ചൂടുചോറിനേ രുചിയുള്ളൂ. അത് ദഹനശക്തിയെ നിലനിര്‍ത്തുകയും ഉണ്ടത് ശരിയായി ദഹിക്കുവാന്‍ സഹായിക്കുകയും ചെയ്യുന്നു. വയറില്‍ നിന്നുള്ള വായുവിനെ നേര്‍വഴിക്കാക്കുകയും ദേഹത്തില്‍ കഫം കൂടിപ്പോകാതെ നോക്കുകയും ചെയ്യുന്നു.
2. മയമുള്ളതുണ്ണണം –
മയമുള്ളതിനെ രുചിയുണ്ടാവുകയുള്ളൂ. അത് ദഹനശക്തിയെ നിലനിര്‍ത്തുകയും ശരീരത്തെ പോഷിപ്പിക്കുകയും ചെയ്യും. കണ്ണ് മുതലായ ഇന്ദ്രിയങ്ങളെ കരുത്തുള്ളവയാക്കുകയും ശരീരബലം വര്‍ദ്ധിപ്പിക്കുകയും ദേഹത്തിന് സ്വാഭാവിക കാന്തിയുമുണര്‍ത്തുകയും ചെയ്യുന്നു.
3. അളവറിഞ്ഞുണ്ണണം -
അളവറിഞ്ഞ് ഭക്ഷണം കഴിച്ചാല്‍ ദേഹത്തില്‍ വാത-പിത്ത കഫങ്ങളുടെ തുലനാവസ്ഥ തകരാറിലാവാതെ ആയുസ്സ് വര്‍ദ്ധിപ്പിക്കാന്‍ കഴിയും. ദഹനശക്തിയെ കാക്കുകയും ചെയ്യും.
4. വിരുദ്ധമാവാത്തതുണ്ണണം -
കഴിക്കുന്ന സാധനങ്ങള്‍ തമ്മില്‍ ഒന്നിനൊന്ന് വൈരുദ്ധ്യമുണ്ടാവരുത്. വിരുദ്ധങ്ങളായവ ശരീരത്തില്‍ വിഷാംശമുണ്ടാക്കും. ശരീരസ്ഥിതി അപകടത്തിലാവുകയും ചെയ്യും. ഉദാഹരണത്തിന് പുളിയുള്ള പഴങ്ങളും പാലും ഒരുമിച്ചാവരുത്.
5. ദഹിച്ചശേഷമുണ്ണണം -
ആദ്യം കഴിച്ചത് ശരിയായി ദഹിക്കുംമുമ്പ് വീണ്ടുമുണ്ടാല്‍ പലമട്ട് പാകം വന്ന നീരുകള്‍ കൂടിക്കലര്‍ന്ന് ശരീരത്തിന്റെ സുസ്ഥിതി അവതാളമാകും. മറിച്ചായാല്‍ വാതം, തുടങ്ങിയ ദോഷങ്ങള്‍ തുല്യാവസ്ഥയിലെത്തി ശരീരം നിലനിര്‍ത്തും.
6. തിടുക്കത്തിലുണ്ണരുത് -
വേഗം കൂടിയാല്‍ ചോറു വഴിമാറുകയും ശരിക്കിറങ്ങാത്ത പോലെ തോന്നുകയും ചെയ്യും. രുചിയും ദോഷവുമറിയില്ല അതിനാല്‍ അതിവേഗം പാടില്ല.
7. സുഖമായിരുന്നുണ്ണണം -
മനസ്സിനു സമാധാനവും പ്രസാദവും ഉണ്ടെങ്കിലേ കഴിക്കുന്നത് പ്രയോജനത്തിലാവൂ. വെറുപ്പോടെ ഇരുന്നുണ്ടാല്‍ വകയ്ക്കു കൊള്ളില്ല. അതിനാല്‍ സുഖമായിരുന്നുണ്ണണം.
