തൃക്കിടങ്ങൂര് ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം

#templehistory

ശബരിമലയിൽ എന്ന പോലെ സ്ത്രീ പ്രവേശന കാര്യത്തില് നിഷ്കർഷത വച്ചുപുലര്ത്തുന്ന ഒരു ക്ഷേത്രം നമ്മുടെ കേരളത്തിലുണ്ട്... അതും കോട്ടയം ജില്ലയുടെ ഏതാണ്ട് നഗരമധ്യത്തില് (കിടങ്ങൂർ) തന്നെ സ്ഥിതി ചെയ്യുന്ന ക്ഷേത്രം. 1
ഈ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിന്റെ ഉടമസ്ഥാവകാശം 13 നമ്പൂതിരി ഇല്ലങ്ങള്ക്കാണ്.കിടങ്ങൂര്ക്ഷേത്രത്തിൽ സ്ത്രീകള്ക്ക് ഭഗവാനെ നേരിട്ട് ദര്ശനം നടത്താന് പാടില്ല... അതിന് ആ ക്ഷേത്രത്തിലെ താന്ത്രികവിധി അനുവദിക്കുന്നില്ല.2
ബ്രഹ്മചാരിഭാവത്തിലുള്ള ബാലമുരുകനാണ് അവിടത്തെ പ്രതിഷ്ഠ. ശില്പഭംഗികൊണ്ടും ഐതിഹ്യപ്പെരുമ കൊണ്ടും ഈ ക്ഷേത്രം വേറിട്ടുനില്ക്കുന്നു. ബ്രഹ്മചാരീഭാവത്തിലുള്ള ബാലമുരുകന്റെ പ്രതിഷ്ഠ ആയതുകൊണ്ടുതന്നെ നാലമ്പലത്തിനുള്ളിലേക്ക് സ്ത്രീകള്ക്ക് പ്രവേശനം സാധ്യമല്ല. ഒന്നാലോചിച്ചാല്‍ ശബരിമലയേക്കാള് 3
കടുത്ത നിഷ്ഠയാണിത്. ശബരിമലയില് 10 വയസ്സില് താഴെയുള്ള പെണ്കുട്ടികള്ക്കും അറുപത് വയസ്സ് പിന്നിട്ടവര്ക്കും പ്രവേശിക്കാം. പക്ഷെ തൃക്കിടങ്ങൂര് ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തില് 10 വയസ്സില് താഴെ പ്രായമുള്ള പെണ്കുട്ടികള്ക്ക് മാത്രമേയുള്ളു പ്രവേശനം.4
പ്രായപൂര്ത്തിയായ സ്ത്രീജനങ്ങള് ബാലമുരുകന് അമ്മയുടെ സ്ഥാനത്താണ്. അവരെ ബഹുമാനിക്കേണ്ടതുണ്ട്. അതിനാല് തന്നെ അവര് മുരുകനെ ദര്ശിക്കാനെത്തുമ്പോള് എഴുന്നേറ്റ് നിന്നുവേണം ആദരവ് പ്രകടിപ്പിക്കാന്. ഇക്കാരണത്താലാണ് പത്ത് വയസ്സ് കഴിഞ്ഞ സ്ത്രീകളെ മുരുകനെ നേരിട്ട് കാണാന് അനുവദിക്കാത്തത്.5
സ്ത്രീജനങ്ങള്ക്ക് ഭഗവാനെ നേരിട്ടല്ലെങ്കിലും ഒരു നോക്ക് കാണേണ്ടതുണ്ട്. വാസ്തുവിദ്യയുടെ സഹായത്താല് അതിനൊരു വഴിയും അവര്ക്ക് മുന്നിലുണ്ട്. വാസ്തുശാസ്ത്ര പാരമ്പര്യത്തിന്റെ ബലത്തില്, ക്ഷേത്ര ഇടനാഴിയില് നിന്ന് ഭഗവാനെ നേരില് കണ്ടു പ്രാര്ത്ഥിക്കുന്ന ഭക്തകളെ നേരിട്ടുകാണാന് 6
കഴിയാത്ത രീതിയില് ക്രമീകരിച്ചിരിക്കുകയാണ് ശ്രീകോവില് നിര്മാണത്തിന്റെ വാസ്തുഘടന.ഭക്തപ്രിയനാണ് ബാലമുരുകന്. സ്ത്രീകളെ നേരില് കാണാന് വിധിയില്ലെങ്കിലും അവരുടെ മനമറിയുന്നവനാണ് ശ്രീ ബാലമുരുകന്. അമ്മയാവാനുള്ള സ്ത്രീയുടെ ആഗ്രഹം സഫലമാകാന് തൃക്കിടങ്ങൂരപ്പനെ മുറുകെ പിടിച്ചാല് 7
മതിയത്രെ. ഇവിടത്തെ വിശേഷാല്വഴിപാടാണ് ബ്രഹ്മചാരിക്കൂത്ത്. ക്ഷേത്ര പ്രതിഷ്ഠ ബ്രഹ്മചാരീഭാവത്തിലുള്ളതിനാലാണ് ഈ വഴിപാടിന് പ്രാധാന്യം കല്പിക്കുന്നത്. ഇഷ്ടസന്താനലബ്ധി
ക്കായാണ് ഈ വഴിപാട് കൂടുതലും നടത്തിപ്പോരുന്നത്.
ആഗ്രഹം സഫലമായാലും ഈ സന്താനത്തെയും കൊണ്ട് സ്ത്രീകള്ക്ക് അകത്തേക്ക് 8
പ്രവേശിക്കാന് പാടില്ല. പകരം ബ്രഹ്മചാരിക്കൂത്തിന് ശേഷം കൂത്തു നടത്തുന്ന ചാക്യാര് കുഞ്ഞിനേയും കൊണ്ട് ദേവനെ ദര്ശിച്ച് അപ്പോള് തന്നെ പുറത്തുകടക്കും.മൂവായിരത്തിലേറെ വര്ഷം പഴക്കം കിടങ്ങൂര് സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിനുണ്ടെന്ന് പറയപ്പെടുന്നു. സുബ്രഹ്മണ്യ സ്വാമിയ്ക്കൊപ്പം 9
തുല്യപ്രാധാന്യമുള്ള മറ്റൊരു പ്രതിഷ്ഠയാണ് മഹാവിഷ്ണുവിന്റേത്. വടക്കും തേവരെന്നാണ് ഇവിടെ വിഷ്ണു അറിയപ്പെടുന്നത്. ആദ്യം ഉണ്ടായതും വിഷ്ണുവിന്റെ പ്രതിഷ്ഠയാണെന്നാണ് വിശ്വാസം.

