1. ആദ്യം പറത്തി വിട്ട പ്രാവ് സ്വാഹ 2. കണി കണ്ട ജിഷ്ണു പ്രണോയ് പോയി 3. പിറന്നാളിന് കേക്ക് വായിലേക്ക് വച്ച് കൊടുത്തത് കഴിച്ച ദിലീപ് സ്വാഹ 4. ഖത്തറിൽ പോയി വന്നു, ഖത്തറിന് അയൽ രാജ്യങ്ങളുടെ ഉപരോധം 5. ഗൾഫ് സന്ദർശിച്ചു, മണലാരണ്യത്തിൽ പ്രളയം
6. മുഖ്യനായതിന് ശേഷം കേരളത്തിൽ വരൾച്ച, ഓഖി, നിപ്പ, പ്രളയം, എലിപ്പനി 7. പേരാമ്പ്ര EMSഹോസ്പിറ്റൽ ഉത്ഘാടനം ചെയ്തു. അടുത്ത ദിവസം പേരാമ്പ്രയിലും നിപ്പ വന്നു 8. കരുണാനിധിയെ ഹോസ്പിറ്റലിൽ സന്ദർശിച്ചു, പിന്നെ മക്കളെ മാത്രമെ കാണാൻ കഴിഞ്ഞുള്ളു, 5 ദിവസം കഴിഞ്ഞു കരുണാനിധി സ്വാഹ
9. ശബരിമല പോയി വന്നു. പമ്പ കോപിച്ചു. പ്രളയം വന്നു 10. ഹനാന്‍റെ കൂടെ നിന്നൊരു പടമെടുത്തു, പിറ്റേന്ന് ഹനാനെ കാറിടിച്ചു 11. കമലാഹാസനുമായി ചർച്ച നടത്തി. പിറ്റേന്ന് കമലഹാസൻ വീണ് കൈ പൊട്ടി കിടപ്പിലായി 12. അമേരിക്കയിൽ എത്തി. പിറ്റേന്ന് അവിടെ ചുഴലിക്കൊടുങ്കാറ്റ് വീശി
13. പൂച്ചെണ്ട് കൊടുത്ത ഫ്രാങ്കോയുടെ കാര്യം ഏകദേശം തീരുമാനമായി 14. തൃപുര മുഖ്യമന്ത്രി സഖാവ് മണിക് സർക്കാരിന് മണിപ്പുരിയിൽ ആശംസ നേർന്നു. 25 വർഷത്തെ ഭരണം അടപടലം പോയി 15. ബാല ഭാസ്ക്കറിന് അവാർഡ് കൊടുത്തു, ബാല ഭാസ്ക്കർ പോയി
16. പഞ്ചാബ്, ഗോവ ഇലക്ഷനിൽ കെജിരിവാളിന് വിജയാശംസ നേർന്നു. AAP അടപടലം പൊളിഞ്ഞു 17. KM മാണിയെ ആശുപത്രിയിൽ സന്ദർശിച്ചു. പിറ്റേന്ന് അദ്ദേഹം ഇഹലോകവാസം വെടിഞ്ഞു 18. ബാബു പോൾ സാറിന് റോസാപ്പൂ കൊടുക്കുന്നു. പിറ്റേന്ന് അദ്ദേഹവും വിട പറഞ്ഞു 19. ജെറ്റ് എയർവേസിനു
ആശംസ നേർന്നു, അത് പൂട്ടി.