8. തീരെപ്പതുക്കെയുണ്ണരുത് -
ഏറെപ്പതിഞ്ഞമട്ടായാല്‍ വയറു നിറയുന്നതറിയില്ല. അധികമുണ്ടുപോകും. ഭക്ഷണം തണുക്കുകയും ദഹനം ക്രമം വിട്ടാവുകയും ചെയ്യും. അതുകൊണ്ട് ഭക്ഷണം വളരെ സാവധാനത്തിലും കഴിക്കരുത്.
9. മിണ്ടിയും ചിരിച്ചും ഉണ്ണരുത് -
ഉണ്ണുമ്പോളതിലാവണം ശ്രദ്ധ. മനസ്സ് മറ്റൊന്നിലായാല്‍ അതിവേഗമുണ്ടാലത്തെ കുഴപ്പങ്ങള്‍ എല്ലാമുണ്ടാകും.
10. അവനവനെ അറിഞ്ഞുണ്ണണം -
കഴിക്കുന്നതില്‍ ഇതെനിക്കു നന്ന് ഇതാപത്താണ് എന്ന് തിരിച്ചറിഞ്ഞ് വേണ്ടതെന്നുള്ളതേ ഉണ്ണാവൂ.
ശുഭം
കടപ്പാട്
• • •
Missing some Tweet in this thread? You can try to
force a refresh
പിണറായി ചികിൽസക്കായി അമേരിക്കക്ക് പോകുമ്പോൾ ഓർക്കാൻ...
കമ്മ്യൂണിസ്റ്റ് മന്ത്രിമാരും നേതാക്കന്മാരും മുഖ്യമന്ത്രിയും വരെ ചികിത്സക്കായി ആശ്രയിക്കുന്നത് ലോകോത്തരമെന്നു അവർതന്നെ കൊട്ടിഘോഷിക്കുന്ന കേരളമല്ല..
അഗോള കുത്തക എന്നും, മുതലാളിത്ത രാജ്യമെന്നും. ബൂർഷ്വാ രാജ്യമെന്നും ഒക്കെ 1
അവർ നാലു നേരം വിളിച്ചു കൂവുന്ന അമേരിക്ക ആണ്. ഒരു ചെക്കിങ്ങിനു പോകണമെങ്കിൽ പാണ്ടി എന്ന് നാം കളിയാക്കിയിരുന്ന തമിഴന്റെ നാട്ടിൽ പോകണം.. അല്ലാതെ ലോകത്തിന്റെ മെഡിക്കൽ ഹബ് എന്ന് കമ്മ്യൂണിസ്റ്റ് പാണന്മാർ പാടി നടക്കുന്ന ക്യൂബയോ,.... ചൈനയോ, ഉത്തര കൊറിയ യോ അല്ല.2
സത്യത്തിൽ അല്പമെങ്കിലും നാണം തന്റെ സ്വഭാവത്തിന്റെ ഏഴ് അയലത്തു കൂടി പോയാൽ ഒരുത്തനും ഈ നാണം കെട്ട അമേരിക്കക്ക് പോക്ക് പോകില്ല....
അണികൾ ന്യായം പറയാനും വരില്ല...