ശക്തിസ്വരൂപിണിയായ ശ്രീ ഭുവനേശ്വരിയുടെ സാന്നിധ്യമുള്ള കൂത്തമ്പലമാണ് മറ്റൊരു പ്രത്യേകത. പന്നിയൂര് ഗ്രാമത്തില് 10
നിന്ന് വന്ന ഊരാണ്മക്കാരാണ് ഇവിടെ ദേവിയെ പ്രതിഷ്ഠിച്ചത്. തെക്കോട്ടാണ് ദേവിയുടെ പ്രതിഷ്ഠ. പെരുന്തച്ചനാല് നിര്മ്മിതമാണ് ഭഗവതിയുടെ സ്ഥാനം. എടുത്തുപറയേണ്ട മറ്റൊന്ന് കൂത്തമ്പലത്തെക്കുറിച്ചാണ്. വാസ്തുവിദ്യപ്രകാരം പകിടചാരി കണക്കനുസരിച്ചാണ് നിര്മാണം. രാഗമണ്ഡപത്തില് രാമായണമഹാഭാരത 11
കഥാഭാഗങ്ങള് കൊത്തിവച്ചിരിക്കുന്നു.
ലോകത്ത് ഒരുപക്ഷെ മറ്റൊരിടത്തും കുറുന്തോട്ടി തൂണ് എന്നൊന്ന് കാണാന് കഴിഞ്ഞെന്ന് വരില്ല. അങ്ങനെയൊന്ന് ഉണ്ടെന്ന് പറഞ്ഞാല് പോലും പലരും വിശ്വസിച്ചെന്നു വരില്ല. ഒരു കുറുന്തോട്ടി തൂണുപോലെ വളര്ന്ന് വലുപ്പം വയ്ക്കണമെങ്കില്‍ ഏതാണ്ട് 4200 വര്ഷം വേണ്ടിവരും12
ഉളിതൊടാതെ മഴുകൊണ്ട് ചെത്തിയെടുത്ത ഈ തൂണ് മഴുവന്നൂര് കുടുംബക്കാരാണ് നിര്മിച്ചതത്രെ. ക്ഷേത്രത്തിന്റെ തെക്കേ നടയിലാണ് ശാസ്താവിന്റെ പ്രതിഷ്ഠ. ഇരിങ്ങാലക്കുട കെടങ്ങശ്ശേരി തരണനെല്ലൂര് ഇല്ലത്തിനാണ് താന്ത്രികാധികാരം