20. സച്ചിനുമൊത്തു കേരള ബ്ലാസ്റ്റേഴ്‌സ് കളി കണ്ടു. പിന്നെ 2 സീസൺ ആയി ടീം പച്ച തൊട്ടില്ല. സച്ചിനും സ്ഥലം വിട്ടു 21. ഗൾഫ് പര്യടനത്തിന് തിരിച്ചു. അങ്ങനെ ഭീകരരൂപിണിയായി ഇന്ത്യൻ തീരത്തെയ്ക്ക് വന്ന ഫാനി കൊടുങ്കാറ്റ് ഇന്ത്യയെ വിട്ട് പോയി
22. ഉദ്ഘാടനം ചെയ്ത പാലാരിവട്ടം പാലവും വീണു (വർഗ്ഗീയത വീഴും എന്നാണ് പറഞ്ഞു നടന്നത്. വീണത് പാലമായിപ്പോയി) 23. ലണ്ടനിൽ സ്റ്റോക്ക് മാർക്കറ്റ് സന്ദര്‍ശിച്ചു. സ്റ്റോക്ക് മാർക്കറ്റ് ആകെ കൂപ്പുകുത്തി ചരിത്രത്തിലെ ഏറ്റവും വലിയ നഷ്ടം സംഭവിച്ചു
24. കപ്പൽ ജോയിക്ക് അവിടെ ചെന്ന് അവാർഡ് കൊടുത്തു! പുള്ളിക്കാരൻ ആത്മഹത്യ ചെയ്തു 25. ആദ്യമായ് ത്യശൂർ പൂരം കാണാൻ പോയി. പൂരമേ ഇല്ലാതായി 26. ചികിത്സാർത്ഥം നമ്പർ 1 കേരളത്തിൽ നിന്നും അമേരിക്കയ്ക്കു പോയി. അമേരിക്കൻ ആരോഗ്യ രംഗം തന്നെ തരിപ്പണമായി 😷
27. ദുരിതാശ്വാസത്തിന് സഹായിച്ച ബാർസലോണ ഫാൻസിനെ അനുസ്മരിച്ചു. ബാർസ 8 - 2 ന് ചരിത്ര തോൽവി ഏറ്റുവാങ്ങി നാണംകെട്ടു 28. മാഹി ബൈപ്പാസിനെ കുറിച്ച് നിയമസഭയിൽ പറഞ്ഞു. പിറ്റേന്ന് പണി നടന്നു കൊണ്ടിരിക്കുന്ന പാലം തകർന്നു വീണു
29. നെഹ്റു ട്രോഫി വള്ളംകളി ഉദ്ഘാടനത്തിന് പോയി. പിന്നീട് വള്ളംകളി നടന്നിട്ടില്ല 30. സ്പ്രിങ്ക്ളറിൽ അടക്കം പിൻതുണച്ച ശിവശങ്കരന് പിന്നെ നിലത്തിരിക്കാൻ പറ്റിയിട്ടില്ല. NIA ആയി, ED ആയി 31. ഉദ്ഘാടനം ചെയ്ത മഹിളാ മാൾ പൂട്ടി
32. ഉദ്ഘാടനം ചെയ്ത ബാലരാമപുരം സബ് സ്റ്റേഷനിൽ പത്താംദിവസം പൊട്ടിത്തെറി 33. പത്രസമ്മേളനത്തിൽ iPad പൊക്കി കാണിച്ചു. രണ്ടാംദിവസം Apple കമ്പനി ചരിത്രത്തിലെ ഏറ്റവും വലിയ നഷ്ടത്തിലേക്ക് കൂപ്പ്കുത്തി
34.ജോസ് കെ മാണിയെ ചർച്ചക്ക് വിളിച്ചു മൂന്ന് മണിക്കൂർ കഴിഞ്ഞപ്പോൾ ചിഹ്നം സ്റ്റേ ചെയ്തു
35. പായസം കൊച്ചാപ്പ ജലീലിന് കൊടുത്തയച്ചു, പത്താം ദിവസം ജലീലിനെ ED ചോദ്യം ചെയ്യാൻ വിളിപ്പിച്ചു 36. ജന്മദിനം ആശംസിച്ച സുഗതകുമാരി യശ്ശശരീരയായി 37. സെഞ്ചുറി നേടിയ അസറുദ്ദീനെ പ്രശംസിച്ചു. അടുത്ത കളിയിൽ 'സംപൂജ്യൻ'
തമാശ ആയിട്ടാണെങ്കിലും ചിന്തിച്ച് പോകുന്നതിനെ കുറ്റം പറയാൻ പറ്റുമോ?
• • •
Missing some Tweet in this thread? You can try to
force a refresh
മഞ്ചാടിക്കുരു ചെറുതെങ്കിലും കണ്ണിനു തൊട്ടു മുമ്പിൽ പിടിച്ചാൽ വലിയ മലയെപ്പോലും നമ്മിൽ നിന്നും മറച്ചുകളയും! സ്ഥാനമനുസരിച്ചാണ് പലതിനും വില എന്നത് കണക്കിന്റെ ബാല പാഠം പഠിച്ചവർക്ക് അറിയാം. പൂജ്യം ഏതെങ്കിലും സംഖ്യയ്ക്ക് ശേഷം വന്നാൽ ആ സംഖ്യയുടെ വില പത്തിരട്ടിയാക്കി മാറ്റും.
തേങ്ങ ആളെക്കൊല്ലും എന്ന് പറഞ്ഞാൽ പ്രത്യക്ഷത്തിൽ ആരും അത് സമ്മതിക്കാൻ വഴിയില്ല. പക്ഷേ തെങ്ങിന്റെ മുകളിൽ നിന്ന് മൂട്ടിൽ നിൽക്കുന്നയാളുടെ തലയിലേക്ക് തേങ്ങ വീണാൽ എന്താണ് സംഭവിക്കുക? ഇവിടെ കൊല്ലുന്നത് യഥാർത്ഥത്തിൽ തേങ്ങയല്ല, അതിന് ഉയർന്ന സ്ഥാനം വഴിയുണ്ടായ ഊർജ്ജമാണ്.