എഴുതാൻ വന്നത് മറ്റൊരു കാര്യമാണ്..ഇതൊന്നു വായിച്ച് ഒരു കമ്മിക്ക് എങ്കിലും ബോധം വച്ചാൽ അത്രയുമായി. 3
തികച്ചും ശാസ്ത്ര സാങ്കതിക വിദ്യയാണ് പ്രണവ വേദം, BC ഏഴാം നൂറ്റാണ്ടിൽ മാമുനിമയാചാര്യൻ ധ്യാനത്തിലൂടെ നേടിയെടുത്ത അറിവ് പ്രാചീന തമിഴ് ലിപിയിൽ (സെന്തമിഴ്) ക്രോഡീകരിച്ചു, 15 വാല്യങ്ങളും നാലര ലക്ഷം ഋചകളും പതിനായിരം ഭാഗങ്ങളുമായാണ് പ്രണവ വേദത്തെ 1
മയാചാര്യൻ ചിട്ടപ്പെടുത്തിയത്.വാസ്തുതച്ചുശാസ്ത്ര പ്രകാരമുള്ള നിർമ്മാണ പ്രക്രിയകൾ, ലോഹങ്ങളുടെ കണ്ടുപിടിത്തം, പലതരം യന്ത്രങ്ങളുടെ നിർമ്മാണം, ഈശ്വരാംശം ഉള്ള ദൈവവിഗ്രഹ നിർമ്മാണം, ക്ഷേത്ര നിർമ്മാണം എന്നിവയാണ് വിശ്വകർമ്മജരുടെ അടിസ്ഥാന വേദമായ പ്രണവവേദത്തിലെ ഉള്ളടക്കം, 2
BC2378ൽ കടലെടുത്തു പോയ പാണ്ഡ്യ തലസ്ഥാനമായിരുന്ന തെൻ മധുരയിലെ പണ്ഡിത സദസ്സായ ആദ്യസംഘത്തിൽ പ്രണവ വേദം ആദ്യമായി അവതരിപ്പിച്ചു.എന്നാണ് തമിഴ് പണ്ഡിതൻമാരുടെ അഭിപ്രായം, പ്രാചീന വിശ്വകർമ്മജർ ജീവനു തുല്യം കാത്തുസൂക്ഷിച്ച പ്രണവ വേദത്തെ കൈ മറിഞ്ഞുപ്പോയി കാലപ്പഴക്കത്താൽ അത് 3
മലയാളത്തില്‍ ആദ്യമായി ഗ്ലോബ് ഉണ്ടാക്കിയെടുത്ത വ്യക്തി..! ആദ്യത്തെ തിരുവിതാംകൂര്‍ ചരിത്രം എഴുതിയ വ്യക്തി..! ആദ്യത്തെ ബാലസാഹിത്യം എഴുതിയ വ്യക്തി.! ഇതിനെല്ലാം പുറമേ കേരളത്തില്‍ ആദ്യത്തെ ലോട്ടറി ഇദ്ദേഹത്തിന്‍റെ പേരില്‍ ആണ് സര്‍ക്കാര്‍ ഇറക്കിയത് ..1
കഴിഞ്ഞില്ല.., ഇന്ത്യയിലെ ആദ്യത്തെ ആയുര്‍വ്വേദ മെഡിക്കല്‍ കോളേജ് ആയ തിരുവനന്തപുരം ആയുർവ്വേദ മെഡിക്കല്‍ കോളേജ്
ആശുപത്രി ഇദ്ദേഹമാണ് തുടങ്ങിയത്.
കൊല്ലവര്‍ഷം 989 ഇടവമാസം 25 (1814 AD) - യില്‍ നീലകണ്ഠന്‍ മൂത്തതിന്‍റെ മകനായി വൈക്കത്ത് ജനിച്ചു. ചെറുപ്പത്തിലേ ആയുര്‍വ്വേദം, ജ്യോതിഷം, 2
ചരിത്രം, ഭൂമിശാസ്ത്രം തുടങ്ങിയ അനേകം വിഷയങ്ങളില്‍ ആഗാധ പാണ്ഡിത്യം നേടി. കൊച്ചി രാജാവായിരുന്ന വീരകേരളവര്‍മ്മ കുതിരപ്പുരത്തുനിന്നും വീണ് നട്ടെല്ലിനു പരിക്കേറ്റപ്പോള്‍ ചികിത്സിച്ചു ഭേദം ആക്കിയതോടെയാണ് പാച്ചുമൂത്തത് പ്രശസ്തനായത്..! വീരശൃംഖല നല്‍കി 3