ശുഭം
കടപ്പാട്

• • •

Missing some Tweet in this thread? You can try to force a refresh
 

Keep Current with Aradhya

Aradhya Profile picture

Stay in touch and get notified when new unrolls are available from this author!

Read all threads

This Thread may be Removed Anytime!

PDF

Twitter may remove this content at anytime! Save it as PDF for later use!

Try unrolling a thread yourself!

how to unroll video
  1. Follow @ThreadReaderApp to mention us!

  2. From a Twitter thread mention us with a keyword "unroll"
@threadreaderapp unroll

Practice here first or read more on our help page!

More from @aradhya___

1 Jun
ആര്യങ്കാവ് അയ്യപ്പക്ഷേത്രം
#templehistory
തിരുവനന്തപുരം- തെങ്കാശി ദേശിയപാതയില്‍ വനത്താല്‍ ചുറ്റപ്പെട്ട പ്രദേശത്താണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.  കൗമാര ഭാവത്തിലുള്ള ശാസ്താവാണ് ഇവിടുത്തെ പ്രധാന പ്രതിഷ്ഠ. ശ്രീകോവിലില്‍ വിഗ്രഹം നടയ്ക്ക് നേരെയായിട്ടില്ല മൂലയിലാണ് 1
പ്രതിഷ്ഠിച്ചിരിക്കുന്നത് എന്നത് ഇവിടുത്തെ പ്രത്യേകതയാണ്. കൂടാതെ പത്താമുദയ ദിവസം പ്രതിഷ്ഠയ്ക്ക് നേരെ സൂര്യരശ്മികള്‍ പതിയുന്ന അത്ഭുതം ആര്യങ്കാവ് ക്ഷേത്രത്തിന്റെ മാത്രം പ്രത്യേകതയാണ്. ദിവസവും ഏഴുനേരം പൂജയുളള അപൂര്‍വ്വ ക്ഷേത്രങ്ങളില്‍ ഒന്നാണിത്. അഞ്‌ജനപാഷാണം കൊണ്ടുള്ള 2
വിഗ്രഹമായിരുന്നു ആര്യങ്കാവിലെ മൂല പ്രതിഷ്ഠ.എന്നാല്‍ ഈ വിഗ്രഹം ഉടഞ്ഞപ്പോള്‍ പിന്നീട് പഞ്ചലോഹം കൊണ്ടുള്ള പുതിയ വിഗ്രഹം പ്രതിഷ്ഠിച്ചു. എങ്കിലും മൂല വിഗ്രഹത്തില്‍ ഇപ്പോഴും പൂജയുണ്ട്.ഇവിടത്തെ ആചാരക്രമങ്ങളും പൂജാവിധികളും തമിഴ് പാമ്പര്യം അനുസരിച്ചുള്ളവയാണ്. 3
Read 7 tweets
31 May
ഘടാഘടിയൻ പ്രമേയം