സ്ഥാനമോ നിലയോ അനുസരിച്ച് പലതിനും ഊർജ്ജം കൈവരുന്നു. മലമുകളിൽ നിന്ന് ഒഴികിവരുന്ന ജലത്തെ അണകെട്ടി തടഞ്ഞ് നിർത്തി, ഉയരത്തിൽ ശേഖരിച്ച് കീഴോട്ടൊഴുക്കി ടർബൈൻ കറക്കി ജനറേറ്റർ വഴി വൈദ്യുതിയുണ്ടാക്കുന്നു. ഊർജ്ജം ജലത്തിന്റെ സ്വന്തമല്ല.
സ്ത്രീയെ സൃഷ്ടിച്ച ദിവസം ദൈവം വളരെ വൈകിയും പ്രവർത്തിയിൽ ആയിരുന്നു......
ഇത് കണ്ടുവന്ന ഒരു സ്വർഗ്ഗനിവാസി ചോദിച്ചു.... "എന്തിനാ ഇതിനും മാത്രം സമയമെടുക്കുന്നത് ??"
ദൈവം ചോദിച്ചു... "ഞാൻ അവളെ നിർമ്മിക്കാൻ വേണ്ടി ബുദ്ധിമുട്ടുന്നത് നീ കാണുന്നില്ലേ ??"
"അവൾക്ക് എല്ലാ ഭക്ഷണവും ഉണ്ടാക്കാൻ അറിയണം... ഒരേസമയം കുഞ്ഞുങ്ങളെ ലാളിക്കാൻ അറിയണം.... മുറിവേറ്റവരെ പരിചരിക്കാൻ അറിയണം.... അസുഖം വന്നാൽ സ്വയം ചികിത്സിക്കാൻ അറിയണം..... ദിവസം 18 മണിക്കൂർ തളരാതെ പണിയെടുക്കാൻ അറിയണം..... ഇതെല്ലാം അവളുടെ രണ്ടു കയ്യും കൊണ്ടു വേണം ചെയ്യാൻ...."
സ്വർഗ്ഗനിവാസി അമ്പരന്നു പോയി.... "രണ്ടു കൈ മാത്രം വച്ചിട്ടോ ? ഇതാണോ അതിനു പറ്റിയ ജീവി ??"
സ്വർഗനിവാസി സ്ത്രീയെ തൊട്ടുനോക്കി.... എന്നിട്ട് പറഞ്ഞു.... "ദൈവമേ ഇത് വളരെ മൃദു ആണല്ലോ ??"
ദൈവം : "അതെ.... പക്ഷെ അവൾ ശക്തിമതിയാണ്.... നിനക്ക് ചിന്തിക്കാൻ പോലും ആകില്ല....."
മഹാകവിയായ കാളിദാസൻ ഒരിക്കൽ ഒരു ദീർഘയാത്ര പോവുകയായിരുന്നു. അതിനിടയിൽ ദാഹിച്ചു വലഞ്ഞ് ചുറ്റും വെള്ളത്തിനായി അന്വേഷിച്ചു. അകലെയല്ലാതെ ഒരു സ്ത്രീ കിണറ്റിൽ നിന്ന് വെള്ളം കോരുന്നത് കണ്ട അദ്ദേഹം അവളുടെ പക്കൽ ചെന്ന് വെള്ളം ചോദിച്ചു. അവൾ വെള്ളം കൊടുക്കാമെന്ന് സമ്മതിച്ചു.
"വെള്ളം തരാം, എന്നാൽ അതിന് മുൻപ് നിങ്ങളെ ഒന്ന് പരിചയപ്പെടുത്തണം" എന്ന് അവൾ ആവശ്യപ്പെട്ടു.
അദ്ദേഹം കരുതി ഇവർ ഒരു സാധാരണ ഗ്രാമീണ യുവതി ആയതുകൊണ്ട്, താൻ കാളിദാസൻ ആണെന്ന് ഇവൾ അറിയേണ്ടതില്ല.
"ഞാനൊരു വഴി യാത്രക്കാരൻ മാത്രം". അദ്ദേഹം പറഞ്ഞു.