ഋഷിമാർ മനുഷ്യ ശരീരത്തെ സ്ഥാനപരമായി വിഭജിച്ചിരിക്കുന്നു. അതിൽ തല എന്നത് അഹങ്കാര സ്ഥാനം ആണ്. ലോകത്ത് എല്ലായിടത്തും തല അധികാര സ്ഥാനം തന്നെ. തലക്കനം എന്നും അഹങ്കാരത്തിനു പേരുണ്ട്. ഹൃദയ ഭാഗത്ത് ആണ് (ഇടതു വശത്ത് ഉള്ള ഹൃദയം അല്ല 1
നെഞ്ചിന്റെ വലതു വശത്ത്) "ഞാൻ " എന്ന ബോധം പൊന്തുന്ന ആത്മസ്ഥാനം.ലോകത്ത് എല്ലായിടത്തും നമ്മൾ "ഞാൻ", "എന്നെ " എന്ന് പറഞ്ഞു കൊണ്ട് ചൂണ്ടു വിരൽ കൊണ്ട് ചൂണ്ടുന്നത് ആ ഭാഗത്തേയ്ക്കാണ്. ആരും തലയിൽ തൊട്ടു "ഞാൻ" എന്ന് പറയാറില്ല. വയറിൽ തൊട്ടും പറയാറില്ല. ലോകം മുഴുവൻ ഞാൻ എന്നാൽ 2
നെഞ്ചിന്റെ വലതു വശം ആണ്. അവിടെ ആണ് ഋഷിമാർ പറയുന്ന "ഞാൻ " ഉദിക്കുന്ന ആത്മ സ്ഥാനം.
കണ്ണ് ആണ് ആത്മാവിന്റെ ദൃശ്യ സ്ഥാനം. അത് കൊണ്ടാണ് നമ്മൾ ഓരോരുത്തരുടെയും കണ്ണ് നോക്കി സംസാരിക്കുന്നത്. അപ്പോൾ പെട്ടെന്ന് സംസാരിക്കുന്നത് മനസ്സിലാവുന്നത്. മൃതദേഹത്തിന്റെ കണ്ണ് അടച്ചു വയ്ക്കുന്നത് 3
ഒരേസമയം തന്ത്രിവാദ്യമായും തുകൽവാദ്യമായും കുഴൽവാദ്യമായും ഇടക്ക ഉപയോഗിക്കുന്നു. കടുംതുടിയുടെ രൂപത്തിലാണ് ഇതു നിർമ്മിച്ചിരിക്കുന്നത്. കരിങ്ങാലി, രക്തചന്ദനം, വരിക്കപ്ലാവിന്റെ കാതൽ എന്നിവയിൽനിന്നാണ് ഇതിനുള്ള തടി കണ്ടെത്തുന്നത്. 1
പഞ്ചവാദ്യം, ഇടയ്ക്ക പ്രദക്ഷിണം, അഷ്ടപദി, കൊട്ടിപാടിസേവഎന്നിവയിൽ ഇടയ്ക്ക ഒരു പ്രധാന വാദ്യമാണ്.അമ്പലങ്ങളുടെ ഗർഭഗൃഹ പരിസരങ്ങളിൽ നിന്ന് കൊട്ടാവുന്ന ചുരുക്കം ചില വാദ്യോപകരണങ്ങളിൽ ഒന്നാണ് ഇടയ്ക്ക. ഇടയ്ക്കയുടെ കുറ്റിയ്ക്ക് ഉടുക്കിന്റെ കുറ്റിയേക്കാൾ അല്പം കൂടി വലിപ്പം ഉണ്ട്. 2
കുറ്റിക്ക് ഇരുഭാഗത്തും ഏരയോ കുതിരവാലോ ഇരുവരിയായി കെട്ടും. കുറ്റിയേക്കാൾ വളരെ വലിപ്പം കൂടിയതാണ് വട്ടങ്ങൾ.ശബ്ദനിയന്ത്രണത്തിന് അറുപത്തിനാല് പൊടിപ്പുകളുലള്ള നാല് ഉരുൾ മരക്കഷ്ണങ്ങൾ ഇതിൽ ഉപയോഗിക്കുന്നു. കുറ്റിയുടെ മദ്ധ്യത്തിൽ ഇട്ടിട്ടുള്ള ചരട് കൂട്ടിപ്പിടിച്ച്, കൈയമർത്തി 3