റോമിലെ തന്റെ കൊട്ടാരത്തിൽ വിശ്രമി ക്കുകയായിരുന്ന ഫ്രാൻസിസ് മാർപ്പാപ്പ ഞെട്ടി ഉണർന്നു ... എന്തോ ദുസ്വപ്നം
കണ്ടതായി മുഖം കണ്ടാൽ അറിയാം..
അദ്ദേഹത്തിന്റെ നാവ് വരണ്ടിരുന്നു.. നെറ്റിൽ വിയർപ്പ് കണങ്ങൾ... ടേബിളിൽ
ഇരുന്ന വെള്ളം ഒറ്റ ഇറുക്ക് കൊണ്ട് കുടിച്ചു 1
തീർത്തിട്ട് അദ്ദേഹം തന്റെ എമർജസി ബട്ടണിൽ വിരൽ അമർത്തി.ഏതാനും സെക്കൻഡുകൾക്കകം രണ്ടാമനും ' കാമർ ലങ്കോ ഓഫ് ദി ഹോളി ചർച്ചിന്റെ അധികാരിയുമായ എമിനന്റ്
കിവിൻ ഫാരൽ വാതിൽ തുറന്ന് അകത്ത് വന്നു.

വന്നപാടെ അദേഹത്തിന് കാര്യം മനസ്സി
ലാ യി ... ഇതിന് മുൻപ് രണ്ട് തവണ ഇതുപോലെ പാപ്പ 2.
പേടിച്ചിരുന്നു.വരുന്ന തിങ്കളാഴ്ചയാണ് ?പേടിച്ചരണ്ട ശബ്ദത്തിൽ പറഞ്ഞു..

ങ്ങേ... മേയ് 31 നോ?

അതെ ... മാർപ്പാപ്പ പറഞ്ഞു...

ഇനിയിപ്പോൾ എന്ത് ചെയ്യും?

താങ്കൾ ഇറ്റലി പ്രധാനമന്ത്രിയെ വിളിച്ച് കാര്യം പറയൂ... ഇതും പറഞ്ഞ് മാർപാപ്പ തന്റെ കൊന്ത യിൽ മുറുകെ പിടിച്ച്
ധ്യാനിച്ച് 3
Read 13 tweets
29 May
Hong Kong -ൽ ജോലി ചെയ്ത് ജീവിക്കുന്ന ഒരു ഭാരതീയൻ അയാൾ അവിടെയുള്ള എല്ലാവരുമായും നല്ല സുഹൃത്ബന്ധത്തിലായിരുന്നു

എന്നാൽ ഒരു വർഷം കഴിഞ്ഞിട്ടും
Hong Kong ലെ ഒരു സുഹൃത്ത് പോലും അദ്ദേഹത്തെ അവരുടെ വീട്ടിലേക്ക് ഒരു തവണ പോലും ക്ഷണിക്കുകയോ ചെയ്തില്ല എന്ന് മാത്രമല്ല എല്ലാവരും1
തന്നിൽ നിന്ന് ഒരു അകലം വെക്കുന്നതായി അദ്ദേഹത്തിന് തോന്നി

അങ്ങനെയിരിക്കെ ഭാരതീയൻ ഒരു ഉറ്റ Hong Kong സുഹൃത്തിനോട് ഇതെന്താ ഇങ്ങനെ എന്ന് ചോദിച്ചു അതിന്
Hong Kong സുഹൃത്ത് നൽകിയ മറുപടി ഇങ്ങനെയായിരുന്നു

200 വർഷം നിങ്ങളെ ഭരിച്ച ബ്രിട്ടീഷ്കാരിൽ എത്ര ബ്രിട്ടീഷ്കാരുണ്ടായിരുന്നു 2
എന്ന് ചോദിച്ചു