"ഈ ലോകത്തിൽ ആകെ രണ്ടു യാത്രക്കാരെ ഉള്ളൂ. സൂര്യനും, ചന്ദ്രനും. രണ്ടും നിത്യമായി ഉദിക്കുകയും അസ്തമിക്കുകയും ചെയ്തു കൊണ്ടിരിക്കുന്നു." അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു.
ലോകത്തിലെ ഏറ്റവും വലിയ സന്നദ്ധ സംഘടനയുടെ പരമോന്നത മേധാവി... ലോകത്തിലെ ഏറ്റവും സ്വാധീനശക്തിയുള്ള ഇരുപതിലൊരാൾ ഏന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ വാഴ്ത്തുന്നയാൾ. ഭാരതത്തിൽ Z+ കാറ്റഗറി സുരക്ഷയുള്ളയാൾ. ഒരൊറ്റ വിസിലടിയിലൂടെ 18 കോടി സ്വയം സേവകർക്ക് ആജ്ഞ നൽകുവാൻ ശേഷിയുള്ളയാൾ.
ഭാരത ഭരണാധികാരികളിൽ ആരെ വേണമെങ്കിലും ഏതു നിമിഷം വേണമെങ്കിലും വിളിച്ചു വരുത്തുവാൻ സംഘടനാ പരമായ അനുശാസനമനുസരിച്ച് അധികാരമുള്ളയാൾ. എന്നാൽ തന്റെ മുൻഗാമികളെയും, സഹപ്രവർത്തകരേയും പോലെ തന്നെ സംഘ ശിക്ഷണം പകർന്നു നൽകിയ വിനയവും, ലാളിത്യവും, മുഖമുദ്രയാക്കിയ വ്യക്തിത്വം.
കരിപ്പൂരിൽ വിമാനമിറങ്ങിയ ഉടൻ വിശ്രമിക്കാൻ പോയത് ഏറ്റവും ,അടുത്തുള്ള സംഘ കാര്യാലയം കണ്ടെത്തി വ്യവസ്ഥ ചെയ്ത സ്വയം സേവകന്റെ വസതിയിലേക്ക്. അവിടെ ആ വീട്ടിലുണ്ടാക്കിയ ഭക്ഷണം കഴിച്ച് വിശ്രമം. വൈകിട്ട് സ്ഥലം ശാഖയിൽ പങ്കെടുത്തു. ശാഖാ മുഖ്യ ശിക്ഷകനെ പ്രണാമം ചെയ്ത് പരമോന്നത അധികാരിയും.
നാല് ദിവസമായി ഒരു കുളിർ, ചെറിയ ഒരു വിറയൽ. എന്താണ് എന്നറിയാൻ ഹോസ്പിറ്റലിൽ പോയി. ഡോക്ടർ മൂത്രം പരിശോധിക്കാൻ പറഞ്ഞു. ലാബിൽ നിൽക്കുന്ന നഴ്സിനോട് കുപ്പി എവിടെ എന്ന് ചോദിച്ചു. ലാബിന്റെ side ൽ ഉള്ള ബാത്ത്റൂമിന്റെ അടുത്ത് കാണും എന്ന് പറഞ്ഞു സിസ്റ്റ്റർ. അവിടെ കുപ്പി ഒന്നും കിട്ടിയില്ല.
അവസാനം സാനിറ്റൈസറിൻറ ഒരു കാലി കുപ്പി കിട്ടി. റ്റോയിലിറ്റിൽ പോയി മൂത്രം എടുത്തു വന്നു. ബില്ലടക്കുന്ന സ്ഥലത്ത് വന്നപ്പോൾ മൊബൈൽ കാണാനില്ല!
മൂത്രമുള്ള കുപ്പി അവിടെ വെച്ച്, മൊബൈൽ തിരഞ്ഞു പോയി. മൊബൈൽ കിട്ടി. മൂത്ര കുപ്പി എടുത്ത് ലാബിൽ കൊടുക്കാൻ വേണ്ടി തിരിച്ച് വന്നപ്പോ തരിച്ച് പോയി!
മൂത്രം നിറച്ച സാനിറ്റൈസർ കുപ്പി തുറന്ന് എല്ലാവരും കയ്യിൽ ഒഴിച്ച് രണ്ടു കൈയ്യും തേച്ച് പിടിപ്പിക്കുന്നു. ചിലർ ഫ്ലേവർ സ്മെൽ അറിയാൻ മണത്ത് നോക്കുന്നു. കയ്യിൽ തേച്ച ചിലർ മണത്ത് നോക്കി പറയുന്നു, ഇത് ഒറിജൽ സാനിറ്റൈസർ അല്ല, ഡ്യൂപ്ലികേറ്റാ.........