകരിക്കുന്ന അഷ്ടമിവിളക്ക്. കൂട്ടിഎഴുന്നള്ളിപ്പ്. പങ്കെടുക്കുവാൻ കൂട്ടുമ്മേൽ ഭഗവതിയും,
മൂത്തേടത്ത് ഭഗവതിയും, കിഴക്കും കാവിലമ്മയും, ഇണ്ടൻതുരുത്തി ഭഗവതിയും, ശ്രീനാരായണപുരത്ത് തേവരും, പുഴുവായിക്കുളങ്ങര ശ്രീകൃഷ്ണനും. അവിടെ അപ്പോൾ അടിയന്തിര മാരാർ(കുറുപ്പ്) നടത്തുന്ന കൊട്ടിപ്പാടിസേവ(സോപാന സംഗീതം), വലിയ കാണിക്ക.
ക്ഷേത്രാവകാശിയായ കൈമൾ ക്ഷേത്രമണ്ണിൽ കാല് കുത്താതെ പല്ലക്കിൽ വന്ന് ഭഗവത് ദർശനം നടത്തുന്നു.
തുടർന്ന് യാത്ര ചൊല്ലി പിരിയൽ. മകനെ യാത്രയയച്ചു തിരികെ വരുന്ന അച്ഛന്റെ മനസ്സിന്റെ ദുഃഖമെന്നോണം നാദസ്വരത്തിൽ ദുഃഖഘണ്ടാരം(ഗാന്ധാരം) രാഗാലാപനം!
Read 19 tweets

Did Thread Reader help you today?

Support us! We are indie developers!


This site is made by just two indie developers on a laptop doing marketing, support and development! Read more about the story.

Become a Premium Member ($3/month or $30/year) and get exclusive features!

Become Premium

Too expensive? Make a small donation by buying us coffee ($5) or help with server cost ($10)

Donate via Paypal Become our Patreon

Thank you for your support!

Follow Us on Twitter!