ഭാരതീയൻ പറഞ്ഞു ഒരു പതിനായിരം ബ്രിട്ടീഷ്കാർ കാണും എന്ന് പറഞ്ഞു
32 കോടി ഭാരതീയരെ പീഡിപ്പിച്ചും കൊലപ്പെടുത്തിയും ഇത്രക്കധികം കാലം എങ്ങനെയാണ് ബ്രിട്ടീഷ്കാർ നിങ്ങളെ ഭരിച്ചത്

ബിട്ടീഷ് ജനറൽ ഭാരതീയരെ വെടി വെക്കു എന്ന് ഉത്തരവിടുമ്പോൾ വെടിവെച്ചത് ബ്രിട്ടീഷ് 3
Read 14 tweets
28 May
അക്ഷഹൃദയമന്ത്രവും അശ്വഹൃദയമന്ത്രവും

#hinduculture

ചൂതുകളിയിൽ വൈദഗ്ദ്ധ്യം നേടാൻ സഹായിക്കുവാനും, ഒരു വൃക്ഷത്തിൽ എത്ര ഇല, എത്ര പൂവ്, എത്ര കായ മുതലായവ ഉണ്ടെന്ന് എണ്ണാതെ കൃത്യമായി പറയാൻ കഴിയുന്ന മന്ത്രമാണ് അക്ഷഹൃദയമന്ത്രം. ചൂതുകളിയുടെ നിഗൂഢ രഹസ്യങ്ങൾ ഈ മന്ത്രവിദ്യകൊണ്ട് അനായാസം 1
മനസ്സിലാക്കിയ നളൻ തന്റെ രാജ്യം ശത്രുക്കളുടെ കൈയ്യിൽ നിന്നും തിരിച്ചു പിടിച്ചു. ഭാരതീയ പുരാണങ്ങളിലും ഇതിഹാസങ്ങളിലും ഈ മന്ത്രത്തെക്കുറിച്ച് പരാമർശിച്ചിട്ടുണ്ട്. മഹാഭാരതത്തിൽ നള-ദമയന്തിമാർക്ക് അനുഭവിക്കേണ്ടിവന്ന കഥകൾ വിശദികരിക്കുന്നവസരത്തിൽ ഈ മന്ത്രത്തെക്കുറിച്ച് 2
പ്രതിപാദിക്കുന്നുണ്ട്. ഈ മന്ത്രം അറിയുന്നവർ തന്റെ മനസ്സിനെ നിയന്ത്രിക്കാൻ പറ്റും എന്നു പറയുന്നുണ്ട്.കുതിരകളെ തന്റെ നിയന്ത്രണത്തിലാക്കുവാനും, അതിവേഗത്തിൽ അവയെ പായിക്കനും കഴിയുന്ന മന്ത്രമാണ് അശ്വഹൃദയമന്ത്രം. മഹാഭാരതത്തിൽ നളോപഖ്യാനത്തിൽ ഈ മന്ത്രത്തെക്കുറിച്ച് പ്രതിപാദിക്കുന്നുണ്ട്.3
Read 10 tweets
27 May
ലക്ഷദീപം

#hinduculture

ക്ഷേത്രത്തിൽ ഒരു ലക്ഷം ദീപങ്ങൾ ഒരുമിച്ചു കത്തിച്ചു വയ്ക്കുന്ന ചടങ്ങാണ് 'ലക്ഷദീപ സമർപ്പണം ത്രിസന്ധ്യയിൽ ലക്ഷദീപം തെളിയിച്ച് ചടങ്ങ് നടത്തുന്നു. ചടങ്ങ് തുടങ്ങുന്നതോടെ ക്ഷേത്ര പരിസരം പ്രഭാപൂരിതമാകുകയും കണ്ണിനും മനസ്സിനും ഒരുപോലെ 1
ഭക്‌തിയുടെ പരമാനന്ദം നൽകുകയും ചെയ്യും.

ക്ഷേത്രം സ്ഥിതി ചെയ്യുന്ന ഗ്രാമത്തിന്റെ സർവ്വശ്വൈര്യമാണ് ലക്ഷദീപ സമർപ്പണം കൊണ്ട് ലക്ഷ്യമിടുന്നത്. പുതുതലമുറയെ ക്ഷേത്രാചാരങ്ങളുമായി ബന്ധിപ്പിക്കുന്നതിനും ഇതിലൂടെ സാധിക്കുന്നു. ഓരോ ഭക്‌തകുടുംബത്തിൽ 2
നിന്നുള്ള എല്ലാ അംഗങ്ങളുടേയും പേരിൽ ഓരോ വിളക്ക് തെളിയിക്കുന്നതാണ് ചടങ്ങ്.

ക്ഷേത്രത്തിലെ ചുറ്റുവിളക്കുകൾക്ക് പുറമേ, പ്രത്യേക ചിരാതുകൾ പല തട്ടുകളിലായി ക്രമീകരിച്ച് വിളക്കു കൊളുത്തുന്നു. 3
Read 4 tweets
27 May
നാരദരുടെ ജന്മത്തെ കുറിച്ചുള്ള കഥ
#hinduculture

ബ്രഹ്മാവിന്റെ പുത്രനായ നാരദന്റെ ജനനം ബ്രഹ്മാവിന്റെ മടിയിൽ നിന്നാണ്‌.നാരദന് പ്രധാനമായി ഏഴ് ജന്മങ്ങളാണ്‌‍ പുരാണങ്ങളിൽ കാ‍ണുന്നത്. ആദ്യം ബ്രഹ്മപുത്രനായിരുന്നു. അതിനു ശേഷം ബ്രഹ്മശാ‍പമേറ്റ് ഉപബർഹണൻ എന്ന ‍ഗന്ധർവനായി ജനിച്ചു. 1 Image
പിന്നീട് ദ്രുമിള ചക്രവർത്തിയുടെ മകനായി നാരദൻ എന്ന പേരിൽ ജനിച്ചു. ഇപ്രകാരം നാരദന്റെ ജന്മത്തെക്കുറിച്ച് വ്യത്യസ്തങ്ങളായ അനവധി കഥകൾ പുരാണങ്ങളിൽ നമുക്ക് കാണാൻ സാധിക്കുന്നു.
നാരനെപ്പറ്റിയുള്ള ഒരു പൂർവ്വജന്മകഥ ഇപ്രകാരമാണ്. നാരദന്‍ തന്റെ പൂർവ്വജന്മത്തിൽ "ബര്‍ഹണന്‍" എന്ന പേരോടു കൂടിയ 2
ഒരു ഗന്ധര്‍വ്വനായിരുന്നു. സദാ കാമവികാരത്തോടെ നടന്നിരുന്ന ഒരു ഗന്ധര്‍വ്വന്‍. സുന്ദരിമാരായ തരുണിമാരെ ബലാല്‍ക്കാരേണപോലും പ്രാപിച്ചിരുന്നു അദ്ദേഹം.

തന്റെ പാപപ്രവര്‍ത്തികളുടെ ഫലമായി അടുത്തജന്മം ബർഹണൻ ഒരു ബ്രാഹ്മണ ഗൃഹത്തിൽ ദാസ്യവേല ചെയ്തിരുന്ന  ശൂദ്രസ്ത്രീയുടെ പുത്രനായിട്ടാണ് 3
Read 9 tweets

Did Thread Reader help you today?

Support us! We are indie developers!


This site is made by just two indie developers on a laptop doing marketing, support and development! Read more about the story.

Become a Premium Member ($3/month or $30/year) and get exclusive features!

Become Premium

Too expensive? Make a small donation by buying us coffee ($5) or help with server cost ($10)

Donate via Paypal Become our Patreon

Thank you for your support!

Follow Us on Twitter!

:(